SSLC, പ്ലസ് ടു പരീക്ഷ ; ആത്മവിശ്വാസത്തോടെ എഴുതാം

2025 മാർച്ച്‌ 3 മുതല്‍ സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു സ്റ്റേറ്റ് ബോർഡ് പരീക്ഷകള്‍ ആരംഭിക്കുകയാണ്. പരീക്ഷയ്ക്ക് ശുഭാപ്തിവിശ്വാസത്തോടെ, ടൈംടേബിള്‍ അനുസരിച്ച്‌ വിദ്യാർത്ഥികള്‍ ഇപ്പോഴേ തയ്യാറെടുത്താല്‍ മികച്ച സ്കോർ ഉറപ്പ്. മാതൃക ചോദ്യങ്ങള്‍, മുൻവർഷങ്ങളിലെ ചോദ്യങ്ങള്‍ എന്നിവയ്ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. സിലബസനുസരിച്ചുള്ള പാഠഭാഗങ്ങള്‍ പഠിച്ചു തീർക്കണം. ചെയ്തു പഠിക്കാവുന്ന വിഷയങ്ങള്‍ എഴുതി പഠിക്കണം. പഠിക്കുമ്പോള്‍ ഓരോ മണിക്കൂറിന് ശേഷം 10 മിനിട്ട് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പത്രം വായിക്കാനും ടി.വി കാണാനും കുറഞ്ഞ സമയം ചെലവഴിക്കാം. പരീക്ഷാ ഹാളില്‍ അര മണിക്കൂർ മുമ്പെങ്കിലും എത്തണം. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് സുഹൃത്തുക്കളുമായുള്ള പാഠഭാഗ ചർച്ച ഒഴിവാക്കണം. പരീക്ഷഹാളില്‍ തികഞ്ഞ അച്ചടക്കം പാലിക്കണം. ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങള്‍ അനുസരിക്കണം. പരീക്ഷ ചോദ്യങ്ങള്‍ ആദ്യ അഞ്ച് മിനിറ്റില്‍ നന്നായി വായിച്ചു മനസിലാക്കണം. സമയം വിലയിരുത്താൻ വാച്ച്‌ ഉപയോഗിക്കണം. വാച്ചില്‍ സമയം 10 മിനിട്ട് നേരത്തേയാക്കുന്നത് സമയക്രമം നിയന്ത്രിക്കാൻ സഹായിക്കും. ഉത്തരക്കടലാസുകള്‍ തിരിച്ചു നല്‍കുന്നതിന് മുമ്പ് വായിക്കുന്നത് തെറ്റുകള്‍ തിരുത്താൻ അവസരമൊരുക്കും.

സോഷ്യല്‍ മീഡിയക്ക് അവധിയാകാം

പരീക്ഷക്കാലത്ത് വിദ്യാർത്ഥികള്‍ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ ഉപയോഗം നിർബന്ധമായും കുറയ്ക്കണം. പല കുട്ടികളുടേയും പഠന സമയം അപഹരിക്കുന്ന വില്ലൻ സോഷ്യല്‍ മീഡിയയാണ്. ടൈം മാനേജ്‌മെന്റില്‍ ശ്രദ്ധ ചെലുത്തണം. ഉറക്കം ഉപേക്ഷിച്ച്‌ പഠിക്കരുത്. കഴിഞ്ഞ പരീക്ഷകളെയോർത്ത് സമയം കളയരുത്. ധൃതിപിടിച്ചുള്ള എമർജൻസി പഠനം ഒഴിവാക്കി മനസിലാക്കിയുള്ള ഈസി പഠനത്തിന് വിദ്യാർത്ഥികള്‍ മുതിരണം. എല്ലാ രീതിയിലും ചിട്ടയോടെയുള്ള പഠനം, പ്ലാനിംഗ്, ദിനചര്യകള്‍, ഭക്ഷണക്രമം, ഉറക്കം എന്നിവ മികച്ച വിജയമന്ത്രങ്ങളാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. അകാരണമായി പരീക്ഷയെക്കുറിച്ച്‌ വ്യാകുലപ്പെടരുത്. വിശ്വാസമുള്ളവർ ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.

ഭക്ഷണത്തിലും കാര്യമുണ്ട്

ആവശ്യത്തിന് വെള്ളം കുടിക്കണം. തണുത്ത ഭക്ഷ്യ വസ്തുക്കള്‍, ഐസ്ക്രീം, ശീതീകരിച്ച ജ്യൂസുകള്‍, കാർബണേറ്റഡ് ലായനികള്‍ എന്നിവ ഉപേക്ഷിക്കാം. പഴവർഗ്ഗങ്ങള്‍, ഫ്രഷ് ജ്യൂസ്, സാലഡുകള്‍ എന്നിവ കഴിക്കാം. കൂടുതല്‍ മാംസാഹാരം കഴിക്കരുത്. പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കണം. രാവിലെ 10 മിനിട്ട് യോഗയോ വ്യായാമമോ ചെയ്യണം. രക്ഷിതാക്കള്‍ വിദ്യാർത്ഥികളെ അകാരണമായി പരീക്ഷയെക്കുറിച്ച്‌ വ്യാകുലപ്പെടുത്തരുത്. പരീക്ഷക്കാലയളവില്‍ അതിഥികളെ പരമാവധി ഒഴിവാക്കണം. ഉറക്കെയുള്ള രാഷ്ട്രീയ, ടെലിവിഷൻ ചർച്ചകള്‍ ഒഴിവാക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.