അനിയത്തിയുടെയും ഭര്‍ത്താവിന്റേയും ക്രൂരപീഡനം, ആഹാരവുമില്ല: അമ്മ സംഘടന നൽകിയ വീടു വിട്ടിറങ്ങിയ നടി ബീന അനാഥാലയത്തിൽ

കല്യാണരാമന്‍ എന്ന സിനിമയിലൂടെ ഏവർക്കും പരിചിതയായ നടി ബീന കുമ്പളങ്ങി ആശ്രയം തേടി അനാഥാലയത്തില്‍. അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂര പീഡനങ്ങള്‍ സഹിക്കാന്‍ പറ്റാതെ ഇറങ്ങിയ ബീന ആശ്രയം തേടിയെത്തിയത് സീമ ജി നായരുടെ അടുത്താണ്. കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ സലിം കുമാര്‍ ലവ് പ്രപ്പോസ് ചെയ്യുന്നത് ബീനയുടെ കഥാപാത്രത്തോടാണ്, ഇന്നും ട്രോള്‍ പേജുകളില്‍ ബീനയുടെ മുഖം പരിചിതമാണ്.

എന്നാല്‍, ഇപ്പോള്‍ ബീനയുടെ ജീവിതം അത്ര സുഖകരമല്ല. കഷ്ടപ്പെട്ട് നേടിയ വീട്ടില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടേണ്ടി വന്നു. സ്വന്തം അനിയത്തിയിൽ നിന്നും ഭർത്താവിൽ നിന്നും അനുഭവിച്ച പീഡനങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബീന തുറന്ന് പറഞ്ഞു. ‘പതിനെട്ടാം വയസ്സില്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. കഷ്ടപ്പെട്ട് എല്ലാവരെയും പഠിപ്പ് ഒരുവിധമാക്കി.വീടില്ല എന്ന് പറഞ്ഞപ്പോള്‍, ഇടവേള ബാബു ഇടപെട്ട് അമ്മ സംഘടനയുടെ പേരിലാണ് വീടു വച്ചു തന്നത്.

മൂന്ന് സെന്റ് സ്ഥലം ഉണ്ടെങ്കില്‍ വീടുവച്ചു തരാം എന്ന് പറഞ്ഞു. സഹോദരനോട് പറഞ്ഞപ്പോള്‍, മൂന്ന് സെന്റ് സ്ഥലം ബീനയുടെ പേരില്‍ പ്രമാണം ചെയ്തു കൊടുത്തു. വാടക വീട്ടില്‍ താമസിക്കുകയായിരുന്ന അനിയത്തിയോട് പാവം തോന്നിയ ബീന, തനിക്കൊരു സഹായം ആവുമല്ലോ എന്ന് കരുതി കൂടെ കൂട്ടി. എന്നാല്‍ ഇപ്പോള്‍ അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂര പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

വീടും സ്ഥലവും അവരുടെ പേരില്‍ എഴുതികൊടുക്കണം എന്ന് പറഞ്ഞ് പീഡിപ്പിക്കുകയാണ്. കഴിക്കാന്‍ ഭക്ഷണമോ മരുന്നോ, ഉടുക്കാന്‍ വസ്ത്രമോ പോലും തരുന്നില്ല. ഒന്ന് രണ്ട് തവണ ആത്മഹത്യയ്ക്കും ശ്രമിച്ചു. രക്ഷയില്ലാതെയാണ് വീടുവിട്ടിറങ്ങിയത് എന്ന് ബീന കുമ്പളങ്ങി പറയുന്നു.

അതേസമയം, കുടുംബ പ്രശ്‌നമായതുകൊണ്ട് ആദ്യം ഇടപെടാന്‍ താൻ മടിച്ചിരുന്നു എന്ന് സീമ ജി നായര്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്ന് പറഞ്ഞപ്പോഴാണ് ഏറ്റെടുത്തത്. ഇപ്പോള്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രമാണ് ബീനയെ ഏറ്റെടുത്തിരിക്കുന്നത്. അനിയത്തിയേയും കുടുംബത്തെയും അവിടെ നിന്ന് ഒഴിപ്പിച്ചു തരണമെന്ന് ബീന പറയുന്നു. അവർക്കെതിരെ കേസെടുക്കരുതെന്നും ബീന അഭ്യർത്ഥിക്കുന്നു.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.