വിഴിഞ്ഞം ഓഹരികൈമാറ്റം സർക്കാർ അറിഞ്ഞിരുന്നു; ബക്കാർഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും കാട്ടി: പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്സി ഓഹരികൈമാറ്റത്തില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഓഹരികൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പറഞ്ഞു. അദാനിയുടെ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.'എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രം ആലോചിക്കാന്‍ കഴിയുന്ന കാര്യത്തില്‍ അവിടെയുള്ള അദാനിക്കമ്പനിക്ക് ഇത്ര ധൈര്യത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ കഴിഞ്ഞത്. അവിടെയാണ് വ്യക്തതയുണ്ടാവേണ്ടത്', പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎസ്സി വന്നാല്‍ വിഴിഞ്ഞത്ത് വിദേശകമ്പനിയുടെ ആധിപത്യം ഉണ്ടാകുമെന്നും അദാനിക്ക് സര്‍ക്കാര്‍ വഴങ്ങരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിലും പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചു. നികുതി നിര്‍ദേശമുള്ള ധനബില്‍ ഒളിച്ചുകടത്തിയെന്നും ബക്കാര്‍ഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും മുഖ്യമന്ത്രി കാണിച്ചെന്നും പിണറായി വിജയന് പറഞ്ഞു.
മഴ തുടരും: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇതിനോടനുബന്ധിച്ച് രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേർക്ക് ഷിഗെല്ല രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് 76, വയനാട് 26, തൃശൂർ 14, ആലപ്പുഴ 5, എന്നീ നാല് ജില്ലകളിലാണ് ഷിഗെല്ല ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം 36, തിരുവനന്തപുരം 19, കണ്ണൂർ 13, കൊല്ലം 15, ഇടുക്കി 3, എറണാകുളം 4, പാലക്കാട് 6, പത്തനംതിട്ട 1 എന്നിവിടിങ്ങളിലും ജൂൺ, ജൂലൈ മാസങ്ങളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു.
അങ്കണവാടി കം ക്രഷ് വർക്കർ നിയമനം
മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള കോൺവെന്റ് കുന്ന് അങ്കണവാടി കം ക്രഷിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനം നടത്തുന്നു. മാനന്തവാടി നഗരസഭയിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്കാണ് അവസരം. താഴെയങ്ങാടി വാർഡ് 25ലെ താമസക്കാർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18-35 വയസ്. പട്ടികവിഭാഗങ്ങൾക്ക് മുന്ന് വർഷം വരെ ഇളവ് ലഭിക്കും. അപേക്ഷകളും വിശദവിവരങ്ങളും മാനന്തവാടി തലശ്ശേരി റോഡിലുള്ള ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ജൂലൈ എട്ട് വൈകുന്നേരം അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 04935 240324, 8086311616.
ഓവർസീയർ നിയമനം
വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവകലാശാലയുടെ പൂക്കോട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് വിങ് ഓഫീസിലേക്ക് ഓവർസീയർ (സിവിൽ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ത്രിവത്സര സിവിൽ ഡിപ്ലോമയും നിർമാണ മേഖലയിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സർക്കാറിന്റെ പ്രൈസ് സോഫ്റ്റ്വെയറിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള അറിവും പ്രാവീണ്യവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും മറ്റ് യോഗ്യതകളും തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ ഏഴ് വൈകുന്നേരം അഞ്ചിന് മുമ്പ് idwofficepkt@kvasu.ac.in എന്ന മെയിലിലേക്ക് അപേക്ഷയോടൊപ്പം അയക്കണം. നേരത്തെ ജൂൺ 10ന് ഇതേ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 04936 209290, 209219, 209292
വാഹനം ആവശ്യമുണ്ട്
ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് ഫോർ വീൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള മലമ്പാതകളിലും വനമേഖലകളിലും സഞ്ചരിക്കാൻ കഴിയുന്ന വാഹനമാണ് വേണ്ടത്. ഡ്രൈവർക്ക് സാധുവായ ലൈസൻസും ഫോർ വീൽ വാഹനങ്ങൾ ഓടിക്കാനുള്ള പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ജൂലൈ 10 വൈകുന്നേരം അഞ്ചിനകം ചെയർപേഴ്സൺ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റ്, വയനാട്-673122 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 04936 204151.
കായികാധ്യാപക നിയമനം
സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓടപ്പള്ളം, ചേനാട് ഗവ. ഹൈസ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ കായികാധ്യാപക നിയമനം നടത്തുന്നു. ബി.പി.എഡ് അല്ലെങ്കിൽ എം.പി.എഡ് തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. പ്രതിമാസ ഓണറേറിയം 15,000 രൂപ. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ എന്നിവയുമായി ജൂലൈ 10 രാവിലെ 9.30ന് സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9447887798
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വിവേകാനന്ദ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂലൈ 3) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷന്‍ കീഴിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ കരിമ്പടക്കുനി, അമ്പലക്കുന്ന്, ടെലിഫോൺ എക്സ്ചേഞ്ച്, ആനേരി, ഈരംകൊല്ലി, കരിംകുറ്റി, വണ്ടിയാമ്പറ്റ, ഒന്നാം മൈൽ പ്രദേശങ്ങളിൽ (ജൂലൈ 3) നാളെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മീനങ്ങാടി പോളിടെക്നിക്കിൽ നിയമനം
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ നടത്തുന്ന ഇലക്ട്രിക്കൽ വയറിങ്ങ് ആന്റ് സർവ്വീസിങ്, റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് എന്നീ കോഴ്സുകളുടെ ഇൻസ്ട്രക്ടർ, ക്ലർക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ, ഫുൾ ടൈം സ്വീപ്പർ എന്നീ തസ്തികകളിലേക്ക് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 10 രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 828136209
മന്ത്രി പറഞ്ഞ 'വൻ ഐഡിയ', ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ; പത്തനംതിട്ട സ്റ്റാൻഡിലെ വീഡിയോ വൈറൽ
പ്രതിസന്ധിയിലായ സ്വകാര്യ ബസുകള്‍ ടിക്കറ്റിതര വരുമാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്ന ഗതാഗത മന്ത്രി സി പി ജോണിന്റെ ആഹ്വാനം ഏറ്റെടുത്ത് സ്വകാര്യ ബസ് ജീവനക്കാര്‍. വരുമാന മാർഗ്ഗം കണ്ടെത്താൻ സ്വകാര്യ ബസുകളിൽ പലഹാര കച്ചവടം തുടങ്ങിയിരിക്കുകയാണ് ജീവനക്കാർ. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറെക്കുറെ കാലിയായ സ്വകാര്യ ബസിൽ മുറുക്കും അച്ചപ്പവും മിക്സ്ച്ചറും വിൽക്കുന്ന ജീവനക്കാരന്റെ വീഡിയോ ആണ് വൈറലായിട്ടുള്ളത്.കെഎസ്ആർടിസിയിൽ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി പി ജോൺ മറ്റ് വരുമാന മാർഗ്ഗം കണ്ടെത്തണമെന്ന് പറഞ്ഞത്. കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നതുപോലെ അവര്‍ക്കും പരസ്യം നല്‍കാവുന്നതാണ്. കാര്‍ഗോ സംവിധാനം സ്വകാര്യ ബസുകളില്‍ കൊണ്ടുവരുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് ആലോചിച്ച് പരിഹാരം കാണുമെന്ന് നേരത്തെ നിയമസഭയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.
ജാഗ്രതവേണം;സോഷ്യല്‍ മീഡിയയിലെ സുരക്ഷാ സവിശേഷതകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട്
ആധുനിക കാലത്ത് സോഷ്യല്‍ മീഡിയ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എങ്കിലും അടുത്തിടെ കുട്ടികളുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി രാജ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതിനായി പുതിയ സവിശേഷതകള്‍ ചേര്‍ക്കാന്‍ അധികാരികള്‍ പ്ലാറ്റ്ഫോമുകളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ക്കായി ലഭ്യമായ പകുതിയിലധികം സവിശേഷതകളും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഒരു റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.പരിശോധന നടത്തിയത് എങ്ങനെമൂന്ന് ഘട്ടങ്ങളിലായാണ് ഈ പരിശോധന നടത്തിയത്. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഗവേഷണ സംഘം ഡമ്മി അക്കൗണ്ടുകള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളില്‍ അവ പരീക്ഷിച്ചു. ആദ്യത്തേതില്‍ കുട്ടികള്‍ സാധാരണയായി പ്ലാറ്റ്ഫോം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പരിശോധിച്ചു. രണ്ടാം ഘട്ടം കുട്ടികള്‍ക്ക് സുരക്ഷാ സവിശേഷതകള്‍ എങ്ങനെ എളുപ്പത്തില്‍ മറികടക്കാമെന്ന് പരിശോധിച്ചു. മൂന്നാം ഘട്ടം മുതിര്‍ന്നവര്‍ക്ക് ചെറുപ്പക്കാരുടെ അക്കൗണ്ടുകള്‍ എങ്ങനെ എളുപ്പത്തില്‍ ആക്സസ് ചെയ്യാമെന്ന് പരിശോധിച്ചു. പ്ലാറ്റ്ഫോമിലെ സുരക്ഷാ സവിശേഷതകളില്‍ പലതും തകരാറിലാണെന്ന് കണ്ടെത്തിയാല്‍ അത് പരാജയമായി കണക്കാക്കുകയായിരു
ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
കുപ്പാടിത്തറ മുറിപ്പുഴ ജംഗ്ഷനിൽ എംഎൽഎ അഡ്വ :ടി സിദ്ധീഖ് അനുവദിച്ച ലോമാസ്ററ് ലൈറ്റിന്റെ സ്വിച് ഓൺ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്മ ഹമീദ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ അദ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡ് മെമ്പർ ശ്രീജിത്ത്, സി ഇ ഹാരിസ്, ജി. ആലി, നിസാർ സി എം, രഘുനാഥൻ, ഷേക് ആലി, സി. ഇ. ബക്കർ, എ.വി സിബി എന്നിവർ സംസാരിച്ചു.
ലഹരിവിരുദ്ധ സന്ദേശവുമായി ജയിൽ ജീവനക്കാരുടെ സൗഹൃദ ഫുട്ബോൾ; മാനന്തവാടി ജില്ലാ ജയിൽ ജേതാക്കൾ
കൽപ്പറ്റ: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരായ സന്ദേശം ഉയർത്തി വയനാട്ടിലെ ജയിൽ ജീവനക്കാർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ മാനന്തവാടി ജില്ലാ ജയിൽ ടീം ജേതാക്കളായി. സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലാ ജയിൽ സൂപ്രണ്ട് ഷൈജു എ ഉദ്ഘാടനം ചെയ്തു. വൈത്തിരി സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് അനൂപ് കെ.കെ. ഉൾപ്പെടെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും സംഘടനാ ഭാരവാഹികളും പങ്കെടുത്തു. മാനന്തവാടി ജില്ലാ ജയിലിലെയും വൈത്തിരി സ്പെഷ്യൽ സബ് ജയിലിലെയും ജീവനക്കാർ തമ്മിലായിരുന്നു മത്സരം. 6-5ന് മാനന്തവാടി ജില്ലാ ജയിൽ ടീം വിജയിച്ച് കിരീടം സ്വന്തമാക്കി. യുവാക്കളെ കായികരംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിലൂടെ ലഹരി ഉപയോഗം തടയാനാകുമെന്നും കായിക സംസ്കാരം ശക്തിപ്പെടുത്തുന്നതിലൂടെ ലഹരിമുക്ത സമൂഹം വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും സംഘാടകർ പറഞ്ഞു.
മത്സ്യകൃഷി വിളവെടുപ്പ് നടത്തി
ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മത്സ്യസമൃദ്ധി 2026 പരിപാടിയുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ13-ാം വാർഡിൽ ജോർജ് വർഗീസ് എന്ന കർഷകന്റെ കൃഷിയിടത്തിൽ വിളവെടുപ്പ് നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ.കെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരി,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ് , വാർഡ് മെമ്പർ ജോണി മറ്റു മെമ്പർമാർ നജ്മത്ത് പാറ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ശ്രേയസ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
മലവയൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ ക്ലാസ് നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ദീപ ബാബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് മിനി അധ്യക്ഷത വഹിച്ചു. ക്ലാസിന് അമ്പലവയൽ സബ് ഇൻസ്പെക്ടർ എൽദോ സാർ നേതൃത്വം നൽകി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യ സന്ദേശം നൽകി.സി ഡി ഒ മാരായ വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.
പരീക്ഷ : വിദ്യാർഥികളുടെ മൂല്യ ബോധം വളർത്തും - എം വി ജോസഫ്
പേര്യ:പരീക്ഷകൾവിദ്യാർഥികളുടെഅറിവ്അളക്കാനുള്ള ഉപകരണം മാത്രമല്ല;അവരുടെ വ്യക്തിത്വവും മൂല്യബോധവുംരൂപപ്പെടുത്തുന്നപ്രക്രിയയുടെ ഭാഗമാണെന്നും അതിനാപരീക്ഷാ നടത്തിപ്പിൽഗുണനിലവാരവുംസുതാര്യതയുംകൃത്യതയും ഉറപ്പാക്കാൻ വിദ്യാഭ്യാസ പ്രവർത്തകർ നിരന്തരമായി സ്വയംനവീകരിക്കപ്പെടണമെന്നും മാനന്തവാടി ബി പി പി എം.വി ജോസഫ് പറഞ്ഞു. എസ് കെ ജെ. എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സമ്മിറ്റ് ഓഫ് എക്സലൻസ് " പരീക്ഷാചെയർമാൻമാരുടെ സംഗമം പേര്യ 36 ൽ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ രംഗത്ത് മികച്ച നേതൃത്വം,സമയനിഷ്ഠ,ഉത്തരവാദിത്തബോധം,സാങ്കേതികവിദ്യയുടെ ഫലപ്രദമായഉപയോഗം എന്നിവ അനിവാര്യമാണെന്നും,ഗുണമേന്മയുള്ള പരീക്ഷാ സംവിധാനമാണ് മികച്ചപഠനസംസ്കാരത്തിന്അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡണ്ട് കെ വി എസ് തങ്ങൾ അദ്ധ്യക്ഷനായി. സെൻട്രൽ കൗൺസിൽ പരീക്ഷാ ബോർഡ് ചെയർമാൻ ടി കെ മുഹമ്മദ് കുട്ടി ഫൈസിവിഷയാവതരണം നടത്തി. ഈ അധ്യയന വർഷത്തെ പരീക്ഷാ -മൂല്യ നിർണയ പ്രക്രിയകൾ ജില്ലയിൽ കാര്യക്ഷമവും കുറ്റമറ്റവുമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച സമ്മിറ്റിൽ ജില്ലയിലെ പതിനേഴ് റെയ്ഞ്ചുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ സൈനുൽ ആബിദ് ദാരിമി, പി അബ്ദുള്ളകുട്ടി ദാരിമി, ഹാശിം ദാരിമി, മുഹമ്മദലി റഹ് മാനി, ഇസ്മായിൽ ദാരിമി, മുസ്തഫ ദാരിമി, കെ പി അബൂബക്കർ മൗലവി മഹല്ല് ഭാരവാഹികളായ അബ്ദുള്ള ഹാജി , അശ്റഫ് അമ്പിലാ ദി , ഖത്തീബ്മുനീർ ദാരിമി ,സ്വദ്ർമുഅല്ലിംനവാസ്ബാഖവി സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും ജില്ലാ ചെയർമാൻ അബ്ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു.
കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
പെരിക്കല്ലൂർ പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപം വനത്തിൽ ഫെൻസിങ്ങിനോട് ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ചക്രവാതച്ചുഴിയും ന്യൂനമർദ സാധ്യതയും; കേരളത്തിൽ ഇടിമിന്നലോടെ മഴക്കും 50 കി.മി വേഗതിയിൽ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂന മർദ്ദ പാത്തി കർണാടക ഗുജറാത്ത് തീരത്തേക്ക് മാറി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
സ്വീഡനെതിരായ ഇരട്ടപ്രഹരം, ഫിഫ പവര്‍ റാങ്കിംഗിലും ഗോള്‍ഡന്‍ ബൂട്ട് റേസിലും മെസിയെ പിന്തള്ളി എംബാപ്പെ, കുതിച്ച് ഹാലണ്ടും
ലോകകപ്പ് ഫുട്ബോളില്‍ സ്വീഡനെതിരായ ഇരട്ടഗോള്‍ പ്രകടനത്തോടെ ഫിഫ പവര്‍ റാങ്കിംഗിലും ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് റേസിലും അര്‍ജന്റീന നായകന് ലിയോണല്‍ മെസിയെ പിന്തള്ളി ഫ്രഞ്ച് ക്യാപ്റ്റൻ കിലിയന്‍ എംബാപ്പെ. സ്വീഡനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഫിഫ പവര്‍ റാങ്കിംഗില്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന എംബാപ്പെ മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമനായി.കളിക്കാരുടെ അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്‍ഡിംഗ് എന്നീ വിഭാഗങ്ങളിലെ സ്കോറുകള്‍ പരിശോധിച്ചാണ് ഫിഫ പവര്‍ റാങ്കിംഗ് നടത്തുന്നത്. പുതിയ റാങ്കിംഗ് പ്രകാരം എംബാപ്പെക്ക് അറ്റാക്കിംഗില്‍ 8.79, ക്രിയേറ്റിവിറ്റിയില്‍ 7.48, ഡിഫന്‍ഡിംഗ് 4.71 എന്നിങ്ങനെയാണ് സ്കോര്‍. അതേസമയം 8.27, 6.38, 5.17 എന്നിങ്ങനെയാണ് മെസിയുടെ സ്കോര്‍. ഫ്രഞ്ച് താരം മൈക്കല്‍ ഒലീസെ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 71-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 74-ാം സ്ഥാനത്താണ്. നാലു സ്ഥാനങ്ങള്ർ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന നോര്‍വെയുടെ ഏര്‍ലിംഗ് ഹാലണ്ടാണ് പവര്‍ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം.ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ പവര്‍ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതും ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബെലെ ഏഴാമതുമാണ്. 29 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഐവറികോസ്റ്റിന്റെ അമാഡ് ഡിയാലോ 10ാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരുമാറ്റം. മെക്സിക്കോയുടെ ഹൂലിയന ക്വിനോനെസ് 30 സ്ഥാനം ഉയര്‍ന്ന് പവര്‍ റാങ്കിംഗില്‍ 11-ാം സ്ഥാനത്തെത്തി. പവര്‍ റാങ്കിംഗില്‍ 106 സ്ഥാനം ഉയര്‍ന്ന് 30-ാം സ്ഥാനത്തെത്തിയ നോര്‍വെയുടെ അന്റോണിയോ നൂസയാണ് ഏറ്റവും അധികം നേട്ടം കൊയ്ത താരം
പാലിയേറ്റീന് നഴ്സ് നിയമനം
മാനന്തവാടി നഗരസഭയുടെ കീഴിലുള്ള സെക്കന്ററി പാലിയേറ്റീവ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. പത്താം ക്ലാസും ആരോഗ്യ വകുപ്പ് അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നുള്ള എ.എം.എം അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ കോഴ്സും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എന്‍ കോഴ്സ് അല്ലെങ്കില്‍ സി.സി.സി.പി.എ.എന്‍ കോഴ്സും പാസാകണം. അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി കോഴ്സോ ബി.എസ്.സി നഴ്സിങോ പാസായവരായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീന് നഴ്സിങ് പാസായിരിക്കുകയും വേണം. യോഗ്യരായ 18നും 45നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ ആറിന് ഉച്ചയ്ക്ക് 2.30ന് മാനന്തവാടി നഗരസഭയില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 04935 294949.

