50 ശതമാനം വിലക്കുറവിൽ വ്യാജ ക്യാൻസർ മരുന്നുകൾ; 90ലധികം ആശുപത്രികളിലേക്ക് വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി സംശയം, ബെംഗളൂരുവിൽ അറസ്റ്റ്
ക്യാൻസർ മരുന്നുകളും ജീവൻരക്ഷാ കുത്തിവയ്പ്പുകളും ഉൾപ്പെടെയുള്ള വ്യാജ മരുന്നുകൾ വിതരണം ചെയ്ത വൻ മാഫിയ ബെംഗളൂരുവിൽ പിടിയിലായി. നഗരത്തിലെ തൊണ്ണൂറിലധികം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജവും കാലഹരണപ്പെട്ടതുമായ മരുന്നുകൾ എത്തിച്ചുനൽകിയ സംഭവത്തിൽ ബെംഗളൂരു പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ കൃപാ ഹെൽത്ത് കെയർ എന്ന ഫാർമസിയുടെ ഉടമ വീരേഷ് കുമാർ ജെയിൻ അറസ്റ്റിലായിട്ടുണ്ട്.മിനർവ സർക്കിളിന് സമീപമുള്ള കൃപാ ഹെൽത്ത് കെയറിൽ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തത്. കാൻസർ മരുന്നുകളും ഐസിയു കുത്തിവയ്പ്പുകളും പകുതിയോളം വിലക്കുറവിൽ നൽകിയാണ് ഇവർ വിപണിയിൽ വിതരണം ചെയ്തിരുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകൾ ശേഖരിച്ച് പുതിയ കവറുകളിലാക്കി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യാജ ലേബലുകൾ പതിച്ചാണ് ഇവർ വിറ്റഴിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കോട്ടത്തറ സെന്റ് ആന്റണീസ് യു.പി സ്കൂളിൽ ആവേശോജ്ജ്വലമായ കായികമേള നടത്തി.
ഹെഡ്മിസ്ട്രസ് ലിസി ടീച്ചർ പതാക ഉയർത്തി കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.പി.ടി.എ പ്രസിഡന്റ് വിൻസെന്റ് പാറയിൽ, ദീപശിഖ മുൻവർഷത്തെ വ്യക്തിഗത ചാമ്പ്യനായ ബിബിഷ്ണ ബിജുവിന് കൈമാറിയതോടെ കായിക മാമാങ്കത്തിന് ആവേശകരമായ തുടക്കമായി.വിവിധ കായിക ഇനങ്ങളിലായി നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത കായികമേളയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.അധ്യാപകരായ വിനയ, വിനീത, അനൂപ്, ജെസ്ലിയ, ജിഷ, റിയ, ജിനീഷ്, അശ്വതി, നീന എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി.
കടുത്ത പ്രതിസന്ധി; ബദൽ മാർഗം തേടി കെഎസ്ഇബി ഉദ്യോഗസ്ഥർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക്, മിച്ച സംസ്ഥാനങ്ങളെ ആശ്രയിക്കും
കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബദൽ മാർഗം തേടി കെഎസ്ഇബിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി പോകും. മഹാരാഷ്ട്ര, ഗുജറാത്ത്, യുപി, ബിഹാർതുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘം യാത്ര തിരിക്കുന്നത്. അവിടുത്തെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത്. വൈദ്യുതിയുടെ കാര്യത്തിൽ മിച്ച സംസ്ഥാനങ്ങളാണ് ഇവയെല്ലാം. ഇതിനിടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഇത് ആദ്യമായി ഇന്നലെ പവർക്കട്ട് ഉണ്ടായിരുന്നില്ല. ശരാശരി 900-1000 മെഗാവാട്ടിന് ഇടയ്ക്കാണ് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്ത് വരുന്നത്. തൽസമയ വിപണിയിൽ നിന്നും കേരളത്തിന് 1024 മെഗാ വാട്ട് ലഭിച്ച സാഹചര്യത്തിലാണ് ഇന്നലെ പവർകട്ട് ഒഴിവാക്കിയത്.
ജംഇയ്യത്തുൽ മുഅല്ലിമീൻ മീലാദ് റാലി കൽപ്പറ്റയിൽ ചരിത്രം തീർത്തു
കൽപ്പറ്റ :തിരുനബി(സ) കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിയ മീലാദ് റാലി കൽപ്പറ്റയിൽ ചരിത്രം തീർത്തു. വർണ മനോഹരമായ നിരവധി ദഫ് സംഘങ്ങളുടെയും സ്‌കൗട്ട് ടീമിൻ്റെയും അകമ്പടിയോടെ എസ് കെ ജെ എം സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ പ്രവാചക സ്‌നേഹികളായ ആയിരങ്ങൾ അണി നിരന്നു. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളായ എം ഹസൻ മുസ് ലിയാർ , സയ്യിദ് കെ വി എസ് തങ്ങൾ, ഹാരിസ് ബാഖവി കമ്പളക്കാട് , പി സൈനുൽ ആബിദ് ദാരിമി, ഇബ്റാഹിം ഫൈസിപേരാൽ , അശ്റഫ് ഫൈസി പനമരം , സയ്യിദ് അഹ് മദ് സഈദ് ജിഫ് രി , കെ മുഹമ്മദ് കുട്ടി ഹസനി, നൗഷീർ വാഫി വെങ്ങപ്പള്ളി, റിയാസ് ഫൈസി പാപ്ലശ്ശേരി, പി സുബൈർ ഹാജി , പി സി ഉമർ മൗലവി , ജഅഫർ ഹൈതമി , സി കെ ശംസുദ്ദീൻ റഹ് മാനി ,മുഹമ്മദ് ദാരിമി വാകേരി , അബ്ദുള്ളക്കുട്ടി ദാരിമി, അബ്ദുറസാഖ് ദാരിമി , അബ്ദുൽ മജീദ് അൻസ്വരി തുടങ്ങിയവർ നേതൃത്വം നൽകി. ശേഷം പൊലിസ് സ്റ്റേഷൻ പരിസരത്ത് നടന്ന പൊതു സമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് കെടി ഹംസ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. സുഹൈൽ ഹൈതമി പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീ സമൂഹത്തിന് മഹോന്നതമായ സ്ഥാനം നൽകി ഉപഭോഗ വസ്തുവിൽ നിന്ന് മാറ്റി മറിച്ചത് ഇസ് ലാമും പ്രവാചകരുമാണെന്നും പണ്ഡിത ധർമം നിർവഹിക്കാനും വിശ്വാസികൾക്ക് അത് അനുസരിക്കാനും സ്വാതന്ത്ര്യം രാജ്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3 മണിക്ക് നോർത്ത് കൽപ്പറ്റ ജുമാ മസ് ജിദിൽ നടന്ന മൗലിദ് സദസ്സോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹാശിം ദാരിമി , മുഹമ്മദലി റഹ് മാനി ,ജാബിർ ഹൈതമി , ശഫീഖ് ഫൈസി , ശിഹാബ് ഫൈസി , റാശിദ് വാഫി , അബൂബക്കർ മൗലവി , അബൂ സിനാൻ ദാരിമി, ഇസ്മായിൽ ദാരിമി, മുസ്‌തഫ ദാരിമി നേതൃത്വം നൽകി
മണ്ണറിവ് 2026: മണ്ണ് പരിശോധന ക്യാമ്പും ബോധവത്കരണ സെമിനാറും സെപ്റ്റംബർ 15 ന്
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് കർഷകർക്കായി മണ്ണ് പരിശോധന ക്യാമ്പും കാർഷിക ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു.പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകർക്കായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന മണ്ണ് പരിശോധന ക്യാമ്പ് സെപ്റ്റംബർ 15 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. ശാസ്ത്രീയമായ മണ്ണ് പരിശോധനയിലൂടെ മണ്ണിൻ്റെ ഫലപുഷ്ടി നിർണയിച്ച് മണ്ണ് പരിപാലനത്തിന് കർഷക സഹായിക്കുകയാണ് ലക്ഷ്യം. ക്യാമ്പിൽ കാർഷിക അഭിവൃദ്ധിക്കായി മണ്ണ് പരിപാലനം, സസ്യ പോഷക മൂലകങ്ങളുടെ പ്രാധാന്യവും മണ്ണ് പരിശോധനയും എന്നീ വിഷയങ്ങളിൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സീനിയർ കെമിസ്റ്റ് എം രവി, സോയിൽ സർവ്വേ ഓഫീസർ എം രാഹുൽ രാജ് എന്നിവർ ക്ലാസെടുക്കും. സെമിനാറിൽ പങ്കെടുക്കുന്ന കർഷകരുടെ മണ്ണ് സാമ്പിളുകൾ സൗജന്യമായി പരിശോധിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റഷീന സുബൈർ അധ്യക്ഷയാവുന്ന പരിപാടിയിൽ മണ്ണ് പരിവേക്ഷണ അസിസ്റ്റൻ്റ് ഡയറക്ടർ വി അബ്ദുൽ ഹമീദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ വർഗീസ് മുരിയൻ കാവിൽ, സന്ധ്യ ലിഷു, സി.എച്ച് ഫസൽ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ടി.എസ് സുമിന, മണ്ണ് പരിവേക്ഷണ ഓഫീസർ എൻ.പി രാംജിത് എന്നിവർ പങ്കെടുക്കും.
സ്നേഹവിരുന്നും പുസ്തകപ്രകാശനവും നടത്തി
മാനന്തവാടി പെരുവകയിലെ ആന്നീസ് അഗതി അനാഥ മന്ദിരത്തിൽ വെച്ച്ജാഷി വയനാടിന്റെ “പോസ്റ്റ്‌മാർട്ടം ചെയ്യാത്ത സത്യങ്ങൾ ”എന്ന നോവൽ സിസ്റ്റർ നിഷ,സിസ്റ്റർ ജെസ്സി എന്നിവർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.തുടർന്ന്മാനന്തവാടി എരുമത്തെരുവിലെ A2 റെസ്റ്റെപ്റന്റ്, വയനാട് മണിനാദം മ്യൂസിക് ബാൻഡിലെ വയനാടൻ മാണി,ജെസ്സി എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി.
വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ വേണം: ആക്ഷൻ കമ്മിറ്റി
വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാന ഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിക്കും.ബന്ധപ്പെട്ട അധികാരികൾക്ക് വയനാടൻ ജനതയുടെ കൈയ്യൊപ്പ് പതിഞ്ഞ ഭീമ ഹരജി സമ്മർപ്പിക്കുന്നതിന് മുന്നോടിയായാണ് ഒപ്പു ശേഖരങ്ങൾ നടത്തുന്നത്.സിഗ്‌നേച്ചർ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ കമ്പളക്കാട് വെച്ച് സംഘടിപ്പിക്കും.വയനാട്ടിലെ 13 വില്ലേജുകളെ ബാധിക്കുന്ന ഇ. എ സ്. എ യിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കണമെന്നും പടിഞ്ഞാറത്തറ - പൂഴിത്തോട് ബദൽ റോഡ് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നും വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ ചെയർമാൻ പി . പിരനീഷ് അദ്ധ്യക്ഷത വഹിച്ചു. സലാം നീലിക്കണ്ടി, ഗഫൂർ വെണ്ണിയോട്,ഉണ്ണി ജോസഫ്,എടത്തിൽ അബ്‌ദുൾ റഹിമാൻ, പ്രമോദ് തൃക്കൈപ്പറ്റ ,എം.കെ റസ്സാഖ്,പ്രിൻസ് ജോസഫ്,അസീസ് ഇളഞ്ചേരി, ബഷീർ മടക്കിമല. ആവ വള്ളി തുടങ്ങിയവർ സംസാരിച്ചു .
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു
കരിപ്പൂർ:കേരള സന്ദർശനത്തിനെത്തിയമലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സംസ്ഥാന സർക്കാറിന് വേണ്ടി കൃഷി വകുപ്പു മന്ത്രി ടി.സിദ്ധീഖ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം പി , എംഎൽഎ, മാരായ ടി.പി അഷ്റഫ് അലി, ടി.വി ഇബ്രാഹിം,ചീഫ് സെകട്ടറി ബിശ്വനാഥ സിൻഹ, ജില്ലാ കളക്ടർ ഡോ വിനയ് ഗോയൽ,ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ, വിജയകുമാർ ഐ.എഫ്.എസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് ബി എസ് എന്നിവർ സന്നിഹിതരായിരുന്നു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു.
പുൽപ്പള്ളി: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ഡി.സി.സി. പ്രസിഡൻ്റ് ടി.ജെ. ഐസക്ക് നിർവഹിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ആളുകൾക്ക് പരാതി നൽകുന്നതിനും എം.എൽ.എ.യെ നേരിൽകണ്ട് സംസാരിക്കുന്നതിനും അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് മുള്ളൻകൊല്ലിയിൽ ഓഫീസ് ആരംഭിച്ചത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വർഗീസ് മുരിയൻകാവിൽ, ബീന ജോസ് കരിമാംകുന്നേൽ, പി.ഡി സജി, ലിസി സാബു, ഗിരിജാ കൃഷ്ണൻ, ശിവരാമൻ പാറക്കുഴി, സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ, ജോയി വാഴയിൽ, ജെയിംസ് വടക്കേക്കര, ജോർജ് എടപ്പാട്ട് എന്നിവർ സംസാരിച്ചു.
ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം
ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജില്ലാതല ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് വിദ്യാലയം പുരസ്‌കാരത്തിന് അര്‍ഹമായത്.ചിട്ടയായ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പഠന പരിപാടികളിലെ മികവ്, അക്കാദമിക രംഗത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍, ശാസ്ത്ര, കലാകായിക രംഗത്തെ മികച്ച വിജയങ്ങള്‍, വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിന് നടപ്പാക്കിയ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം, വ്യക്തിത്വ വികസന പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെയും ജീവനക്കാരുടെയും സമര്‍പ്പിത സേവനം തുടങ്ങിയവ വിദ്യാലയത്തിന് പുരസ്‌കാരം നേടിക്കൊടുക്കുന്നതില്‍ സഹായകമായി.ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പുരസ്‌കാരം വിദ്യാലയത്തിന് സമര്‍പ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സന്തോഷ് തെക്കേയില്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഫാ.ബെന്നി പീക്കുന്നേല്‍, പ്രധാനാധ്യാപകന്‍ ബിനു ജയിംസ്, പിടിഎ പ്രസിഡന്റ് മമ്മൂട്ടി തോക്കന്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മൊയിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ഡിഇഒ, എഇഒമാര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജലില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ.ഷൈമ ടി. ബെന്നിയുടെ സേവനങ്ങള്‍ക്ക് തിളക്കം കൂട്ടുന്നതായി പുരസ്‌കാരമെന്ന് വിദ്യാലയാധികൃതര്‍ പറഞ്ഞു.
പ്രതിഷേധ സംഗമം നടത്തി.
തെനേരി:പരിസ്ഥിതി ലോല മേഖല വനാതിർതിയിൽ നിജപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് , ഇ എസ് എ കരട് വിജ്ഞാപനത്തിനെതിരെ കത്തോലിക കോൺഗ്രസ് തെനേരി യൂണിറ്റ് നടത്തിയ പ്രതിഷേധ സംഗമം ഫാ പോൾ ഇടയകൊണ്ടാട്ട് ഉദ്ഘാടനം ചെയ്തു. സിറിയക്ക് തെക്കേ അറയ്ക്കൽ ആദ്യക്ഷതവഹിച്ചു.ബിനു തോമസ് ഏറണാട്ട് , ബേബി കൈതമറ്റം, ജോസ് മരിയാലയം, ടോമി പരിയാരം, ബാബു പുളിഞ്ഞാപ്പള്ളി, സജി മുളങ്ങാടിൽ , ജയിംസ് കല്ലറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു .
ബിപി കൂടി നിൽക്കുകയാണോ? ഈ മൂന്ന് കാര്യങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
ബിപി കൂടി നിൽക്കുകയാണോ? ഈ മൂന്ന് കാര്യങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുംഉയർന്ന രക്തസമ്മർദ്ദം നിരവധി ആളുകളെ ബാധിക്കുന്ന ഒരു ജീവിതശെെലി രോഗമാണ്. പലപ്പോഴും ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയപ്പെടാൻ വൈകിയേക്കാം. വേണ്ട സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ, ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും.ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെയും കാര്യമായി ബാധിക്കുന്നു.ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്നത് ധമനികളിലെ രക്തസുലനം നിരന്തരം ഉയർന്ന തോതിൽ നിൽക്കുന്ന ഒരു രോഗാവസ്ഥയാണ്. ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെയും കാര്യമായി ബാധിക്കുന്നു. സൂക്ഷ്മമായ രക്തക്കുഴലുകളിലൂടെ മാലിന്യങ്ങൾ അരിച്ചെടുക്കുന്ന വൃക്കകളിലെ ഈ കുഴലുകൾക്ക്, ഉയർന്ന രക്തസമ്മർദ്ദം മൂലം കാലക്രമേണ കേടുപാടുകൾ സംഭവിക്കാം. ഇത് ദീർഘകാല വൃക്കരോഗത്തിലേക്കോ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥയിലേക്കോ (kidney failure) നയിച്ചേക്കാം.ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലീ മാറ്റങ്ങഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ രക്തക്കുഴലുകൾക്ക് നിശബ്ദമായും ക്രമേണയും കേടുപാടുകൾ വരുത്തുന്നു എന്നതാണ് പ്രധാന ആശങ്കകളിലൊന്ന്. തുടർച്ചയായ ഉയർന്ന സമ്മർദ്ദം ധമനികളുടെ ഭിത്തികളെ ദോഷകരമായി ബാധിക്കുകയും, അവയുടെ ഇലാസ്തികത കുറയ്ക്കുകയും ചുരുങ്ങിപ്പോകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നതിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലീ മാറ്റങ്ങളെക്കുറിച്ച് കാർഡിയോവാസ്കുലാർ സർജനായ ഡോ. ജെറമി ലണ്ടൻ പറയുന്നു.
ഗതികേടിന് കാരണം പുതിയ സർക്കാരിൻറെ പിടിപ്പുകേട്'; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവിന്റെ വിമർശനം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ പ്രതിസന്ധിക്ക് കാരണം പുതിയ സർക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കുന്നതിനാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ നടപടികളെ കുറ്റപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം, പ്രശ്നങ്ങൾ പരിഹരിക്കാൻ കർമ്മ പദ്ധതി ചർച്ചചെയ്യും'; എം വി ഗോവിന്ദൻ
പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യാൻ പോവുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സീതാറാം യെച്ചുരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം ഗൗരവപൂർവ്വം കമ്മിറ്റിയിൽ ചർച്ചചെയ്യുമെന്നും പാർട്ടിയെയും നേതൃത്വത്തെയും കടന്നാക്രമിക്കാൻ കേന്ദ്ര ഏജൻസിയും യുഡിഎഫും നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങൾ പറയേണ്ടതുണ്ട്, പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് കേരളം; ബദൽ മാർഗം കണ്ടെത്താനാകാതെ കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്. വൈദ്യുതി ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ ആവശ്യമായ ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിൽ കെ.എസ്.ഇ.ബി. പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതി ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം വർധിക്കുന്നത് സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയും ശക്തമാണ്. ചൂടും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ വൈദ്യുതി ഉപഭോഗം ഉയരുന്നത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായാണ് വിലയിരുത്തൽ.പ്രതിസന്ധി പരിഹരിക്കുന്നതിനായി ദീർഘകാലാടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ അടിയന്തര ഇടപെടൽ വേണമെന്നാണ് വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം
സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ്: ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം വർധന; ഒപ്പം കടവും കൂടി
സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതിനായിരം കോടിയിലധികം കൂടിയെന്ന് കണക്ക്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള നികുതി വരുമാനത്തിൻ്റെ കണക്കാണ് പുറത്തുവന്നത്. ഓണ വിപണി സജീവമായിരുന്ന കഴിഞ്ഞ മാസം നികുതി വരുമാനം മുന്‍ മാസത്തേക്കാള്‍ 4700 കോടിയാണ് വര്‍ധിച്ചതെന്നാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്ക്. മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ റവന്യൂ കമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടിയെന്നതാണ് മറ്റൊരു സവിശേഷത..ആദ്യത്തെ അഞ്ച് മാസത്തെ ജിഎസ്ടി വരുമാനം 20,274 കോടി രൂപയാണ്. ബജറ്റ് കണക്കാക്കിയതിന്‍റെ നാൽപത് ശതമാനമാണ് ആദ്യ അഞ്ച് മാസം കൊണ്ട് ഖജനാവിലെത്തിയത്. മുൻ വര്‍ഷം ഇത് 35 ശതമാനമായിരുന്നു. വിൽപന നികുതി ഏതാണ്ട് കഴിഞ്ഞ വര്‍ഷത്തേതു പോലെയാണ്. ആദ്യ 5 മാസം നികുതി വരുമാനം 51578.32 കോടിയാണ്. ഓണം വിപണി തുണച്ചപ്പോള്‍ കഴിഞ്ഞ മാസം 14118 കോടിയാണ് നികുതി പിരിച്ചത്. നികുതിയേതര വരുമാനത്തിൽ മുന്‍ വര്‍ഷത്തെക്കാൾ എട്ടു ശതമാനത്തോളം വര്‍ധനയുണ്ടായി. 7727 കോടിയാണ് പിരിച്ചത്. എന്നാൽ കഴിഞ്ഞ മാസം ഒരു രൂപ പോലും ഗ്രാന്‍ഡായി കിട്ടിയില്ല. റവന്യു കമ്മി ആദ്യ 5 മാസത്തെ ബജറ്റ് കണക്കാക്കിയതിന്‍റെ പകുതിയിലെത്തി, 18688 കോടി. എന്നാൽ കഴിഞ്ഞ വര്‍ഷം ആദ്യ 5 മാസം റവന്യൂ കമ്മി ഇരുപതിനായിരം കോടി രൂപ ആയിരുന്നു. കടമെടുപ്പ് മുന്‍ വര്‍ഷത്തേക്കാള്‍ കൂടി. ആകെ 30560.93 കോടി രൂപയാണ് ആദ്യ അഞ്ച് മാസത്തിലെ കടം. കഴിഞ്ഞ മാസം 4099 കോടി രൂപയാണ് കടമെടുത്തത്. മുന്‍ വര്‍ഷം ആദ്യ 5 മാസം 26974.13 കോടിയാണ് കടമെടുത്തത്. മൂലധന ചെലവും മുൻ വര്‍ഷത്തേക്കാള്‍ കൂടി. 10458 കോടി രൂപയാണ് മൂലധന ചെലവ്
മാനന്തവാടി മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണം; യങ് ഡെമോക്രാറ്റ്സ്
മാനന്തവാടി: വയനാട്ടിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് മൂലം ശസ്ത്രക്രിയാ സംവിധാനങ്ങൾ പ്രതിസന്ധിയിലായിട്ടും സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.ഒമ്പത് അനസ്തേഷ്യ ഡോക്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ അഞ്ച് പേർ മാത്രമാണുള്ളത്. ഇതിൽ രണ്ട് പേർ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. രണ്ട് ഡോക്ടർമാർ രണ്ട് മാസം മുമ്പും മറ്റ് രണ്ട് പേർ ഏതാനും ദിവസങ്ങൾക്ക് മുമ്പുമാണ് സ്ഥലംമാറിപ്പോയത്. എന്നാൽ പകരം ഡോക്ടർമാരെ നിയമിക്കാനോ ആവശ്യമായ ബദൽ സംവിധാനം ഒരുക്കാനോ അധികൃതർ തയ്യാറായിട്ടില്ല.ഇ.എൻ.ടി., ഗൈനക്കോളജി, ഓർത്തോ തുടങ്ങിയ വിഭാഗങ്ങളിലായി ആഴ്ചയിൽ നൂറോളം പ്രധാന ശസ്ത്രക്രിയകൾ നടക്കുന്ന ആശുപത്രിയാണിത്. ഇതിന് പുറമെ അടിയന്തര ശസ്ത്രക്രിയകളും മൈനർ സർജറികളും നിരവധിയുണ്ട്. ഇത്തരമൊരു സ്ഥാപനത്തിൽ അനസ്തേഷ്യ വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ചികിത്സാ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ്.പ്രത്യേകിച്ച് അപകടങ്ങൾ, അത്യാഹിതങ്ങൾ, പ്രസവസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ അനസ്തേഷ്യ വിദഗ്ധരുടെ സേവനം നിർണായകമാണ്. നിലവിലെ കുറവ് തുടർന്നാൽ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം മാത്രമല്ല, അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികളുടെ ജീവൻ പോലും അപകടത്തിലാകുന്ന സ്ഥിതിയുണ്ടാകാം.വയനാട്ടിലെ ജനങ്ങൾക്ക് ലഭിക്കേണ്ട ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം സർക്കാർ ഉണ്ടാക്കരുത്. ഡോക്ടർമാരുടെ സ്ഥലംമാറ്റം സ്വാഭാവിക ഭരണനടപടിയാണെങ്കിൽ, അതിന് മുമ്പ് പകരം സംവിധാനം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഒഴിവുകൾ നികത്താതെ ആശുപത്രിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണ്.അനസ്തേഷ്യ വിഭാഗത്തിലെ മുഴുവൻ ഒഴിവുകളും അടിയന്തരമായി നികത്തുകയും ആവശ്യമായ സ്ഥിരം ഡോക്ടർമാരെ നിയമിക്കുകയും ശസ്ത്രക്രിയകൾ തടസ്സമില്ലാതെ നടക്കുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം. അല്ലാത്തപക്ഷം വിഷയത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.യോഗത്തിൽ ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ അധ്യക്ഷത വഹിച്ചു.ജില്ലാ ജോയിന്റ് കൺവീനർമാരായ വി എം സവാദ്, അജ്നാസ് പി കെ, കമ്മിറ്റിയംഗങ്ങളായ അഫ്സൽ എം, യാസിർ പി ടി, അനസ് കെ വി തുടങ്ങിയവർ പങ്കെടുത്തു.ജോയിന്റ് കൺവീനർ അൻഷിഫ് പി സ്വാഗതവും, സുമയ്യ പി കെ നന്ദിയും പറഞ്ഞു.
ഹാര്‍ട്ട് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.
മാനന്തവാടി: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്‌എസ്‌എസ്) നടപ്പിലാക്കുന്ന സേഫ് വിതിൻ പ്രോജക്ടിന്റെ ഭാഗമായി രൂപീകരിച്ച 'ഹാർട്ട്' ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഡബ്ല്യുഎസ്‌എസ്‌എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന ക്യാന്പ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലഹരിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ബോധവത്കരണ ക്ലാസ് എടുത്തു.ഡബ്ല്യുഎസ്‌എസ്‌എസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ പി.എ. ജോസ്, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണി, ഡെല്‍ന മേരി ജെയ്സണ്, ബിഫ്രണ്ടിംഗ് കോ-ഓർഡിനേറ്റർ സിസ്റ്റർ ലില്ലി മാത്യു എന്നിവർ പ്രസംഗിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും അടിയന്തര ഘട്ടങ്ങളിലും കാര്യക്ഷമമായി ഇടപെടുന്നതിന് ടാസ്ക് ഫോഴ്സ് അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്.തുടർന്ന് നടന്ന വിവിധ പഠന സെഷനുകളില്‍ അഞ്ചുകുന്ന് റിവൈവ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ എന്നിവയില്‍ വിശദമായ പരിശീലനം നല്‍കി. ദുരിതാശ്വാസ ക്യാന്പുകളുടെ നടത്തിപ്പും മാനുഷിക സഹായ മാനദണ്ഡങ്ങളും സംബന്ധിച്ച് കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണിയും പ്രകൃതിദുരന്തങ്ങളെയും പ്രളയഉരുള്‍പൊട്ടല്‍ സാധ്യതകളെയും നേരിടുന്നതിനുള്ള വിദ്യകളെക്കുറിച്ച് വയനാട് സ്പോർട്സ് ആൻഡ് ഗെയിംസ് അഡ്വഞ്ചർ അക്കാദമി സെക്രട്ടറി ലൂക്കാ ഫ്രാൻസിസും ക്ലാസുകള്‍ നയിച്ചു.
കർഷക കോൺഗ്രസ് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
രൂക്ഷമായ രാസവള വില വർദ്ധനവ് പിൻവലിക്കുക ഇഎസ്ഐ കരടു വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത് രാസവള വില 4 ഇരട്ടിയായി വർധിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്ന നിലപാടുകളും ആയിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ ആരോപിച്ചു. രാജ്യം ഭരിച്ച കോൺഗ്രസ് ഗവൺമെന്റുകളും ഇപ്പോഴുള്ള ബി ജെ പി സർക്കാരും തമ്മിൽ കർഷകരോടുള്ള സമീപനത്തിൽ വലിയ വ്യത്യാസമാണുള്ളത്. നെഹ്റു മുതൽ ഈ വ്യത്യാസം പ്രകടമാണ് ചെറുതും വലുതുമായ നിരവധി ജലസേചന പദ്ധതികളും പഞ്ചവത്സര പദ്ധതിയും മൻമോഹൻ സിംഗിന്റെ കാലത്തുള്ള കാർഷിക കടങ്ങൾ എഴുതി തള്ളിക്കൊണ്ട് കർഷകരെ സഹായിച്ചത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ ഇതിനു ഉദാഹരണങ്ങളാണ് .ഇന്ന് കർഷകർ കൃഷിയിൽ നിന്ന് പിന്തിരിയുന്നുണ്ടെങ്കിൽ ഇത് ബിജെപി ഗവൺമെന്റിന്റെ കർഷക വിരുദ്ധ നിലപാടിന്റെ ഭാഗമാണന്ന് നേതാക്കൾ പറഞ്ഞു. രാജ്യത്തെ 145 കോടിയിൽ അധികം വരുന്ന ജനസമൂഹത്തിന് അന്നം ഉല്പാദിപ്പിച്ച് നൽകുക എന്ന മഹത്തായ ദൗത്യം ഇനി കർഷകർക്ക് അധികകാലം മുൻപോട്ടു കൊണ്ടുപോകാൻ സാധ്യമല്ലാത്ത ഈ സ്ഥിതിയിലേക്ക് കാർഷിക മേഖലയെ ഇന്ന് കൊണ്ടുചെന്ന് എത്തിച്ചിരിക്കുകയാണന്ന് ഇവർ കുറ്റപ്പെടുത്തി. ഈ നിലപാടുകൾ തിരുത്തിക്കൊണ്ട് കർഷകരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്ര ഗവൺമെന്റ് തയ്യാറാകണം. ഇ എസ് എ കരട് വിജ്ഞാപനം പിൻവലിച്ചുകൊണ്ട് വന അതിർത്തി സീറോ പോയിന്റ് നിലനിർത്തി കർഷക ജന വിഭാഗങ്ങളുടെ ആശങ്ക അകറ്റുന്നതിന് കേന്ദ്രസർക്കാർ മുന്നോട്ടു വന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രാജ്യം സാക്ഷിയാകേണ്ടിവരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് പറഞ്ഞു. നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത് . നാടിനു വേണ്ടിയുള്ള പോരാട്ടമായതിനാൽ പ്രക്ഷോഭത്തിൽ മുഴുവൻ കർഷകരും അണിനിരക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ബെന്നി അധ്യക്ഷത വഹിച്ചു. . ഒ. വി. അപ്പച്ചൻ, എം വി വിൻസന്റ്, ബൈജു ചാക്കോ, വി ഡി ജോസ്, മാണി ഫ്രാൻസിസ്, പി എ പൗലോസ് , വി.വി.നാരായണ വാര്യർ, പരിദോഷ് കുമാർ ,കെ ജെ ജോൺ, എം. മൊയ്തു ,എം എ പൗലോസ്, കെ എം കുര്യാക്കോസ്, റീന ജോർജ് ,ജോൺസൺ ഇലവുങ്കൽ , സി ജെ അലക്സ്, ബേബി തുരുത്തിയിൽ, ഇ ജെ ഷാജി ,പി.സി രാജുതുടങ്ങിയവർ സംസാരിച്ചു.
അർജന്റീന ടീമിന്റെ സന്ദർശനത്തിൻ്റെ പേരിൽ തട്ടിപ്പ്: പണമിടപാട് നടന്നത് 13 കമ്പനികൾ വഴി, ഒൻപതിനും ജിഎസ്‌ടി രജിസ്ട്രേഷനില്ല
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നത് 13 കമ്പനികൾ വഴിയെന്ന് ജി.എസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ ഏഴ് കമ്പനികൾക്കും ജി.എസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പണമിടപാടുകൾക്കായി മാത്രം രൂപീകരിച്ച ഷെൽ കമ്പനികളാണോ ഇവയെന്ന കാര്യത്തിൽ എസ്.ഐ.ടി സംശയം പ്രകടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്ന കാലയളവിലാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും സജീവമായതെന്നും കണ്ടെത്തിയിട്ടുണ്ട്.കേസിൽ ഉന്നതങ്ങളിൽ നിന്ന് ഇടപെടലുകൾ ഉണ്ടായോ എന്ന സംശയവും അന്വേഷണ സംഘം ഉയർത്തുന്നുണ്ട്. ജി.എസ്ടി ഈടാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ജി.എസ്ടി ഇന്റലിജൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് സിറ്റ് ആവശ്യപ്പെട്ടു. നടപടികൾ നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചത് എങ്ങനെയെന്ന് കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. സ്പോൺസറുമായി ബന്ധമുള്ളവരോ അല്ലെങ്കിൽ വകുപ്പിലെ തലപ്പത്തുള്ള ഉദ്യോഗസ്ഥരോ ഫോൺ വഴി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കും.

