Advertisement

ഫാർമസിസ്റ്റ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയും സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 20 ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം.

ARIYIPPU
News Image

സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്.

 തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ബയോളജി, അക്കൗണ്ടന്‍സി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം. പുതുക്കിയ ടൈംടേബിള്‍ പ്രകാരം രണ്ട് പരീക്ഷകളും ആഗസ്റ്റ് 14ന് രാവിലെ നടക്കും.നേരത്തെ ആഗസ്റ്റ് 18, 20 തിയ്യതികളില്‍ ഉച്ചയ്ക്ക് ശേഷം ഈ പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചത്. വിദ്യാര്‍ഥികളുടെ സൗകരാര്‍ത്ഥ്യമാണ് പരീക്ഷകള്‍ ഒരുമിച്ച് 14ാം തിയ്യതിയിലേക്ക് മാറ്റിയത്.കനത്ത മഴയും പ്രളയ സാഹചര്യവും കാരണം അക്കാദമിക ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത് അംഗീകരിച്ചിട്ടില്ല. മുന്‍നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 13ന് തന്നെ പരീക്ഷകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുളള നിര്‍ദേശം. ആഗസ്റ്റ് 20ന് പരീക്ഷകള്‍ അവസാനിക്കും. 21ാം തിയ്യതിയാണ് സ്‌കൂളുകളില്‍ ഓണാഘോഷം

KERALA
News Image

സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന ഫലം കണ്ടു; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപ

സ്വര്‍ണ്ണ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ മൂന്ന് മാസത്തിനിടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപയുടെ അധിക വരുമാനം. മെയ് 13ന് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സ്വര്‍ണത്തില്‍ നിന്നാണ് ഈ തുക ലഭിച്ചത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്.മെയ് 13 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള കാലയളവിലാണ് സ്വര്‍ണ ഇറക്കുമതിയിലൂടെ 10,040 കോടി രൂപയുടെ വരുമാനം ലഭിച്ചത്. ഇതിന് പുറമെ വെള്ളി ഇറക്കുമതിയില്‍ നിന്ന് 328 കോടി രൂപയും പ്ലാറ്റിനം ഇറക്കുമതിയില്‍ നിന്ന് 95 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചു. ഇതോടെ ഈ കാലയളവില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതിയില്‍ നിന്നുള്ള ആകെ വരുമാനം 10,463 കോടി രൂപയായി.കേന്ദ്രത്തിന്റെ കസ്റ്റംസ് വരുമാനത്തില്‍ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിക്കുള്ള നികുതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. മെയ്-ജൂണ്‍ മാസങ്ങളില്‍ കേന്ദ്രത്തിന്റെ ആകെ കസ്റ്റംസ് തീരുവ വരുമാനം 40,317 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 42 ശതമാനം വര്‍ധനയാണ്.സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇരട്ടിയാക്കിമെയ് 13ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കേന്ദ്രം ഉയര്‍ത്തിയത്. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് ഒരു ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായും വര്‍ധിപ്പിച്ചു. ഇതോടെ ഇവയുടെ ആകെ ഇറക്കുമതി തീരുവ 15 ശതമാനമായി. പ്ലാറ്റിനത്തിന്റെ ഇറക്കുമതി തീരുവയും 6.4 ശതമാനത്തില്‍ നിന്ന് 15.4 ശതമാനമായി ഉയര്‍ത്തി. സ്വര്‍ണം, വെള്ളി എന്നിവയുടെ ആഭരണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചെറിയ ഘടകങ്ങളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനമായും പ്ലാറ്റിനം ഘടകങ്ങളുടേത് 5.4 ശതമാനമായും വര്‍ധിപ്പിച്ചു.

GENERAL
News Image
Advertisement

ഡിഗ്രി സീറ്റൊഴിവ്

തൃശ്ശിലേരി ഗവ മോഡൽ ഡിഗ്രി കോളേജിൽ (റൂസ) ബി.എസ്.സി ജ്യോഗ്രഫി, ബി.എസ്.സി സൈക്കോളജി, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം കോഴ്സുകളിൽ എസ്.സി, എസ്.ടി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ബി.കോം കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി ഓഗസ്റ്റ് 14 നകം കോളേജ് ഓഫീസിലെത്തണം. ഫോൺ: 9496704769, 9746771075.

ARIYIPPU
News Image

വയനാട് ജില്ലയിലെ ക്വാറികളുടെ നിയന്ത്രണം പിൻവലിച്ചു.

ശക്തമായ മഴയെതുടര്‍ന്ന് വയനാട് ജില്ലയിൽ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഓഗസ്റ്റ് 13 മുതൽ പിൻവലിച്ചുകൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു

ARIYIPPU
News Image

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നു പോയോ ? പുതിയ മാറ്റങ്ങള്‍ അറിഞ്ഞ് വെച്ചോളൂ.

ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ മറന്നോ ? പേടിക്കേണ്ട. പ്രധാനപ്പെട്ട രണ്ട് മോട്ടർ വാഹന ഭേദഗതികളാണ് ഈമാസം 15 മുതല്‍ പ്രാബല്യത്തില്‍ വരാൻ പോകുന്നത്.കേന്ദ്ര സർക്കാരിന്റെ ജൻവിശ്വസ്‌ ആക്‌ടിന്റെ ഭാഗമായാണ് ലൈസൻസ് പുതുക്കുന്നവർക്ക് അനുകൂലമായ പുതിയ നടപടികള്‍ എത്തുന്നത്.മുൻപ് ഉണ്ടായിരുന്നതും 2019 ലെ നിയമഭേദഗതിയില്‍ ഒഴിവാക്കിയതുമായ ഗ്രേസ് പിരീഡ് പുനസ്ഥാപിക്കുകയാണ്. ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും 30 ദിവസത്തേക്ക് കൂടി അതിന് സാധുതയുണ്ടായിരിക്കും. ഈ സമയത്തിനുള്ളില്‍ പിഴയോ മറ്റു നിയമനടപടികളോ ഇല്ലാതെ ഡ്രൈവർമാർക്ക് ലൈസൻസ് പുതുക്കാൻ കഴിയും.1988 ലെ മോട്ടർ വെഹിക്കിള്‍ ആക്‌ട് പ്രകാരം ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാല്‍ 30 ദിവസം ഗ്രേസ് പിരീഡ് എന്ന സംവിധാനം നല്‍കിയിരുന്നു. എന്നാല്‍ 2019 ലെ ഭേദഗതിയോടെ ആണ് ഇത് മാറ്റിയത്. അതുകൊണ്ട് തന്നെ ലൈസൻസ് കാലാവധി കഴിഞ്ഞാല്‍ പിറ്റേ ദിവസം മുതല്‍ ലൈസൻസിന് സാധുത ഇല്ലാതിരുന്നത് മുൻകൂട്ടി പുതുക്കാൻ മറന്നുപോയ പലർക്കും ബുദ്ധിമുട്ടായിരുന്നു.നിലവില്‍ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപു വരെ ഫീസ് അടച്ച്‌ പുതുക്കാം. എങ്കിലും പുതുക്കിയ തീയതി മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. അതിനാല്‍ മുൻകൂട്ടി പുതുക്കുന്നവർക്ക് അത്രയും കാലയളവ് നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു. ഇത് ഒഴിവാക്കുന്നതിന് ലൈസൻസ് കാലാവധി തീരുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഓഗസ്റ്റ് 15 മുതല്‍ നടപ്പിലാകും. അതുകൊണ്ട് തന്നെ മുൻകൂട്ടി ലൈസൻസ് പുതുക്കുന്നവർക്ക് ഇത് കൂടുതല്‍ പ്രോത്സാഹനമാകും.

GENERAL
News Image

ഈ പച്ചക്കറി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം

തക്കാളി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് പഠനംദിവസവും തക്കാളി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് പഠനം. ദിവസവും പച്ച തക്കാളി കഴിച്ചവരിൽ, നിയന്ത്രണ വിഭാഗത്തെ അപേക്ഷിച്ച് ഹെപ്പാറ്റിക് സ്റ്റീറ്റോസിസിൽ (കരൾ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ) കൂടുതൽ കുറവുണ്ടായതായി ഗവേഷകർ കണ്ടെത്തിളിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് ലിവർ ഡിസീസ്മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് ലിവർ ഡിസീസ് (MASLD) എന്നത് കരൾ സംബന്ധമായ വിവിധ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. ഇതിന്റെ പ്രധാന സവിശേഷത 'ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്' (hepatic steatosis) ആണ്. അതായത് കരളിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ. MASLD ഉള്ളവർക്ക് തക്കാളി കഴിക്കുന്നത് പ്രയോജനകരമാണോ എന്ന് 'ന്യൂട്രിയന്റ്സ്' (Nutrients) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പരിശോധിച്ചു.MASLD ബാധിച്ച 79 മുതിർന്നവരെയാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയത്.മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിലെ വിഭവമായ തക്കാളി, കരൾ സ്റ്റീറ്റോസിസിനെ (കരൾ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ) എങ്ങനെ കുറയ്ക്കുമെന്ന് ഗവേഷകർ പരിശോധിച്ചു. MASLD ബാധിച്ച 79 മുതിർന്നവരെയാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയത്.ഗവേഷകർ പങ്കെടുത്തവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു.ഗവേഷകർ പങ്കെടുത്തവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പ് തക്കാളി അടങ്ങിയിട്ടില്ലാത്ത ഒരു പ്രത്യേക ഭക്ഷണക്രമം പിന്തുടർന്നു. മറ്റേ ഗ്രൂപ്പ് ദിവസവും 200 ഗ്രാം പച്ച തക്കാളിയും 50 ഗ്രാം തക്കാളി സോസും കഴിച്ചു. ശരീരഘടന, ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് (കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ), കരളിന്റെ കാഠിന്യം, കൊളസ്ട്രോൾ അളവ് എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യ സൂചകങ്ങൾ ഗവേഷകർ വിലയിരുത്തി.തക്കാളി കഴിക്കുന്നത് കരൾ-കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് ഗവേഷകർ പറയുന്നുശരീരഭാരം, മൊത്തത്തിലുള്ള കൊഴുപ്പ്, വയറിലെ കൊഴുപ്പ് എന്നിവയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ, തക്കാളി കഴിക്കുന്നത് കരൾ-കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് തങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു.ദിവസവും ഭക്ഷണത്തിൽ തക്കാളി ഉൾപ്പെടുത്തുന്നത് കൊഴുപ്പിന്റെ അളവ് കുറയ്ക്കുംമെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റിയറ്റോട്ടിക് ലിവർ ഡിസീസ് (MASLD) ഉള്ളവരിൽ, ദിവസവും ഭക്ഷണത്തിൽ തക്കാളി ഉൾപ്പെടുത്തുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും കരൾ സംബന്ധമായ കൊഴുപ്പിന്റെ അളവ് (fat markers) കുറയ്ക്കാനും സഹായിക്കുമെന്ന് സമീപകാല ക്ലിനിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നു.തക്കാളി കഴിക്കുന്നത് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് കുറയ്ക്കാൻ സഹായിക്കുമെന്ന് ക്ലിനിക്കൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി, കരൾ കലകളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും തക്കാളി കഴിക്കുന്നത് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് (ഫാറ്റി ലിവർ) കുറയ്ക്കാൻ സഹായിക്കുമെന്ന് ക്ലിനിക്കൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

HEALTH
News Image

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്

 ജലത്തിലേക്ക് അര്‍പ്പിക്കുന്ന ഓരോ തുള്ളിയിലും ഒരു ഓര്‍മ്മയുണ്ട്.എള്ളിന്റെ ഓരോ മണിയിലും ഒരു നന്ദിയുണ്ട്.കൂപ്പുകൈകളില്‍ ഒരു പ്രാര്‍ത്ഥനയുണ്ട്.നമിച്ച ശിരസ്സില്‍ ഒരു തലമുറയുടെ ആദരവുണ്ട്.ഓര്‍മ്മകളുടെ തീരത്ത് ഒരു പ്രാര്‍ത്ഥന…കാലം എത്ര മാറിയാലും ചില ഓര്‍മ്മകള്‍ക്ക് കാലപ്പഴക്കം ബാധിക്കാറില്ല. തലമുറകളുടെ കൈകളിലൂടെ കൈമാറി വന്ന ചില ആചാരങ്ങള്‍, അതുകൊണ്ടുതന്നെ, കേവലം ചടങ്ങുകളായി അവശേഷിക്കാതെ നമ്മുടെ ജീവിതത്തിന്റെ ആത്മീയമായ തുടര്‍ച്ചയായി മാറുന്നു. കര്‍ക്കടക വാവും അതിലൊന്നാണ്.നനഞ്ഞ മുണ്ടുടുത്ത്, കയ്യില്‍ ദര്‍ഭ മോതിരമണിഞ്ഞ്, പുണ്യനദികളുടെ തീരങ്ങളിലും കടല്‍ത്തീരങ്ങളിലും കുളക്കടവുകളിലും നാം ഒത്തുചേരുമ്പോള്‍, അവിടെ നടക്കുന്നത് ഒരു ആചാരത്തിന്റെ ആവര്‍ത്തനം മാത്രമല്ല. നമ്മെ ഈ ഭൂമിയിലേക്ക് നയിച്ചുപോയ പൂര്‍വ്വികരോടുള്ള സ്‌നേഹത്തിന്റെയും നന്ദിയുടെയും ഓര്‍മയുടെയും സമര്‍പ്പണം കൂടിയാണ്. കാലത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മറന്നുപോകുന്ന വേരുകളിലേക്ക് ഒരു നിമിഷത്തേക്കെങ്കിലും തിരിഞ്ഞുനോക്കാനുള്ള അവസരം.മരിച്ചുപോയ പിതൃക്കളെ സ്മരിച്ച് നടത്തുന്ന ബലിതര്‍പ്പണം, ഭാരതീയ പാരമ്പര്യത്തില്‍ അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യമുള്ള പുണ്യകര്‍മ്മമായി തലമുറകളായി നിലനില്‍ക്കുന്നു. വിശ്വാസത്തിന്റെ തലത്തില്‍ മാത്രമല്ല, പ്രകൃതിയോടും കാലചക്രത്തോടും മനുഷ്യജീവിതത്തോടുമുള്ള ഒരു ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകമായും ഇതിനെ കാണാം.

GENERAL
News Image

വാഹനം ആവശ്യമുണ്ട്

ജില്ലയിലെ മെന്റ‌ൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഉപയോഗത്തിന് ഏഴ് സീറ്റുകളുള്ള ടൂറിസ്റ്റ് കാർ ലഭ്യമാക്കാൻ ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 24 വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 04935 240264.

KALPETTA
News Image

ഓപ്പറേഷൻ തൂഫാൻ ; വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ

ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ ഏരിയാട് തോറ്റപ്പിൽ വീട്ടിൽ സെറ്റ്‌ലാന(21)എന്നിവരാണ് പിടിയിലായത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 ബി.ബി 2213 നമ്പർ കാർ തടഞ്ഞു പരിശോധിച്ചതിൽ റസീലിന്റെ പാൻ്റിന്റെ പോക്കറ്റിൽ നിന്നും 41.56 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

SULTAN BATHERY
News Image

യാത്രാസൗജന്യത്തില്‍ പൂന്തോട്ടക്കാഴ്ച: ഗുണ്ടല്‍പേട്ടിലേക്ക് വനിതകളുടെ വൻ തിരക്ക്

ബത്തേരി: സ്ത്രീകള്‍ക്ക് ഏർപ്പെടുത്തിയ യാത്രാസൗജന്യത്തിന്റെ ആനുകൂല്യം തേടി കർണാടകയിലെ ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലേക്ക് വനിതകളുടെ കുത്തൊഴുക്ക്.ബത്തേരി ഡിപ്പോയിലെ പ്രിയദർശിനി ബസുകളിലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. വയനാടിനു പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ഉത്തരകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് സ്ത്രീകളാണ് ബത്തേരിയിലെത്തി ഗുണ്ടല്‍പേട്ടിലേക്ക് യാത്ര തിരിക്കുന്നത്. ബത്തേരിയില്‍ വണ്ടിയിറങ്ങിയ ശേഷം ഗുണ്ടല്‍പേട്ടിലേക്കുള്ള ബസില്‍ കയറി പൂന്തോട്ടങ്ങളും മുന്തിരിപ്പാടവുമൊക്കെ കാണാൻ പോകുന്നവരും. യാത്ര തുടങ്ങിയാല്‍ തിരികെ വരും വരെ ബസില്‍ നിന്ന് ഇറങ്ങാത്തവരുമുണ്ട്.140 പേർ വരെ പലപ്പോഴും ബസില്‍ കയറുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. തങ്ങള്‍ പലപ്പോഴും 'എയറി'ലാണെന്നാണ് കണ്ടക്ടർമാരുടെ പരാതി. തിങ്ങിനിറഞ്ഞ യാത്രക്കാർ നിമിത്തം കനം തൂങ്ങിയോടുന്ന ബസിനു വർക്‌ഷോപ്പില്‍ നിന്ന് ഇറങ്ങാൻ നേരമില്ലെന്ന് കണ്ടക്ടർ പറയുന്നു. കഴിഞ്ഞ ദിവസം ഒരു ബസ് ടയർ പൊട്ടി വഴിയില്‍ കിടന്നു. പല ബസുകളുടെയും ജോയിന്റും പൊട്ടുകയാണ്.കാല്‍ ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഓരോ ബസിന്റെയും കലക്ഷൻ. എന്നാല്‍ കയ്യില്‍ കിട്ടുന്നത് ശരാശരി 4000 രൂപ മാത്രം. ബാക്കിയെല്ലാം സൗജന്യയാത്രയുടെ തുകയാണ്. അത് സർക്കാരില്‍ നിന്ന് കിട്ടേണ്ട പണമാണ്. 50 പേരെ ഇരുത്തിയും 20 പേരെ നിർത്തിയും കൊണ്ടുപോകാവുന്നിടത്താണ് ഇരട്ടിയാളുകള്‍ കയറുന്നത്. എതിർപ്പു പറഞ്ഞാലും പലരും ഗൗനിക്കാറില്ല. ഇത്രയും ആളെ കയറ്റി പോകുന്നത് അപകട സാധ്യതയും വർധിപ്പിക്കും.ആകെ 3 ബസുകളാണ് ബത്തേരിയില്‍ നിന്ന് ഗുണ്ടപേട്ടിന് ഓടുന്നത്. രാവിലെ 6, 7, 9,10.20,12, ഉച്ചയ്ക്ക് 1, 2.20, വൈകിട്ട് 4.20 എന്നീ സമയങ്ങളിലാണ് ബത്തേരിയില്‍ നിന്ന് ട്രിപ്പുകളുള്ളത്. ബത്തേരിയില്‍ നിന്ന് പുറപ്പെട്ട് 13 കിലോമീറ്റർ പിന്നിട്ടാല്‍ മുത്തങ്ങയെത്തും. പിന്നെ 7 കിലോമീറ്റർ വയനാട് വന്യജീവി സങ്കേതവും 19.5 കിലോമീറ്റർ ബന്ദിപ്പൂർ കടുവാ സങ്കേതവുമാണ് കാടു കഴിഞ്ഞാല്‍‌ ഗുണ്ടല്‍പേട്ട ടൗണ്‍ വരെയുള്ള 15 കിലോമീറ്റർ പൂപ്പാടങ്ങളും മറ്റും നിറഞ്ഞ കൃഷിയിടങ്ങളാണ്. ഇപ്പോള്‍ ട്രെൻഡായ മുന്തിരിത്തോട്ടവുമുണ്ട്. ഈ 15 കിലോമീറ്ററില്‍ 6 സ്റ്റോപ്പുകളാണുള്ളത്. ഈ സ്റ്റോപ്പുകളിലൊക്കെ ഇറങ്ങി തിരികെ കയറിയാണ് യാത്ര ആസ്വദിക്കുന്നത്. എന്നാല്‍ ചിലർ ബസില്‍ നിന്ന് ഇറങ്ങാറേയില്ല. കാഴ്ച കണ്ട് സീറ്റില്‍ തന്നെ ഇരിക്കും. കഴിഞ്ഞ ദിവസം യാത്രക്കാരില്‍ 35 പേർ ബസില്‍ തന്നെ ഇരുന്നെന്നും ഗുണ്ടല്‍പേട്ട ബസ് സ്റ്റാൻഡില്‍ ഇറങ്ങാതെ തിരികെ ബത്തേരി വരെ യാത്ര തുടർന്നെന്നും കണ്ടക്ടർ പറയുന്നു. ഗുണ്ടല്‍പേട്ടിനുള്ള യാത്ര സുഗമമാകണമെങ്കില്‍ ഒരു 100 ട്രിപ്പെങ്കിലും ഓടിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

SULTAN BATHERY
News Image

ജലവിതരണം തടസ്സപ്പെടും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ ടിബി ടാങ്ക് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാല്‍ കൈനാട്ടി, ടൗൺ പ്രദേശങ്ങൾ, എണ്ണപ്പന റോഡ്, ഗാന്ധിനഗർ, വിദ്യാനഗർ, കരടിമണ്ണ്, പുലിയാർമല, മൂവാട്ടിക്കുന്ന്, വാടോത്ത്, കാരിയാത്തൻകാവ്, ഓടമ്പം, സ്നേഹനഗർ, എസ്.എൻ. നഗർ, എമിലിത്തടം, നെടുങ്ങോട്, മാണിയങ്കോട്, മുണ്ടേരി ശാന്തിനഗർ-2, മുണ്ടേരി മിച്ചഭൂമി, മാണിയങ്കോട്-ചന്ദ്രഗിരി റോഡ്, കോക്കുഴി, നെടുനിലം, സിന്ദൂർക്കുന്ന്, കോട്ടൻചിറ, പൊന്നട, ചോയി റോഡ് എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 13ന് ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു.

ARIYIPPU
News Image

ലേലം

വയനാട് ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള 30 പോലീസ് ഡിപ്പാർട്ടുമെൻ്റ് സ്ക്രാപ്പ് വാഹനങ്ങൾ www.mstcecommerce.com മുഖേന ഓഗസ്റ്റ് 29ന് രാവിലെ 11 മണി മുതൽ വൈകുന്നേരം 4.30 മണി വരെയുള്ള സമയത്ത് ഓൺലൈൻ വഴി ലേലം ചെയ്യുന്നു. ഫോണ്‍- 04936 202525

ARIYIPPU
News Image

പോളിടെക്നിക് കോളേജ് പ്രവേശനം

2026-27 അധ്യയന വർഷത്തിൽ മേപ്പാടി ഗവ പോളിടെക്ന‌ിക് കോളേജിൽ ഒന്നാം വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 13ന് നടക്കും. താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 11 നകം കോളേജിൽ നേരിട്ട് ഹാജരാകണം. നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കും പുതിയതായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർക്കും അഡ്മിഷനിൽ പങ്കെടുക്കകാം. ഒഴിവുകളുടെ വിവരങ്ങൾ www.le.polyadmission.org ൽ ലഭ്യമാണ്. ഫോണ്‍- 7012319448, 8921228437

ARIYIPPU
News Image

മെഡിക്കൽ ഓഫീസർ ഒഴിവ്

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗ‌രസഭയിൽ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിൽ താൽകാലികമായി മെഡിക്കൽ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസ്, പിജി അല്ലെങ്കിൽ ഡിപ്ലോമ-(അഭികാമ്യം) ഫാമിലി മെഡിസിൻ ജെറിയാട്രിക് മെഡിസിൻ, ജനറൽ മെഡിസിൻ, ടിസിഎംസി രെജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രയപരിധി 65വയസ്സ് കവിയരുത്. പ്രവർത്തി പരിചയമുള്ളവർക്ക് മുന്ഗണന. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഓഗസ്റ്റ് 17ന് വൈകിട്ട് നാലിനകം ജില്ലാ കോർഡിനേറ്റർ, കേരള സാമുഹ്യ സുരക്ഷാമിഷൻ, വയോമിത്രം വിലാസത്തിലേക്കോ dckssmwyd@gmail.com ഇമെയിൽ വിലാസത്തിലോ അയക്കണം. ഫോൺ- 9387388887

ARIYIPPU
News Image

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ കണ്ണൂർ സ്വദേശിക്ക് 8 വർഷത്തെ തടവും 70000 രൂപ പിഴയും

കണ്ണൂർ പേരാവൂർ മണത്തണ ചോടോത്ത് വീട്ടിൽ സുരേന്ദ്രൻ (62) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. ആർ സുനിൽ കുമാർ ശിക്ഷിച്ചത്. 2023 ഡിസംബറിലും 2024 ഓഗസ്റ്റിലും ഇയാളുടെ കടയിൽ സാധനം വാങ്ങാനെത്തിയ പ്രായപൂർത്തിയവാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ടി.അനീഷ് കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.

KALPETTA
News Image

ലാറ്ററൽ എൻട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

2026-27 അധ്യയന വർഷത്തിൽ മേപ്പാടി ഗവ പോളിടെക്നിക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 14ന് നടത്തും. അപേക്ഷകർ അന്നേദിവസം രാവിലെ 11 നകം കോളേജിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾ www.le.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍- 701231944, 8921228437

ARIYIPPU
News Image

സൗജന്യ വീൽചെയറിന് വേണ്ടി അപേക്ഷിക്കാം

വയനാട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വീൽചെയർ വിതരണ ക്യാമ്പിൽ നിന്ന് സൗജന്യ വീൽചെയറിന് വേണ്ടി 2026 ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. അപേക്ഷകർ ആധാർ കാർഡ്, റേഷൻ കാർഡ്,യു ഡി ഐ ഡി കാർഡ്, വികലാംഗ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എപിഎൽ ആണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് ഇത്രയും രേഖകൾ മീനങ്ങാടി ഗവൺമെന്റ് ഹൈസ്കൂളിന് സമീപമുള്ള സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ഓഫീസിൽ എത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക്  പ്രകാശ് പ്രാസ്കോ 9847291128 എന്ന നമ്പറിൽ ബന്ധപ്പെടുക

KALPETTA
News Image

റാങ്ക് നേട്ടത്തിന്റെ തിളക്കവുമായി ജയശ്രീ കോളേജ് അക്ഷയ പ്രദീപിന് സ്വീകരണം

പുൽപ്പള്ളി : ബി എ സോഷ്യോളജി പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥി അക്ഷയ പ്രദീപിന് കോളേജിൽ കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പ്രൗഢഗംഭീരമായ സ്വീകരണം നൽകി.ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന സ്വീകരണ യോഗം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ : വി. റ്റി സത്യൻ അധ്യക്ഷത വഹിച്ചു. സി കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കോളേജ് മാനേജരുമായ കെ. ആർ ജയറാം റാങ്ക് ജേതാവിന് ഉപഹാര സമർപ്പണം നടത്തി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ്‌, ഗ്രാമപഞ്ചായത്ത് അംഗം പി ബി മിനി, പി. റ്റി എ പ്രസിഡന്റ്‌ കൃഷ്ണൻകുട്ടി, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ്,കോളേജ് വൈസ് പ്രിൻസിപ്പാൾ നിതിൻ കെ മാത്യൂ, അധ്യാപകരായ കെ കെ അതുല്യ, മർജാനാ പർവീൺ, കെ ആർ രാഗി, ശ്യാംജിത്ത് ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

PULPALLY
News Image

ഇടത് സംഘടനകൾ നുണപ്രചരിപ്പിക്കുന്നു. കെ.ടി. ഷാജി

മീനങ്ങാടി: ഭരണമാറ്റത്തെ തുടർന്ന് മാനദന്ധം പാലിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥരുടെ ന്യായമായ സ്ഥലമാറ്റങ്ങൾക്കെതിരെ ഇടത് സർവ്വീസ് സംഘടനകൾ കല്ല് വച്ച നുണ പ്രചരിപ്പിക്കുകയാണെന്നും ഇത് ജീവനക്കാർ തള്ളി കളയുമെന്നും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി.മീനങ്ങാടി ബ്രാഞ്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രാഞ്ച് പ്രസിഡന്റ് ഗ്രഹൻ പി തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു മുഖ്യപ്രഭാക്ഷണം നടത്തി.സംസ്ഥാന സെക്രട്ടറിമാരായ മോബിഷ്.പി.തോമസ്,കെ.എ. മുജീബ് എന്നിവർ അഭിബോധന ചെയ്തു.ജില്ലാ ഭാരവാഹികളായ ആർ രാംപ്രോമോദ്, കെ.വി ബിന്ദുലേഖ,ബ്രാഞ്ച് സെക്രട്ടറി പി.വി. സുജേഷ്, ജെയിംസ് സെബാസ്റ്റ്യൻ, പി.കെ.സതീഷ് കുമാർ, ബെൻസി ജേക്കബ്,ടി. പരമേശ്വരൻ, സിനീഷ് ജോസഫ്എന്നിവർ പ്രസംഗിച്ചു.പി.ഡി.സണ്ണി, റീനാ മത്തായി, കെ. ഇ.ജംഷീർ എന്നിവർ നേതൃത്വം നൽകി.

KALPETTA
News Image