പണമിടപാട് ഇനി ഉള്ളം കൈയിൽ! ; ‘പാം പേ’ എന്ന പുതിയ ടെക്നിക്കുമായി ചൈന

പണമിടപാടുകള്‍ നടത്തണമെന്നുണ്ടെങ്കില്‍ ഇന്നത്തെ കാലത്ത് അത്യാവശ്യമായി നമുക്ക് വേണ്ടതെന്താണ്? ഒന്നുകില്‍ ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ ഫോണ്‍ ഇതൊക്കെ അല്ലേ. പക്ഷേ ഇനിമുതല്‍ തങ്ങളുടെ നാട്ടില്‍ ഇതിന്റെയൊന്നും ആവശ്യമില്ല, വെറുതെ കൈയ്യും വീശി ഇറങ്ങിക്കോ എന്നാണ് ചൈനക്കാര്‍ പറയുന്നത്. പുതിയ ടെക്നോളജികൾ കൊണ്ടുവരുന്നതിൽ വിരുത്മാരായ ചൈനക്കാർ പണമിടപാട് നടത്താനുള്ള എളുപ്പവഴി ഉള്ളംകൈയ്യിലാക്കിയിരിക്കുകയാണ്. മനുഷ്യന്റെ ഉള്ളംകൈ സ്‌കാന്‍ ചെയ്ത് പണമടയ്ക്കുന്ന പാം പേ രീതിയാണ് ഇപ്പോൾ ചൈനക്കാർ കണ്ടെത്തിയിരിക്കുന്നത്. സാങ്കേതിക വിദ്യ ജീവിതത്തെ ലളിതമാക്കുന്നു എന്നുള്ളതിന് ഉദാഹരണമാണ് ഇവരുടെ ഈ പുതിയ കണ്ടുപിടുത്തം.

ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമാക്കിയുള്ള ടെക് ഭീമന്‍ ‘ടെന്‍സെന്റ്’ ആണ് 2024 ജനുവരിയില്‍ ഉള്ളംകൈ സ്‌കാനിംഗ് സേവനം ആരംഭിച്ചത്. ‘വെയ്‌സിന്‍ പാം പേയ്‌മെൻ്റ്’ നിലവില്‍ ചൈനയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ബയോമെട്രിക് സംവിധാനമാണ്. കാര്‍ഡുകളും ഫോണുമെല്ലാം ഉപയോഗിക്കുന്നതിന് പകരം നമ്മുടെ കൈകള്‍ സെന്‍സറിന് മുകളില്‍ വയ്ക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഹൈ ഡെഫനിഷന്‍ ക്യാമറകളും ഇന്‍ഫ്രാറെഡ് സെന്‍സറുകളും ഉപയോഗിച്ച് ക്യാമറകള്‍ ഉള്ളംകൈ സ്‌കാന്‍ ചെയ്ത് ചര്‍മത്തിനടിയിലെ വെയിന്‍ പാറ്റേണുകള്‍ സ്‌കാന്‍ ചെയ്യും. സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ പണമിടപാട് നടക്കുകയും ചെയ്യും. മുഖം സ്‌കാന്‍ ചെയ്യുന്ന അതേരീതി തന്നെയാണ് ഇവിടെയും നടക്കുന്നത്. ഫേഷ്യല്‍ റക്കഗ്നീഷ്യനുള്ള ഒരു പരിമിതി ഇരട്ടകളാണെങ്കില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്നതാണ്. എന്നാല്‍ കൈ സ്‌കാന്‍ ചെയ്യുമ്പോള്‍ ഈ പ്രശ്‌നം നേരിടേണ്ടി വരുന്നില്ല. കാരണം ഓരോ കൈയ്യും യുണീക് ആണല്ലോ?.

ചൈനയുടെ ഈ കണ്ടുപിടുത്തം ജനശ്രദ്ധയാകാര്‍ഷിക്കുന്നത് ഇത് ആദ്യമായല്ല. 2024 ഏപ്രിലില്‍ ആര്‍ പി ജി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹര്‍ഷക് ഗോയങ്ക ‘പാം പേ’ യെക്കുറിച്ച് സംസാരിക്കുന്ന ഒരു ക്ലിപ്പ് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കിട്ടിരുന്നു. ഇത് രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്.ഇയാളുടെ തട്ടിപ്പ് രീതി കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ ‘റെന്റിനെടുത്ത്’ സ്ത്രീകൾ!

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.