പെന്‍ഷന്‍ വാങ്ങുന്നവരുടെ വരുമാനം പരിശോധിക്കും

തിരുവനന്തപുരം:
സാമൂഹിക സുരക്ഷ പെൻഷൻ അനർഹർ കൈപ്പറ്റുന്നത് ഒഴിവാക്കാൻ കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താൻ സർക്കാർതലത്തില്‍ ആലോചന തുടങ്ങി. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെൻഷൻ ലഭിക്കുന്നവരുടെ അർഹത നിശ്ചിത ഇടവേളകളില്‍ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തിയേക്കും. തദ്ദേശ സ്ഥാപനകളെ ഇതിനായി ചുമതലപ്പെടുത്തണമെന്നാണ് ധനവകുപ്പ് നിർദ്ദേശം. അനർഹർ സാമൂഹിക ക്ഷേമ പെൻഷൻ പട്ടികയില്‍ കയറിപ്പറ്റാൻ ഇടയാക്കിയ വീഴ്ചകള്‍ നേരത്തെ സിഎജി അക്കമിട്ട് നിരത്തി സർക്കാരിന് കൈമാറിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുറമേ താല്‍ക്കാലിക ജീവനക്കാരും സാമൂഹിക പെൻഷൻ അനധികൃതമായി കൈപ്പറ്റിയതായി ഇതേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന് കാരണം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരടക്കം വേണ്ടത്ര പരിശോധന നടത്താതാണെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഒരിക്കല്‍ നിരസിച്ച അപേക്ഷകള്‍ വീണ്ടും അപേക്ഷിച്ച്‌ പട്ടികയില്‍ ഇടംപിടിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ രേഖകള്‍ ഒത്തുനോക്കാൻ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇതിലേക്ക് നയിച്ചത്. ഗുണഭോക്താക്കള്‍ മരിച്ച ശേഷവും പെൻഷൻ നല്‍കിയ സംഭവങ്ങളും നിരവധിയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ധനവകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളിലും സമാനമായ കണ്ടെത്തലുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത നൂറ് കണക്കിന് ആളുകളും നിലവില്‍ അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റുന്നുണ്ട്. അതിനാല്‍ മസ്റ്ററിങ്ങിനൊപ്പം കൃത്യമായ ഇടവേളകളില്‍ ഗുണഭോക്താക്കളുടെ വരുമാനമടക്കം വിലയിരുത്താനാണ് സർക്കാർ ആലോചന. തദ്ദേശ സ്ഥാപനങ്ങള്‍ വഴി താഴെ തട്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച്‌ അനർഹരെ ഒഴിവാക്കി നിലവിലെ പട്ടിക കുറ്റമറ്റതാക്കുകയാണ് വഴി. ഇതിനായി പുതിയതായി സംവിധാനങ്ങള്‍ ഏർപ്പെടുത്തുമെന്നാണ് ധനവകുപ്പ് നല്‍കുന്ന സൂചന.

താഴികക്കുടം പ്രതിഷ്‌ഠിച്ചു.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി,വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി,നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ എ.ബി

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

‘യൂണിഫോം ഒഴിവാക്കുക, കുട്ടികൾ സൗകര്യപ്രദമായ വസ്ത്രം ധരിക്കട്ടെ’, പരിശീലനം പത്തര വരെ മതിയെന്നും ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്,

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ

ഓർമ്മപെരുന്നാൾ സമാപിച്ചു.

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും സമാപിച്ചു 5 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി

പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി

മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.