കുഴൽപ്പണ മാഫിയ ; ലക്ഷ്യം 18 തികഞ്ഞവിദ്യാര്‍ത്ഥികള്‍

കാസർഗോഡ് : സംസ്ഥാനത്തേക്ക് അനധികൃതപണം കടത്തുന്നതിനും കൈമാറുന്നതിനും വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ കുഴല്‍പ്പണ മാഫിയ. അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ പ്രതിഫലം നല്‍കി വിദ്യാർത്ഥികളെ കൊണ്ട് അക്കൗണ്ട് തുടങ്ങിയ ശേഷം എടിഎം കാർഡ് കൈവശപ്പെടുത്തി ഇടപാട് നിയമവിധേയമാക്കുന്ന തന്ത്രമാണ് ഇവർ പറയുന്നത്.

നിയമത്തെ തോല്‍പ്പിക്കാൻ പതിനെട്ടാം അടവ്

1) പതിനെട്ട് വയസ് പൂർത്തിയായവരെ കൊണ്ട് പുതിയ സിം കാർഡ് എടുപ്പിച്ച്‌ ആധാർകാർഡ് നല്‍കി നിയമപ്രകാരമുള്ള അക്കൗണ്ട് തുടങ്ങും.

2) പ്രതിഫലമായി അയ്യായിരം തൊട്ട് പതിനായിരം രൂപ വരെ നല്‍കും.

3) ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ഉപയോഗിച്ച സിംകാർഡും എടിഎം പിൻ നമ്പറും തിരിച്ചു വാങ്ങിക്കും.

4) അക്കൗണ്ടിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അയക്കുന്ന കള്ളപ്പണം എടിഎം വഴി പിൻവലിക്കും.

ഇത്തരം നിരവധി അക്കൗണ്ടുകള്‍ കൈവശപ്പെടുത്തി ലക്ഷങ്ങളുടെ ഇടപാട് നടത്താൻ കള്ളപ്പണ റാക്കറ്റുകള്‍ക്ക് കഴിയുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ മൈസൂർ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് പുതിയ തട്ടിപ്പിനെ കുറിച്ച്‌ വ്യക്തത ലഭിച്ചത്. തുടർ അന്വേഷണത്തിനായി മൈസൂർ പോലീസ് കഴിഞ്ഞ ദിവസം കോഴിക്കോട്ടും കാസർഗോഡും എത്തിയിരുന്നു. ചില അക്കൗണ്ടുടമകളുടെ വീടുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇടപാട് നടത്തിയ എട്ടുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പിടിയിലായവരില്‍ ഒരാള്‍ കാസർഗോഡ് ജില്ലക്കാരനാണ്. തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീഴാതിരിക്കുന്നതിന് കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം വേണമെന്നാണ് പോലീസ് നിലപാട്.

കുഴല്‍പ്പണക്കാരെ പിന്തുടർന്ന് ഓണ്‍ലൈൻ തട്ടിപ്പുകാരും

പുതിയ ബാങ്ക് അക്കൗണ്ടുകള്‍ കൈവശപ്പെടുത്തിയുള്ള കുഴല്‍പ്പണക്കാരുടെ തട്ടിപ്പ് രീതി ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങളും പിന്തുടരുന്നതായി സൂചനയുണ്ട്. പണം നിക്ഷേപിക്കുന്നവർക്ക് സാധാരണ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തെ കുറിച്ച്‌ വിവരങ്ങള്‍ ലഭിക്കാറില്ല. സമീപകാലത്തായി ഇത്തരക്കാർ പിടിയിലാകുന്ന സാഹചര്യത്തിലാണ് മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാട് ഈ സംഘങ്ങളും പിന്തുടരുന്നത്. കുഴല്‍പ്പണ റാക്കറ്റ് സംഘം ബാങ്ക് അക്കൗണ്ട് തുടങ്ങി പണത്തിന് രേഖ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനധികൃത പണം ബാങ്കുകളില്‍ എത്തിച്ചു രേഖകള്‍ ഉണ്ടാക്കുന്ന സംഘങ്ങളും പുതുതായി തുടങ്ങുന്ന ഇത്തരം അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.

കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്തെ സായി ( സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക

ഡ്രാഗണ്‍ ഭൂമിയിലേക്ക്, അണ്‍ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്.

കരബാവോ കപ്പ്‌; ആദ്യ പാദ സെമി ഫൈനലിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം

കരബാവോ കപ്പ്‌ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ആഴ്സണൽ വിജയം സ്വന്തമാക്കിയത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെൻഡി

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.