യുഎഇയിൽ നിന്ന് വിമാനയാത്ര പുറപ്പെടുന്നവരാണോ? സര്‍വീസുകളിൽ ഇന്നും മാറ്റം വരുത്തി വിമാനക്കമ്പനികൾ
യുഎഇയില്‍ നിന്നും വിമാനയാത്ര പുറപ്പെടുന്നവര്‍ക്ക് ഇന്നും നിരാശ. പ്രധാന വിമാനക്കമ്പനികളുടെ സര്‍വീസുകളില്‍ ഇന്നും റദ്ദാക്കലും സമയക്രമത്തില്‍ മാറ്റവും ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തിഹാദ് എയര്‍വേയ്സ്, എമിറേറ്റ്സ്, എയര്‍ അറേബ്യ, ഫ്ലെെ ദുബായ് എന്നിവ കൂടാതെ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.എമിറേറ്റ്സ് വിമാനക്കമ്പനിയുടെ വിമാനസര്‍വീസുകളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും റീഷെഡ്യൂള്‍ ചെയ്യുകയും വൈകി യാത്രയാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദുബായില്‍ നിന്നും ബഹ്റൈനിലേക്ക് സര്‍വീസ് നടത്തുന്ന EK837 വിമാനം സര്‍വീസ് റദ്ദാക്കി. കൂടാതെ EK839 വിമാനം റീ ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. ദുബായില്‍ നിന്നും കുവൈറ്റിലേക്കുള്ള EK857 വിമാനവും റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വിമാനങ്ങളാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ദുബായില്‍ നിന്നും നെയ്റോബിയിലേക്കുള്ള വിമാനങ്ങളായ EK717, EK719 ,EK721 , ദുബായില്‍നിന്നും ലണ്ടന്‍ ഹീത്രോയിലേക്കുള്ള EK031 വിമാനം, ദുബായില്‍ നിന്നും ലിസ്ബനിലേക്ക് സര്‍വീസ് നടത്തുന്ന EK193, ദുബായില്‍ നിന്നും വിയന്നയിലേക്ക് സര്‍വീസ് നടത്തുന്ന EK125, ദുബായില്‍ നിന്ന് മോസ്കോയിലേക്ക് സര്‍വീസ് നടത്തുന്ന EK131 എന്നീ വിമാനങ്ങളാണ് സര്‍വീസുകളിലെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സര്‍വീസുകളുടെ പുതിയ അപ്ഡേറ്റുകള് യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എമിറേറ്റസിന്റെ ഒഫിഷ്യല്‍ ചാനലുകളില്‍ പരിശോധിക്കണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.ഇത്തിഹാദ് എയര്‍വേയ്സിന്റെ അബുദാബിയില്‍ നിന്നും ബഹ്റൈനിലേക്ക് സര്‍വീസ് നടത്തുന്ന EY647 വിമാനം എത്തിയിട്ടുണ്ട്. അതേ സമയം EY641 വൈകും. EY645 വിമാനം സര്‍വീസിനായി ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. അബുദാബിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള EY647 വിമാനം വൈകിയാണ് പുറപ്പെടുന്നത്. കൂടാതെ ഇന്നലെ നെയ്റോബി വിമാനത്താവളത്തില്‍ ഉണ്ടായ അധികൃതരുടെ അപ്രതീക്ഷിത പണിമുടക്ക് നെയ്റോബിയില്‍ നിന്ന് അബുദാബിയിലേക്കുള്ള EY770 വിമാനത്തിന്റെ സര്‍വീസ് വൈകിയിരുന്നു. കൂടാതെ ഇത് എല്ലാ വിമാനക്കമ്പനികളെയും ബാധിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാര്‍ തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നും അബുദാബിയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഷാര്ഡയില് നിന്നും കുവൈറ്റിലേക്കുള്ള G9068, G9124 എന്നീ വിമാനങ്ങള്‍, ഷാര്‍ജയില്‍ നിന്നും ബഹ്റൈനിലേക്കുള്ള G9107, അബുദാബിയില്‍ നിന്നും കുവൈറ്റിലേക്കുള്ള 3L020 എന്ന വിമാനവുമാണ് സര്‍വീസ് റദ്ദാക്കിയിട്ടുള്ളത്. ഫ്ലെെ ദുബായുടെ ദുബായില്‍ നിന്നും ഡമാസ്കസിലേക്കുള്ള FZ1847 വിമാനസര്‍വീസ് വൈകും. കൂടാതെ ദുബായില്‍ നിന്നും റിയാദിലേക്കുള്ള FZ845 വിമാനം സര്‍വീസ് റദ്ദ് ചെയ്തിട്ടുണ്ട്.
മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, എസ്ഐടി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി
ലയണൽ മെസി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കും. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക.റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുമതിക്കും ഉത്തരവുകൾക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിൻ്റെ പരിധിയിൽ വരുമെന്നാണ് വിവരം.
ലേലം
കെ.എസ്.ഡി.സി കുടിശ്ശിക തുകയായ 218079 രൂപയും മറ്റു ചെലവുകളും ഈടാക്കുന്നതിന് ജപ്തി ചെയ്തിട്ടുള്ള അമ്പലവയൽ വില്ലേജിലെ 0.0182 ഹെക്ടര്‍ പുരയിടം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11ന് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുമെന്ന് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.കെ.എസ്.ബി.സി.ഡി.സി കുടിശ്ശിക തുകയായ 293536 രൂപയും മറ്റു ചെലവുകളും ഈടാക്കുന്നതിന് ജപ്തി ചെയ്തിട്ടുള്ള അമ്പലവയൽ വില്ലേജിലെ 0.0810 ഹെക്ടര്‍ പുരയിടം സെപ്റ്റംബര്‍ പത്തിന് രാവിലെ 11ന് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുമെന്ന് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.വൈത്തിരി താലൂക്കിൽ തൃക്കൈപ്പറ്റ വില്ലേജിൽ ബ്ലോക്ക് 29, റീസർവ്വെ നമ്പർ 228/2 സ്ഥലത്തെ മരങ്ങൾ സെപ്റ്റംബര്‍ 23ന് രാവിലെ 11ന് ലേലം ചെയ്തു വിൽക്കും. ഫോണ്‍-04936 255229
ജി.എസ്.ടി സ്കിൽ കോഴ്സില്‍ പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മീനങ്ങാടിയിൽ മോഡൽ കോളേജിൽ തൊഴിലധിഷ്ഠിത നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജി.എസ്.ടി കംപ്ലയൻസ് ആന്‍ഡ് ഇ-ഫൈലിങ് കോഴ്സസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 04936 246446, 8547005077
ഗതാഗതം നിരോധിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ബീനാച്ചി -പനമരം റോഡിലെ മാത്തൂർ പ്രദേശത്തു റോഡ് കോൺക്രീറ്റിംഗ് പ്രവൃത്തി പുരോഗമിക്കുന്നതിനാൽ നീർവാരം റോഡ് ജംഗ്ഷൻ മുതൽ നെല്ലിയമ്പം റോഡ് ജംഗ്ഷൻ വരെയുള്ള വാഹന ഗതാഗതം സെപ്റ്റംബര്‍ ഒന്നു മുതൽ പൂർണമായും നിയന്ത്രിക്കും. സുൽത്താൻ ബത്തേരിയിൽ നിന്നും പനമരം ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന വാഹനങ്ങൾ നെല്ലിയമ്പം റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
റേഷൻ കാർഡിൽ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്തണം
സ്മാർട്ട് പി.ഡി.എസ്സ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിന് റേഷൻ കാർഡിൽ ഇതുവരെ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്താത്ത ഗുണഭോക്താക്കൾ സെപ്റ്റംബര്‍ അഞ്ചിനകം അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടെത്തിയോ നടപടികൾ പൂർത്തീകരിക്കണം. ആധാർ, മൊബൈൽ നമ്പറുകൾ എന്നിവ റേഷൻ കാർഡിൽ ഉൾപ്പെടുത്താത്ത ഗുണഭോക്താക്കളുടെ ലിസ്റ്റ് താലൂക്കിലെ എല്ലാ റേഷൻ കടകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോണ്‍- ജില്ലാ സപ്ലൈ ഓഫീസ് കൽപറ്റ- 04936 202273, താലൂക്ക് സപ്ലൈ ഓഫീസ് വൈത്തിരി - 04936 255222, താലൂക്ക് സപ്ലൈ ഓഫീസ് സു.ബത്തേരി -04936 220213, താലൂക്ക് സപ്ലൈ ഓഫീസ് മാനന്തവാടി- 04935 240252
വാക്ക് ഇൻ ഇൻ്റർവ്യൂ
നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന കനിവ് സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിലേക്കും നല്ലൂർനാട് ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്കും ഡോക്ടർ തസ്തികയിലേക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. എം.ബി.ബി.എസ് ഡിഗ്രി, റ്റി.സി.എം.സി രജിസ്ട്രേഷനാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ് സഹിതം സെപ്റ്റംബർ എട്ടിന് രാവിലെ 10.30ന് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ- 8606940942.
സ്പോട്ട് അഡ്മിഷൻ
സുൽത്താൻ ബത്തേരി ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ 2026-2027 വർഷത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ മൂന്നിന് രാവിലെ 10 മുതൽ 11 വരെ സംസ്ഥാനാടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവർക്ക് പങ്കെടുക്കാം. ഫോണ്‍-04936-220147.
മീനങ്ങാടി പോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷൻ സെപ്തംബർ 3ന്
മീനങ്ങാടി: ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ സ്വദേശത്തും വിദേശത്തും തൊഴിൽ സാധ്യതയുള്ള ഹൃസ്വകാല കോഴ്സ് ആയ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് 2026 സെപ്റ്റംബറിൽ ആരംഭിക്കുന്ന ബാച്ചിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ മൂന്നിന് നടത്തുന്നു.യോഗ്യരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.യോഗ്യത പത്താംതരം കോഴ്സ് കാലാവധി ആറുമാസം കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായോ താഴെ പറയുന്ന നമ്പറുമായോ ബന്ധപ്പെടുക: 98 47 69 97 20, 82 81 36 20 97
കരാർ നിയമനം
മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ പ്രതിമാസം 52000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിൻസിപ്പല്‍ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോണ്‍- 04935 299424
ജില്ലാ ഗവ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
വയനാട് ജില്ലാ കോടതിയിലെ ജില്ലാ ഗവ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ഏഴുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷകർ സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ തല്പരർ ആയിരിക്കണം. അപേക്ഷയോടൊപ്പം പേര്, അഡ്രസ്സ്, വയസ്സ്, ജനന തിയതി, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും ജനന തിയതി, ബിരുദം, പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പർ, തീയതി എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കലക്ടർ, സിവിൽ സ്റ്റേഷൻ, നോർത്ത് കൽപ്പറ്റ പി ഒ, 673122 വിലാസത്തിൽ സെപ്റ്റംബർ ഏഴിന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോണ്‍- 04936 202251
അഡീഷണൽ ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
ജില്ലയിലെ സബ് കോടതി സുൽത്താൻ ബത്തേരി, അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി I ആന്‍ഡ് II, കൽപ്പറ്റ എന്നീ കോടതികളിൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ഏഴുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷകർ സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ തല്പരർ ആയിരിക്കണം. അപേക്ഷയോടൊപ്പം പേര്, അഡ്രസ്സ്, വയസ്സ്, ജനന തിയതി, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും ജനന തിയതി, ബിരുദം, പ്രവൃത്തി പരിചയം, എന്റോള്‍മെന്റ് നമ്പർ, തീയതി എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കലക്ടർ, സിവിൽ സ്റ്റേഷൻ, നോർത്ത് കൽപ്പറ്റ പി ഒ, 673122 വിലാസത്തിൽ സെപ്റ്റംബർ ഏഴിന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോണ്‍- 04936 202251
തോൽപെട്ടിയിൽ വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം കുഴൽ പണവുമായി 3 പേർ പോലീസിന്റെ പിടിയിൽ
തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി 3 പേരെ തിരുനെല്ലി പോലീസ് പിടികൂടി. കോഴിക്കോട്, വടകര, നട്ട് സ്ട്രീറ്റ് അമീന കൊട്ടേജ്, പ്രഭു രാജ് (20), കണ്ണൂർ പാനൂർ, ഭിമ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശിയായ രാഹുൽ (26) എന്നിവരെയാണ് തിരുനെല്ലി പോലീസും ഡാൻസഫ് ടീമും നടത്തിയ പരിശോധയിൽ പിടികൂടിയത്. തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 13 Z 9121 നമ്പർ വാഹനം തടഞ്ഞു പരിശോധിച്ചതിൽ ഡ്രൈവർ സീറ്റിന്റെ അടിഭാഗത്ത് രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് 14450000 (ഒരുകോടി നൽപ്പത്തി നാല് ലക്ഷത്തി അമ്പതിനായിരം രൂപ) പിടിച്ചെടുത്തത്. സർക്കിൾ ഇൻസ്പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിൽ തിരുനെല്ലി സ്റ്റേഷൻ എസ്.എച്ച്.ഓ എം.സി പവനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജലീൽ, ബിജു, അഷ്റഫ്, സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, അഷ്റഫ്, ഡിജേഷ് ജോബിൻസ്, മുരളികൃഷ്ണൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
നബിദിന ആഘോഷങ്ങളിൽ പെൺകുട്ടികളെ കൊണ്ടുവന്ന് തുള്ളിച്ചു'; സ്ത്രീ വിരുദ്ധ പരാമർശവുമായി അബ്ദുൽ ഹകീം അസ്ഹരി
നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനവുമായി സമസ്ത എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മകനുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ റോഡില്‍ കൊണ്ടുവന്ന് തുള്ളിക്കുന്ന സാഹചര്യം ഉണ്ടായെന്ന് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. അത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്ന് ഹകീം അസഹരി പറഞ്ഞു. ദീനിന്റെ കാര്യം പഠിപ്പിക്കാനാണ് കാന്തപുരം പ്രസ്താവന ഇറക്കിയതെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.'ഈ വര്‍ഷം ചിലയിടങ്ങളില്‍ ഘോഷയാത്ര നടത്തി പെണ്‍കുട്ടികളെ കൊണ്ട് വന്ന് തുള്ളിക്കുന്ന സാഹചര്യമുണ്ടായി. അത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണ്. തങ്ങളുടെ കാര്യങ്ങള്‍ പറയേണ്ടത് പണ്ഡിതന്മാരാണെന്നും രാഷ്ട്രീയക്കാരല്ലെന്നും സ്ത്രീകള്‍ പറയുന്നു. സ്ത്രീകളെ പ്രദര്‍ശനവസ്തുവാക്കണമെന്നാണ് ഇവര്‍ പറയുന്നത്. സ്ത്രീയെ പ്രദര്‍ശനവസ്തുവാക്കണമെന്ന് പറയുന്ന ഭരണഘടനാ വിരുദ്ധ ആശയത്തോട് യോജിക്കാന്‍ പറ്റില്ല. അത്തരം പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയുന്നു. ഇത് മതേതര രാജ്യമാണ്. പൂര്‍ണ നഗ്നരായും അര്‍ധ നഗ്നരായും പൂര്‍ണമായി വസ്ത്രം ധരിച്ചും ആളുകള്‍ ജീവിക്കുന്ന രാജ്യമാണിത്', അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആൻ പറയുന്നത്'; സ്ത്രീ വിരുദ്ധ പരാമർശവുമായി കാന്തപുരം
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഉറച്ച് സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്ന് കണ്ടത് കൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്ന് കാന്തപുരം പറഞ്ഞു. പെണ്ണുങ്ങള് വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് അഭിപ്രായപ്പെട്ടു.'സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനം കൊണ്ടാണ്. സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങിയാല്‍ അത് വലിയ നാശം. അതാണ് ഇസ്ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയത്. അതാണ് മതം പഠിപ്പിക്കുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ പേടിച്ച് ഓടില്ല. ഇത് പറയുമ്പോള്‍ വേറെ ഏതെങ്കിലും സംഘടന കാന്തപുരത്തിന് എന്ത് അധികാരം എന്ന് ചോദിക്കുന്നു. ഞങ്ങള്‍ മതത്തെ കുറിച്ച് പഠിച്ചവരാണ്. ഞങ്ങള്‍ക്ക് മുസ്ലിം സമുദായത്തോട് പറയാന്‍ ഉള്ള അവകാശം ഉണ്ട്. പറയുക തന്നെ ചെയ്യും. ആരെങ്കിലും പറഞ്ഞാല്‍ പേടിച്ച് ഓടില്ല', കാന്തപുരം പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലപ്പുഴ യൂണിറ്റ് ഓണാഘോഷം “തിമിർത്തോണം 2026” നടത്തി. തവിഞ്ഞാൽ ഗ്രേസ് ഓഡിറ്റോറിയത്തിൽ ഓണാഘോഷം ജില്ലാ പ്രസിഡണ്ട് പ്രശാന്ത്.എം ഉദ്ഘാടനം ചെയ്തു.ഷൈജു മാധവൻ, ഷോബിൻ സി ജോണി,ജിനു മേന്മ,അനീഷ് പി.ജി,പ്രജീഷ് എംപി,നിമിഷ രജിത്ത്,സനൽകുമാർ,ജോ മിഷ്എം.ജെ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.
ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിയിൽ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആയുർവേദ തെറാപ്പി രീതികളിൽ പ്രായോഗിക പരിശീലനത്തോടൊപ്പം അംഗീകൃത സർട്ടിഫിക്കേഷനും ലഭിക്കും. ഫോണ്‍- 9495999669
കെടാവിളക്ക് പ്രീമെട്രിക് സ്കോളർഷിപ്പ്
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതും കുടുംബവാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന കെടാവിളക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാം. www.egrantz.kerala.gov.in പോർട്ടൽ മുഖേന സ്കൂളുകളിൽ നിന്നും ഓൺലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് 31 വരെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിക്കും. സ്കൂളുകളിൽ നിന്നും ഇ-ഗ്രാന്റ്സ് പോർട്ടലിൽ അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റാ എൻട്രി സെപ്റ്റംബര്‍ 30 നകം പൂർത്തിയാക്കണം. ഫോണ്‍- 0495 2377786
കുടുംബ ബജറ്റ് പൊള്ളും: സവാളയ്ക്ക് വിലക്കയറ്റം; പൂഴ്ത്തിവെയ്പ്പെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാളയുടെ വില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 62 രൂപ വരെ എത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുക്കല്‍ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമാവുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലൂടെയും മൊബൈല്‍ വാനുകളിലൂടെയും കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്.
വയനാട് ജില്ലയിലെ ഓണം വാരാഘോഷ പരിപാടികൾക്ക് സമാപനമായി
വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി. അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ നടന്ന സമാപന സമ്മേനം എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമായ വയനാട്ടിൽ അനന്തമായ ടൂറിസം സാധ്യതകളാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. വിവിധ പ്രതിസന്ധികളെ അതിജീവിച്ച ജില്ലയാണ് വയനാട്. ജില്ല ഇപ്പോഴും പ്രതിസന്ധിയിലാണെന്ന രീതിയിൽ തെറ്റിദ്ധാരണയുണ്ടെന്നും അതിന് മാറ്റം ഉണ്ടാവണമെന്നും അവർ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസത്തിലൂടെ വയനാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ടാവണമെന്നും വയനാടിന്റെ ഭൂ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള ടൂറിസം അനുവദിക്കുകയില്ലെന്നും എം.എൽ.എ പറഞ്ഞു. ഓണം വാരാഘേഷം സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. അമ്പലവയൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി കൃഷ്ണകുമാർഅധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

