പുതിയ വിസ നിയമം ; യുഎഇയില്‍ എത്തുന്നവരെ തിരിച്ചയക്കുന്നു

സന്ദർശക വിസ നിയമങ്ങള്‍ കർശനമാക്കിയതോടെ വലയുന്നത് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാർ. വിസ എടുക്കാൻ സാധിക്കാതെ വരുന്നതോടെ യാത്രക്കാർ വിമാനത്താവളങ്ങളില്‍ കുടുങ്ങുകയാണ്. സന്ദർശന വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയില്‍ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരാണ് മടങ്ങി എത്താനാകാതെ വെട്ടിലായത്. വനിതകളടക്കമുള്ളവർ ഈ കൂട്ടത്തിലുണ്ട്. യുഎഇ വിടാതെ രണ്ട് തവണയായി ഒരു മാസം വീതം വിസ കലാവധി നീട്ടിക്കിട്ടാൻ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിന് ഫീസ് നിരക്ക് കൂടുതലാണ്. അതുകൊണ്ട് പലരും എക്സിറ്റ് അടിച്ച്‌ യുഎഇയില്‍ നിന്ന് പുറത്തുപോയി വിസ എടുക്കുകയാണ് പതിവ്. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കൂടുതലായതിനാല്‍ പലരും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും ഇറാനിലെ ദ്വീപായ കിഷിലേക്കുമാണ് ഇതിനായി പോകുന്നത്. യുഎഇയിലെ മുൻനിര വിമാനക്കമ്പനികള്‍ ഇതിനായി റൗണ്ട് ട്രിപ്പ് ടിക്കറ്റുകളും നല്‍കുന്നുണ്ട്. ഇങ്ങനെ യാത്ര നടത്തി തിരിച്ചെത്തിയവരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. ഇവരുടെ വിസ അപേക്ഷകള്‍ എല്ലാം അധികൃതർ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിയതാണ് വിവരം. അപേക്ഷകള്‍ തള്ളിയതോടെ പലരെയും നാട്ടിലേക്ക് തിരിച്ചയ്ക്കുകയാണ്. ഇന്ത്യയില്‍ നിന്ന് പുതിയ വിസിറ്റ് വിസ എടുത്തവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. യുഎഇയിലെ പുതിയ വിസ നിയമം
യുഎഇയില്‍ ഇനി സന്ദർശക വിസ ലഭിക്കാൻ ഹോട്ടല്‍ ബുക്കിംഗും റിട്ടേണ്‍ ടിക്കറ്റും നിർബന്ധമാണ്. സന്ദർശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങാത്തവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങള്‍ കർശനമാക്കാൻ തീരുമാനിച്ചത്. എമിഗ്രേഷൻ വകുപ്പ് ഇത് സംബന്ധിച്ച്‌ ട്രാവല്‍ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി. ഏറ്റവും പുതിയ നിയമം അനുസരിച്ച്‌, ഈ വിസകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ക്യുആർ കോഡുള്ള ഹോട്ടല്‍ ബുക്കിംഗ് രേഖകളും റിട്ടേണ്‍ ടിക്കറ്റിന്റെ പകർപ്പും സമർപ്പിക്കണം. അല്ലാത്തപക്ഷം വിസ നടപടികള്‍ വൈകിയേക്കും. ഈ രേഖകള്‍ സമർപ്പിക്കാൻ കഴിയാത്തതിനാല്‍ നിരവധി മലയാളികളുടെ വിസ അപേക്ഷകള്‍ ഇപ്പോഴും പ്രോസസ്സ് ചെയ്തിട്ടില്ലെന്നാണ് വിവരം. നേരത്തെ വിമാനത്താവളത്തിലെ എമിഗ്രേഷൻ ഓഫീസർമാർ ആവശ്യപ്പെട്ടാല്‍ മാത്രമേ ഈ രേഖകള്‍ യാത്രക്കാർ ഹാജരാക്കിയാല്‍ മതിയായിരുന്നു. കൂടാതെ അപേക്ഷകൻ തന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡില്‍ രണ്ട് മാസത്തെ വിസയ്ക്ക് 5000 ദിർഹവും മൂന്ന് മാസത്തെ വിസയ്ക്ക് 3000 ദിർഹവും കാണിക്കണം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *