ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് കർഷകവിരുദ്ധമാണെന്നും ബജറ്റിലൂടെ കൃഷിയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തു എന്നും കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം കെ.എ ആന്റണി കുറ്റപ്പെടുത്തി. ബജറ്റിൽ കർഷകർ പ്രതീക്ഷിച്ചിരുന്ന താങ്ങുവിലകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല മാത്രമല്ല കാർഷിക മേഖലയ്ക്ക് മുൻകാലങ്ങളിലെ കാൾ തുക കുറച്ചു മാത്രമാണ് വകയിരുത്തിട്ടുള്ളത്. 2022 – 2023 ൽ കാർഷിക മേഖലയിൽ 4.7% വളർച്ചയുണ്ടായിരുന്നത് 23 -24ൽ 1.47 ശതമാനം ആയി കുറഞ്ഞിട്ടും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് കാർഷിക മേഖലയെ നിലവിൽ നിരാശപ്പെടുത്തി. ബജറ്റിൽ വളത്തിന്റെ സബ്സിഡി 24000 കോടി വെട്ടി കുറച്ചതും കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകും. വന്യമൃഗ ശല്യവും കാർഷിക മേഖലയിലുള്ള തകർച്ചയും മൂലം ദുരിതമനുഭവിക്കുന്ന ജില്ലയായ വയനാടിനെ പൂർണമായും ബഡ്ജറ്റിൽ അവഗണിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് കർഷകരെ അവഗണിച്ചു
രണ്ടാം കർഷക സമരം നമ്മുടെ രാജ്യത്ത് നടക്കുമ്പോൾ കാർഷികവിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുവാനോ കർഷകർക്ക് ആശ്വാസം പകരുവാനോ യാതൊരു നടപടിയും ബഡ്ജറ്റിൽ സ്വീകരിച്ചിട്ടില്ല . ടൂറിസം രംഗത്ത് ഏറെ സാധ്യതകൾ ഉള്ള വയനാടിനെ നമ്മുടെ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ഹബ്ബായി ഉയർത്തുവാനോ ബദൽ പാതകൾക്ക് തുക കണ്ടെത്തുവാനോ ബഡ്ജറ്റിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതും ഖേദകരമാണ്.
ബജറ്റിൽ ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തത് ഫെഡറലിസത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാണ് ഒരിക്കലും ഇത് ഒരു ജനാധിപത്യ ഗവൺമെന്റിന് ഭൂഷണമല്ല എന്നു മാത്രമല്ല അങ്ങേയറ്റം അപമാനകരവും ആക്ഷേപകരവും ആണ് ഇത് തിരുത്താൻ മോദി ഗവൺമെൻറ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു സംസ്ഥാനത്തിന് ആവശ്യമായ വിഹിതം വാങ്ങിയെടുക്കുവാൻ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന കേന്ദ്ര സഹ മന്ത്രിമാർക്ക് കഴിഞ്ഞില്ല എന്നതും നിരാശാജനകമാണെന്നും കെ.എ ആന്റണി ആരോപിച്ചു

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.
പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി