എല്ലാ വിമാനക്കമ്ബനികളുടെയും ടിക്കറ്റ് നിരക്ക് നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു.ഉത്സവ സീസണില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ പലപ്പോഴും വര്‍ധിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് എല്ലാ വിമാനക്കമ്ബനികളോടും നേരത്തെ അറിയിച്ചിരുന്നു.
ഉത്സവ സീസണില്‍ എല്ലാവരും സ്വന്തം നാട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ ടിക്കറ്റ് നിരക്ക് വളരെയധികം വര്‍ദ്ധിപ്പിക്കരുത് എന്നുള്ള ആവശ്യം മുന്നോട്ട് വെച്ചിരുന്നതായും റാം മോഹന്‍ നായിഡു പറഞ്ഞു.
ആഭ്യന്തര വിമാനക്കമ്ബനികള്‍ ഇതിനകം 1,200-ലധികം പുതിയ വിമാനങ്ങള്‍ ആണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 2035ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയാകും. ഈ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 400 ഓളം പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായും നായിഡു പറഞ്ഞു. അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിലൂടെ വളരുന്ന വ്യോമയാന വിപണിക്ക് അടിത്തറ പാകുകയാണെന്നും അദ്ദേഹം പറഞ്ഞു.