ഈ നാല് ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്; കാരണം…

ഭക്ഷണസാധനങ്ങള്‍ കേടാകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത് നല്ല ഓപ്ഷനാണ്. എന്നാല്‍ കയ്യില്‍ കിട്ടുന്ന എന്തും ഫ്രിഡ്ജില്‍ കൊണ്ടുപോയി വയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഈ ശീലം അത്ര നല്ലതല്ല. ഇങ്ങനെ എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ വയ്ക്കുന്നത് ആരോഗ്യകരമായ ശീലമല്ല.

മാത്രമല്ല, ചില ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുകയേ അരുത്. അല്ലെങ്കില്‍ ഇവ സൂക്ഷിക്കുന്നതിന് കൃത്യമായ രീതിയിലും, കാലാവധിയും ഉണ്ട്, ഇതെങ്കിലും അറിഞ്ഞിരിക്കണം. എന്തായാലും ഫ്രിഡ്ജില്‍ അധികം സൂക്ഷിക്കാൻ പാടില്ലാത്ത, നാല് ഭക്ഷണസാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കാനേ പാടില്ല എന്നില്ല, മറിച്ച് സൂക്ഷിക്കുന്നത് നല്ലതല്ല. കാരണം ഫ്രിഡ്ജില്‍ വച്ചാല്‍ പിന്നെ അവ ഉപയോഗിക്കാൻ നമ്മള്‍ ദിവസങ്ങള്‍ കാത്തിരിക്കും. ഈ സമയം കൊണ്ട് ഇവയിലുണ്ടാകുന്ന ദോഷകരമായ മാറ്റങ്ങളാണ് പ്രശ്നം.

ഒന്ന്…

വെളുത്തുള്ളിയാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ലാത്ത ഒരു ഭക്ഷണസാധനം. വെളുത്തുള്ളി സാധാരണഗതിയില്‍ ആരും അങ്ങനെ ഫ്രിഡ്ജില്‍ വയ്ക്കാറില്ല. എങ്കിലും ചിലരെങ്കിലും ഇങ്ങനെ ചെയ്യാറുണ്ട്. തൊലിയോടെ വെളുത്തുള്ളി തീരെയും ഫ്രിഡ്ജില്‍ വയ്ക്കരുത്. തൊലി കളഞ്ഞ ശേഷമാണെങ്കില്‍ എയര്‍ടൈറ്റ് പാത്രത്തിലോ ബാഗിലോ സൂക്ഷിക്കാം. അല്ലാതെ വച്ച വെളുത്തുള്ളി ആരോഗ്യത്തിന് വെല്ലുവിളിയാണ്. കാരണം ഇതില്‍ ഒരു തരം പൂപ്പല്‍ വരും. ഈ പൂപ്പലാകട്ടെ ശരീരത്തിന് കേടാണ്. അതുപോലെ വെളുത്തുള്ളിയില്‍ പെട്ടെന്ന് മുള വരാനും ഫ്രിഡ്ജില്‍ വയ്ക്കുന്നത് കാരണമാകും. മുള വന്ന വെളുത്തുള്ളി ഉപയോഗിക്കരുത്. കാരണം ഇതില്‍ ‘മൈക്കോടോക്സിൻസ്’ എന്ന വിഷപദാര്‍ത്ഥം കാണാം.

രണ്ട്…

ഉള്ളിയാണ് അടുത്തതായി ഫ്രിഡ്ജില്‍ സൂക്ഷിക്കരുതാത്ത ഭക്ഷണസാധനം. ഇതും തൊലിയോടെ തീരെയും വയ്ക്കരുത്. തൊലി കളഞ്ഞതാണെങ്കില്‍ എയര്‍ടൈറ്റ് പാത്രമോ ബാഗോ നിര്‍ബന്ധം. അപ്പോഴും അധികദിവസം ഫ്രിഡ്ജില്‍ എടുത്തുവയ്ക്കരുത്. വെളുത്തുള്ളിയിലെന്ന പോലെ തന്നെ ഉള്ളിയിലും പൂപ്പല്‍ പിടിപെടും. ഈ പൂപ്പല്‍ ആരോഗ്യത്തിന് പ്രശ്നമാണ്.

മൂന്ന്…

ഇഞ്ചിയും ഇതുപോലെ തന്നെ. ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. പുറത്തുതന്നെ വയ്ക്കാം. ഇഞ്ചിയുടെ കാര്യത്തിലും ഫ്രിഡ്ജില്‍ വയ്ക്കുമ്പോഴുണ്ടാകുന്ന പൂപ്പല്‍ തന്നെ പ്രശ്നം.

നാല്…

ചോറാണ് അടുത്തതായി ഫ്രിഡ്ജില്‍ വയ്ക്കരുത് എന്ന് നിര്‍ദേശിക്കുന്ന മറ്റൊരു വിഭവം. ചോറ് പക്ഷേ ഫ്രിഡ്ജില്‍ വയ്ക്കാത്ത ആരുമുണ്ടാകില്ല. അടച്ചുറപ്പോടെ ഫ്രിഡ്ജില്‍ വയ്ക്കുകയാണെങ്കില്‍ ഒരു ദിവസത്തേക്ക് മാത്രം ഇത് വയ്ക്കാം. അതിലധികം ചോറ് ഫ്രിഡ്ജില്‍ വച്ചത് ഉപയോഗിക്കരുത്. ചോറിലും പെട്ടെന്ന് പൂപ്പല്‍ വരും.

ചോറിലായാലും മറ്റ് ഭക്ഷണസാധനങ്ങളിലായാലും വരുന്ന വഴുവഴുപ്പ് കണ്ടിട്ടില്ലേ? ഇതാണ് പൂപ്പല്‍. പതിവായി ഇങ്ങനെ പൂപ്പല്‍ പിടിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ആന്തരീകാവയവങ്ങള്‍ക്കെല്ലാം ഭീഷണിയാണ്. അതിനാല്‍ ഈ ശീലമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒഴിവാക്കണം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.