“കഴുത്തിൽ തലയോട്ടി മാല, തലയിൽ ചന്ദ്രക്കല”: നിതാ അംബാനി കൾച്ചറൽ സെന്ററിൽ ശിവതാണ്ഡവം ആടി ശോഭന; കാഴ്ചക്കാരായി രേവതിയും, ജാക്കി ഷ്റോഫും

നൃത്തം കഴിഞ്ഞിട്ടേ ശോഭനയ്ക്ക് എന്തുമുള്ളൂ എന്നു പറയാം. അത്രയേറെ പാഷനോടെ നൃത്തത്തെ ഹൃദയത്തിലേറ്റുന്ന കലാകാരിയാണ് ശോഭന. സിനിമയില്‍ നിന്നും ഇടവേളകളെടുത്തു നൃത്തത്തിന്റെ ലോകത്ത് മുഴുകുന്ന ശോഭനയെ നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്.ശോഭന സ്റ്റേജിലെത്തിയാല്‍, അതു പിന്നൊരു വിസ്മയക്കാഴ്ചയാണ്.


കഴിഞ്ഞ ദിവസം നിത മുകേഷ് അബാനി കള്‍ച്ചറല്‍ സെന്ററിലും വിസ്മയകരമായ പ്രകടനമാണ് ശോഭന നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴുത്തില്‍ തലയോട്ടിമാലയും തലയില്‍ ചന്ദ്രക്കലയും മുഖമാകെ ഭസ്മവും പൂശിയായിരുന്നു ശോഭനയുടെ നൃത്തം. ആ ശിവതാണ്ഡവത്തിനു സാക്ഷിയാവാൻ നടി രേവതി, ബോളിവുഡ് താരം ജാക്കി ഷ്റോഫ് എന്നിവരും എത്തിച്ചേർന്നിരുന്നു.

അതേസമയം, ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുകയാണ് ശോഭന. തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാലാണ് ശോഭനയുടെ നായകനാവുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും വർഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും. ചിത്രത്തിന് താല്‍ക്കാലികമായി L360 എന്നാണ് പേരു നല്‍കിയിരിക്കുന്നത്. മോഹൻലാലിന്റെ 360മത്തെ ചിത്രമാണിത്. ശോഭനയും മോഹൻലാലും ഒരുമിക്കുന്ന 56-ാമത്തെ ചിത്രവും.

നാലു വർഷങ്ങള്‍ക്കു ശേഷമാണ് ശോഭന ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കല്യാണി പ്രിയദർശന്റെ അമ്മയായാണ് ഒടുവില്‍ ശോഭന മലയാളത്തില്‍ അഭിനയിച്ചത്. മാമ്ബഴക്കാലം (2004) എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ഇരുവരും ജോഡികളായി അഭിനയിച്ചത്. സാഗർ ഏലിയാസ് ജാക്കിയില്‍ (2009) ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നുവെങ്കിലും ഇരുവരും ജോഡികളായിരുന്നില്ല.

പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.സൗദി വെള്ളക്കയ്ക്ക് ശേഷം തരുണ്‍ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രമാണിത്. കെ.ആർ സുനിലും തരുണ്‍ മൂർത്തിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.