സംസ്ഥാനത്ത് മന്ത്രിസഭയിൽ അഴിച്ചുപണി; എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസ് എൻസിപി മന്ത്രിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭയിൽ അഴിച്ചുപണി. എൻസിപിയുടെ മന്ത്രിയായ എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ ധാരണ. എൻസിപി ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനമായത്. ഇന്നലെ കൊച്ചിയിലാണ് അടിയന്തര യോഗം നടന്നത്. യോഗത്തിൽ പത്ത് ജില്ലാ പ്രസിഡന്റുമാരാണ് പങ്കെടുത്തത്. അസൗകര്യം മൂലം നാല് ജില്ലാ പ്രസിഡന്റുമാർ യോഗത്തിൽ നിന്നും വിട്ടുനിന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒഴികെ ബാക്കി ഒമ്പത് ജില്ലാ പ്രസിഡന്റുമാരും കുട്ടനാടൻ എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തോട് യോചിച്ചു. തീരുമാനം പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിക്കാൻ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അഞ്ചാം തിയ്യതി ഡൽഹിയിലേക്ക് തിരിക്കും. എകെ ശശീന്ദ്രൻ, തോമസ് കെ തോമസ്, പി സി ചാക്കോ, ശരദ് പവാർ എന്നിവർ അഞ്ചാം തിയ്യതി ഡൽഹിയിൽ ചേരുന്ന യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനമാകും.

നേരത്തെ എൻസിപിയുടെ മന്ത്രി സ്ഥാനം 2001 ൽ തീരുമാനിക്കുമ്പോൾ രണ്ടര വർഷം തോമസ് കെ തോമസിന് നൽകാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ തോമസ് പക്ഷം വാദിക്കുന്നത്. എന്നാൽ ആ ധാരണ ഇല്ല എന്ന മറുവാദത്തിലാണ് എകെ ശശീന്ദ്രൻ പക്ഷം. തുടർന്ന് നിരന്തര സമ്മർദ്ദത്തിനൊടുവിൽ തോമസ് കെ തോമസ് പിസി ചാക്കോയുടെ പിന്തുണയും നേടിയെടുത്തു. ഡൽഹിയിലെ അന്തിമ തീരുമാനത്തിന് ശേഷം ശരദ് പവാർ മന്ത്രി സ്ഥാനത്തേക്ക് തോമസ് കെ തോമസിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകും. അതേ സമയം മന്ത്രി സ്ഥാനത്തിൽ നിന്നും തന്നെ നീക്കാനുള്ള നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് എകെ ശശീന്ദ്രൻ ഉയർത്തുന്നത്. എംഎൽഎ സ്ഥാനമടക്കം രാജി വെച്ച് മുന്നണിയിൽ പ്രതിരോധം തീർക്കാനാണ് എകെ ശശീന്ദ്രന്റെ നീക്കം. അതെ സമയം കേരളത്തിലെ മുതിർന്ന എൻസിപി നേതാവായ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു – കത്തിന്‌ മറുപടിയായി നിതിൻ ഗഡ്കരി

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന്‌ വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി

എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു; ചാര നിറത്തിലുള്ള ഇന്നോവ കാറിനായി അന്വേഷണം

ബെംഗളൂരു∙ കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിരൂപ മോഷ്ടിച്ചു. ജയനഗറിലാണ് മോഷണം നടന്നത്. ജെ.പി നഗറിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിൽനിന്ന് പണം കൊണ്ടുവന്ന വാനിനെ

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വോട്ട് നീക്കിയ നടപടി റദ്ദാക്കി. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു.

സർക്കാർ വഞ്ചനക്ക് തിരിച്ചടി ഉറപ്പ്; എൻ.ജി. അസോസിയേഷൻ

കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുകയും 12-ാംശമ്പള പരിഷ്കരണം അട്ടിമറിക്കുകയും ചെയ്ത ഇടത് സർക്കാരിനോട് ജീവനക്കാർ ജനാധിപത്യ രീതിയിൽ പകരം വീട്ടുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.വിഷ്ണുദാസ്. എൻ.ജി.ഒ അസോസിയേഷൻ

പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും എടുത്തു

പുൽപള്ളി : പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും എടുത്തു. രോഗാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജ്ജിക്കുന്നതിന്റെ അപകടാവസ്ഥയും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം നൽകി. പുൽപള്ളി ഹെൽത്ത്‌

നേഴ്സറി കലോത്സവവും വിജയോത്സവവും നടത്തി.

സെന്റ് ആന്റണീസ് യു.പി സ്കൂളിൽ നേഴ്സറി കലോത്സവം വിജയോത്സവവും സംഘടിപ്പിച്ചു.കുരുന്നുകൾ ഒപ്പന, പഞ്ചാബി ഡാൻസ്, ഫാൻസി ഡ്രസ്സ് തുടങ്ങിയ പരിപാടികൾ മികവ് ഏറിയതായിരുന്നു.തുടർന്ന് വിജയോത്സവം നടത്തി. സ്കൂൾ മാനേജർ റവ.ഫാ. മൈക്കിൾ വടക്കേ മുളഞ്ഞനാൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.