തണ്ണീർക്കൊമ്പൻ ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ നിയോഗിച്ച അംഗ വിദഗ്ധ സമിതി മാനന്തവാടിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചു.ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.വിജയാനന്ദൻ തലവനായ സമിതിയാണ് അന്വേഷണം നടത്തുന്നത്.
ബന്ദിപൂർ ടൈഗർ റിസർവയറിൽ നിന്നും കഴിഞ്ഞ മാസം റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടയച്ച ശേഷം ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടി കർണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബന്ദിപൂർ ഉൾവനമേഖലയിൽ തുറന്ന് വിടാനായിരുന്നു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഫെബ്രുവരി 2 ന് ഉത്തരവ് നൽകിയിരുന്നത്.
എന്നാൽ ബന്ദിപൂരിലെത്തിച്ച കൊമ്പൻ 3 ന് പുലർച്ചെ ചെരിയുകയായിരുന്നു, കാട്ടാനയുടെ മരണം സംഭവിക്കാനിടയായ സാഹചര്യം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിയെ നിയോഗിച്ചത്, മാനന്തവാടിയിലെത്തിയ സംഘം നോർത്ത് വയനാട് വനം ഡിവിഷനിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു, തണ്ണീർ കൊമ്പനെ മയക്ക് വെടിവെച്ച വാഴതോട്ടവും സംഘം സന്ദർശിക്കുകയും സമീപവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും, ദക്ഷിണ മേഖല ഇൻസ്പെകക്ഷൻ ആന്റ് ഇവാലുവേഷൻ കൺസർവേറ്റർ നീതു ലക്ഷ്മി, തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് അസി:വെറ്റിനറി ഓഫീസർ ഡോ: ആർ രാജ്, മലബാർ അവയർനസ് ആൻ്റ് റെസ്ക്യൂ ഫോർ വൈൽഡ് ലൈഫ് സെക്രട്ടറി, ഡോ: റോഷ് നാഥ് രമേശ്, മുൻ
സ്പെഷ്യൽ ഗവ: പ്ലിഡർ (വനം)
കോഴിക്കോട് അഡ്വ: എൽ
നമശിവായൻ എന്നിവരാണ്
സമിതിയിലെ മറ്റ് അംഗങ്ങൾ കേരളം രൂപീകരിച്ച അഞ്ചംഗം വിദഗ്‌ധ സമിതി
തണ്ണീർ കൊമ്പൻ ദൗത്യം
വിശദമായി വിലയിരുത്തി, ഒരു മാസത്തിനകം റിപ്പോർട്ട് നൽകും.