ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു.
പുൽപ്പള്ളി: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ഡി.സി.സി. പ്രസിഡൻ്റ് ടി.ജെ. ഐസക്ക് നിർവഹിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ആളുകൾക്ക് പരാതി നൽകുന്നതിനും എം.എൽ.എ.യെ നേരിൽകണ്ട് സംസാരിക്കുന്നതിനും അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് മുള്ളൻകൊല്ലിയിൽ ഓഫീസ് ആരംഭിച്ചത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വർഗീസ് മുരിയൻകാവിൽ, ബീന ജോസ് കരിമാംകുന്നേൽ, പി.ഡി സജി, ലിസി സാബു, ഗിരിജാ കൃഷ്ണൻ, ശിവരാമൻ പാറക്കുഴി, സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ, ജോയി വാഴയിൽ, ജെയിംസ് വടക്കേക്കര, ജോർജ് എടപ്പാട്ട് എന്നിവർ സംസാരിച്ചു.
ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം
ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജില്ലാതല ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് വിദ്യാലയം പുരസ്‌കാരത്തിന് അര്‍ഹമായത്.ചിട്ടയായ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പഠന പരിപാടികളിലെ മികവ്, അക്കാദമിക രംഗത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍, ശാസ്ത്ര, കലാകായിക രംഗത്തെ മികച്ച വിജയങ്ങള്‍, വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിന് നടപ്പാക്കിയ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം, വ്യക്തിത്വ വികസന പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെയും ജീവനക്കാരുടെയും സമര്‍പ്പിത സേവനം തുടങ്ങിയവ വിദ്യാലയത്തിന് പുരസ്‌കാരം നേടിക്കൊടുക്കുന്നതില്‍ സഹായകമായി.ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പുരസ്‌കാരം വിദ്യാലയത്തിന് സമര്‍പ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സന്തോഷ് തെക്കേയില്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഫാ.ബെന്നി പീക്കുന്നേല്‍, പ്രധാനാധ്യാപകന്‍ ബിനു ജയിംസ്, പിടിഎ പ്രസിഡന്റ് മമ്മൂട്ടി തോക്കന്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മൊയിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ഡിഇഒ, എഇഒമാര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജലില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ.ഷൈമ ടി. ബെന്നിയുടെ സേവനങ്ങള്‍ക്ക് തിളക്കം കൂട്ടുന്നതായി പുരസ്‌കാരമെന്ന് വിദ്യാലയാധികൃതര്‍ പറഞ്ഞു.
പ്രതിഷേധ സംഗമം നടത്തി.
തെനേരി:പരിസ്ഥിതി ലോല മേഖല വനാതിർതിയിൽ നിജപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് , ഇ എസ് എ കരട് വിജ്ഞാപനത്തിനെതിരെ കത്തോലിക കോൺഗ്രസ് തെനേരി യൂണിറ്റ് നടത്തിയ പ്രതിഷേധ സംഗമം ഫാ പോൾ ഇടയകൊണ്ടാട്ട് ഉദ്ഘാടനം ചെയ്തു. സിറിയക്ക് തെക്കേ അറയ്ക്കൽ ആദ്യക്ഷതവഹിച്ചു.ബിനു തോമസ് ഏറണാട്ട് , ബേബി കൈതമറ്റം, ജോസ് മരിയാലയം, ടോമി പരിയാരം, ബാബു പുളിഞ്ഞാപ്പള്ളി, സജി മുളങ്ങാടിൽ , ജയിംസ് കല്ലറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു .
ബിപി കൂടി നിൽക്കുകയാണോ? ഈ മൂന്ന് കാര്യങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
ബിപി കൂടി നിൽക്കുകയാണോ? ഈ മൂന്ന് കാര്യങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുംഉയർന്ന രക്തസമ്മർദ്ദം നിരവധി ആളുകളെ ബാധിക്കുന്ന ഒരു ജീവിതശെെലി രോഗമാണ്. പലപ്പോഴും ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയപ്പെടാൻ വൈകിയേക്കാം. വേണ്ട സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ, ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും.ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെയും കാര്യമായി ബാധിക്കുന്നു.ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്നത് ധമനികളിലെ രക്തസുലനം നിരന്തരം ഉയർന്ന തോതിൽ നിൽക്കുന്ന ഒരു രോഗാവസ്ഥയാണ്. ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെയും കാര്യമായി ബാധിക്കുന്നു. സൂക്ഷ്മമായ രക്തക്കുഴലുകളിലൂടെ മാലിന്യങ്ങൾ അരിച്ചെടുക്കുന്ന വൃക്കകളിലെ ഈ കുഴലുകൾക്ക്, ഉയർന്ന രക്തസമ്മർദ്ദം മൂലം കാലക്രമേണ കേടുപാടുകൾ സംഭവിക്കാം. ഇത് ദീർഘകാല വൃക്കരോഗത്തിലേക്കോ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥയിലേക്കോ (kidney failure) നയിച്ചേക്കാം.ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലീ മാറ്റങ്ങഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ രക്തക്കുഴലുകൾക്ക് നിശബ്ദമായും ക്രമേണയും കേടുപാടുകൾ വരുത്തുന്നു എന്നതാണ് പ്രധാന ആശങ്കകളിലൊന്ന്. തുടർച്ചയായ ഉയർന്ന സമ്മർദ്ദം ധമനികളുടെ ഭിത്തികളെ ദോഷകരമായി ബാധിക്കുകയും, അവയുടെ ഇലാസ്തികത കുറയ്ക്കുകയും ചുരുങ്ങിപ്പോകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നതിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലീ മാറ്റങ്ങളെക്കുറിച്ച് കാർഡിയോവാസ്കുലാർ സർജനായ ഡോ. ജെറമി ലണ്ടൻ പറയുന്നു.
ഗതികേടിന് കാരണം പുതിയ സർക്കാരിൻറെ പിടിപ്പുകേട്'; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവിന്റെ വിമർശനം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ പ്രതിസന്ധിക്ക് കാരണം പുതിയ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കുന്നതിനാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ നടപടികളെ കുറ്റപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം, പ്രശ്നങ്ങൾ പരിഹരിക്കാൻ കർമ്മ പദ്ധതി ചർച്ചചെയ്യും'; എം വി ഗോവിന്ദൻ
പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യാൻ പോവുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സീതാറാം യെച്ചുരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം ഗൗരവപൂർവ്വം കമ്മിറ്റിയിൽ ചർച്ചചെയ്യുമെന്നും പാർട്ടിയെയും നേതൃത്വത്തെയും കടന്നാക്രമിക്കാൻ കേന്ദ്ര ഏജൻസിയും യുഡിഎഫും നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങൾ പറയേണ്ടതുണ്ട്, പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് കേരളം; ബദൽ മാർഗം കണ്ടെത്താനാകാതെ കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്. വൈദ്യുതി ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ ആവശ്യമായ ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിൽ കെ.എസ്.ഇ.ബി. പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതി ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം വർധിക്കുന്നത് സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയും ശക്തമാണ്. ചൂടും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ വൈദ്യുതി ഉപഭോഗം ഉയരുന്നത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായാണ് വിലയിരുത്തൽ.പ്രതിസന്ധി പരിഹരിക്കുന്നതിനായി ദീർഘകാലാടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ അടിയന്തര ഇടപെടൽ വേണമെന്നാണ് വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം
സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ്: ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം വർധന; ഒപ്പം കടവും കൂടി
സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതിനായിരം കോടിയിലധികം കൂടിയെന്ന് കണക്ക്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള നികുതി വരുമാനത്തിൻ്റെ കണക്കാണ് പുറത്തുവന്നത്. ഓണ വിപണി സജീവമായിരുന്ന കഴിഞ്ഞ മാസം നികുതി വരുമാനം മുന്‍ മാസത്തേക്കാള്‍ 4700 കോടിയാണ് വര്‍ധിച്ചതെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്ക്. മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ റവന്യൂ കമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടിയെന്നതാണ് മറ്റൊരു സവിശേഷത..ആദ്യത്തെ അഞ്ച് മാസത്തെ ജിഎസ്ടി വരുമാനം 20,274 കോടി രൂപയാണ്. ബജറ്റ് കണക്കാക്കിയതിന്‍റെ നാൽപത് ശതമാനമാണ് ആദ്യ അഞ്ച് മാസം കൊണ്ട് ഖജനാവിലെത്തിയത്. മുൻ വര്‍ഷം ഇത് 35 ശതമാനമായിരുന്നു. വിൽപന നികുതി ഏതാണ്ട് കഴിഞ്ഞ വര്‍ഷത്തേതു പോലെയാണ്. ആദ്യ 5 മാസം നികുതി വരുമാനം 51578.32 കോടിയാണ്. ഓണം വിപണി തുണച്ചപ്പോള്‍ കഴിഞ്ഞ മാസം 14118 കോടിയാണ് നികുതി പിരിച്ചത്. നികുതിയേതര വരുമാനത്തിൽ മുന്‍ വര്‍ഷത്തെക്കാൾ എട്ടു ശതമാനത്തോളം വര്‍ധനയുണ്ടായി. 7727 കോടിയാണ് പിരിച്ചത്. എന്നാൽ കഴിഞ്ഞ മാസം ഒരു രൂപ പോലും ഗ്രാന്‍ഡായി കിട്ടിയില്ല. റവന്യു കമ്മി ആദ്യ 5 മാസത്തെ ബജറ്റ് കണക്കാക്കിയതിന്‍റെ പകുതിയിലെത്തി, 18688 കോടി. എന്നാൽ കഴിഞ്ഞ വര്‍ഷം ആദ്യ 5 മാസം റവന്യൂ കമ്മി ഇരുപതിനായിരം കോടി രൂപ ആയിരുന്നു. കടമെടുപ്പ് മുന്‍ വര്‍ഷത്തേക്കാള്‍ കൂടി. ആകെ 30560.93 കോടി രൂപയാണ് ആദ്യ അഞ്ച് മാസത്തിലെ കടം. കഴിഞ്ഞ മാസം 4099 കോടി രൂപയാണ് കടമെടുത്തത്. മുന്‍ വര്‍ഷം ആദ്യ 5 മാസം 26974.13 കോടിയാണ് കടമെടുത്തത്. മൂലധന ചെലവും മുൻ വര്‍ഷത്തേക്കാള്‍ കൂടി. 10458 കോടി രൂപയാണ് മൂലധന ചെലവ്
മാനന്തവാടി മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണം; യങ് ഡെമോക്രാറ്റ്സ്
മാനന്തവാടി: വയനാട്ടിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് മൂലം ശസ്ത്രക്രിയാ സംവിധാനങ്ങൾ പ്രതിസന്ധിയിലായിട്ടും സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.ഒമ്പത് അനസ്തേഷ്യ ഡോക്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ അഞ്ച് പേർ മാത്രമാണുള്ളത്. ഇതിൽ രണ്ട് പേർ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. രണ്ട് ഡോക്ടർമാർ രണ്ട് മാസം മുമ്പും മറ്റ് രണ്ട് പേർ ഏതാനും ദിവസങ്ങൾക്ക് മുമ്പുമാണ് സ്ഥലംമാറിപ്പോയത്. എന്നാൽ പകരം ഡോക്ടർമാരെ നിയമിക്കാനോ ആവശ്യമായ ബദൽ സംവിധാനം ഒരുക്കാനോ അധികൃതർ തയ്യാറായിട്ടില്ല.ഇ.എൻ.ടി., ഗൈനക്കോളജി, ഓർത്തോ തുടങ്ങിയ വിഭാഗങ്ങളിലായി ആഴ്ചയിൽ നൂറോളം പ്രധാന ശസ്ത്രക്രിയകൾ നടക്കുന്ന ആശുപത്രിയാണിത്. ഇതിന് പുറമെ അടിയന്തര ശസ്ത്രക്രിയകളും മൈനർ സർജറികളും നിരവധിയുണ്ട്. ഇത്തരമൊരു സ്ഥാപനത്തിൽ അനസ്തേഷ്യ വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ചികിത്സാ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ്.പ്രത്യേകിച്ച് അപകടങ്ങൾ, അത്യാഹിതങ്ങൾ, പ്രസവസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ അനസ്തേഷ്യ വിദഗ്ധരുടെ സേവനം നിർണായകമാണ്. നിലവിലെ കുറവ് തുടർന്നാൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം മാത്രമല്ല, അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികളുടെ ജീവൻ പോലും അപകടത്തിലാകുന്ന സ്ഥിതിയുണ്ടാകാം.വയനാട്ടിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം സർക്കാർ ഉണ്ടാക്കരുത്. ഡോക്ടർമാരുടെ സ്ഥലംമാറ്റം സ്വാഭാവിക ഭരണനടപടിയാണെങ്കിൽ, അതിന് മുമ്പ് പകരം സംവിധാനം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഒഴിവുകൾ നികത്താതെ ആശുപത്രിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണ്.അനസ്തേഷ്യ വിഭാഗത്തിലെ മുഴുവൻ ഒഴിവുകളും അടിയന്തരമായി നികത്തുകയും ആവശ്യമായ സ്ഥിരം ഡോക്ടർമാരെ നിയമിക്കുകയും ശസ്ത്രക്രിയകൾ തടസ്സമില്ലാതെ നടക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം. അല്ലാത്തപക്ഷം വിഷയത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.യോഗത്തിൽ ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ അധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് കൺവീനർമാരായ വി എം സവാദ്, അജ്നാസ് പി കെ, കമ്മിറ്റിയംഗങ്ങളായ അഫ്സൽ എം, യാസിർ പി ടി, അനസ് കെ വി തുടങ്ങിയവർ പങ്കെടുത്തു.ജോയിന്റ് കൺവീനർ അൻഷിഫ് പി സ്വാഗതവും, സുമയ്യ പി കെ നന്ദിയും പറഞ്ഞു.
ഹാര്‍ട്ട് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.
മാനന്തവാടി: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്‌എസ്‌എസ്) നടപ്പിലാക്കുന്ന സേഫ് വിതിൻ പ്രോജക്ടിന്റെ ഭാഗമായി രൂപീകരിച്ച 'ഹാർട്ട്' ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഡബ്ല്യുഎസ്‌എസ്‌എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന ക്യാന്പ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലഹരിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ബോധവത്കരണ ക്ലാസ് എടുത്തു.ഡബ്ല്യുഎസ്‌എസ്‌എസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ പി.എ. ജോസ്, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണി, ഡെല്‍ന മേരി ജെയ്സണ്, ബിഫ്രണ്ടിംഗ് കോ-ഓർഡിനേറ്റർ സിസ്റ്റർ ലില്ലി മാത്യു എന്നിവർ പ്രസംഗിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും അടിയന്തര ഘട്ടങ്ങളിലും കാര്യക്ഷമമായി ഇടപെടുന്നതിന് ടാസ്ക് ഫോഴ്സ് അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്.തുടർന്ന് നടന്ന വിവിധ പഠന സെഷനുകളില്‍ അഞ്ചുകുന്ന് റിവൈവ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ എന്നിവയില്‍ വിശദമായ പരിശീലനം നല്‍കി. ദുരിതാശ്വാസ ക്യാന്പുകളുടെ നടത്തിപ്പും മാനുഷിക സഹായ മാനദണ്ഡങ്ങളും സംബന്ധിച്ച് കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണിയും പ്രകൃതിദുരന്തങ്ങളെയും പ്രളയഉരുള്‍പൊട്ടല്‍ സാധ്യതകളെയും നേരിടുന്നതിനുള്ള വിദ്യകളെക്കുറിച്ച് വയനാട് സ്പോർട്സ് ആൻഡ് ഗെയിംസ് അഡ്വഞ്ചർ അക്കാദമി സെക്രട്ടറി ലൂക്കാ ഫ്രാൻസിസും ക്ലാസുകള്‍ നയിച്ചു.
കർഷക കോൺഗ്രസ് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
രൂക്ഷമായ രാസവള വില വർദ്ധനവ് പിൻവലിക്കുക ഇഎസ്ഐ കരടു വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത് രാസവള വില 4 ഇരട്ടിയായി വർധിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്ന നിലപാടുകളും ആയിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ ആരോപിച്ചു. രാജ്യം ഭരിച്ച കോൺഗ്രസ് ഗവൺമെന്റുകളും ഇപ്പോഴുള്ള ബി ജെ പി സർക്കാരും തമ്മിൽ കർഷകരോടുള്ള സമീപനത്തിൽ വലിയ വ്യത്യാസമാണുള്ളത്. നെഹ്റു മുതൽ ഈ വ്യത്യാസം പ്രകടമാണ് ചെറുതും വലുതുമായ നിരവധി ജലസേചന പദ്ധതികളും പഞ്ചവത്സര പദ്ധതിയും മൻമോഹൻ സിംഗിന്റെ കാലത്തുള്ള കാർഷിക കടങ്ങൾ എഴുതി തള്ളിക്കൊണ്ട് കർഷകരെ സഹായിച്ചത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ ഇതിനു ഉദാഹരണങ്ങളാണ് .ഇന്ന് കർഷകർ കൃഷിയിൽ നിന്ന് പിന്തിരിയുന്നുണ്ടെങ്കിൽ ഇത് ബിജെപി ഗവൺമെന്റിന്റെ കർഷക വിരുദ്ധ നിലപാടിന്റെ ഭാഗമാണന്ന് നേതാക്കൾ പറഞ്ഞു. രാജ്യത്തെ 145 കോടിയിൽ അധികം വരുന്ന ജനസമൂഹത്തിന് അന്നം ഉല്പാദിപ്പിച്ച് നൽകുക എന്ന മഹത്തായ ദൗത്യം ഇനി കർഷകർക്ക് അധികകാലം മുൻപോട്ടു കൊണ്ടുപോകാൻ സാധ്യമല്ലാത്ത ഈ സ്ഥിതിയിലേക്ക് കാർഷിക മേഖലയെ ഇന്ന് കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണന്ന് ഇവർ കുറ്റപ്പെടുത്തി. ഈ നിലപാടുകൾ തിരുത്തിക്കൊണ്ട് കർഷകരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്ര ഗവൺമെന്റ് തയ്യാറാകണം. ഇ എസ് എ കരട് വിജ്ഞാപനം പിൻവലിച്ചുകൊണ്ട് വന അതിർത്തി സീറോ പോയിന്റ് നിലനിർത്തി കർഷക ജന വിഭാഗങ്ങളുടെ ആശങ്ക അകറ്റുന്നതിന് കേന്ദ്രസർക്കാർ മുന്നോട്ടു വന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രാജ്യം സാക്ഷിയാകേണ്ടിവരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് പറഞ്ഞു. നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത് . നാടിനു വേണ്ടിയുള്ള പോരാട്ടമായതിനാൽ പ്രക്ഷോഭത്തിൽ മുഴുവൻ കർഷകരും അണിനിരക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ബെന്നി അധ്യക്ഷത വഹിച്ചു. . ഒ. വി. അപ്പച്ചൻ, എം വി വിൻസന്റ്, ബൈജു ചാക്കോ, വി ഡി ജോസ്, മാണി ഫ്രാൻസിസ്, പി എ പൗലോസ് , വി.വി.നാരായണ വാര്യർ, പരിദോഷ് കുമാർ ,കെ ജെ ജോൺ, എം. മൊയ്തു ,എം എ പൗലോസ്, കെ എം കുര്യാക്കോസ്, റീന ജോർജ് ,ജോൺസൺ ഇലവുങ്കൽ , സി ജെ അലക്സ്, ബേബി തുരുത്തിയിൽ, ഇ ജെ ഷാജി ,പി.സി രാജുതുടങ്ങിയവർ സംസാരിച്ചു.
അർജന്റീന ടീമിന്റെ സന്ദർശനത്തിൻ്റെ പേരിൽ തട്ടിപ്പ്: പണമിടപാട് നടന്നത് 13 കമ്പനികൾ വഴി, ഒൻപതിനും ജിഎസ്‌ടി രജിസ്ട്രേഷനില്ല
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നത് 13 കമ്പനികൾ വഴിയെന്ന് ജി.എസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ ഏഴ് കമ്പനികൾക്കും ജി.എസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പണമിടപാടുകൾക്കായി മാത്രം രൂപീകരിച്ച ഷെൽ കമ്പനികളാണോ ഇവയെന്ന കാര്യത്തിൽ എസ്.ഐ.ടി സംശയം പ്രകടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്ന കാലയളവിലാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും സജീവമായതെന്നും കണ്ടെത്തിയിട്ടുണ്ട്.കേസിൽ ഉന്നതങ്ങളിൽ നിന്ന് ഇടപെടലുകൾ ഉണ്ടായോ എന്ന സംശയവും അന്വേഷണ സംഘം ഉയർത്തുന്നുണ്ട്. ജി.എസ്ടി ഈടാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ജി.എസ്ടി ഇന്റലിജൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് സിറ്റ് ആവശ്യപ്പെട്ടു. നടപടികൾ നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചത് എങ്ങനെയെന്ന് കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. സ്പോൺസറുമായി ബന്ധമുള്ളവരോ അല്ലെങ്കിൽ വകുപ്പിലെ തലപ്പത്തുള്ള ഉദ്യോഗസ്ഥരോ ഫോൺ വഴി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കും.
ഒരുമാറ്റവുമില്ല, ഇന്നും പവർ കട്ടുണ്ടാകും; അറിയിപ്പുമായി കെഎസ്ഇബി, 1000 മെഗാവാട്ടിന്റെ കുറവ്
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് കാരണമാണ് നിയന്ത്രണം വേണ്ടി വരുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു.
ഒരുമാറ്റവുമില്ല, ഇന്നും പവർ കട്ടുണ്ടാകും; അറിയിപ്പുമായി കെഎസ്ഇബി, 1000 മെഗാവാട്ടിന്റെ കുറവ്
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് കാരണമാണ് നിയന്ത്രണം വേണ്ടി വരുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നു.
ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു
കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവുംസീനിയർ ഫോറസ്റ്റ് ഡ്രൈവർ കെ കെ രവീന്ദ്രനുള്ള യാത്രയയപ്പും സംസ്ഥാന ജനറൽ സെക്രട്ടറി സി കെ റസാക്ക് ഉദ്ഘാടനം ചെയ്തു.വനം വകുപ്പിലെ മുഴുവൻ വാഹനങ്ങളിലും സ്ഥിരം ഡ്രൈവർ നിയമനം നടത്തുക. മനുഷ്യവന്യജീവി സംഘർഷ ലഘൂകരിക്കുന്നതോടൊപ്പം ജീവനക്കാർക്കും മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്നുംസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു ജിതിൻ.എൻ. കെ അധ്യക്ഷനായി പി ജി ഷാജി.എൻ കൃഷ്ണൻകുട്ടി.കെ കെ രവീന്ദ്രൻ.വിഎസ് ഡൽജിത്ത്. മഹിലാൽ.ടി ഷമീർ .ആർ സജി കുമാർതുടങ്ങിയവർ പ്രസംഗിച്ചു.
സുൽത്താൻബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്അടുത്ത അധ്യയന വർഷം തന്നെ പ്രവർത്തനം ആരംഭിക്കാൻ നടപടികൾ ഊർജിതമാക്കും;ഐസി ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻബത്തേരി: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ അനുവദിച്ച സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനം അടുത്ത അധ്യയന വർഷം തന്നെ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഊർജിതമാക്കാൻ തീരുമാനം. കോളേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സുൽത്താൻബത്തേരി ഗസ്റ്റ്ഹൗസിൽ യോഗം ചേർന്നു. നിയോജകമണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം.വയനാട്ടിലെ, പ്രത്യേകിച്ച് സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിർണായക ചുവടുവയ്പ്പാണ് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജെന്ന് യോഗം വിലയിരുത്തി. കർഷകർ, ആദിവാസി ജനവിഭാഗങ്ങൾ, കർഷക തൊഴിലാളികൾ, സാധാരണ തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബാധ്യത കുറച്ച് ഉന്നതവിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോളേജിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും യോഗത്തിൽ തീരുമാനമായി.സുൽത്താൻബത്തേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി വിദ്യാർത്ഥികൾ നിലവിൽ ബിരുദ പഠനത്തിനായി ദൂരപ്രദേശങ്ങളിലെ കോളേജുകളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. യാത്രയ്ക്കും താമസത്തിനുമുള്ള അധിക ചെലവുകൾ പല കുടുംബങ്ങൾക്കും ഉന്നതവിദ്യാഭ്യാസത്തിന് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കോളേജ് യാഥാർഥ്യമാകുന്നതോടെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ തന്നെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.കോളേജ് അനുവദിക്കുന്നതിന് അനുമതി നൽകിയ സംസ്ഥാന സർക്കാരിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സർക്കാർ ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തുന്നതിനും കോളേജ് യാഥാർഥ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ച സർക്കാരിന്റെ തീരുമാനം വയനാടിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ നേട്ടമാണെന്നും യോഗം വിലയിരുത്തി.കോളേജ് ആരംഭിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് പ്രത്യേക ശ്രദ്ധ നൽകാനും യോഗത്തിൽ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം, പൊതുഗതാഗത ലഭ്യത, ഭാവിയിലെ വികസന സാധ്യതകൾ, ആവശ്യമായ വിസ്തീർണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും സ്ഥലം കണ്ടെത്തുക.കോളേജിന് സ്ഥിരം കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അടുത്ത അധ്യയന വർഷം അധ്യയനം ആരംഭിക്കുന്നതിനാവശ്യമായ താൽക്കാലിക കെട്ടിട സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും സമാന്തരമായി മുന്നോട്ടുകൊണ്ടുപോകും. ഇതിനായി ലഭ്യമായ സർക്കാർ കെട്ടിടങ്ങൾ, മറ്റ് അനുയോജ്യമായ കെട്ടിട സൗകര്യങ്ങൾ എന്നിവ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി.കോളേജിന്റെ അക്കാദമിക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ആരംഭിക്കുന്നതിനായി ആവശ്യമായ ക്ലാസ് മുറികൾ, ഓഫീസ് സൗകര്യങ്ങൾ, ലൈബ്രറി, ലബോറട്ടറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഘട്ടംഘട്ടമായി ഒരുക്കുന്നതിനും യോഗത്തിൽ ചർച്ച നടന്നു. സ്ഥിരം കെട്ടിടം ഉൾപ്പെടെയുള്ള ഭാവി വികസന പ്രവർത്തനങ്ങൾക്കായി ആവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനും തീരുമാനമായി.വയനാട്ടിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും പെൺകുട്ടികൾക്കും ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്കും പ്രത്യേകമായി പ്രയോജനപ്പെടുന്ന തരത്തിൽ കോളേജിന്റെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി. ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് മികച്ച അക്കാദമിക അന്തരീക്ഷം ഉറപ്പാക്കുന്നതിനും പ്രാധാന്യം നൽകും.കോളേജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു. സ്ഥലം കണ്ടെത്തൽ, താൽക്കാലിക കെട്ടിട സൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ്. അടുത്ത അധ്യയന വർഷം തന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്ന തരത്തിൽ ആവശ്യമായ എല്ലാ നടപടികളും ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്ന് എം.എൽ.എ പറഞ്ഞു.യോഗത്തിൽ സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ എം.കെ. ഇന്ദ്രജിത്ത്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീജ സതീഷ്, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. (ഡോ.) ഷഹീദ് റംസാൻ, സുൽത്താൻബത്തേരി തഹസിൽദാർ വി.കെ. ജയപ്രകാശ്, PWD ബിൽഡിംഗ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പി.എസ്. പ്രജിത എന്നിവരും മറ്റ് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
വൈദ്യുതി പ്രതിസന്ധി: ഇപ്പോള്‍ അനുഭവിക്കുന്നത് ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിന്റെ പരിണിതഫലം; മന്ത്രി കെ മുരളീധരന്
വൈദ്യുതി പ്രതിസന്ധിയില്‍ പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മന്ത്രി കെ മുരളീധരന്. ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. പല പദ്ധതികളും വരുമ്പോള്‍ പരിസ്ഥിതി സംരക്ഷകരായി ചിലര്‍ രംഗത്തിറങ്ങുമെന്നും അവരെയൊന്നും ഇപ്പോള്‍ കാണാനില്ലെന്നും കെ മുരളീധരന് കുറ്റപ്പെടുത്തി. ജനത്തിന് പ്രയാസം ഉണ്ടാക്കുന്നു യാഥാര്‍ത്ഥ്യമാണ്. ബദല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാമെന്ന് മന്ത്രി കെ മുരളീധരന് പറഞ്ഞു.കേന്ദ്രം ഇനത്തില്‍ വലിയ കുറവുണ്ടായി. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങള്‍ നിന്നും വൈദ്യുതി വാങ്ങാനും സാധിക്കുന്നില്ല. കരാറില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് എന്ന് അന്വേഷണം നടത്തിയല്ലയെന്ന് കെ മുരളീധരന്. വൈദ്യുത മേഖലയെ സ്വകാര്യവല്‍ക്കരിക്കേണ്ട യാതൊരു കാര്യവും ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി കെ മുരളീധരന് പറഞ്ഞു.അതേസമയം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന് കെഎസ്ഇബിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഒക്ടോബര്‍ മുതല്‍ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി. ഏപ്രില്‍, മെയ് മാസങ്ങളില്‍ പീക്ക് ടൈമില്‍ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കി.
തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട; അത്തരക്കാരോട് സഹതാപം മാത്രം: പിണറായി വിജയന്
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും തകര്‍ക്കാന്‍ നില്ക്കുന്നവരോട് സഹതാപം മാത്രമാണെന്നും പിണറായി വിജയന് പറഞ്ഞു. 'വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിക്കാറില്ല. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിന് മുമ്പും പിന്‍പും പലതരത്തില്‍ കടന്നാക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഞാനെന്ന വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും പ്രസ്ഥാനത്തിന് നേരെയുള്ളതാണെന്ന തിരച്ചറിവാണ് ഉണ്ടായിരുന്നത്. ആ തിരിച്ചറിവോടെയാണ് അതിന് പ്രതിരോധിക്കാന്‍ തയ്യാറായത്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും അത്തരം കടന്നാക്രമങ്ങള്‍ക്ക് വിജയിക്കാനായിട്ടില്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിജയിച്ചിട്ടില്ല. പ്രസ്ഥാനത്തെ തളര്‍ക്കാനും തകര്‍ക്കാനും ആകുമോയെന്നാണ് ശ്രമിച്ചത്. തെല്ലും തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലായെന്നത് ചരിത്രത്തിന്റെ ഭാഗമാണെ'ന്നും പിണറായി വിജയന് പറഞ്ഞു.'ഇനിയും ഈ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ഉണ്ടെങ്കില്‍ സഹതാപം രേഖപ്പെടുത്താനെ കഴിയുകയുള്ളു. അതിജീവിച്ച് മുന്നോട്ട് പോകും. 2016ല്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ശക്തമായ ആക്രമണം സര്‍ക്കാര്‍ നേരിട്ടു. മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടായി. പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉയര്‍ന്നതെന്ന് ഓര്‍മ്മ വരുന്നു. കൊവിഡ് കാലത്ത് എല്ലാവരും ഒന്നിച്ചുനിന്ന മഹാമാരിയില്‍ തളരാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കേണ്ട സമയത്ത് അതിനെപ്പോലും അട്ടിമറിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടായി. ഡാറ്റാ ചോര്‍ത്തല്‍ ആരോപണവും ബിരിയാണി ചെമ്പിലെ സ്വര്‍ണം കടത്തല്‍ ആരോപണവും അതെല്ലാം എത്രഹീനമാണെന്ന് വ്യക്തമാക്കുന്നതാണ്. നിലവിലെ ആരോപണത്തില്‍ വിശദീകരിക്കാന്‍ തയ്യാറല്ല. ഒരു ആരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നില്ല. ജനങ്ങള്‍ അതെല്ലാം ചവിട്ടികൂട്ടി ചവറ്റുകൂട്ടയില്‍ ഇട്ടു. അങ്ങനെയാണ് 2021ല്‍ ചരിത്രത്താദ്യമായി തുടര്‍ഭരണം ജനങ്ങള്‍ സമ്മാനിച്ചത്. അതോട് കൂടി ആക്രമണത്തിന്റെ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. എല്‍ഡിഎഫിനേയും സിപിഐഎമ്മിനെയും തീര്‍ത്തുകളയാമെന്ന നിലയില്‍ സംഘടിത ആക്രമണം ഉണ്ടായി. സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തു', എന്നും പിണറായി വിജയന് പറഞ്ഞു.സര്‍ക്കാരിനെ ഒന്നിച്ച് ആക്രമിക്കുന്ന രീതിയാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചത്. എല്ലാ വലതുപക്ഷ ശക്തികളും 2021ല്‍ എല്‍ഡിഎഫിനെതിരെ സംഘടിത ആക്രമണമാണ് നടത്തിയത്. 2026ല്‍ യുഡിഎഫ് അധികാരത്തിലേറിയതോടെ ഒരു മാറ്റം ഇക്കാര്യങ്ങളില്‍ വരുന്നുണ്ടോയെന്ന് സംശയിക്കണം. സംയുക്തപരിപാടിയായി മാറുന്നുണ്ടോയെന്ന് സംശയം ഉയര്‍ന്നുവരാവുന്ന സാഹചര്യമാണ് ഉണ്ടായത്. യുഡിഎഫ് സഹകരണത്തോടെ ബിജെപി സര്‍ക്കാര്‍ ആക്രമിക്കുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക പങ്കാളിത്തം ആവശ്യപ്പെടുന്ന നിലയാണ്', എന്നും പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. സൂര്യാതപവും നിർജലീകരണം അടക്കമുള്ള പ്രശ്നങ്ങളും തടയാൻ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം.കാലവർഷം ദുർബലമായതും എൽ നിനോയുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് താപനില ഉയരാൻ കാരണം. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. പകൽ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
ഗുഡ്സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു
മീനങ്ങാടി: വാഴക്കുലയുമായി പോകുകയായിരുന്ന ഗുഡ്സ് വാഹനംനിയന്ത്രണം വിട്ടു മറിഞ്ഞു. മീനങ്ങാടി പി.ബി.എം ആശുപത്രിക്ക് സമീപം വെച്ചാണ് ടയർപൊട്ടിയതിനെ തുടർന്ന് വാഹനം മറിഞ്ഞത്. കർണാടകയിൽ നിന്ന് താമരശ്ശേരിക്ക് പോവുകയായിരുന്ന വാഹനമാ ണ് റോഡിന് കുറുകെ തലകീഴെ മറിഞ്ഞത്. ഡ്രൈവർ മുഹമ്മദ് പരി ക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടർന്ന് അഗ്നി രക്ഷാ സേനയെത്തി വാഹനം പൂർവ്വസ്ഥിതിയിലാക്കി. റോഡിൽ പരന്നൊഴുകിയ ഓയില ക്കുള്ളവ നീക്കം ചെയ്തത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

