Advertisement

സംശയംവേണ്ട ഇവ കഴിച്ചാല്‍ വൃക്കകള്‍ തകരാറിലാകും; വൃക്കയെ തകരാറിലാക്കുന്ന ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും പലരേയും രോഗികളാക്കുന്നു. ഹൃദ്രോഗം പോലെതന്നെ ചെറുപ്പക്കാരിലടക്കം വര്‍ധിച്ചുവരുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നമാണ് വൃക്കകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍. മികച്ച ആരോഗ്യം ലഭിക്കണമെങ്കില്‍ നല്ല ആഹാരവും കഴിക്കേണ്ടതുണ്ടെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍. നാം കഴിക്കുന്ന പല ഭക്ഷണങ്ങളിലും പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവ് വളരെ കൂടുതലാണ്. ഇവ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുന്നു.അമേരിക്കയിലെ നാഷണല്‍ കിഡ്ണി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണ് വൃക്കരോഗം വര്‍ധിക്കാനുള്ള കാരണങ്ങളില്‍ പ്രധാനം. അതുകൊണ്ടുതന്നെ ഇവ നിയന്ത്രിക്കുന്നത് വൃക്കരോഗത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.വൃക്കരോഗത്തിന്റെ അപകട സാധ്യതകള്‍ കുറയ്ക്കാനായി ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സഹായിക്കും. നാഷണല്‍ കിഡ്ണി ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ ആരോഗ്യമുള്ള വ്യക്തികള്‍ പോലും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

HEALTH
News Image

ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും- എം പി പ്രിയങ്ക ഗാന്ധി വാദ്ര

കേരള-കര്‍ണ്ണാടക സര്‍ക്കാരുകളുടെ ഏകോപനത്തോടെ ബൈരക്കുപ്പ പാലത്തിനായുള്ള സാധ്യതകള്‍ പരിശോധിച്ചതായും സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നും എം.പി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. ബൈരക്കുപ്പ പാലവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയും പദ്ധതി പ്രദേശം നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. കര്‍ണ്ണാടക ഭാഗത്ത് നിന്നുള്ള വന ഭൂമിയിലൂടെയുള്ള വഴിക്ക് പകരമായി റവന്യൂ ഭൂമിയിലൂടെയുള്ള പാത കണ്ടെത്തിയതായും പദ്ധതിയ്ക്കായി വേഗത്തില്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി പറഞ്ഞു. ചുരം-ബൈപ്പാസ് റോഡ്, തളിപ്പുഴ-ചിപ്പിലിത്തോട് റോഡുകളുട നിര്‍മ്മാണ താമസം കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പിഎം ജര്‍മന്‍ പദ്ധതികള്‍ക്ക് കീഴിലെ ഫണ്ട് വൈകല്‍, കാപ്പി കര്‍ഷകരുടെ പ്രതിസന്ധികള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തിയതായും എം.പി യോഗത്തില്‍ അറിയിച്ചു.  വയനാട് മെഡിക്കല്‍ കോളേജ്, ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ട്രൈബല്‍ യൂണിവേഴ്‌സിറ്റിയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സായി മാറ്റി ഗോത്ര വിഭാഗത്തിന്റെ സംസ്‌കാരം- പാരമ്പര്യം സംരക്ഷിച്ച് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നകയാണ് ലക്ഷ്യമെന്നും എം പി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യത്തിന് ഫണ്ട് അനുവദിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുല്‍, ആയുഷ്മാന്‍ ഭാരത് കുടിശ്ശിക തീര്‍പ്പാക്കല്‍, ആശാ വര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്റീവ് കുടിശ്ശിക ലഭ്യമാക്കല്‍ എന്നിവ വേഗത്തില്‍ പരിഹരിക്കാമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതായി എം.പി പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എം.പി നിര്‍ദേശം നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയിലെ 37,033 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതായും ഇതുവഴി 8,50,127 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും പ്രൊജക്ട്് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കുടിവെള്ളം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശുചിത്വം, റോഡ് തുടങ്ങി ജനങ്ങളുടെ പ്രാദേശിക ആവശ്യങ്ങള്‍ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എം.പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടപ്പാക്കാനായി നിര്‍ദ്ദേശിച്ച 62 പദ്ധതികളില്‍ നിന്നും 47 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. ഇതില്‍ എട്ട് പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കുകയും 39 പദ്ധതികള്‍ പുരോഗമിക്കുന്നതായും യോഗത്തില്‍ വിലയിരുത്തി. വയനാട് പാക്കേജിലൂടെ ജില്ലയുടെ വികസനത്തിനായി 2022-2026 കാലയളവില്‍ ആകെ 116 പദ്ധതികള്‍ക്കായി 18,644.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ ആറ് പദ്ധതികള്‍ പൂര്‍ത്തിയാവുകയും 110 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന പുല്‍പള്ളി സി.എച്ച്.സി ബി.എഫ്.എച്ച്.സിയാക്കി മാറ്റുന്ന പ്രവര്‍ത്തിന്റെ 95 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ദ്രവ മാലിന്യ പ്ലാന്റ് സ്ഥാപിക്കല്‍, മാനന്തവാടിയില്‍ മോഡേണ്‍ മോര്‍ച്ചറി കോംപ്ലക്‌സ് നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നടക്കുന്നതായും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 50 കിടക്കകളോടെയുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന് 20.94 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. പ്രധാന്‍ മന്ത്രി ആവാസ് യോജന, പി.എം.എ.വൈ, പി.എം-ജന്‍മന്‍, പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായീ യോജന, പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന പദ്ധതി, ഉച്ചഭക്ഷണ പദ്ധതികള്‍ യോഗത്തില്‍ വിലയിരുത്തി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ആന്‍ഡ് മിഷന്‍ ശക്തി പദ്ധതി ജില്ലയില്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് അധികൃതരെ എം.പി യോഗത്തില്‍ അഭിനന്ദിച്ചു. വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സദ്ധീഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം ക അജീഷ്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

KALPETTA
News Image

സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം

ദേശീയ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്‍കാന്‍ കഴിയുന്ന സെന്‍ഫ് എന്യുമറേഷന്‍ നടപടികള്‍ക്ക് ജൂണ്‍ 30വരെ അവസരം. ഈ അവസരം പൂര്‍ണമായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോള്‍ ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കുന്നതോടെ അടുത്ത നടപടിയിലേക്ക് പ്രവേശിക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നല്‍കിയാല്‍ അതത് വ്യക്തികളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതില്‍ നിന്ന് വീട് നിലവില്‍ക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടര്‍ന്നാണ് സെന്‍സസ് ചോദ്യങ്ങള്‍ ദൃശ്യമാവുക. ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിന്റെ ഭാഗമായുള്ളത്. ജൂണ്‍ 30വരെ സെല്‍ഫ് എന്യുമറേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താം.ജൂലൈ ഒന്ന് മുതല്‍ എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുകളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കും.

ARIYIPPU
News Image
Advertisement

പഠനോപകരണ വിതരണം നടത്തി

നൂല്‍പ്പുഴ:കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നൂല്‍പ്പുഴ സി.ഡി.എസിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് പ്രോത്സാഹനവും പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നൂല്‍പ്പുഴ കാനറ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത നോട്ടുപുസ്തകങ്ങള്‍, പേനകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പുതിയ അധ്യയന വര്‍ഷത്തിന് ആവശ്യമായ പഠനോപകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തത്. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നെസീറ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അഖില എബി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

MANANTHAVADY
News Image

നല്ലൂര്‍നാട് എംആര്‍എസ് സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി

നല്ലൂര്‍നാട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി. ഓണത്തിന് സ്വന്തം സ്‌കൂള്‍ മുറ്റത്തുനിന്നും വിരിയുന്ന പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാനാണ് പത്ത് സെന്റ് സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ പൂക്കൃഷി ഇറക്കുന്നത്. ചെണ്ടുമല്ലി, വാടാര്‍മല്ലി പൂക്കളുടെ കൃഷി ഉദ്ഘാടനം എടവക കൃഷി ഓഫീസര്‍ കെ.ജി സുനില്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധവും പ്രകൃതിയോടുള്ള സ്‌നേഹവും വളര്‍ത്താന്‍ പൂന്തോട്ട നിര്‍മ്മാണവും പൂക്കൃഷിയും വളരെ അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍ എസ് എസിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടത്തിന്റെ സംരക്ഷണവും കൃഷി പരിപാലനവും നടക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. സ്വര്‍ഗിണി, സീനിയര്‍ സൂപ്രണ്ട് ദിലീപ് കുമാര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.വി വിനീഷ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

MANANTHAVADY
Placeholder

ലാബ് ടെക്‌നീഷ്യന്‍

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യനെ താത്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യനില്‍ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫികറ്റുകളുടെ കോപ്പിയും അസ്സലും സഹിതം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍- 04936 234799

ARIYIPPU
News Image

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരം മുറിക്കല്‍, പൊട്ടിവീണ വൈദ്യുതി കമ്പികള്‍ നീക്കം ചെയ്യല്‍, റോഡിലെ കുഴി നികത്തല്‍, ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കല്‍, ചുരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വയനാട്-കോഴിക്കോട് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ കടന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതായും നിയന്ത്രണ സമയങ്ങളില്‍ ജില്ലയില്‍ നിന്നും ചുരം ഇറങ്ങുന്ന വാഹനങ്ങള്‍ തടയാന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. ബാണാസുര ഡാമിനായി ഏറ്റെടുത്ത കുതിരപാണ്ടി റോഡിന് പകരമായി അനുവദിച്ച പുതിയ റോഡ് നിര്‍മ്മാണത്തിന് 10.40 ലക്ഷം രൂപ അനുവദിച്ചതായി കെ.എസ്.ഇ.ബി ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. പുല്‍പ്പള്ളി-പെരിക്കല്ലൂര്‍, ബീനാച്ചി-പനമരം റോഡുകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തത് സംബന്ധിച്ച പരാതിയില്‍ റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറോട് സ്ഥലം സന്ദര്‍ശിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനായി ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചതായും വരും ദിവസങ്ങളില്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്് ഡയറക്ടര്‍ അറിയിച്ചു. കളക്ടറേറ്റ് പരിസരത്ത് നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ മാറ്റുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വാഹനങ്ങള്‍ മാറ്റാന്‍ സാധിക്കാത്ത വകുപ്പുകള്‍ സമ്മതപത്രം നല്‍കുന്ന മുറയ്ക്ക് ഡി.എം ആക്ട് പ്രകാരം വാഹനങ്ങള്‍ ലേലം ചെയ്യുമെന്നും യോഗത്തില്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ ഉഷ വിജയന്‍, എ.ഡി.എം കെ അജീഷ്, സബ്കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ടി ഹംസ, അസിസ്റ്റന്റ്് പ്ലാനിങ് ഓഫീസര്‍ കെ.എസ് ശ്രീജിത്ത്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

KALPETTA
News Image

മുത്തങ്ങയിൽ അഞ്ചരക്കിലോ കഞ്ചാവുമായി കൊടുവള്ളി സ്വദേശി പിടിയിൽ

ബത്തേരി: മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. അഞ്ചരക്കിലോ കഞ്ചാവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി മീൻകുഴി പറമ്പിൽ മുഹമ്മദ് ഷെഫീഖ് (23) ആണ് പിടിയിലായത്. ഇന്ന് രാവിലെ മുത്തങ്ങതകരപ്പാടിയിൽ വെച്ച് നടന്ന വാഹന പരിശോധനയിലാണ് ഇയാൾ വലയിലായത്.കർണാടക ആർ.ടി.സി ബസ്സിലെ യാത്രക്കാരനായിരുന്ന ഷെഫീഖിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ സഹായിക്കാനും ചെക്ക്പോസ്റ്റിലെ പരിശോധനാ വിവരങ്ങൾ കൈമാറാനുമായി ബൈക്കിലെത്തിയ മറ്റൊരാൾ പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.സുൽത്താൻ ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് പരിശോധന നടത്തിയത്. എസ്.ഐ പി. ജയപ്രകാശ്, എ.എസ്.ഐ ജയകുമാർ, സി.പി.ഒമാരായ മാർഷൽ, സംഗീത എന്നിവരും ഡാൻസാഫ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

SULTAN BATHERY
News Image

കോഴ്സുകളില്‍ പ്രവേശനം

ഐഎച്ച്ആര്‍ഡി മീനങ്ങാടി മോഡല്‍ കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജി.എസ്.ടി ഫയലിംഗ് എന്നീ കോഴ്സുകളിലേക്ക് ജൂണ്‍ 30വരെ അപേക്ഷിക്കാം. www.ihrdadmissions.org വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍-8547005077, 04936-246446.

ARIYIPPU
News Image

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ ; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള തുള്ളി മരുന്ന് വിതരണം നാളെ (ജൂണ്‍ 28ന് ) നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍ രാവിലെ 9.30ന് പ്രിയങ്കാ ഗാന്ധി വാദ്ര എം.പി നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, സംസ്ഥാന നിരീക്ഷകന്‍ ഡോ.വി ജിതേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 561 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലുമുള്ള 523 ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നകുന്നതിന് ബസ് സ്റ്റാന്റ്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 23 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതിനായി 15 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തിയതികളില്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കും. പ്രത്യേക പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് വിതരണം നടത്തുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ഇന്റര്‍നാഷണല്‍, ലയേണ്‍സ്, ഇതര സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.

KALPETTA
News Image

കൂടിക്കാഴ്ച ജൂലൈ 7ന്

കല്‍പ്പറ്റ നഗരസഭക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂള്‍/ ബി.ആര്‍.സി സെന്ററിലേക്ക് ആയയെ നിയമിക്കുന്നു. പത്താംതരം വിജയിച്ച കല്‍പ്പറ്റ നഗരസഭ പരിധിയില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഏഴിന് ഉച്ചക്ക്് 2.30ന് നഗരസഭ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. ഫോണ്‍- 04936 202349

KALPETTA
News Image

കുഞ്ഞുങ്ങൾക്ക് സുരക്ഷയേകാം! സംസ്ഥാനത്ത് നാളെ പൾസ് പോളിയോ വിതരണം, 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന്

തിരുവനന്തപുരം: പോളിയോ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കും. അഞ്ചു വയസിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അഭ്യർത്ഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 28 ഞായറാഴ്ച രാവിലെ 8 മണിക്ക് തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി നിർവ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്‌ തുടങ്ങിയവർ പങ്കെടുക്കും.സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുന്നത്. കുട്ടികൾക്ക് സുരക്ഷിതമായി വാക്സിൻ എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തുടനീളം 22,288 ബൂത്തുകൾ പ്രവർത്തിക്കും. സർക്കാർ ആശുപത്രികൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവ ഇതിനായി ഉപയോഗിക്കും. പ്രത്യേക പരിശീലനം ലഭിച്ച 46,663 സന്നദ്ധപ്രവർത്തകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ട് ജെട്ടികൾ എന്നിവിടങ്ങളിലായി 539 ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവമേളകൾ എന്നിവ കേന്ദ്രീകരിച്ച് 283 മൊബൈൽ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.ഞായറാഴ്ച പൾസ് പോളിയോ ബൂത്തുകളിൽ എത്തിക്കാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജൂൺ 29, 30 തീയതികളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകും. വാക്സിൻ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഐഎൽആർ, ഡീപ് ഫ്രീസർ, കോൾഡ് ബോക്സ് തുടങ്ങിയ ശീതീകരണ സംവിധാനങ്ങളെല്ലാം പൂർണ്ണ സജ്ജമാണ്. ആരോഗ്യവകുപ്പിനൊപ്പം ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ, റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ വിവിധ സർക്കാർ-സന്നദ്ധ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മഹായജ്ഞം നടക്കുന്നത്.

KERALA
News Image

ആ ലോറി തകർത്തത് കിടപ്പാടവും ജീവിതവും, ഉടമയും ജനപ്രതിനിധികളും കൈവിട്ടു'; നീതിതേടി ബിന്ദുവും മക്കളും

കൽപറ്റ: മരം കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തകർന്നത് അനിലിന്റെയും കുടുംബത്തിന്റെയും വീട് മാത്രമല്ല, അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. വയനാട് ജില്ലയിലെ ഇരുളം ചുണ്ടക്കൊല്ലിയിലെ പറയക്കോണം അനിലും ഭാര്യ ബിന്ദുവും രണ്ട് മക്കളും ഇന്ന് കിടപ്പാടമില്ലാതെ പെരുവഴിയിലാണ്. തകർന്ന വീട് പൂർവസ്ഥിതിയിലാക്കി നൽകാമെന്നേറ്റ ലോറി ഉടമയും മധ്യസ്ഥംനിന്ന ജനപ്രതിനിധികളുമെല്ലാം കൈയൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലാണ് ഈ നിർധന കുടുംബം.രോഗിയായ ഭർത്താവിനെയും വിദ്യാർഥികളായ മക്കളെയും ചേർത്തുപിടിക്കുന്ന ബിന്ദുവിന് അറിയാം, കൂടെനിൽക്കുമെന്ന് വിശ്വസിച്ച ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ മറുചേരിയിലാണെന്ന്. സഹായിക്കാൻ ആരുമില്ലെന്ന വിഷമവും ആശങ്കയും മാത്രമാണ് ആ മുഖത്തുള്ളത്.കഴിഞ്ഞ മേയ് 18-നായിരുന്നു ഞങ്ങളുടെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായത്. മരത്തടികൾ കയറ്റി നിർത്തിയിട്ടിരുന്ന ലോറി റോഡരികിലെ കോൺക്രീറ്റ് ഇടിഞ്ഞ് താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു എന്നാണ് പറയുന്നത്. സംഭവദിവസം ബെംഗളൂരുവിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയായിരുന്നു ഞാൻ. ഭർത്താവും വീട്ടിൽ ഇല്ലായിരുന്നു. ലോറി മറിഞ്ഞുവീണപ്പോൾ മക്കൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ടതോടെ അവർ ഓടിരക്ഷപ്പെടുകയായിരുന്നു. കിടപ്പുമുറിക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. ഈ ഭാഗം പൂർണമായി തകർന്നു. വീടിന്റെ മറ്റു ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിത്തറയ്ക്ക് ഉൾപ്പെടെ ഇളക്കംതട്ടി. വീട്ടുപകരണങ്ങളുമെല്ലാം നശിച്ചു.നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമാകാതെ ലോറി കൊണ്ടുപോകരുതെന്ന് അന്നുതന്നെ വാർഡ് മെമ്പറെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ, സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും എങ്കിലേ നഷ്ട‌പരിഹാരം ലഭിക്കൂവെന്നും ഭർത്താവിനെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ധരിപ്പിച്ചു. എന്നാൽ, പോലീസ് സ്റ്റേഷനിൽവെച്ച് സംഭവം ഒത്തുതീർപ്പാക്കി. 2.35 ലക്ഷം രൂപ നൽകാമെന്നായിരുന്നു ഒത്തുതീർപ്പ് വ്യവസ്ഥ. തുടർന്ന്, അന്നുരാത്രിതന്നെ ലോറി എടുത്തുകൊണ്ടുപോയി. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും തകർന്ന വീട് നന്നാക്കുന്നതിനുള്ള നടപടികളൊന്നുമുണ്ടായില്ല.വാർഡ് മെമ്പറെ സമീപിച്ചപ്പോൾ നിങ്ങൾക്ക് പഞ്ചായത്തിൻ്റെ വീട് പാസായിട്ടുണ്ടെന്നും അത് തരാമെന്നുമായിരുന്നു മറുപടി. എന്നാൽ, പിന്നീട് പഞ്ചായത്തിന്റെ വീട് ഇല്ലെന്ന് പറഞ്ഞ് മെമ്പറും കൈയൊഴിഞ്ഞു. ഇതോടെ നഷ്ടപരിഹാരമായി നൽകാമെന്ന് പറഞ്ഞ തുക മതിയെന്നും വീട് നന്നാക്കിതരണമെന്നും ഞങ്ങൾ പറഞ്ഞു. പക്ഷെ, ഒന്നും നടന്നില്ല. ഇതിനിടയിൽ നഷ്ടപരിഹാരം വൈകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയെക്കുറിച്ച് ലോറി ഉടമ അറിഞ്ഞെന്നും അതിനാൽ ഇനി പണം നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞെതായും വാർഡ് മെമ്പർ പിന്നീട് അറിയിച്ചു.ഇപ്പോൾ ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നത് കാടിനോട് ചേർന്ന പ്രദേശത്താണ്. ഇവിടെ കാട്ടാന ഉൾപ്പെടെ വന്യമൃഗശല്യവും ഉണ്ട്. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ഞങ്ങൾക്ക് വാടക കൊടുക്കാൻപോലും കഴിയുന്നില്ല. ഭർത്താവിന് പലതരത്തിലുള്ള അസുഖങ്ങളുണ്ട്. നേരത്തെ നട്ടെല്ലിന് പരിക്കുപറ്റി വിശ്രമത്തിലുമായിരുന്നു. ഈയടുത്താണ് ജോലിക്ക് പോകാൻ തുടങ്ങിയത്.പുതിയൊരു വീട് നിർമിക്കാനോ അറ്റകുറ്റപ്പണികൾ ചെയ്യോനോ ഞങ്ങൾക്ക് യാതൊരു നിർവാഹവുമില്ല. വായ്പയെടുത്തും കടം വാങ്ങിയും ഉണ്ടാക്കിയ ആകെയുള്ള കിടപ്പാടമാണ് ഇല്ലാതായത്. എത്രനാൾ കുഞ്ഞുങ്ങളുമായി വാടകയ്ക്ക് താമസിക്കും. ഞങ്ങൾക്ക് നീതി ലഭിക്കണം. ആരുടെ മുന്നിലാണ് ഇനി കൈനീട്ടേണ്ടത്? എവിടെ പോയാലാണ് ഞങ്ങൾക്ക് നീതി കിട്ടുക? അറിവില്ലാത്ത മനുഷ്യരാണെന്ന് അറിഞ്ഞിട്ടുതന്നെയാകണം ഞങ്ങളെ എല്ലാവരും കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്

KALPETTA
Placeholder

ശ്രദ്ധിക്കുക; ജൂലൈ 1 മുതല്‍ സാമ്പത്തിക ഇടപാടുകള്‍ ചില പ്രധാന രേഖകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു.

അടുത്ത മാസം ആദ്യം മുതല്‍ സാമ്പത്തിക ഇടപാടുകളെയും എല്‍പിജി വിലയേയും ആധാറിനേയും ഒക്കെ ബാധിക്കുന്ന നിയമങ്ങളില്‍ മാറ്റങ്ങള്‍ വരികയാണ്.പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ റെയില്‍വേ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടിവരും. കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക 500ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്തി. ഇത് മാത്രമല്ല നിരവധി റെയില്‍വേ കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴകള്‍ ഏര്‍പ്പെടുത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുക്കിയ വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ നടപ്പിലാക്കും.പുതുക്കിയ സെക്ഷന്‍ 137 പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരോ ഉപയോഗിച്ച ടിക്കറ്റ് വീണ്ടും ഉപയോഗിക്കുന്നവരോ അധിക ചാര്‍ജുകള്‍ക്കൊപ്പം ബാധകമായ നിരക്കും നല്‍കേണ്ടിവരും. നിലവിലുള്ള 250 രൂപയില്‍നിന്ന് 500 രൂപയാണ് പുതുക്കിയ നിരക്ക്.മറ്റൊരാളുടെ ടിക്കറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള പിഴയിലും മാറ്റങ്ങളുണ്ട്. ഇങ്ങനെ ചെയ്താല്‍ ടിക്കറ്റുകള്‍ കണ്ടുകെട്ടപ്പെടും. കൂടാതെ യാത്രക്കാരന്‍ യാത്രാ നിരക്കും അധിക ചാര്‍ജുകളും നല്‍കേണ്ടിവരും.ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും അനധികൃതമായി കച്ചവടം നടത്തുന്നതും ഭിക്ഷാടനം നടത്തുന്നതിനും 2,000 രൂപ പിഴയായി ഈടാക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുക, അസഭ്യം പറയുക, റെയില്‍വേ സൗകര്യങ്ങളില്‍ ഇടപെടുകയോ സഹയാത്രികര്‍ക്ക് അസൗകര്യം സൃഷ്ടിക്കുകയോ ചെയ്താല്‍ 1,000 രൂപ പിഴ ചുമത്താം. മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്നവരെ ട്രെയിനുകളില്‍ നിന്നും സ്റ്റേഷനുകളില്‍ നിന്നും പുറത്താക്കുകയും പിഴ ചുമത്തുകയും ചെയ്യാം.

GENERAL
News Image

പാസ്‌പോർട്ട് നിരക്ക് ഉയരും, പുതിയ യാത്രാ നിബന്ധന; നിലവിൽ വരിക നാല് സുപ്രധാന മാറ്റങ്ങൾ, യുഎഇയിലെ ഇന്ത്യക്കാരേ ശ്രദ്ധിക്കൂ

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ യാത്രകളെയും പാസ്‌പോർട്ട് സംബന്ധമായ ആവശ്യങ്ങളെയും ബാധിക്കുന്ന നാല് സുപ്രധാന മാറ്റങ്ങളാണ് വരാൻ പോകുന്നത്. സാധാരണ അപേക്ഷകൾ മുതൽ ഇന്ത്യയിലേക്കുള്ള യാത്ര വരെ ഇനി മാറുകയാണ്.പാസ്‌പോർട്ട് നിരക്കുകളിലെ വൻ വർദ്ധനവാണ് ഒന്നാമത്തെ മാറ്റം. ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75 ശതമാനം വരെ വർദ്ധിക്കാൻ പോകുകയാണ്. ഇത് സമീപകാലത്തെ ഏറ്റവും വലിയ നിരക്ക് വർദ്ധനവാണ്. യുഎഇയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇത് ബാധിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജൂൺ 20-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം, പരിഷ്കരിച്ച നിരക്കുകൾ യുഎഇ ഉൾപ്പെടെ ആഗോളതലത്തിൽ ബാധകമായിരിക്കും. യുഎഇ-യിലെ ഇന്ത്യൻ മിഷനുകൾ പുതുക്കിയ പ്രാദേശിക നിരക്കുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.അതുപോലെ തന്നെ 36 പേജിന്റെ സാധാരണ പാസ്‌പോർട്ടിന് ഇനി മുതൽ 1,500 രൂപയ്ക്ക് പകരം 2,500 രൂപ നൽകണം. 60 പേജിന്റെ പാസ്‌പോർട്ടിന് ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി വർദ്ധിക്കും. ഇനി തത്കാൽ അപേക്ഷകൾക്കാണെങ്കിൽ 6,000 രൂപ വരെയും, പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ 7,500 രൂപ വരെയും ചിലവ് വരും. ദിർഹത്തിലുള്ള പുതിയ നിരക്കുകൾ യുഎഇയിലെ ഇന്ത്യൻ മിഷനുകൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

GENERAL
News Image

ജീവനം - പദ്ധതിക്ക് തുടക്കം കുറിച്ചു

നടവയൽ : സെൻറ് തോമസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജീവനം എന്ന പേരിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾ മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ബിജു തൊണ്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച ബലൂൺ കൊണ്ടുള്ള സംരക്ഷണം മതിൽ, ലഹരി വിരുദ്ധ സന്ദേശ ജ്വാല തെളിയിക്കൽ, ഫ്ലാഷ് മോബ്, ലഘുലേഖ വിതരണം, മാഗസിൻ പ്രകാശനം, ലോഗോ പ്രകാശനം, ദീപശിഖ പ്രയാണം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു. ഒരുമാസം നിലനിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.സ്കൂൾ മാനേജർ ഫാ. വിൻസൻറ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. ജെയിംസ് പോൾ, കെ ജെ ബിജു, രാജു വലിയറ, സി. പി വി സിനി, മരിയ ജെയിംസ്, ജെൻട്രി പോൾ, ജോസഫ് എന്നിവർ സംസാരിച്ചു.

KALPETTA
News Image

ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെൽജിയം നോക്കൗട്ടിലേക്ക്, കൂടെ ഈജിപ്തും; പൊരുതിവീണ ഇറാന് നോക്കൗട്ട് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം

ഗ്രൂപ്പ് ജി യിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ഇറാൻ ഈജിപ്തിനോട് സമനില വഴങ്ങിയതോടെ കളിച്ച മൂന്ന് മത്സരത്തിലും ജയമില്ലാതെയായ ഇറാന്റെ നോക്കൗട്ട് പ്രവേശനത്തിന് ഇനിയും കാത്തിരിക്കേണ്ടിവന്നിരിക്കുകയാണ്. രണ്ട് മത്സരം നേരത്തെ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഒറ്റ മത്സരത്തിലെ ജയത്തിന്റെ ബലത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെൽജിയം നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.ഗ്രൂപ്പിൽ ഒരേ പോയന്റുകളാണ് ബെൽജിയത്തിനും ഈജിപ്തിനും. ഗോൾ വ്യത്യസ്തത്തിന്റെ പുറത്താണ് ബെൽജിയം മുന്നിൽ. 28, 50 മിനിറ്റുകളിൽ ലിയാൻഡ്രോ ട്രോസാർഡിലൂടെ മുന്നിലെത്തിയ ബെൽജിയത്തിന്റെ സമ്പൂർണ ആധിപത്യം തന്നെയായിരുന്നു മത്സരത്തിലുടനീളം. കെവിൻ ഡിബ്രൂയ്നും ലുക്കാക്കുവും, അലക്സിസ് സെലെമേക്കേഴ്‌സും ബെൽജിയത്തിന്റെ വിജയം അനായാസമാക്കികൊടുത്തു

SPORTS
News Image

മൺസൂൺ മത്സ്യ സമൃദ്ധി, മത്സ്യ വിളവെടുപ്പ് നടത്തി

കാവുംമന്ദം: ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ ലഭ്യത ഉറപ്പുവരുത്തുക, വിഷ രഹിത മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മൺസൂൺ മത്സ്യ സമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ സെബാസ്റ്റ്യൻ വെള്ളാരം കാല എന്ന കർഷകന്റെ കൃഷിയിടത്തിൽ വച്ച് മത്സ്യ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബേബി മൂത്തേടത്ത്, വില്ലി വെള്ളാരം കാല, പ്രമോട്ടർ രാജി ഹരീന്ദ്രനാഥ്, സെബാസ്റ്റ്യൻ വെള്ളാരം കാല തുടങ്ങിയവർ സംബന്ധിച്ചു.

KALPETTA
News Image

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബേക്കറി ഉടമ പിടിയിൽ; 2 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

 മാനന്തവാടി: മാനന്തവാടി പിലാക്കാവിലെ ബേക്കറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും വൻ തുകയും പോലീസ് പിടിച്ചെടുത്തു. പിലാക്കാവ് ടൗണിൽ 'ആഷിഖ് ബേക്കറി' നടത്തുന്ന ഇബ്രാഹിം എം.കെ. (52) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ സോബിൻ കെ.കെയുടെ നേതൃത്വത്തിലാണ് കടയിൽ പരിശോധന നടത്തിയത്.കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 25 കൂൾ ലിപ്പുകളും 66 പാക്കറ്റ് ഹാൻസുമാണ് കണ്ടെടുത്തത്. കൂടാതെ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വകയിലുള്ള 1,89,570 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്നാണ് വിൽപനയ്ക്കായി ഇവ എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ കെ.പി. ആക്ട്, കോട്പ (COTPA) ആക്ട് എന്നിവ പ്രകാരം കേസെടുത്തു. മുൻപും സമാനമായ കേസുകളിൽ ഇയാൾ അകപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെകർശന നടപടി തുടരുമെന്നും പോലീസ് വ്യക്തമാക്കി.

MANANTHAVADY
News Image

ഇടിമിന്നലും കാറ്റും കരുതിയിരിക്കണം...നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ മഴ മുന്നറിയിപ്പ്, യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 5 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെ യെല്ലോ അല‍‍ർട്ട് പുറപ്പെടുവിച്ചു. മറ്റന്നാൾ മുതൽ വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലും കാറ്റും കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.

KERALA
News Image