ദുരന്ത മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കും:മന്ത്രി വി. ശിവന്‍കുട്ടി

മുണ്ടക്കൈ-ചൂരന്‍മല ദുരന്ത മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മേപ്പാടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ദുരിന്തബാധിതരായ തൊഴിലാളികള്‍ക്കുള്ള ചികിത്സാ ആനുകൂല്യവും ധനസഹായവും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത മേഖലയിലുള്ളവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്. സര്‍ക്കാരും തൊഴില്‍ വകുപ്പും ചൂരല്‍മല-മുണ്ടക്കൈ വില്ലേജുകളിലെ തൊഴിലാളികള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. ദുരിതത്തിന്റെ വ്യാപ്തി അധികമായും നേരിടേണ്ടി വരുന്നത് തൊഴിലാളികളാണ്. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ സുരക്ഷയും ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയുള്ള ആശ്വാസ ധനസഹായം വിതരണവും ഉറപ്പാക്കുന്നുണ്ട്. ദുരിതബാധിതരായ തോട്ടം തൊഴിലാളികളികള്‍ക്ക് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും സഹായധനം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം പ്രാബല്യത്തിലാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുകയും തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് താങ്ങായി നില്‍ക്കുന്നത് മാതൃകയാണെന്നും മന്ത്രി പറഞ്ഞു

കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചികിത്സാ ധനസഹായമായി മൂന്ന് തൊഴിലാളികള്‍ക്ക് അനുവദിച്ച 50000 രൂപയും തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മരണാനന്തര ധനസഹായമായി അനുവദിച്ച ഒരു ലക്ഷം രൂപ വീതം രണ്ട് പേര്‍ക്കും ചികിത്സാധനസഹായ ഇനത്തില്‍ ഏഴ് അംഗങ്ങള്‍ക്ക് 25000 രൂപ വീതവും ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് പ്ലാന്റേഷന്‍സ് കീഴില്‍ ജോലി ചെയ്യുന്ന 286 തൊഴിലാളികള്‍ക്ക് 10000 രൂപ വീതം നൽകുന്നതിൻ്റെ ഉദ്ഘാടനവും മന്ത്രിമാരായ വി.ശിവന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍ നിര്‍വഹിച്ചു. മേപ്പാടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ടി.സിദിഖ് എം.എല്‍.എ അധ്യക്ഷനായി. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം. ഷജീന, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണര്‍ കെ.എല്‍ സതീഷ് കുമാര്‍, പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ശങ്കര്‍, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. പ്രമോദ്, ഹാരിസണ്‍ മലയാളം ലിമിറ്റഡ് ജനറല്‍ മാനേജര്‍ ബെനില്‍ ജോണ്‍, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികളായ പി.ഗഗാറിന്‍, സുരേഷ് ബാബു, പി.കെ മൂര്‍ത്തി, പി.കെ അനില്‍കുമാര്‍, റ്റി. ഹംസ, പി.കെ മുരളീധരന്‍, വേണു മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന്‌ മറുപടിയായി നിതിൻ ഗഡ്കരി

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന്‌ വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി

എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു; ചാര നിറത്തിലുള്ള ഇന്നോവ കാറിനായി അന്വേഷണം

ബെംഗളൂരു∙ കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിരൂപ മോഷ്ടിച്ചു. ജയനഗറിലാണ് മോഷണം നടന്നത്. ജെ.പി നഗറിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിൽനിന്ന് പണം കൊണ്ടുവന്ന വാനിനെ

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വോട്ട് നീക്കിയ നടപടി റദ്ദാക്കി. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു.

സർക്കാർ വഞ്ചനക്ക് തിരിച്ചടി ഉറപ്പ്; എൻ.ജി. അസോസിയേഷൻ

കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുകയും 12-ാംശമ്പള പരിഷ്കരണം അട്ടിമറിക്കുകയും ചെയ്ത ഇടത് സർക്കാരിനോട് ജീവനക്കാർ ജനാധിപത്യ രീതിയിൽ പകരം വീട്ടുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.വിഷ്ണുദാസ്. എൻ.ജി.ഒ അസോസിയേഷൻ

പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും എടുത്തു

പുൽപള്ളി : പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും എടുത്തു. രോഗാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജ്ജിക്കുന്നതിന്റെ അപകടാവസ്ഥയും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം നൽകി. പുൽപള്ളി ഹെൽത്ത്‌

നേഴ്സറി കലോത്സവവും വിജയോത്സവവും നടത്തി.

സെന്റ് ആന്റണീസ് യു.പി സ്കൂളിൽ നേഴ്സറി കലോത്സവം വിജയോത്സവവും സംഘടിപ്പിച്ചു.കുരുന്നുകൾ ഒപ്പന, പഞ്ചാബി ഡാൻസ്, ഫാൻസി ഡ്രസ്സ് തുടങ്ങിയ പരിപാടികൾ മികവ് ഏറിയതായിരുന്നു.തുടർന്ന് വിജയോത്സവം നടത്തി. സ്കൂൾ മാനേജർ റവ.ഫാ. മൈക്കിൾ വടക്കേ മുളഞ്ഞനാൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.