Advertisement

എവറസ്റ്റ് കീഴടക്കിയ സുഹറ സിറാജിന് പനമരം എസ്‌പിസിയുടെ ആദരം

​പനമരം: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി വയനാടിന്റെ അഭിമാനമായി മാറിയ സുഹറ സിറാജിനെ പനമരം ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പനമരം ഐ.പി. പ്രതീഷ് ടി.വി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. സുഹറയുടെ ഈ ചരിത്രനേട്ടം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.​ചടങ്ങിൽ തൻ്റെ കഠിനമായ ഹിമാലയൻ യാത്രാ അനുഭവങ്ങൾ സുഹറ സിറാജ് കുട്ടി പോലീസുകാരുമായി പങ്കുവെച്ചു. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ ഏത് പ്രതിസന്ധിയും തരണം ചെയ്ത് വലിയ വിജയങ്ങൾ നേടാനാകുമെന്ന് വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ അവർ ഓർമ്മിപ്പിച്ചു.​സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ജെയിംസ്, മുഹമ്മദ് നവാസ് ടി., രേഖ കെ., അബ്ദുൽ റഹീം എ. തുടങ്ങിയവർ പങ്കെടുത്തു

KALPETTA
News Image

"കാപ്പാട് തറവാട് , "കുടുംബസംഗമം നടത്തി.

കൽപ്പറ്റ :കൽപ്പറ്റയിലെ ഏറ്റവും വലിയ പാരമ്പര്യ തറവാട് ആയ പുളിയാർമല കാപ്പാട് തറവാട് കുടുംബസംഗമം നടത്തി. കെ ജനാർദധനൻ അധ്യക്ഷത വഹിച്ച ചടങ്ങ് തറവാട്ടിലെ മുതിർന്ന അംഗങ്ങൾ ആയ കെ അമ്മു, സരോജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.നാല് തലമുറയിൽ പെട്ടവർ ഉൾപ്പെടെ 150 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. കെ ഉണ്ണുലി, കെ രവീന്ദ്രൻ, കെ അനിൽകുമാർ, കെ സുകു, കെ എ സനുഷ്‌കുമാർ, കെ ബി രാജേന്ദ്രൻ, പി കെ മുരളി, കെ ബാബു, കെ മുരളി തുടങ്ങിയർ സംസാരിച്ചു.

KALPETTA
News Image

പ്രവേശനോത്സവം കളറാക്കി കുരുന്നുകള്‍

പെരിക്കല്ലൂര്‍:കളിചിരികളുടെ ആരവത്തോടെ ജില്ലയിലെ സ്‌കൂളുകള്‍ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പെരിക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ജില്ലാതല പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് സ്‌നേഹത്തോടെയുള്ള പരിപാലനവും ചേര്‍ത്തുപിടിക്കലും നല്‍കി, ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇടമായി വിദ്യാഭ്യാസ കാലഘട്ടത്തെ മാറ്റണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ സന്തോഷം പരത്തുന്ന ഇടങ്ങളായി മാറണം. നാളെയുടെ പ്രകാശമായ കുട്ടികള്‍ ചിരിച്ചു കൊണ്ട് പഠിക്കണം. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ 'നോ' പറയേണ്ടി വരും. അരുതായ്മകളിലേക്ക് പോകാതെ സ്വയം കാത്തുസൂക്ഷിക്കാന്‍, നോ പറയേണ്ടിടത്ത് അത് പറയാനുള്ള ആത്മവിശ്വാസം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാകണം. അങ്ങനെ എല്ലാ തലത്തിലും വളര്‍ന്ന് അവര്‍ ഭാവിയുടെ ഏറ്റവും വലിയ കരുതലായി മാറണമെന്നും മന്ത്രി പറഞ്ഞു.ഗോത്രമേഖലകളില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുട്ടി പോലും വിദ്യാലയത്തിന് പുറത്താകാത്ത രീതിയില്‍, എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കണം. അവരെ വെറുതെ പഠിപ്പിക്കുക മാത്രമല്ല, അവര്‍ക്ക് ചിരിക്കാനും ചിന്തിക്കാനുമുള്ള അന്തരീക്ഷം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ബൈരക്കുപ്പ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പുതിയ ക്രമീകരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇടപെടലുകള്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തീകരണത്തിലേക്ക് എത്തുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖല നേരിടുന്ന ബുദ്ധിമുട്ടുകളില്‍ വ്യക്തമായ നിലപാടും നടപടിയും ഉണ്ടാകും. ബഡ്ജറ്റോട് കൂടി ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി സ്‌കൂളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സ്‌കൂളിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകള്‍ക്ക് മന്ത്രി പഠന സാമഗ്രികള്‍ വിതരണം ചെയ്തു. പ്ലസ്ടു ഫുള്‍ എ പ്ലസ് വിജയികളേയും സ്‌കോളര്‍ഷിപ്പ് വിജയികളേയും പരിപാടിയില്‍ അനുമോദിച്ചു. എം എല്‍ എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ വി എന്‍ ശശീന്ദ്രന്‍, ജിനി തോമസ്, ഗിരിജാ കൃഷ്ണന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിസിഷന്‍ അംഗം കെ.ആര്‍ ജിതിന്‍, മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പനമരം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഒ.ആര്‍ രഘു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി എം കൃഷ്ണന്‍, വി എച്ച് എസ് ഇ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, ഡി പി സി വി.അനില്‍കുമാര്‍, ജില്ലാ വിദ്യാദ്യാസ ഓഫീസര്‍ സി.എ മന്‍മോഹന്‍, കൈറ്റ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സി ഹസീന, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ വിനുരാജന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ് എസ് കെ പ്രൊജക്ട് ഓഫീസര്‍മാര്‍, ബി പി ഒ മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ പി ടി എ, എസ് എം സി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

KALPETTA
News Image
Advertisement

സോപ്പിട്ട് തുടങ്ങി:പ്രവേശനോത്സവം വൈവിധ്യമാക്കി വൈത്തിരി സ്കൂൾ

വൈത്തിരി: സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാക്കി വൈത്തിരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. പാഠം:ഒന്ന് ശുചിത്വം എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്ക് നൽകിയ പഠനോപകരണ കിറ്റിനോടൊപ്പം സോപ്പുകൾ വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക പ്രിയരഞ്ജിനി സി.കെ, അധ്യാപകരായ പ്രവീൺ ദാസ്, ജസീം ടി, സുമയ്യ നർഗീസ്, ശ്യാമ എസ്, ശരത് റാം എന്നിവർ നേതൃത്വം നൽകി.

KALPETTA
News Image

സ്കൂൾ പ്രവേശനോത്സവം നടത്തി

പുതുശ്ശേരിക്കടവ് : വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി 2026- 27 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ്‌മ കെ. കെ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡൻ്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ചു . പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നൗഷാദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, 18ാം വാർഡ് മെമ്പർ മുഹമ്മദ് പോള, പിടിഎ വൈസ് പ്രസിഡൻറ് ജോൺ എം വി , മാനേജ്മെൻറ് പ്രതിനിധി അനാർക്കലി ബി, സീനിയർ അധ്യാപിക ബിന്ദു മോൾ കെ, LSS ജേതാക്കളായ മുഹമ്മദ് റയാൻ,മുഹമ്മദ് ഷാമിൽ,കെവിൻ ജോൺ ജോർജ്,ഇസ മരിയ റിജോസ് എന്നിവർ ആശംസകൾ അറിയിച്ചു. സൈബർ സുരക്ഷാ പ്രതിജ്ഞ അധ്യാപികയായ റോസ ഒ.ജെ ചൊല്ലി കൊടുത്തു.അക്കാദമിക പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ SRG കൺവീനറായ മൊയ്തു EA അവതരിപ്പിച്ചു.2026- 27 അധ്യയന വർഷത്തേക്കുള്ള ദിനപത്രം മാനേജ്മെൻറ് സംഭാവന ചെയ്തു.LSS ജേതാക്കൾക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ.കെ നിർവഹിച്ചു.തുടർന്ന് പായസ വിതരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി നന്ദിയും പറഞ്ഞു. നവാഗതർക്കുള്ള മാനേജ്മെൻറ് ഒരുക്കിയ സമ്മാനങ്ങൾ വിതരണം ചെയ്തു.

KALPETTA
News Image

പ്രവേശനോൽസവം സംഘടിപ്പിച്ചു.

തരിയോട് പഞ്ചായത്തിലെ കുമ്മായമൂല അങ്കണവാടിയിൽ പ്രവേശനോൽസവം നടത്തി.വാർഡ് മെമ്പർ ഷമീം പാറക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു.അങ്കണവാടി വർക്കർ സുചിത്ര ,ദിവ്യ, അങ്കണവാടി ഹെൽപ്പർ സുനിത എന്നിവർ സംസാരിച്ചു

KALPETTA
News Image

വിദ്യാർത്ഥികളെ അനുമോദിച്ചു

ഉദയ ആർട്സ് അന്റ് സ്പോർട്സ് ക്ലബ്ബ് കാപ്പിക്കളം കുറ്റിയാംവയലിന്റെ നേതൃത്വത്തിൽ എസ്‌എസ്‌എൽസി,പ്ലസ് ടു പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പടിഞ്ഞാറത്തറ 17-ാം വാർഡ് മെമ്പർ ബീന മനോജ്‌ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറ പ്രിൻസിപ്പൽ ബിജു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ബാബു ഉദ്ഘാടനം നിർവഹിച്ചു. വായനശാലയിലേക്കുള്ള ബുക്കുകൾ കൈമാറിക്കൊണ്ട് പൊന്നു കൊട്ടാരത്തിൽ മാതൃകയായി.ചടങ്ങിൽ  എസ്എസ്എൽസി പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്ക് മൊമെന്റോയും മെഡലും നൽകി.

KALPETTA
News Image

ശ്രേയസ് വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി.വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

മലവയൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,എസ്.എസ്.എൽ.സി.വിജയികൾക്കുള്ള അനുമോദനവും നെന്മേനി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ മുരളി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സുനീറ ഹാരിസ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് "അയനം" ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. പ്രകാശനം ചെയ്തു.അൽഫോൻസ ജോസ്,പി.പി.സ്കറിയ,വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ചു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.എസ്.എസ്.എൽ.സി വിജയികളെ മെമെന്റോ നൽകി ആദരിച്ചു.

SULTAN BATHERY
News Image

ഉന്നത വിജയികളെ ആദരിച്ചു

ഡിവൈഎഫ്‌ഐ തരിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞൂറയിലെ ‘തരിയോടിന്റെ ലോഡ്‌സ്‌’ മൈതാനത്ത്‌ നടത്തിയ ക്രിക്കറ്റ്‌ ടൂർണമെന്റിലൂടെ സമാഹരിച്ച തുകയുമായി പഠനോപകരണ വിതരണം നടത്തി. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ ഉദ്ഘാടനംചെയ്തു. മേഖലാ ജോയിന്റ് സെക്രട്ടറി ഷബ്ന ഷമീർ അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ്, ജോയിന്റ് സെക്രട്ടറി എം രമേശ്, ബ്ലോക്ക് പ്രസിഡന്റ് സി എച്ച് ആഷിക്ക്, വൈസ് പ്രസിഡന്റ് ശരത്ത് എന്നിവർ സംസാരിചു. മേഖലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ്‌ സ്വാഗതവും നിത നന്ദിയും പറഞ്ഞു.

KALPETTA
News Image

കളിച്ചും രസിച്ചും സ്‌കൂളിലേക്ക്; മറ്റൊരു അധ്യയന വർഷത്തിന് തുടക്കം, 3 ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്

രണ്ടുമാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. കുട്ടികളെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിർവഹിച്ചു .വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്‌കൂള്‍തലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുന്നത്. ഒപ്പം വേദികളില്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയുമെടുക്കും. പട്ടം സ്‌കൂളുകളില്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

KERALA
News Image

ശ്രേയസ് വാർഷിക പൊതുയോഗവും,നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു.

മൂലങ്കാവ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,നേതൃത്വ പരിശീലന ക്ലാസും സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ യൂനസ് അലി ഉദ്ഘാടനം ചെയ്തു.മേഖല, യൂണിറ്റ് ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "ധ്വനി" നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രമോദ് പ്രകാശനം ചെയ്തു.നേതൃത്വ പരിശീലന ക്ലാസ്സിന് മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.നേതൃത്വം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ അനീഷ്, രാജു,സി ഡി ഒ മാരായ വത്സ ജോസ്,പുഷ്പലത എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

SULTAN BATHERY
News Image

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് തുടരുന്നു: മരം മാറ്റിയിട്ടും കുടുങ്ങി യാത്രക്കാർ

​വൈത്തിരി: താമരശ്ശേരി ചുരത്തിൽ മരം വീണതിനെത്തുടർന്നുണ്ടായ വൻ ഗതാഗതക്കുരുക്ക് മരം മുറിച്ചുമാറ്റിയിട്ടും തുടരുന്നു. രാത്രി 7 മണിയോടെ മരം പൂർണ്ണമായും നീക്കം ചെയ്‌തെങ്കിലും, ഞായറാഴ്ചയിലെ കനത്ത തിരക്ക് കാരണം 6 മണിക്കൂറിലേറെയായി വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലുള്ളത്.​ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ദുരിതം തുടരുകയാണ്. ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാൻ സമയമെടുക്കുമെന്നതിനാൽ ഈ വഴി യാത്ര ചെയ്യുന്നവർ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കുക:​വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കുക.​കയ്യിൽ കരുതാൻ മറക്കരുത്. ഭക്ഷണവും വെള്ളവും കയ്യിൽ കരുതുക.​യാതൊരു കാരണവശാലും മറികടന്നു പോകാൻ (Overtake) ശ്രമിക്കരുത്, ഇത് ബ്ലോക്ക് കൂട്ടും.10:30 PM

KALPETTA
News Image

വയനാടിൻ്റെ ജനകീയ പ്രശ്നങ്ങൾ : സമസ്ത നേതാക്കൾ മന്ത്രി ടി.സിദ്ദീഖിന് നിവേദനം നൽകി

പുതിയ സർക്കാറിൽ കൃഷി മന്ത്രിയായി ചുമതലയേറ്റ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ കൂടിയായ അഡ്വക്കറ്റ് ടി. സിദ്ദീഖിന് അഭിനന്ദനമറിയിച്ചും ജില്ലയുടെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമിയുടെ നേതൃത്വത്തിൽ നേതാക്കൾ മന്ത്രിയെ കണ്ടു നിവേദനം നൽകി.ജില്ല നിലവിൽ വന്നത് മുതലുള്ള പ്രശ്നങ്ങൾക്ക് മാറി മാറി വന്ന സർക്കാരുകൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.ജില്ലയുടെ യാത്രാ ദുരിതം ഇപ്പോൾ കഴിഞ്ഞ കാലങ്ങളേക്കാൾ ദുസ്സഹമായിരിക്കയാണ് അവധി ദിനങ്ങളിലും ആഘോഷ നാളുകളിലുമെല്ലാം ചുരം യാത്രകൾ ഏറെ പ്രയാസപ്പെടുത്തുകയാണ് ഈ കഴിഞ്ഞ ബലിപെരുന്നാൾ ദിവസങ്ങളിൽ അഞ്ചും പത്തും മണിക്കൂറുകളാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിപ്പോയത്.ഇവിടെ നിന്ന് മറ്റു നാടുകളിൽ പോയി ജോലി ചെയ്യുന്നവരും ഇതര ജില്ലകളിൽ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവരും ശനി, തിങ്കൾ ദിവസങ്ങളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.ഇതിന് പരിഹാരം ചുരം ബദൽ റോഡ് തന്നെയാണ് ഇത് സാധ്യമാക്കാൻ സർക്കാർ മുന്നോട്ട് വരണം.അത് പോലെ കാലങ്ങളായി നിരോധിക്കപ്പെട്ട രാത്രി യാത്രാ അനുമതി വേഗത്തിലാക്കണം.കൂടാതെ ജില്ല അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് ആരോഗ്യ മേഖലയിലെ പരിമിതികൾ ജില്ലക്ക് സ്വന്തമായി ഒരു മെഡിക്കൽ കോളേജ് ഉണ്ട് എന്നല്ലാതെ അത് ജില്ലക്ക് പല കാരണങ്ങൾ കൊണ്ടും പര്യാപ്തമല്ല. ജനങ്ങളുടെ സമാധാനം നിറഞ്ഞ ജീവിതത്തിനും, കൃഷിക്കും തീരാ വെല്ലുവിളിയായ വന്യ ജീവികളിൽ നിന്നുള്ള സുരക്ഷഎന്നീ വിഷയങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും നേതാക്കൾ മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.എസ്.വൈ.എസ്. ജില്ലാ ജനറൽ സെക്ക്രട്ടറി കെ.എ. നാസർ മൗലവി മടക്കിമല, സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി സുബൈർ ഹാജി കണിയാമ്പറ്റ, സമസ്ത വൈത്തിരി താലൂക്ക് സെക്രട്ടറി ജാഫർ ഹൈതമി കൽപ്പറ്റ എന്നിവർ അടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.വയനാടിൻ്റെ ജനകീയ പ്രശ്നങ്ങളിൽ യു.ഡി.എഫ് സർക്കാറിന് നല്ല ബോധ്യമുണ്ടെന്നും ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രാഥമിക ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടു ണ്ടെന്നും ഈ വിഷയങ്ങളിൽ സമസ്തയുടെ ഇടപെടലുകൾ ഒന്നും കൂടി കാര്യ ഗൗരവത്തിൽ എത്തിച്ചു വെന്നും ഈ കാര്യങ്ങൾ മുഖ്യമന്ത്രിയടക്കമുള്ള ഓരോ വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു

KALPETTA
News Image

ഫാ. ജോർജ് നെടുംതളിലിനെ ആദരിച്ചു

 41 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം വികാരി സ്ഥാനത്ത് നിന്ന് വിമിച്ച ഫാ. ജോർജ് നെടുംതളിലിനെ മാതൃ ഇടവയായ മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ആദരിച്ചു. വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. എൽദോ കൂരൻതാഴത്ത് പറമ്പിൽ , ട്രസ്റ്റി വി.സി ജോസ് വാണാകുടിയിൽ , സെകട്ടറി സാലു കാഞ്ഞിരത്തിങ്കൽ , ജോ. സെക്രട്ടറി ബിനേഷ് പടിക്കാട്ട് , പ്രധാന ശുശ്രൂഷകൻ അനീഷ് പറയടിയിൽ , സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് കോപ്പുഴ എന്നിവർ സംസാരിച്ചു . എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ വിജയം വരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു .

MANANTHAVADY
News Image

സേവനത്തിന് സല്യൂട്ട്; വയനാട്ടിൽ നിന്ന് 12 പോലീസ് ഉദ്യോഗസ്ഥർ പടിയിറങ്ങുന്നു.

പോലീസേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം 2026 മേയ് 31 ന് സര്‍വീസില്‍ നിന്നും 12 പേരാണ് വിരമിക്കുന്നത്. കണ്‍ട്രോള്‍ റൂമിലെ എസ്.ഐ ഷറഫുദ്ദീന്‍ വേങ്ങലത്ത്, എസ്.എം.എസ് യുണിറ്റിലെ എസ്.ഐ ഇ.കെ അബൂബക്കര്‍, ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐമാരായ എം.കെ. സാജു, അനീഷ് കൈതേരി വീട്ടില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എസ്.ഐ.മാരായ വി.പി. സാജന്‍, സി. ഗിരീഷ്, സൈബര്‍ പി.എസിലെ എസ്.ഐ പി.എം. പുഷ്പരാജന്‍, ഡി.എച്ച്.ക്യുവിലെ എസ്.ഐ. രാജശേഖരന്‍, ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.ടി. സജിവന്‍, മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ എ.എം. ആനന്ദന്‍, ഡി.സി.ആര്‍.ബിയിലെ എസ്.ഐ കെ.ബി. മനോഹരന്‍, പനമരം പോലീസ് സ്റ്റേഷനിലെ എസ്.ഐ എ.കെ. പ്രഭാത് എന്നിവരാണ് ദീർഘ കാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നത്.

KALPETTA
News Image

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് ;തിരുവനന്തപുരത്ത് പ്രത്യേക സീറ്റിങ് നടത്തും :മന്ത്രി ടി സിദ്ദിഖ്

വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധപ്പെടുത്താൻ കഴിയുന്ന ചുരമില്ല ബദൽ റോഡ് ആയ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കുന്നതിനായി .വനം, റവന്യൂ പൊതുമരാമത്ത് ,പഞ്ചായത്ത്,വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഡി പി ആർ അംഗീകരിക്കുന്നതിന് വേണ്ടിയിട്ടുള്ളശ്രമങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വകുപ്പ് മന്ത്രിമാരുടെയും റോഡിന്റെ ഭാഗം ഉൾക്കൊള്ളുന്ന എംഎൽഎമാരുടെയും സാന്നിധ്യത്തിൽ പ്രത്യേക സിറ്റിംഗ് ഏർപ്പാട് ചെയ്യുമെന്ന് കേരള കൃഷിവകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി സിദ്ദിഖ് പറഞ്ഞു.വയനാട് ഡിസിസിയിൽ വെച്ച് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡുമായി ബന്ധപ്പെ ട്ടു വയനാട് ഡിസിസിയിൽവെച്ചു നടത്തിയ ചർച്ചയിൽചുരുങ്ങിയ ചിലവിൽ പൂർത്തിയാക്കാൻ കഴിയുന്ന പാതിവഴിയിൽ പ്രവർത്തി പൂർത്തിയാക്കിയ ബദൽ റോഡിൻ്റെ പൂർത്തീകരണത്തിന് തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യും എന്നും മന്ത്രി ഉറപ്പു നൽകി . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ബഷീർ.ഡിസിസി സെക്രട്ടറി പി കെ അബ്ദുറഹിമാൻ.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി കെ വർഗീസ് എന്നിവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു

KALPETTA
News Image

'കെ റെയിലിന് പകരം ഇന്ത്യ റെയിൽ' എന്ന് പേരിട്ടായാലും കേരളത്തിൽ അതിവേഗ പാത വരട്ടെ, നിലപാട് വ്യക്തമാക്കി എംവി ജയരാജൻ

നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് പകരം എന്ത് പേരിട്ടാലും അതിവേഗ പാത വരണമെന്നാണ് സി പി എം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യ റെയിൽ' എന്ന് പേരിട്ടായാലും അത്തരമൊരു പദ്ധതി സംസ്ഥാനത്ത് വരട്ടെയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ജനിച്ചു വീഴുന്ന എല്ലാ വികസന പദ്ധതികളെയും ഇല്ലാതാക്കുന്നതും അതിനായുള്ളതെല്ലാം പിഴുതെടുക്കുന്നതുമായ സംസ്കാരമാണ് യൂത്ത് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ സി പി എമ്മിന് അങ്ങനെയൊരു നിലപാടില്ലെന്നും നാടിന്റെ പുരോഗതിക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങളെ പാർട്ടി എപ്പോഴും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും എം വി ജയരാജൻ വിവരിച്ചു. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെ റെയിലിന് ബദലായുള്ള പുതിയ അതിവേഗ പാതക്കായുള്ള യു ഡി എഫ് സർക്കാരിന്‍റെ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.

KERALA
News Image

താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു; ഇരുവശങ്ങളിലും കിലോമീറ്ററുകളോളം നീണ്ട വാഹനനിര, ഡ്രൈവർമാർ ജാഗ്രത പാലിക്കണം

​താമരശ്ശേരി: ചുരത്തിൽ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം പൂർണ്ണമായി തടസ്സപ്പെട്ടിരുന്ന ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലേക്ക് വീണ മരങ്ങൾ പൂർണ്ണമായും വെട്ടിമാറ്റി പാത സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടു മണിക്കൂറോളമാണ് ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. നിലവിൽ വണ്ടികൾ പതുക്കെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്.​എന്നാൽ ദീർഘനേരം ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് ചുരത്തിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളമാണ് വണ്ടികൾ കിടക്കുന്നത്. ചുരം ഇറങ്ങാനുള്ള വാഹനങ്ങളുടെ നിര വൈത്തിരി അങ്ങാടി വരെയും, ചുരം കയറാനുള്ള വാഹനനിര അടിവാരം അങ്ങാടിയും കഴിഞ്ഞ് നീണ്ടു കിടക്കുകയാണ്. ചുരത്തിന്റെ ചെറുഭാഗങ്ങളിലെല്ലാം ഇപ്പോഴും അതീവ രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.​ഈ വൻ കുരുക്ക് പൂർണ്ണമായി മാറാൻ സമയമെടുക്കുമെന്നതിനാൽ എല്ലാ ഡ്രൈവർമാരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. വാഹനങ്ങൾ കൃത്യമായി സ്വന്തം ലൈൻ പാലിച്ച് മാത്രം മുന്നോട്ട് എടുക്കുക. ഒരു കാരണവശാലും അക്ഷമ കാണിച്ചോ ഓവർടേക്ക് ചെയ്തോ മറ്റ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുത്. റോഡിന്റെ മറുഭാഗം കൂടി ബ്ലോക്ക് ചെയ്താൽ വണ്ടികൾ ഒന്നിനും നീങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാകും. എല്ലാ ഡ്രൈവർമാരും പരമാവധി സംയമനം പാലിച്ച് സഹകരിച്ചാൽ മാത്രമേ നിലവിലെ കുരുക്ക് പൂർണ്ണമായി അഴിഞ്ഞ് വണ്ടികൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കുകയുള്ളൂ.

KALPETTA
News Image

പ്രവേശനോൽസവം, യാത്രയയപ്പ് എന്നിവ നടത്തി

തരിയോട് പഞ്ചായത്തിലെ 8-ാം മൈൽ അങ്കണവാടിയിൽ പുതിയ കുട്ടികൾക്കുള്ള പ്രവേശനോൽസവവും, സ്കൂളുകളിൽ പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.മുൻ മെമ്പർ സിബിൾ അദ്ധ്യക്ഷയായിരുന്നു.ചടങ്ങിൽ അങ്കണവാടി വർക്കർ ജിൻസി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.സെന്റ് മേരീസ് യുപി സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ സജി ജോൺ ചടങ്ങിന് ആശംസകൾ അറിയിക്കുകയും, അങ്കണവാടി നൽകിയ ആദരം ഏറ്റ് വാങ്ങുകയും ചെയ്തു.അഞ്ജുഷ ബേബി, അൽക്ക കിഷോർ, അങ്കണവാടി ഹെൽപ്പർ സിന്ധു എന്നിവർ സംസാരിച്ചു.

KALPETTA
News Image

ഏഷ്യന്‍ ഗെയിംസ് സാധ്യത പട്ടിക: സഞ്ജു ക്യാപ്റ്റന്‍? സൂര്യവംശിയും ടീമില്‍; സൂര്യകുമാറും ഗില്ലും പുറത്ത്

സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ പുരുഷ ക്രിക്കറ്റ് സാധ്യത പട്ടിക ബിസിസിഐ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സമര്‍പ്പിച്ചു. നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ്-ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവരുടെ അഭാവമാണ് പട്ടികയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. അതേസമയം, ഐപിഎല്ലിലെ വിസ്മയ താരം പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി സാധ്യത പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.ഏഷ്യന്‍ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും നടക്കുന്നുണ്ട്. ഒരേസമയം രണ്ട് വ്യത്യസ്ത ടി20 ടീമുകളെ തിരഞ്ഞെടുക്കേണ്ടി വരുന്നതിനാലാണ് ബിസിസിഐ വലിയൊരു കളിക്കാരുടെ നിരയെത്തന്നെ ഇതിനായി പരിഗണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 17 വരെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ ടീമിനെ നയിക്കുമെന്നതിനാലാണ് അദ്ദേഹത്തെ ഏഷ്യന്‍ ഗെയിംസ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് നടക്കുന്നത്.

SPORTS
News Image