സഹ അധ്യാപകരോടൊപ്പം ടൂർ പോയ അനുജയെ വാഹനം തടഞ്ഞു നിർത്തി കാറിൽ കയറ്റി കൊണ്ടുപോയി; പിന്നെ അറിയുന്നത് മരണവാർത്ത; കാർ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയത് എന്ന് ദൃക്സാക്ഷി മൊഴികൾ: അടൂരിലെ അപകടത്തിൽ ദുരൂഹത നിറയുന്നു.

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കില് കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദുരൂഹതയേറുന്നു.കാറിലുണ്ടായിരുന്ന തുമ്ബമണ് സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരണപ്പെട്ടത്. തുമ്ബമണ്‍ നോർത്ത് ജിഎച്ച്‌എസ് സ്കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും ഏറെക്കാലമായി സുഹൃത്തുക്കളാണ്.

സുകൂളിലെ അധ്യാപകർക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞുവരികയായിരുന്ന അനുജയെ, വാഹനം തടഞ്ഞു നിർത്തി ഹാഷിം കാറില്‍ കയറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്ത് വരുന്നത്. അമിത വേഗത്തില്‍ എത്തിയ കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാല്‍ മനപൂർവം കാർ ലോറിയില്‍ ഇടിപ്പിച്ചതാണോ എന്നാണ് പൊലീസിന്റെ സംശയം.

വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം കൂട്ടിക്കൊണ്ടു പോയതില്‍ സംശയകരമായി ഒന്നും തോന്നിയില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന അധ്യാപകർ പറയുന്നത്. തിരുവനന്തപുരത്തേക്കായിരുന്നു സംഘം വിനോദയാത്ര പോയത്. എന്നാല്‍ ഇരുവരും അത്മഹത്യ ചെയ്യാൻ പോകുന്നതായി അനുജ ഒരു സഹഅധ്യാപികയോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്. വാഹനത്തിന്റെ വാതില്‍ ശക്തമായി വലിച്ചു തുറന്നാണ് ഹാഷിം അനുജയെ കൂട്ടിക്കൊണ്ടുപോയതെന്നും ഒപ്പമുണ്ടായിരുന്ന അധ്യാപകർ പറഞ്ഞു.

കാർ അമിത വേഗതയിലായിരുന്നുവെന്നും, എതിർ ദിശയില്‍ നിന്നു വരുന്ന വാഹനത്തിലേക്ക് ഇടിപ്പിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷിമൊഴി. കണ്ടെയ്നർ കാറില്‍ നിന്ന് വെട്ടിത്തിരിക്കാനായി റോഡില്‍ നിന്ന് ദിശമാറ്റാൻ ശ്രമിച്ചതായും, എന്നാല്‍ വാഹനം നിമിഷനേരത്തില്‍ ഇടിക്കുകയായിരുന്നുവെന്നും നേരില്‍ കണ്ട ഒരാള്‍ പറഞ്ഞു.രാത്രി 11.30 ഓടെയായിരുന്നു അപകടം. പൂർണ്ണമായും തകർന്ന കാർ പൊലീസും ഫയർ ഫോഴ്സും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. സംഭവ സ്ഥലത്ത് തന്നെ അനുജയും ഹാഷിമും മരണപ്പെട്ടിരുന്നു.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷൻ പൂർണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാഹർജിയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. മതപരിവർത്തനം,

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.