നിർമ്മാണ ചെലവ് 500 കോടി; പ്രീ റിലീസ് ഡീലുകളിലൂടെ വാരിക്കൂട്ടിയത് 1085 കോടി; ഇന്ത്യൻ സിനിമ ചരിത്രത്തിൽ അത്ഭുതമായി അല്ലു അർജുൻ ചിത്രം പുഷ്പ 2

സൂപ്പർ താരം അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദ റൂള്‍ 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ ബോക്‌സ് ഓഫീസില്‍ 268 കോടി നേടിയ പുഷ്പ: ദി റൈസ് (2021) വൻ വിജയത്തിന് ശേഷം തുടർഭാഗം ഇതിനകം തന്നെ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. സംവിധായകൻ സുകുമാറിൻ്റെ വരാനിരിക്കുന്ന ആക്ഷൻ-പാക്ക്ഡ് ഡ്രാമ പ്രീ സെയിലില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന വിവരം .ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്ബ് തന്നെ 1,000 കോടി രൂപ പിന്നിട്ടന്നാണ്‌ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിലീസിന് മുമ്ബുള്ള ഡീലുകളില്‍ നിന്ന് മാത്രം 1085 കോടി രൂപയാണ് പുഷ്പ 2 നേടിയതെന്നാണ് റിപ്പോർട്ടുകള്‍. ഇന്ത്യൻ സിനിമയുടെ റെക്കോർഡുകള്‍ തകർത്ത് 600 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റുപോയത്.

ഇതിൻ്റെ വലിയൊരു ഭാഗം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നും (ആന്ധ്രപ്രദേശ്, തെലങ്കാന) ഉത്തരേന്ത്യയില്‍ നിന്നുമാണ് വരുന്നത്, ഏകദേശം 375-400 കോടി രൂപ ഉണ്ടാവും. ബാക്കിയുള്ള ആഭ്യന്തര വിപണിയില്‍ 100 കോടി രൂപ അധികമായി ചിത്രം നേടിയിട്ടുണ്ട്. 125 കോടി രൂപയ്ക്കാണ് ഓവർസീസ് അവകാശങ്ങള്‍ വിറ്റുപോയത്.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തമ്മിലും കടുത്ത മത്സരമുണ്ടായതിനാല്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശത്തിലൂടെയും 275 കോടി രൂപയോളം നേടിയിട്ടുണ്ട് .നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ നേടിയിരിക്കുന്നത്.മ്യൂസിക്കല്‍ റൈറ്സ് 65 കോടി രൂപയ്ക്കാണ് വിറ്റു പോയത്. റിപ്പോർട്ടുകള്‍ ശരിയാണെങ്കില്‍ ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിച്ചിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ ഡീലുകളാണ് പുഷ്പയ്ക്ക് നടന്നിട്ടുള്ളത്.പുഷ്പ 2 ൻ്റെ നിർമ്മാണ ചെലവ് 500 കോടി രൂപയാണ്. പ്രീ-റിലീസ് ബിസിനസ്സ് ഇതിനകം 117% ലാഭം നേടിയതോടെ, ചിത്രം ചരിത്രപരമായ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററാകാനുള്ള പാതയിലാണ്. റിലീസിംഗ് തീയതി അടുക്കുന്തോറും പ്രതീക്ഷകള്‍ കുതിച്ചുയരുന്ന, എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി പുഷ്പ 2 ഉയർന്നുവരുമെന്ന് വ്യവസായ വിശകലന വിദഗ്ധർ പ്രവചിക്കുന്നു.

അല്ലു അർജുൻ, ഫഹദ് ഫാസില്‍, രശ്മിക മന്ദന്ന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് പുഷ്പ 2: ദി റൂള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . സുകുമാർ റൈറ്റിംഗ്‌സുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ ഹൈ-ഒക്ടെയ്ൻ ആക്ഷൻ ഡ്രാമ നിർമ്മിക്കുന്നത്.

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.

കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും, ലോക പുരുഷ ദിനാചരണവും സംഘടിപ്പിച്ചു.

ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി.പരിപാടിയിൽ ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.