കഠിനകഠോര ഡ്രൈവിങ് ടെസ്റ്റ്! ഏജന്‍റുമാര്‍ വീണ്ടും രംഗത്തിറങ്ങുമോ? ഇനി ലൈസന്‍സിനുള്ള കാത്തിരിപ്പും നീളും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ രീതിയിലുളള ഡ്രൈവിംഗ് ടെസ്റ്റ് നടപ്പാക്കുന്നതോടെ ലൈസൻസിനായുള്ള കാത്തിരിപ്പും നീളും. പ്രതിദിനം ഒരു ബാച്ചിൽ 60 ലൈസൻസ് വരെ നൽകിയിരുന്ന സ്ഥാനത്ത് 30 ആക്കി ചുരുക്കാനുള്ള തീരുമാനമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് തരപ്പെടുത്തി നൽകാനായി ഏജൻറുമാരും രംഗത്തിറങ്ങാൻ ഇടയുണ്ട്. അതേസമയം, എന്ത് എതിർപ്പുണ്ടായാലും പരിഷ്ക്കാരം സമയബന്ധിതമായി നടപ്പാക്കുമെന്ന നിലപാടിൽ ആണ്‌ ഗതാഗത മന്ത്രി. മെയ് ഒന്നു മുതൽ പ്രതിദിനം 30 പേർക്ക് ഡ്രൈവിംഗ് പരീക്ഷയക്ക് അനുമതി നൽകിയാൽ മതിയെന്നാണ് ഉത്തരവ്. രണ്ടു ബാച്ചുകളിലായി പരീക്ഷ നടത്തിയാൽ 60 പേക്ക് അവസരം ലഭിക്കും. 120 പേർക്ക് അവസരം നൽകിയിരുന്ന സ്ഥാനത്താണ് നേർ പകുതിയാകുന്നത്. പകുതിയായി കുറയ്ക്കുമ്പോള്‍ ലേണേഴ്സ് പരീക്ഷയ്ക്കുള്ള അപേക്ഷരുടെ എണ്ണം ക്രമപ്പെടുത്തേണ്ടിവരും.

അങ്ങനെ വരുമ്പോള്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ലൈസൻസ് കിട്ടാൻ വലിയ കാലതാമസമുണ്ടാകും. നിലവിൽ തന്നെ ലൈസന്‍സ് ടെസ്റ്റില്‍ തോല്‍ക്കുന്നവരെ അയൽ സംസ്ഥാനത്തുകൊണ്ടുപോയി ലൈസൻസ് തരപ്പെടുത്തുന്ന ഏജൻറുമാർ സംസ്ഥാനത്തുണ്ട്. അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ഈ ഏജൻറുമാർ സജീവമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു താൽക്കാലിക അഡ്രസുണ്ടാക്കി വലിയ കടമ്പകളില്ലാതെ ലൈസൻസ് സമ്പാദിക്കും. പിന്നീട് പരിവാഹനിൽ ഓണ്‍ലൈൻ വഴി അപേക്ഷിച്ച് കേരളത്തിലെ വിലാസത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ ലോബി പുതിയ കൂടുതൽപേരെ ചാക്കിട്ട് ലൈൻസ് വാങ്ങികൊടുക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഡ്രൈവിംഗ് പരീക്ഷ കർശനമാക്കുമ്പോള്‍ ഏജൻറുമായി മുഖേനെ പണം കൊടുത്ത് വാങ്ങുന്ന ലൈസൻസ് തടയാൻ മാർഗമില്ലാത്ത സാഹചര്യമുണ്ടാകും.

86 സ്ഥലങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്. 10 സ്ഥലങ്ങളിൽ മാത്രമാണ് മോട്ടോർവാഹനവകുപ്പിന് സ്വന്തമായി സ്ഥലമുള്ളത്. ബാക്കി സ്ഥലങ്ങളിലെല്ലാം പൊതുയിടങ്ങലിലും ഗ്രൗണ്ടിലുമാണ് ടെസ്റ്റ്. ഇതിന് പകരം ദീർഷകാല അടിസ്ഥാനത്തിൽ ഭൂമി കണ്ടെത്തി സ്ഥിരം ട്രാക്കൊരുക്കാനുള്ള ചുമതല ഡ്രൈവിംഗ് സ്കൂളുകള്‍ക്കാണ്. എന്നാല്‍, ഉത്തരവിൽ പറഞ്ഞാൽ കോടതിയിൽ നിന്നും സ്റ്റേ വാങ്ങാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം പറയുന്നില്ല. വലിയ സാമ്പത്തിക ബാധ്യതവരുന്ന ഈ തീരുമാനത്തെ ഡ്രൈവിംഗ് സ്കൂളുകള്‍ എതിർക്കുകയാണ്. പുതിയ പരിഷ്ക്കാരം ഡ്രൈവിങ് പഠനത്തിനുള്ള ചെലവു കൂട്ടും. പതിനഞ്ചു വർഷം കഴിഞ്ഞ വാഹനം ടെസ്റ്റിന് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. പുതിയ വാഹനങ്ങള്‍ വാങ്ങി ക്യാമറകള്‍ സ്ഥാപിച്ച് ടെസ്റ്റ് നടത്തുന്നതിനെയും ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സംഘടനകള്‍ എതിർപ്പറിയിച്ചിട്ടുണ്ട്.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.