തേനോളമില്ല മധുരം; തേനീച്ചക്കർഷകർക്ക് പ്രതിസന്ധിയായി പഞ്ചസാര വിലക്കയറ്റം
തിരുവനന്തപുരം :പഞ്ചസാര വില വർധന തേനീച്ചക്കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രകൃതിയിൽനിന്ന് പൂമ്പൊടിയും തേനും ലഭിക്കാത്ത ജൂൺ മുതൽ ഡിസംബർ മാസം വരെയുള്ള കാലയളവിൽ തേനീച്ചകൾക്കു ഭക്ഷണമായി പഞ്ചസാര ലായനിയാണു നൽകുക. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഈച്ചകൾ കൂട്ടത്തോടെ കൂടൊഴിഞ്ഞുപോകും.ബാക്കിയാകുന്ന കോളനികൾ ഭക്ഷണം ലഭിക്കാതെ ക്ഷയിച്ച് അടപ്പുഴു, കടന്നൽ തുടങ്ങിയവയുടെ ശല്യം മൂലം വളർച്ച മുരടിച്ചു നശിക്കും. തേൻ സീസൺ ആകുന്നതിനു മുൻപേ ശക്തമായ കോളനികൾ ഒരുക്കുന്നതിനാണു പഞ്ചസാര ലായനികൾ നൽകുന്നത്. തേൻ സീസണായ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ പ്രകൃതിയിൽനിന്നുള്ള തേൻ മാത്രമേ തേനീച്ചകൾ സ്വീകരിക്കൂ. ഈ കാലയളവിൽ പഞ്ചസാര ലായനി നൽകിയാലും തേനീച്ചകൾ സ്വീകരിക്കില്ല. കഴിഞ്ഞവർഷം ഈ സമയത്ത് കിലോയ്ക്ക് 40–42 രൂപയായിരുന്നു പഞ്ചസാര വില. ഈ വർഷം പഞ്ചസാര വില 70 രൂപയ്ക്കു മുകളിലെത്തി. അനുബന്ധച്ചെലവ് വേറെയും.പഞ്ചസാരയുടെ വിലക്കയറ്റം മൂലം മിക്ക കർഷകരും തേനീച്ചയ്ക്കു പഞ്ചസാര ലായനി നൽകാൻ തുടങ്ങിയിട്ടില്ല. പലരുടെയും തേനീച്ചക്കൂടുകൾ പരിചരിക്കാതെയും തീറ്റ നൽകാതെയും നശിച്ചു തുടങ്ങി. ഒരു തോട്ടത്തിൽ 20 തേൻകൂടുകൾ വീതമാണു സ്ഥാപിക്കുക. 5–6 കിലോമീറ്റർ ചുറ്റളവിൽ റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് ഒരു കർഷകന്റെ മാത്രം തേനീച്ചക്കൂടുകൾ ഉണ്ടാവും. പരിചരണം കുറയുന്നതോടെ 10000 – 20000 കൂടുകൾ ഒരുമിക്കുന്ന സ്ഥിതിയാണ്. പഞ്ചസാര വിലവർധനയ്ക്ക് ആനുപാതികമായി തേനിന്റെ വില വർധിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കിലോയ്ക്ക് 500 രൂപ ലഭിച്ചാൽപോലും പിടിച്ചു നിൽക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്.കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം 2 ലക്ഷത്തിലധികം തേൻകൂടുകൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിലേറെയും തമിഴ്നാട് മാർത്താണ്ഡം സ്വദേശികളുടേതാണ്. 5000ത്തിൽ അധികം തേൻകൂടുകളുള്ള പത്തോളം കർഷകരും 1000ത്തിനു മുകളിൽ തേൻകൂടുകളുള്ള 50ൽ അധികം കർഷകരുമുണ്ട്. ഒരു തേൻകൂടിൽ ക്ഷാമകാലമായ ജൂൺ മുതൽ ഡിസംബർ വരെ ശരാശരി 10 കിലോഗ്രാം പഞ്ചസാര നൽകണം. മഴയുടെ ആധിക്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ ആശ്രയിച്ചു ചെറിയ മാറ്റം വരാം.കൂടുതൽ തേൻ ലഭിക്കുന്ന റബർ മരങ്ങളുടെ ഇല പൊഴിച്ചിൽ, ബ്ലീറ്റ്സ് രോഗം തുടങ്ങിയവയും തേനീച്ചകളെ പ്രതികൂലമായി ബാധിക്കും. പുതിയ ഇനം റബർ മരങ്ങൾ കൃഷി ചെയ്യാൻ തുടങ്ങിയതോടെ ഇവയിൽനിന്ന് തേൻ ലഭ്യത കുറവാണെന്നാണു കർഷകർ പറയുന്നത്. ഒരു തേനീച്ച കോളനിയിൽനിന്ന് നേരത്തെ 20 കിലോ വരെ തേൻ ലഭിച്ചിരുന്നു. ഇപ്പോൾ 6–7 കിലോയിൽ കൂടുതൽ ലഭിക്കാത്ത സ്ഥിതിയാണ്. യാത്ര കൂലി വർധനയും തേനീച്ച കൃഷിയറിയാവുന്ന തൊഴിലാളികളുടെ കൂലി വർധനയുമൊക്കെ ഇവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മിക്ക കർഷകരും ബാങ്ക് വായ്പയും പലിശയ്ക്ക് പണമെടുത്തുമാണ് കൃഷിയിറക്കുന്നത്
അലോട്ട്മെന്റ് ലഭിച്ചവര് ഹാജരാകണം
വയനാട് ഗവ മെഡിക്കൽ കോളേജിൽ 2026-27 അധ്യയന വർഷത്തിൽ എംബിബിഎസ് പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഓഗസ്റ്റ് 31, സെപ്റ്റംബര് ഒന്ന്, രണ്ട് തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണം. മേൽപ്പറഞ്ഞ തീയതികളിൽ ഹാജരാകാൻ സാധിക്കാത്ത അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സെപ്റ്റംബര് അഞ്ചിന് ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്- 04935 299424
പരിവാഹൻ സേവനങ്ങൾ ഇനി ആധാർ ഒടിപി നിർബന്ധം: ഇടനിലക്കാരുടെ ചൂഷണത്തിന് തടയിടാൻ എംവിഡി
തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സേവനങ്ങൾ പൂർണമായും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. വാഹന-ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങളാണ് പുതിയ മാറ്റത്തിന്റെ പരിധിയിൽ വരുന്നത്. സെപ്റ്റംബർ 21 മുതൽ ഈ പുതിയ സംവിധാനം നിലവിൽ വരുമെന്ന് എം.വി.ഡി വ്യക്തമാക്കി.വാഹൻ, സാരഥി പോർട്ടലുകൾ വഴിയാണ് എംവിഡി ഇത്തരം ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ഇതിൽ 21 സേവനങ്ങൾ നിലവിൽ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ലഭ്യമാണ്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ചായിരിക്കും ഇനി മുതൽ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കുക.എന്നാൽ, ചില സേവനങ്ങളിൽ കർശനമായ ഒടിപി പരിശോധന ഇല്ലാതിരുന്നത് അനധികൃത ഏജന്റുമാർ മുതലെടുക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. അപേക്ഷാ നടപടികളിലെ സങ്കീർണതയും സമയക്കുറവും കാരണം ഏജന്റുമാരെ ആശ്രയിക്കുന്ന സാധാരണക്കാരാണ് ഇത്തരത്തിൽ ചൂഷണത്തിന് ഇരയാകുന്നത്.അപൂർണമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷകൾ ബോധപൂർവം വൈകിപ്പിച്ച ശേഷം, അത് വേഗത്തിലാക്കി നൽകാമെന്ന് പറഞ്ഞ് അമിത തുക ഈടാക്കുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് എംവിഡിയുടെ ഈ കർശന നടപടി. എല്ലാ സേവനങ്ങളും ഫെയ്സ്ലെസ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ ഇത്തരം തട്ടിപ്പുകൾക്ക് തടയിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പാചരണവും ധ്യാനശുശ്രൂഷയും
സുൽത്താൻ ബത്തേരി: പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലബാർ ഭദ്രാസനത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ഈ വർഷത്തെ എട്ടുനോമ്പാചരണവും ധ്യാനശുശ്രൂഷയും 2026 സെപ്റ്റംബർ 1 (ചൊവ്വാഴ്ച) മുതൽ 8 (ചൊവ്വാഴ്ച) വരെ ഭക്തിനിർഭരമായ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്നു.സെപ്റ്റംബർ 7 തിങ്കളാഴ്ച മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും.എട്ടുനോമ്പ് ദിവസങ്ങളിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, വചനപ്രഘോഷണം, ധ്യാനശുശ്രൂഷ, ഗാനശുശ്രൂഷ, സന്ധ്യാപ്രാർത്ഥന, രക്തദാന ക്യാമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.ധ്യാനശുശ്രൂഷയ്ക്ക് റവ. ഫാ. എൽദോസ് അടിമാലിറവ. ഫാ. ജോർജ്ജി കട്ടച്ചിറ റവ. ഫാ. സാബി ജോൺ കുടുക്കി ധ്യാനകേന്ദ്രം, ബ്രദർ റോയി പിറവം,ഗാനശുശ്രൂഷ:ബ്രദർ എബിൻ മണ്ണത്തൂർ എന്നിവർ നേതൃത്വം നൽകുമെന്ന്വികാരി ഫാ. ഡോ. മത്തായി അതിരംപുഴയിൽ, സഹവികാരി ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി അഡ്വ. ജോസ് വി. തണ്ണിക്കോട്, സെക്രട്ടറി മേരീസ് മത്തായി ഓണശ്ശേരി,എൽദോസ് നിരവത്ത്കണ്ടത്തിൽ, ജനറൽ കൺവീനർ ജോണി കാണിയാട്ട്, സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ അറിയിച്ചു.
ഡിഗ്രി പഠനാവസരം
കണ്ണൂർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള പനമരം ഡബ്ല്യു.എം.ഒ.ഐ.ജി കോളേജിൽ ബി.എസ് സി. സൈക്കോളജി, ബി.സി.എ., ബി.എസ്.സി ഫുഡ് ടെക്നോളജി ഡിഗ്രി കോഴിസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായോ 9188663306 നമ്പറിലോ ബന്ധപ്പെടണം
തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗതസംഘo രുപികരിച്ചു.
മാനന്തവാടി: സർവ്വമത സംഗമഭൂമിയായതൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ ഫാ.ഗീവർഗീസ്കാട്ടുച്ചിറയുടെ സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ ചാരിറ്റി വിതരണം* , എന്നിവ നടത്തുവാൻ തീരുമാനിച്ചു. മാനന്തവാടി സെന്റ് ജോർജ് ദേവാലയത്തിൽ നിന്ന് മേഖലയിലെ എല്ലാ പള്ളികളിൽ നിന്നുള്ള വിശ്വാസികളുടെ തീർത്ഥയാത്ര മതസൗഹാർദ സമ്മേളനം എന്നിവയും നടത്തും. വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ അധ്യക്ഷതയിൽ ചേർന്ന പെരുന്നാൾ പൊതുയോഗത്തിൽ ജനറൽ കൺവീനർ ബിനോയ് ഐസക് കണ്ടത്തിൽ, വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. പി.വി സ്കറിയ പുളിക്കകുടിയിൽ, എൽദോ സിഎം ചെങ്ങമനാട്, ഓമന തോമസ് പൂവണ്ണാംവിളയിൽ, പി കെ ജോർജ് പുളിക്കകുടിയിൽ, ജിൻസി ബെന്നി കട്ടയ്ക്ക മേപ്പുറത്ത്, എൻ പി ജോർജ് ഞാറക്കുളങ്ങര, എന്നിവർ സംസാരിച്ചു.
ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ
പനമരം: പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത് .കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ദീപക് കെ , നവാസ് ടി മറ്റ് അസോസിയേഷൻ ഭാരവാഹികൾ, കായിക പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ
പനമരം: പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത് .കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ദീപക് കെ , നവാസ് ടി മറ്റ് അസോസിയേഷൻ ഭാരവാഹികൾ, കായിക പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
നീറ്റ് പരീക്ഷ ഓൺലൈൻ ആയേക്കും, റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ : 12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന,ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിർദേശമുണ്ട്
നീറ്റ് പരീക്ഷ 2027 മുതൽ ഓൺലൈൻ ആയേക്കുമെന്ന് സൂചന. 2027ൽ പരീക്ഷ ഓൺലൈൻ ആക്കാനുള്ള റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ അവതരിപ്പിച്ചത്. ജെഇഇ മാതൃകയിൽ സിബിറ്റി പരീക്ഷ രീതിയിൽ നീറ്റ് പരീക്ഷയും പരിഗണനയിലെന്നാണ് സൂചന. 12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിർദേശമുണ്ട്. സർക്കാർ പിന്തുണയോടെ 1,000 ടെസ്റ്റിംഗ് സെന്ററുകൾ ഒരുക്കും. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പരീക്ഷാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുമെന്നുമാണ് ലഭ്യമാകുന്ന വിവരം.
തേക്ക് തടികളുടെ ചില്ലറ വിൽപ്പന
കുപ്പാടി സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന സെപ്റ്റംബർ മൂന്നിന് ആരംഭിക്കും. ബേഗൂർ റെയഞ്ചിലെ തേക്ക് തൊട്ടങ്ങളിൽ നിന്നും ശേഖരിച്ച ഉയർന്ന ഗുണനിലവാരമുള്ള, സി II, സി III ക്ലാസ്സുകളിൽപ്പെട്ട 114 കഷണം തേക്ക് തടികളാണ് വിൽപ്പനക്കായി ഒരുക്കിയിട്ടുള്ളത്. ആവശ്യമുള്ളവർ പാൻ കാർഡ്, ആധാർ കാർഡ്, വീടിന്റെ പ്ലാൻ, പെർമ്മിറ്റ്, 200 രൂപയുടെ മുദ്രപേപ്പർ എന്നിവ സഹിതം ഡിപ്പോയിൽ എത്തി വിൽപ്പനയിൽ പങ്കെടുക്കണം. ഫോണ്- 8547602856, 8547602858, 04936 221562
ക്വട്ടേഷൻ
മേപ്പാടി ഗവ പോളി ടെക്നിക് കോളേജില് ആവശ്യമായ സ്പോട്സ് സാധനങ്ങളുടെ വിതരണത്തിനായി സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. സെപ്റ്റംബര് മൂന്നിന് രാവിലെ 10.30 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും.
സ്വയം തൊഴിൽ പരിശീലനം
കൽപ്പറ്റ പുത്തൂർവയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന 10 ദിവസത്തെ സൗജന്യ ഇഡിപി ഫോര് പിഎംഇജിപി ബനഫിഷറീസ് പരിശീലനത്തിന് 18നും 50 നുമിടയിൽ പ്രായമുള്ള യുവതി -യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്-8078711040, 8590762300, 04936-206132
സ്വയം തൊഴിൽ പരിശീലനം
കൽപ്പറ്റ പുത്തൂർവയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന 10 ദിവസത്തെ സൗജന്യ ഇഡിപി ഫോര് പിഎംഇജിപി ബനഫിഷറീസ് പരിശീലനത്തിന് 18നും 50 നുമിടയിൽ പ്രായമുള്ള യുവതി -യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്-8078711040, 8590762300, 04936-206132
സ്പോട്ട് അഡ്മിഷൻ
കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ 2026 അഡ്മിഷനിൽ വിവിധ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്കു ഓഗസ്റ്റ് 31ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ട് എത്തി പ്രവേശനം നേടണം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ അഡ്മിഷൻ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകുന്നതിനും അവസരമുണ്ട്. ഫോണ്- 04936 205519, 9961702406, 9995914652
സ്പോട്ട് അഡ്മിഷൻ
കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ 2026 അഡ്മിഷനിൽ വിവിധ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്കു ഓഗസ്റ്റ് 31ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ട് എത്തി പ്രവേശനം നേടണം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ അഡ്മിഷൻ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകുന്നതിനും അവസരമുണ്ട്. ഫോണ്- 04936 205519, 9961702406, 9995914652
ഗസ്റ്റ് അധ്യാപക നിയമനം
മേപ്പാടി സർക്കാർ പോളി ടെക്നിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്ചറർ കെമസ്ട്രി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 ന് രാവിലെ 11ന് താഞ്ഞിലോടുള്ള മേപ്പാടി സർക്കാർ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പല്മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മത്സരപരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം. ഫോണ്- 04936282095, 9496067007
ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി
കൽപ്പറ്റ : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. കൽപറ്റ നഗര സഭാ ചെയർമാൻ പി വിശ്വനാഥൻ ഉത്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു .ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു . ജൂഡോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട , നാൻസി ടീച്ചർ, വിനയ, സാജിദ് എൻ.സി എന്നിവർ സംസാരിച്ചു . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാവുന്നതാണ്.
'ലോകകപ്പ് നേടികൊടുത്തിട്ടും ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി'; മനസ്സ് തുറന്ന് സൂര്യകുമാർ
ഇന്ത്യൻ ടീമിന് ടി 20 ലോകകപ്പ് കിരീടം സമ്മാനിച്ചതിന് തൊട്ടുപിന്നാലെ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടീമിൽ നിന്നുപോലും തഴയപ്പെട്ട സംഭവത്തിൽ കടുത്ത നിരാശയും മാനസിക സംഘർഷങ്ങളും നേരിട്ടതായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ തുറന്നുപറഞ്ഞത്.'തന്റെ പേര് ടീമിൽ ഇല്ലെന്ന വാർത്ത കണ്ടപ്പോൾ ആദ്യം പുഞ്ചിരിക്കുകയാണ് ചെയ്തതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. എന്റെ കരിയറിൽ സമ്മർദ്ദഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴൊക്കെ ചിരിയോടെ തന്നെയാണ് ഞാൻ നേരിട്ടിട്ടുള്ളത്. 2026-ന് ശേഷമുള്ള അടുത്ത രണ്ട് വർഷത്തേക്ക് ഈ ടീമിനെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതിയത്. മുന്നിൽ ഒളിംപിക്സും അടുത്ത ടി20 ലോകകപ്പും ഉണ്ടായിരുന്നു. എന്നാൽ നമ്മൾ ചിന്തിക്കുന്നതും മറ്റുള്ളവർ ചിന്തിക്കുന്നതും രണ്ടാണ്.
സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; ഗ്രാമിന് ₹265 കുറഞ്ഞു.
കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് വലിയ വിലക്കുറവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ₹14,505 ആണ് ഇന്നത്തെ വില. ഇന്നലെ അപേക്ഷിച്ച് ഗ്രാമിന് ₹265 കുറഞ്ഞു. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില ₹1,16,040 ആയി. പവന് ഇന്ന് ₹2,120യുടെ ഇടിവാണ് രേഖപ്പെടുത്തിയത്.അടുത്ത ദിവസങ്ങളിൽ വേഗത്തിൽ ഉയർന്ന സ്വർണവിലയ്ക്ക് പിന്നാലെയാണ് ഇന്നത്തെ കനത്ത തിരുത്തൽ. ആഗോള വിപണിയിലെ സമ്മർദമാണ് ആഭ്യന്തര സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ ജാക്സൺ ഹോൾ പ്രസംഗത്തിന് പിന്നാലെ അമേരിക്കയിൽ പലിശനിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമായതാണ് സ്വർണവിപണിയിൽ വിൽപ്പന സമ്മർദം വർധിപ്പിച്ചത്.പലിശ നൽകാത്ത ആസ്തിയായ സ്വർണത്തിന് പലിശനിരക്ക് ഉയരുന്നത് പൊതുവെ പ്രതികൂലമാണ്. അതോടൊപ്പം യുഎസ് ഡോളർ ശക്തിപ്പെട്ടതും സ്വർണത്തിന് സമ്മർദമായി. വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു.സ്വർണത്തോടൊപ്പം വെള്ളിയിലും സമ്മർദം പ്രകടമാണ്. ഓഗസ്റ്റ് 28ന് ആഗോള വിപണിയിൽ വെള്ളിവില ഏകദേശം 4.5 ശതമാനം ഇടിഞ്ഞ് ഔൺസിന് 66.15 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ മാസത്തിന്റെ തുടക്കം മുതൽ കണക്കാക്കിയാൽ വെള്ളി ഇപ്പോഴും നേട്ടത്തിലാണ്. ഇന്ത്യയിൽ ഇന്ന് വെള്ളിയുടെ നിരക്ക് ഏകദേശം ₹254.90 ഒരു ഗ്രാമിനും ₹2,54,900 ഒരു കിലോഗ്രാമിനും ആണ്. കേരളത്തിൽ ഒരു കിലോ വെള്ളിക്ക് ഏകദേശം ₹2,64,900 എന്ന നിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ അപേക്ഷിച്ച് കിലോയ്ക്ക് ₹100 കുറഞ്ഞിട്ടുണ്ട്
മുൻകാല നഷ്ടം 5000 കോടി; നാലുവർഷം സർച്ചാർജ് ചുമത്താൻ കെഎസ്ഇബി
തിരുവനന്തപുരം :കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും."വൈദ്യുതി നിരക്കിനു പുറമേ യൂണിറ്റിന് നിശ്ചിത പൈസ നിരക്കിലായിരിക്കും സർച്ചാർജ്. നഷ്ടം നികത്താനുള്ള ശുപാർശ സമർപ്പിക്കാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ നിർദേശം നൽകി. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നഷ്ടം ഈടാക്കുന്നത്."നിലവിലെ വൈദ്യുതിനിരക്കിന് ഈ വർഷം മാർച്ച് 31 വരെയാണ് പ്രാബല്യം. ഏപ്രിൽ ഒന്നുമുതൽ നിരക്ക് പുതുക്കണം. ഇതിനുള്ള അപേക്ഷ നവംബറിൽ കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് നൽകണം. ഇതോടൊപ്പം മുൻകാല നഷ്ടം നികത്താനുള്ള നിർദേശവും സമർപ്പിക്കണം.കെ.എസ്.ഇ.ബി.യുടെ നഷ്ടം വൈദ്യുതി നിരക്ക് വർധിപ്പിച്ചാണ് നികത്താറ്. 2024 മാർച്ച് 31വരെയുള്ള കണക്കിൽ നികത്തിനൽകാത്ത 6645 കോടി രൂപയുടെ നഷ്ടം ശേഷിക്കുന്നുണ്ട്. നഷ്ടം മുഴുവൻ ഈടാക്കാൻ അനുവദിച്ചാൽ വൈദ്യുതിനിരക്ക് അമിതമായി കൂടുമെന്നതിനാൽ റെഗുലേറ്ററി കമ്മിഷനുകൾ തീരുമാനമെടുക്കാതെ മാറ്റിവെച്ചതാണിത്.2024 വരെയുള്ള കണക്കിൽ 6645 കോടിരൂപയാണ് നഷ്ടമെങ്കിലും ഇതിൽ കുറച്ച് ഇതിനകം കെ.എസ്.ഇ.ബി.ക്ക് ഈടാക്കാനായിട്ടുണ്ട്. ശേഷിക്കുന്നത് എത്രയെന്ന് കെ.എസ്.ഇ.ബി. കണക്കാക്കി അറിയിക്കും.കുറഞ്ഞത് അയ്യായിരം കോടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. ഇത് നാലുവർഷം നാല് തുല്യതവണകളായി കിട്ടുംവിധം സർച്ചാർജ് തീരുമാനിക്കുകയാണ് റെഗുലേറ്ററി കമ്മിഷന്റെ ചുമതല."

