കുഴൽപ്പണ മാഫിയ ; ലക്ഷ്യം 18 തികഞ്ഞവിദ്യാര്‍ത്ഥികള്‍

കാസർഗോഡ് : സംസ്ഥാനത്തേക്ക് അനധികൃതപണം കടത്തുന്നതിനും കൈമാറുന്നതിനും വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ കുഴല്‍പ്പണ മാഫിയ. അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ പ്രതിഫലം നല്‍കി വിദ്യാർത്ഥികളെ കൊണ്ട് അക്കൗണ്ട് തുടങ്ങിയ ശേഷം എടിഎം കാർഡ് കൈവശപ്പെടുത്തി ഇടപാട് നിയമവിധേയമാക്കുന്ന തന്ത്രമാണ് ഇവർ പറയുന്നത്.

നിയമത്തെ തോല്‍പ്പിക്കാൻ പതിനെട്ടാം അടവ്

1) പതിനെട്ട് വയസ് പൂർത്തിയായവരെ കൊണ്ട് പുതിയ സിം കാർഡ് എടുപ്പിച്ച്‌ ആധാർകാർഡ് നല്‍കി നിയമപ്രകാരമുള്ള അക്കൗണ്ട് തുടങ്ങും.

2) പ്രതിഫലമായി അയ്യായിരം തൊട്ട് പതിനായിരം രൂപ വരെ നല്‍കും.

3) ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ഉപയോഗിച്ച സിംകാർഡും എടിഎം പിൻ നമ്പറും തിരിച്ചു വാങ്ങിക്കും.

4) അക്കൗണ്ടിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അയക്കുന്ന കള്ളപ്പണം എടിഎം വഴി പിൻവലിക്കും.

ഇത്തരം നിരവധി അക്കൗണ്ടുകള്‍ കൈവശപ്പെടുത്തി ലക്ഷങ്ങളുടെ ഇടപാട് നടത്താൻ കള്ളപ്പണ റാക്കറ്റുകള്‍ക്ക് കഴിയുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ മൈസൂർ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് പുതിയ തട്ടിപ്പിനെ കുറിച്ച്‌ വ്യക്തത ലഭിച്ചത്. തുടർ അന്വേഷണത്തിനായി മൈസൂർ പോലീസ് കഴിഞ്ഞ ദിവസം കോഴിക്കോട്ടും കാസർഗോഡും എത്തിയിരുന്നു. ചില അക്കൗണ്ടുടമകളുടെ വീടുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇടപാട് നടത്തിയ എട്ടുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പിടിയിലായവരില്‍ ഒരാള്‍ കാസർഗോഡ് ജില്ലക്കാരനാണ്. തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ വീഴാതിരിക്കുന്നതിന് കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം വേണമെന്നാണ് പോലീസ് നിലപാട്.

കുഴല്‍പ്പണക്കാരെ പിന്തുടർന്ന് ഓണ്‍ലൈൻ തട്ടിപ്പുകാരും

പുതിയ ബാങ്ക് അക്കൗണ്ടുകള്‍ കൈവശപ്പെടുത്തിയുള്ള കുഴല്‍പ്പണക്കാരുടെ തട്ടിപ്പ് രീതി ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങളും പിന്തുടരുന്നതായി സൂചനയുണ്ട്. പണം നിക്ഷേപിക്കുന്നവർക്ക് സാധാരണ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തെ കുറിച്ച്‌ വിവരങ്ങള്‍ ലഭിക്കാറില്ല. സമീപകാലത്തായി ഇത്തരക്കാർ പിടിയിലാകുന്ന സാഹചര്യത്തിലാണ് മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാട് ഈ സംഘങ്ങളും പിന്തുടരുന്നത്. കുഴല്‍പ്പണ റാക്കറ്റ് സംഘം ബാങ്ക് അക്കൗണ്ട് തുടങ്ങി പണത്തിന് രേഖ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനധികൃത പണം ബാങ്കുകളില്‍ എത്തിച്ചു രേഖകള്‍ ഉണ്ടാക്കുന്ന സംഘങ്ങളും പുതുതായി തുടങ്ങുന്ന ഇത്തരം അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.