Advertisement

സൽമാനുൽ ഫാരിസിനെ അനുമോദിച്ചു.

 നാഷണൽ അസിസ്റ്റന്റ് റഫറിയായി പ്രമോഷൻ ലഭിച്ച തേറ്റമല സ്വദേശി സൽമാനുൽ ഫാരിസിനെ സംഘചേതനാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. GHS കല്ലൂർ അധ്യാപകനും SSA മുൻ BPC യുമായ കെകെ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് മെമ്പർ ശംഭു അധ്യക്ഷത വഹിച്ചു.എട്ടാം വാർഡ് മെമ്പർ പ്രസന്ന ടീച്ചർ ഉപഹാര സമർപ്പണം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി കെ അൻവർ. കുഞ്ഞികൃഷ്ണൻ ആർ വി, പി കെ സുരേഷ് മാസ്റ്റർ, കെ പി ഹാരിസ്, വിനീത് തുടങ്ങിയവർ നേതൃത്വം നൽകി

MANANTHAVADY
News Image

സൈബർ നിയമാവബോധം അനിവാര്യം: അഡ്വ. ജുനൈദ് കൈപ്പാണി

കണിയാമ്പറ്റ: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം സൈബർ നിയമങ്ങളെക്കുറിച്ചും സാമൂഹികമാധ്യമ ധാർമികതകളെക്കുറിച്ചും സമൂഹം കൂടുതൽ ബോധവാന്മാരാകണമെന്ന് അഭിഭാഷകനും സ്കിൽ ഡെവലപ്‌മെന്റ് വിദഗ്ധനും ലീഡർഷിപ്പ് കൺസൾട്ടന്റുമായ അഡ്വ. ജുനൈദ് കൈപ്പാണി പറഞ്ഞു.ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്–OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ റെയിൻ വ്യൂ റിസോർട്ടിൽ സംഘടിപ്പിച്ച ‘സൈബർ ലോ & എത്തിക്സ്’ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത, സാമൂഹികമാധ്യമങ്ങളുടെ ഉത്തരവാദിത്തപൂർവമായ ഉപയോഗം, നിയമപരമായ അവകാശങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ നിയമബോധം അനിവാര്യമാണ്. വാർത്തകൾ കൈകാര്യം ചെയ്യുമ്പോഴും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വിവരങ്ങൾ പങ്കുവയ്ക്കുമ്പോഴും വസ്തുതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മറ്റുള്ളവരുടെ സ്വകാര്യതയും അവകാശങ്ങളും മാനിച്ച് സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഉത്തരവാദിത്തമുള്ള ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനമെന്നും അഡ്വ. ജുനൈദ് കൈപ്പാണി വ്യക്തമാക്കി.കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഒമാക് സംസ്ഥാന കമ്മിറ്റി അംഗവും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജാസർ പാലക്കൽ മുഖ്യപ്രഭാഷണം നടത്തി. ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് സി.വി. ഷിബു, ജില്ലാ സെക്രട്ടറി അൻവർ സാദിഖ് എന്നിവർ പ്രസംഗിച്ചു.

KALPETTA
News Image

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 24,25 തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22 ന് വൈകിട്ട് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04936-297084

ARIYIPPU
News Image
Advertisement

തിയേറ്ററുകളിൽ സംയുക്ത റെയ്ഡ്; പോപ്‌കോൺ, ശീതള പാനീയങ്ങൾക്കും അടക്കം അന്യായ വിലയെന്ന് കണ്ടെത്തൽ, അളവിലും കുറവ്

ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരുടെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് റെയ്ഡ് നടത്തി. മൂന്ന് കേസ്സുകൾ രജിസ്റ്റർ ചെയ്തു. തീയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ അന്യായവില വാങ്ങുന്നുവെന്ന പൊതു പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. തീയറ്ററുകളിലെ കഫേകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധനാ സംഘം കണ്ടെത്തി.മൾട്ടിപ്ലക്സുകളിൽ പോപ്‌കോൺ, ശീതള പാനീയങ്ങൾ എന്നിവയുടെ വില പൊതുവിപണിയിലേതിനേക്കാൾ 5 ഇരട്ടിയും സാധാരണ തീയറ്ററുകളിൽ രണ്ട് ഇരട്ടിയും വില ഈടാക്കുന്നതായി കണ്ടു. വില വളരെ കൂടുതലാണ് എന്നും ഗവൺമെൻ്റിലേക്ക് റിപ്പോർട്ട് ചെയ്യുകയാണെന്നും തീയറ്റർ മാനേജർമാർക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നൽകി. പൊതുവിപണിയിലെ വിലയുമായി ചേർന്ന് നിൽക്കത്തക്ക വിധം വിലയിൽ മാറ്റം വരുത്താൻ കർശന നിർദ്ദേശം നൽകി. വിലവിവര പട്ടിക നിർദിഷ്ട രീതിയിൽ പ്രദർശിപ്പിക്കാത്തതിനും അളവിൽ കുറവ് നൽകിയതിനും മൂന്ന് കഫേകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്യു ആർ കോഡ് സ്കാൻ ചെയ്താലാണ് വില അറിയുവാൻ കഴിയുകയുള്ളു.

KERALA
News Image

പ്രൊജക്ട് എന്‍ജിനീയര്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ പ്രൊജക്ടിലേക്ക് എന്‍ജിനീയര്‍മാരെ നിയമിക്കുന്നു. ബിടെക് സിവില്‍ -01, ബിടെക് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ -01, ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് -01 ഒഴിവുകളിലേക്ക് ആറ് മാസത്തേക്കാണ് നിയമനം. അധിക യോഗ്യതയുള്ളവര്‍, ഗവേഷണ പരിചയമുള്ളവര്‍, ഡാറ്റാ കളക്ഷന്‍ ആന്‍ഡ് അനാലിസിസ്, ആപ്പ് ഡെവലപ്പ്മെന്റ് മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തൊഴില്‍ പരിചയം, യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 18 ന് രാവിലെ 10.30 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. താത്പര്യമുള്ളവര്‍ https://forms.gle/khQrcyw8gxP4spGM9 ലിങ്കില്‍ അപേക്ഷിക്കണം. ഫോണ്‍-04935257321

ARIYIPPU
News Image

തൊഴില്‍ അധിഷ്ഠിത കോഴ്‌സില്‍ ഒഴിവ്

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് കോഴ്‌സുകളിലെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9496984742, 9847699720, 8281362097

ARIYIPPU
News Image

സൗജന്യ തൊഴില്‍ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ് ബി ഐയില്‍ സെപ്റ്റംബര്‍ 16 ന് ആരംഭിക്കുന്ന സൗജന്യബേക്കറി നിര്‍മ്മാണം, കേക്ക്, ബര്‍ഗര്‍, സാന്‍ഡ്വിച്ച്, പുഡ്ഡിംഗ്, പിസ്സ, പഫ്സ്, ബിരിയാണി, മയോണൈസ്, ഫ്രൈഡ് റൈസ്, പുലാവ് നിര്‍മ്മാണ പരിശീലന പരിപാടിയിലേക്ക് 18 നും 50 നുമിടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 8590762300,8078711040

ARIYIPPU
News Image

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അഡ്മിഷന്‍ ആരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേര്‍സ് ട്രെയിനിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ് മാനേജെന്റ്, വേര്‍ഡ് പ്രോസസ്സിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സുകളിലേക് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുള്ളവര്‍ ചുങ്കം ഐശ്വര്യ മാളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍- 7902281422, 8606446162

ARIYIPPU
News Image

AI ഡാൻസ് വ്യക്തിപരമായി സന്തോഷമുണ്ടാക്കി; നീക്കം ചെയ്‌തതിൽ ചില നിയമ പ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: AI ഡാൻസ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്‌തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വ്യക്തിപരമായി സന്തോഷമുണ്ടാക്കി. എന്നാൽ അതിൽ ചില നിയമ പ്രശ്നങ്ങളുണ്ട്. അഞ്ചു വയസ്സുള്ള കുട്ടി തന്നോട് ഡാൻസ് ഗംഭീരം ആയിരുന്നു എന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എ.ഐ. വീഡിയോയിൽ, മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു

KERALA
News Image

കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണം; മന്ത്രി ടി. സിദ്ദിഖ്

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് പറഞ്ഞു. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി അമ്പലവയൽ കാർഷിക കോളേജിൽ സംഘടിപ്പിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ വിള ഇനങ്ങളുടെ പ്രകാശനവും നിർവഹിച്ചു സംസരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കാർഷിക രീതികളും പുതിയ ഇക്കോസിസ്റ്റവുംസർവകലാശാലകളുടെ നേതൃത്വത്തിൽവികസിപ്പിച്ചെടുക്കണം. വരൾച്ച, അതിതീവ്ര മഴ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിഭാസങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർവകലാശാലകൾ നേതൃത്വം നൽകണമെന്നും മന്ത്രി പറഞ്ഞു.അമ്പലവയൽ ക്യാമ്പസിന് എല്ലാ സൗകര്യങ്ങളോട് കൂടിയ പുതിയ കളിസ്ഥലം ഒരുക്കാൻ അടിയന്തര നടപടികൾ ആരംഭിക്കാൻ വൈസ് ചാൻസിലർ, രജിസ്ട്രാർ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ പ്രദേശവാസികളെയും തദ്ദേശ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് 'പൂപ്പൊലി' അന്താരാഷ്ട്ര ഫെസ്റ്റിവെല്ലാക്കി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. അവോക്കാഡോ, ട്രോപ്പിക്കൽ ഫ്രൂട്ട്സ്, ഔഷധച്ചെടികൾ, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വൈവിധ്യമാർന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിച്ച് വന്യമൃഗ ശല്യം തടയാനും വയനാടിന്റെ കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.അമ്പലവയൽ കാർഷിക കോളേജിലെഅക്കാദമിക്ക് ബ്ലോക്ക്, തൃശൂർ വെള്ളാനിക്കരകൊക്കോ ഗവേഷണ കേന്ദ്രത്തിലെമോഡൽ കൊക്കോ പ്രൊസസ്സിങ് യൂണിറ്റ് ഉദ്ഘാടനം, കാർഷിക സർവകലാശാ ഗവേഷണ വിഭാഗത്തിൻ്റെ പുതിയ വിള ഇനങ്ങളായ ബ്രഹ്മി, മഞ്ഞൾ, ഇഞ്ചി, മുളക്, രാമച്ചം എന്നിവയുടെ പ്രകാശനം എന്നിവ മന്ത്രി നിർവഹിച്ചു.അമ്പലവയൽ കാർഷിക കോളേജിൽ നടന്ന പരിപാടിയിൽ എം.എൽ.എ ഐ സി ബാലകൃഷ്ണൻ അധ്യക്ഷനായി. പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിൽ കേവലം ഗവേഷണം മാത്രം പോരെന്നും സ്ഥാപനത്തിന് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള ഉത്പാദന സംവിധാനങ്ങൾ ഉണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ടി സജിതാ റാണി, രജിസ്ട്രാർ പ്രൊഫ. ഡോ. മേരി റജീന,അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പി രാജി,സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന ശശീന്ദ്രൻ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി കൃഷ്‌ണകുമാർ, നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ ഗംഗാധരൻ ആത്താർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി അവറാൻ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ഷഫീക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൈനബ ഉസ്മാൻ, സനൽ ജോൺ, കൃഷ്ണകുമാരി, ഗ്രാമ പഞ്ചായത്തംഗം കെ റജില, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

KALPETTA
News Image

കായികക്ഷമത പരീക്ഷ 16 മുതൽ

ജില്ലയിൽ വനം- വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ( കാറ്റഗറി നമ്പർ 211/2025, 213/25, 214/25), പ്രിസൺ ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ(കാറ്റഗറി നമ്പർ 420/25)തസ്തികയിലേക്ക് സെപ്റ്റംബർ 16 മുതൽ ശാരീരിക അളവെടുപ്പ് കായികക്ഷമത പരീക്ഷ നടക്കും. സുൽത്താൻ ബത്തേരി സെൻ്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സെപ്റ്റംബർ 16, 17,18, 22, 23, 24, 25,28, 29 തിയതികളിൽ രാവിലെ 5.30 മുതലാണ് കായികക്ഷമത പരീക്ഷ നടക്കുക. അർഹരായ ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫെലിലും എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുമായി നിശ്ചിത തിയതിയിലും സമയത്തും കായിക ക്ഷമതാ പരീക്ഷയ്ക്ക് എത്തണമെന്ന് പി.എസ്‌.സി ഓഫീസർ അറിയിച്ചു. ഹാജരാകാത്തവർക്ക് മറ്റൊരു അവസരം നൽകില്ലെന്നും അധികൃതർ അറിയിച്ചു.

ARIYIPPU
News Image

നേതി ത്രിദിന ചലച്ചിത്ര മേള സെപ്തംബർ 16 മുതൽ 18 വരെ

കൽപ്പറ്റ: നേതിഫിലിം സൊസൈറ്റി ശക്തി ഗ്രന്ഥശാലയും സംയുക്തമായി സെപ്തംബർ 16 മുതൽ 18 വരെ ചലച്ചിത്ര മേള നടത്തുന്നു. വൈകിട്ട് അഞ്ച് മുതൽ ശക്തി ഗ്രന്ഥശാല ഹാളിൽ മലയാളം സബ്ടൈറ്റിലാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. 16 ന് നദീൻലബാക്കി സംവിധാനം ചെയ്ത  "കഫർനാം" എന്ന സിനിമയും 17 ന് രണ്ട് സിനിമകളാണ് വിറ്റോറിയ ഡിസിക്ക സംവിധാനം ചെയ്ത "ബൈസിക്കിൾ തീവ്സ്" ജാഫർ പനാഹിയുടെ "ഓഫ് സൈഡ്" 18 -ന് ഗുസെപ്പെ ടൊർണാറ്റൊർ സംവിധാനം ചെയ്ത " സിനിമ പാരഡൈസോയും" പ്രദർശിപ്പിക്കും

KALPETTA
News Image

മാനന്തവാടി നഗരസഭാ ഓഫീസ് പുതിയ കെട്ടിടത്തില്‍ ; എം.എല്‍.എ ഉഷ വിജയന്‍ നാടിന് സമര്‍പ്പിച്ചു.

മാനന്തവാടി ക്ലബ് കുന്നില്‍ നിര്‍മ്മിച്ച പുതിയ നഗരസഭ കെട്ടിടം എം.എല്‍.എ. ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് ക്ലബ്ബ്കുന്നിലേക്ക് മാറ്റിയത്. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും വിനിയോഗിച്ച് 15000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്, കുടുംബശ്രീ, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളും ഒറ്റ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കും. കോണ്‍ഫറന്‍സ് ഹാള്‍, ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, കാന്റീന്‍ എന്നിവ രണ്ടാംഘട്ട പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും. കെട്ടിടത്തില്‍ ലിഫ്റ്റ് സംവിധാനം സജ്ജീകരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വര്‍ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍മാന്‍ സിന്ധു സെബാസ്റ്റിയന്‍, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തതദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രക്‌നവല്ലി, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

MANANTHAVADY
News Image

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി; വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികള്‍ പുറത്തു കൊണ്ടുവരാന്‍ സഹായകമായെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന സുതാര്യമായ നിയമമാണ് വിവരാവകാശ നിയമമെന്നും കമ്മീഷണര്‍ പറഞ്ഞു. വിവരങ്ങള്‍ ജനകീയമാവണം, അതൊരു ഔദാര്യമായി ആരും കണക്കാക്കരുത്. ഓഫിസുകളിലെ വിവരാവകാശ ബോര്‍ഡുകള്‍, സോഷ്യല്‍ മീഡിയ, ഔദ്യോഗിക വെബ്സൈറ്റുകള്‍ കാലാനുസൃതമായി പരിഷ്‌കരിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവര സ്രോതസായി മാറണം. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ആനുകൂല്യങ്ങള്‍, വിവരങ്ങള്‍ ജനങ്ങളിലേക്ക് സ്വമേധയാ എത്തിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലുണ്ടാകണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.ഫയലുകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ഫയല്‍ പരിപാലന രജിസ്റ്ററുകള്‍ കാലാനുസൃതമായി സൂക്ഷിക്കുന്നതിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണ്. ഫയല്‍ കാണുന്നില്ല, ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് ഉദ്യോഗസ്ഥര്‍ വിവരാവകാശ അപേക്ഷകള്‍ക്ക് നല്‍കുന്നത്. ഫയല്‍ കാണാതായിട്ടുണ്ടെങ്കില്‍ ഓഫീസ് മേധാവി നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും കമ്മീഷണര്‍ പറഞ്ഞു. വിവരം ലഭിക്കുകയെന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അവകാശങ്ങള്‍ പിടിച്ചു വാങ്ങേണ്ടതല്ല. ജനങ്ങള്‍ക്ക് എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും അവകാശങ്ങള്‍ ഉറപ്പാക്കാനാണ് കമ്മീഷന്‍ പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിവരം കൈമാറുകയെന്നത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ മാത്രം ചുമതലയല്ല. ഫയല്‍ ഓഫീസിലെ ആരുടെ കൈവശമാണെങ്കിലും അവരില്‍നിന്ന് വിവരം ലഭ്യമാക്കി നല്‍കേണ്ട ചുമതല പൊതു വിവരാവകാശ ഓഫീസര്‍ക്കാണ്. വിവരം ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ജില്ലകളില്‍ വിവരാവകാശ നിയമം സംബന്ധിച്ച് പരിശീലനങ്ങള്‍ നല്‍കുന്നുണ്ടെന്നും അപേക്ഷകളിലെ അപ്പീലുകള്‍ തീര്‍പ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്മീഷനെന്നും അഡ്വ. ടി കെ രാമകൃഷ്ണന്‍ അറിയിച്ചു. അദാലത്തില്‍ 12 പരാതികള്‍ പരിഹരിച്ചു.

KALPETTA
News Image

കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്

കാര്‍ഷിക മേഖലയെ കൂടുതല്‍ ആദായകരമാക്കി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച അഗ്രി ടെക്‌നോളജി മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറോളം കര്‍ഷകര്‍ക്ക് കൃഷി വകുപ്പും ഫ്യൂസിലേയ് ഫ്‌ളയിങ് സ്റ്റാര്‍ട്ടപ്പ് സംരംഭവും സംയുക്തമായി നല്‍കുന്ന ഡ്രോണ്‍ പൈലറ്റിംഗ് പരിശീലനം- ലൈസന്‍സിങ്ങ് എന്നിവയ്ക്ക് കൃഷി മന്ത്രിയെന്ന നിലയില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് പരിശീലനം കൃഷിയുടെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവെയ്പ്പാണ്. കേരളത്തിലെ കാര്‍ഷിക മേഖലയെ കൂടുതല്‍ ആധുനികവും കാര്യക്ഷമവും സുസ്ഥിരവുമാക്കാന്‍ ഡ്രോണുകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. വിളകളുടെ നിരീക്ഷണം, കൃഷിയിടങ്ങളുടെ വിലയിരുത്തല്‍, സ്‌പ്രേയിങ് തുടങ്ങി നിരവധി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഡ്രോണ്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനം, പ്രവര്‍ത്തന നൈപുണി, സുരക്ഷാ നടപടി സംബന്ധിച്ച വിഷയങ്ങളില്‍ പരിശീലനം ലഭിച്ചവരുടെ ലഭ്യത ആവശ്യമാണ്. ഇത് ലക്ഷ്യമിട്ടാണ് കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണുര്‍ ജില്ലകളിലെ 20 പേര്‍ക്ക് വീതം ലൈസന്‍സ് എടുത്തു നല്‍കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതി മുഖേന പരിശീലനം ലഭിച്ച ഡ്രോണ്‍ പൈലറ്റുമാരുടെ ലഭ്യത ഉറപ്പാക്കി ഡ്രോണ്‍ സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമമായി കര്‍ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തമിഴ്നാട് കമ്മം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഐ.ഐ.ടിയുടെ സഹായത്തോടെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കീടനാശിനി പ്രയോഗം കുറയ്ച്ച് വിളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം പ്രക്രിയ കേരളത്തില്‍ നടപ്പിലാക്കും. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ നേരിടുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും നേരിടാന്‍ സമഗ്രമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കും. കൃഷിയിടങ്ങളില്‍ ലഭ്യമാക്കുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്ക് സംഭരിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി തടയണകള്‍, വരമ്പുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഏകോപനം നടത്തും. കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്താന്‍ സംസ്ഥാനത്തെ 500 സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കും.അഗ്രോ-മെഷിനറി സര്‍വീസ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് യൂണിറ്റുകള്‍ കൃഷിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച് കൃഷിപ്പണികളില്‍ കാലതാമസം ഉണ്ടാക്കി ചെലവ് വര്‍ധിപ്പിച്ച് ഉത്പാദന ക്ഷമത കുറയ്ക്കാന്‍ സാധ്യതയുണ്ട്. വിദൂര മേഖലകളിലെ കര്‍ഷകര്‍ക്ക് സമയബന്ധിതമായി സാങ്കേതിക സഹായം ലഭ്യമാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇത്തരം സാഹതര്യങ്ങളില്‍ പരിഹാരമായാണ് മൊബൈല്‍ അഗ്രോ മെഷിനറി സര്‍വീസ് യൂണിറ്റുകള്‍ ആരംഭിക്കുന്നത്. കര്‍ഷകരുടെ അടുക്കലേക്ക് കാര്‍ഷിക യന്ത്രങ്ങളുടെ സാങ്കേതിക സേവനങ്ങള്‍ എത്തിക്കുകയാണ് യൂണിറ്റുകളുടെ ലക്ഷ്യം. മൊബൈല്‍ അഗ്രോ മെഷിനറി സര്‍വീസ് യൂണിറ്റുകള്‍ വഴി കാര്‍ഷിക യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന, പ്രതിരോധാത്മക പരിപാലനം, യന്ത്രങ്ങളുടെ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കല്‍, യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക മാര്‍ഗനിര്‍ദേശം, കാര്‍ഷിക യന്ത്രങ്ങളുടെ ശരിയായ പരിപാലനം തുടങ്ങീയ സേവനങ്ങള്‍ ലഭിക്കും. സ്മാം പദ്ധതി മുഖേന ജനറല്‍, എസ്.സി, എസ്.ടി കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ാമ്പത്തിക സഹായവും സബ്‌സിഡിയും ഉറപ്പാക്കും. കൃഷിയന്ത്രങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ക്കായി മൊബൈല്‍ അഗ്രോ മെഷിനറി സര്‍വീസ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ ആരംഭിക്കും. കൃഷിയിടങ്ങളളിലെ വന്യമൃഗശല്യം തടയുന്നതിന് പ്രത്യേക കോണ്‍ക്ലേവ് സംഘടിപ്പിക്കും. വന്യമൃഗ ആക്രമണത്താല്‍ വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കാന്‍ 192 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചു. ആധുനിക സാങ്കേതികവിദ്യകള്‍ സ്വാംശീകരിച്ച്, കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കി കൃഷി മേഖലയെ സംരക്ഷിക്കാന്‍ പൊതുസമൂഹം ഒന്നിച്ചുനില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് അഗ്രോ മെഷിനറി സര്‍വീസ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. സ്മാം വനിതാ കര്‍ഷ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്മാം പദ്ധതി ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ജെ സീന, സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ ആര്‍ ജയരാജന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജിനി തോമസ്, വി.എന്‍ ശശീന്ദ്രന്‍, ഗിരിജ കൃഷ്ണന്‍, സല്‍മ മൊയിന്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എ.ആര്‍ സുരേഷ്, ഡോ. നീരവ് യു ജോഷി, കര്‍ഷകര്‍, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക കൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

KALPETTA
News Image

പനിയെ തുടർന്ന് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു

മീനങ്ങാടി പാലക്കമൂല കൊങ്ങിയമ്പത്ത് വീട്ടിൽ കൃഷ്ണ‌ന്റെയും വിജിതയുടെയും മകൾ അജിഷ്‌ണ (9) ആണ് മരിച്ചത്.ചണ്ണാളി ഗവൺമെന്റ്റ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.സഹോദരി: അനുഷിക.

KALPETTA
News Image

ദര്‍ഘാസ് ക്ഷണിച്ചു

കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 130 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍- 04936 207014, 8281999315

KALPETTA
News Image

ട്രക്കിങ് ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളില്‍ കാസര്‍ഗോഡ് റാണിപുരത്ത് ട്രക്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആയിരം രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. താത്പര്യമുളളവര്‍ വയസ് തെളിയിക്കുന്ന രേഖ സഹിതം wynd.ksywb@kerala.gov.in ല്‍ സെപ്റ്റംബര്‍ 24 നകം അപേക്ഷ നല്‍കണം. ഫോണ്‍- 8921906628, 9895314639

ARIYIPPU
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒഴുക്കന്‍മൂല- പുന്നോലില്‍ റോഡ്, തരുവണ-തൊണ്ണമ്പറ്റ കുന്ന്, പീച്ചങ്കോട് - പാലേരി ഉസ്താദ് അക്കാദമി റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 15) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ കുറ്റ്യാംവയൽ, മൗണ്ടൈൻ ഷാഡോ, സിൽവർഗ്രീൻ, കരിപ്പാലി, 16 ാം മൈൽ, കണ്ണോത്തുകുന്നു ട്രാൻസ്‌ഫോർമർ പരിധിയിൽ അറ്റകുറ്റ പണികള്‍ നടക്കുന്നിനാല്‍ നാളെ (സെപ്റ്റംബര്‍ 15 ) രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം പൂർണമായി മുടങ്ങും.

ARIYIPPU
News Image

പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷണം, പ്രതി പൊലീസുകാരൻ തന്നെ

സുൽത്താൻ ബത്തേരിയിലെ തൊണ്ടിമുതൽ മോഷണം പ്രതി പൊലീസുകാൻ. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്താണ് പ്രതി. മോഷണ വിവരം പുറത്തിറഞ്ഞതു മുതൽ ഇയാൾ ഒളിവിലെന്നു പൊലീസ് പറയുന്നു. ഇയാൾക്കെതിരെ വകുപ്പു തല നടപടിക്കായി സുൽത്താൻബത്തേരി ഡിവൈഎസ്പി എസ്പി ശുപാർശ ചെയ്തു. ഏഴ് ചാക്ക് ഹാൻസ് ആണ് തൊണ്ടി മുതൽ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് കാണാതായത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. പ്രതിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതിലും അന്വേഷണം ഊർജിതമാക്കി. ജൂലൈ 18 ന് രാത്രിയാണ് മോഷണം നടന്നത്. അന്ന് സബിത്ത്ന് ജിഡി ചാർജ് ആയിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറിൽ കയറ്റിയാണ് ഹാൻസ് കടത്തിയത്.

SULTAN BATHERY
News Image