രേഖകളില്ലാതെ കടത്തിയ 84.5 ലക്ഷം രൂപ പിടികൂടി
മുത്തങ്ങ:മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 84.5 ലക്ഷം രൂപ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് പേപ്പർ റോളുകളുമായി വരികയായിരുന്ന ലോറിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കോഴിക്കോട് പുതുപ്പാടി സ്വദേ ശികളായ തെക്കുംപാടം വീട്ടിൽ റഹ്മാൻ (36), വള്ളിക്കെട്ടുമ്മൽ വീട്ടിൽ റെമീഷ് (33) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹിറ്റ്മാൻ യുഗം അവസാനിക്കുന്നില്ല' ലോർഡ്സിലേത് രോഹിത്തിന്റെ അവസാന മത്സരമല്ല; വിരമിക്കൽ വാർത്തകൾ തള്ളി ബിസിസിഐ
ലണ്ടൻ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വിരമിക്കലിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിസിസിഐ. ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നാളെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനം രോഹിത്തിന്റെ കരിയറിലെ അവസാന ഏകദിനമായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി. ഞായറാഴ്ച നടക്കുന്ന പരമ്പര നിർണ്ണായക മത്സരത്തോടെ രോഹിത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ സൈകിയ പൂർണ്ണമായും തള്ളി.രോഹിത് ശർമയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ ഒട്ടനവധി ചർച്ചകൾ നടക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്സിൽ രോഹിത് തന്റെ അവസാന മത്സരം കളിക്കുമെന്ന തരത്തിൽ യാതൊരു ചർച്ചയും ബിസിസിഐയിൽ നടന്നിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ടീമിലെ സജീവ അംഗമാണെന്ന് ബിസിസിഐ സെക്രട്ടറി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.എന്നാൽ ലോർഡ്സ് ഏകദിനം രോഹിത്തിന്റെ അവസാന മത്സരമല്ലെന്ന് വ്യക്തമാക്കിയ സൈകിയ, പക്ഷെ 2027 ലോകകപ്പിൽ താരം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ തയ്യാറായില്ല. ടീമിന്റെ പദ്ധതികളിൽ ഉൾപ്പെടുന്നിടത്തോളം കാലം രോഹിത് ഇന്ത്യക്കായി കളിക്കുമെന്നാണ് ബിസിസിഐ നിലപാട്. എഡ്ജ്ബാസ്റ്റണിലും കാർഡിഫിലും നടന്ന മത്സരങ്ങൾക്ക് ശേഷം 1-1 എന്ന നിലയിൽ തുല്യത പാലിക്കുന്ന പരമ്പരയിലെ ഫൈനൽ പോരാട്ടം ജൂലൈ 19 ഞായറാഴ്ച ലോർഡ്സിൽ നടക്കും
ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവ്; വെള്ളി വിലയും കൂടി
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലെ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 560 രൂപയും വർധിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,135 രൂപയും പവന് 1,05,080 രൂപയുമായി വില നിലവാരം. ദിവസങ്ങളായി സ്വർണ വില കുറയുന്നതായിരുന്നു ട്രെന്റ്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും വർധിച്ചിട്ടുണ്ട്. നിലവിൽ ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിൻ്റെ കീഴിൽ സുൽത്താൻ ബത്തേരി ട്രൈബൽ ഡവലപ്മെന്റ്റ് ഓഫീസിൻ്റെ നിയന്ത്രണത്തിലുള്ള ആറ് മോഡൽ പ്രീ സ്ക്കൂളുകളിലെ മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള 75 വിദ്യാർത്ഥികൾക്ക് ചെരുപ്പും, രണ്ട് ജോഡി യൂണിഫോം (പരമാവധി ഒരു ജോഡിയ്ക്ക് 500 രൂപ നിരക്കിൽ) വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ സുൽത്താൻ ബത്തേരി വിലാസത്തില്‍ ജൂലൈ 20 ഉച്ചക്ക് ശേഷം മൂന്ന് വരെ ക്വട്ടേഷൻ സമര്‍പ്പിക്കാം. ഫോൺ- 04936 221074
അഗ്നിവീർവായു റിക്രൂട്ട്മെന്റ്
അഗ്നിവീർവായു റിക്രൂട്ട്മെന്റിനായി ജൂലൈ 26ന് രാത്രി 11 വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്റ്റേർഡ് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. https://iafrecruitment.edcil.co.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷന് നടത്താം. സെപ്റ്റംബർ 22, 23 തീയതികളിൽ ഓൺലൈൻ പരീക്ഷ നടത്തും. ഫോണ്‍- 9513253233, 0484-2427010/ 9188431093. ഇ-മെയില്‍ -iafrecruitment@edcil.co.in
കോഴ്സുകളില്‍ പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ മീനങ്ങാടി മോഡല്‍ കോളേജില്‍ ബി.എസ് സി കമ്പ്യൂട്ടർ സയന്‍സ്, ബി.കോം കന്പ്യൂട്ടര് ആപ്ലിക്കേഷന്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 04936 246446, 854705077
ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസിലും ഓഫിസിൻ്റെ പരിധിയിലെ പൂതാടി, ചീങ്ങേരി, നൂൽപ്പുഴ, പുൽപള്ളി, സുൽത്താൻ ബത്തേരി ടി ഇ ഓഫിസുകളിലും പ്രവർത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. പ്രായപരിധി 2026 ജൂലൈ ഒന്നിന് 25നും 35 നും മദ്ധ്യേ. പ്രതിമാസം 13000 രൂപ ഹോണറേറിയത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് താല്പര്യമുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റ എൻട്രി (ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിങ്) ഇൻ്റെർനെറ്റ് എന്നിവയിൽ പരിജ്ഞാനമുള്ളവരുമായ സുൽത്താൻ ബത്തേരി താലൂക്കിൽ താമസിക്കുന്ന പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ടൈപ്പ് റൈറ്റിങ് പാസായവർക്ക് മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവർ വെള്ള കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റുകൾ സഹിതം സുത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ പട്ടിക വർഗ വികസന ഓഫിസിൽ ജൂലൈ 23ന് രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936-221074
അതിജാഗ്രത വേണം, ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിൽ; ആന്ധ്രയിൽ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
രാജ്യത്ത് കൊവിഡ് 19 തരംഗം അവസാനിച്ചതിന് ശേഷം നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിലാണ്. ജൂൺ 26നും ജൂലൈ 16നും ഇടയിൽ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ മൂന്ന് പേർ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും നാലാമത്തെയാൾ തീരദേശ ആന്ധ്രയിലെ കാക്കിനാഡ സ്വദേശിയുമാണ്.മരണപ്പെട്ട നാല് പേർക്കും പ്രമേഹം, അമിത രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ഇതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി വീരപാണ്ഡ്യൻ അറിയിച്ചു. ഇതിൽ കടപ്പയിൽ നിന്നുള്ള ഒരു രോഗി തമിഴ്നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കാക്കിനാഡയിൽ മരണപ്പെട്ടത് ഒരു പെൺകുട്ടിയാണെന്നാണ് പ്രാദേശിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ രോഗബാധിതരായവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വൈറസിന്റെ വകഭേദം തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി
കണിയാമ്പറ്റ മോഡല്‍ റെസിഡൻഷ്യൽ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തി. കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി. സിദ്ധിഖ് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി യൂസഫ്, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസർ ഷുമിൻ എസ്. ബാബു, കമ്പളക്കാട് സ്റ്റേഷന് സബ് ഇൻസ്പെക്ടർമാരായ എൻ.കെ. ദാമോദരൻ, എം. അബ്ദു, എ.ഡി.എൻ.ഓ കെ. മോഹൻദാസ്, പ്രധാന അധ്യാപിക വി.എം. ശ്രീജ, സീനിയർ സൂപ്രണ്ട് പി.കെ ഗണേഷ് കുമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ, സ്കൂള്‍ അധ്യാപകര്‍, മറ്റു സ്കൂൾ അധികൃതർ, രക്ഷിതാക്കൾ തുടങ്ങിയവര്‍ സന്നിഹിതരായായിരുന്നു. സബ് ഇൻസ്പെക്ടർ എൻ.കെ ദാമോദരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേഡറ്റ് വി ജെ അഞ്ജിത പരേഡ് കമാണ്ടറും ഷിജില ബാബു സെക്കന്‍ഡ് ഇന്‍ കമാണ്ടറുമായി പരേഡ് നയിച്ചു. പരേഡിന് താളമേകാന് പോലീസ് ബാന്‍ഡ് ടീമും ഉണ്ടായിരുന്നു.
വിദ്യാർത്ഥി ശബ്ദത്തിന് കരുത്തേകാൻ അസംപ്ഷൻ സ്കൂൾ
കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങളും പൗരബോധവും വളർത്തിയെടുക്കുന്നതിനായി അസംപ്ഷൻ എ യു പി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് രൂപീകരിച്ചു. ഏറ്റവും കൂടുതൽ വോട്ട്നേടിയ പി.എസ്. ഫൈഹ സ്കൂൾ ലീഡറായി വിജയിച്ചു. ഡെപ്യൂട്ടി ലീഡറായി ദക്ഷ മനോജും,ആട്സ് ക്ലബ് സെക്രട്ടറിയായി റിതുൽ കെ. യും തെരഞ്ഞെടുക്കപ്പെട്ടു. ഹെഡ്മാസ്റ്റർ ഷോജിയുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അധ്യാപകരായ ജിൻസി ജോൺ, സ്വപ്ന പി .ജെ സ്മിത തോമസ്,അയന ആൻ മേരി, ഗീതു എന്നിവർ നേതൃത്വം നൽകി.
വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം :വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കെ എസ് ഡി എം എ അറിയിച്ചു. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത്തല ഓട്ടോ ക്യാമ്പ്
സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഓട്ടോറിക്ഷ മീറ്ററുകൾ വാർഷിക മുദ്ര പതിപ്പിക്കുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് പഞ്ചായത്ത്തല ഓട്ടോ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 21ന് രാവിലെ 11ന് തൊണ്ടര്‍നാട് എംടിഡിഎം ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എ. ഉഷാ വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഓട്ടോ ക്യാമ്പിൽ പങ്കെടുക്കുന്നവർ 04935 244863 ഫോൺ നമ്പറില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നിർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ സമ്പൂർണ നശീകരണ ശൈലിയിലേക്ക് ഇറാൻ നീങ്ങുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) വ്യക്തമാക്കി. യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ ചർച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനിൽ നിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു അതിർത്തികളും ഇറാനു തടസമാവില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഭീഷണിക്ക് പിന്നാസെ ഹോർമുസിൽ തായ് കപ്പൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തു വിട്ടു.യുഎസ് ഇറാന്റെ ഊർജ്ജ-വൈദ്യുതി മേഖലകളെ ആക്രമിച്ചാൽ ചെങ്കടലിലെ എണ്ണക്കപ്പൽ പാതകൾ തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ യൂറോപ്പിൽ നിന്ന് അമേരിക്കൻ പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൊർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്തുന്ന ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വീണ്ടും കനത്ത വ്യോമാക്രമണങ്ങൾ നടത്തി. ഇറാനിലെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയിൽവേ ജംഗ്ഷനുകളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ തകർന്ന പാലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ഉമ്മൻചാണ്ടി ഓർമ ആയിട്ട് 3 വർഷം; പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും പരിപാടികളും, അനുസ്മരണ സമ്മേളനം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മ ആയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. എന്നും ജനങ്ങൾക്കിടയിൽ മാത്രം ജീവിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും നികത്താൻ കഴിയാത്ത വിടവ് ആണ്. ഏറെ നാളുകൾക്കു ശേഷം കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോഴും ഉമ്മൻ ചാണ്ടി ഇല്ലാത്തത് ആണ് മുന്നണിയുടെയും പ്രവർത്തകരുടെയും സങ്കടം. ഉമ്മൻചാണ്ടിയുടെ കരസ്പർശം പതിഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ എന്നും അടയാളപ്പെടുത്തുന്നത്. പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും പരിപാടികളും നടക്കും. അനുസ്മരണ സമ്മേളനം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശൻ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും.അധികാരത്തിന്റെ വാതിലുകൾ സാധാരണ മനുഷ്യർക്ക് മുന്നിൽ എളുപ്പത്തിൽ തുറക്കാറില്ല. എന്നാൽ ആ വാതിലിന് മുന്നിൽ സ്വയം കാത്തു നിന്നൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്, സെക്രട്ടറിയേറ്റിലെ ഒരു മുറി മാത്രമായിരുന്നില്ല ഓഫീസ്. ട്രെയിനും ബസ് സ്റ്റാന്റും ആശുപത്രി വരാന്തയും പൊതുവഴികളും വീട്ടുമുറ്റങ്ങളുമെല്ലാം ഫയൽതീർപ്പാക്കുനുള്ള ഇടങ്ങളായിരുന്നു. കരുതലും കരുണയും ജനസമ്പർക്കവുംക്കൊണ്ടാണ് ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്കാഴത്തിലിറങ്ങിയത്. അതുകൊണ്ടാണ് ഉമ്മൻചാണ്ടിയെ പറ്റിപറയുന്നവർ വികസനപദ്ധതികളുടെ കണക്ക് പറായതെ സ്വന്തം ജീവിതത്തോട് ചേർന്നൊരനുഭവം ഓർത്തെടുക്കുന്നത്.ഉമ്മൻചാണ്ടി ഓർമ്മയായി മൂന്ന് കൊല്ലത്തിനിപ്പുറവും പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നവർക്കും ഇങ്ങനെ ഒരുപാട് കഥകൾ പറയാനുണ്ട്. രാഷ്ട്രീയ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുള്ളവരും വിമർശിക്കുന്നവരും ഉമ്മൻചാണ്ടിയെന്ന മനുഷ്യനെ ഏറെ ബഹുമാനിച്ചിരുന്നു. അതായിരുന്നു തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയിൽ കേരളം കണ്ടത്. അന്ന് ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹം മുന്നിൽ നിന്നപ്പോൾ രാഷ്ട്രീയം പിന്നിലായി.
എച്ച് ഐ വി എയ്ഡ്സ് ബോധവൽക്കരണ ക്വിസ് മത്സരം
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും ചേർന്ന് വിദ്യാർത്ഥികൾക്ക് എച്ച് ഐ വി എയ്ഡ്സിനെക്കുറിച്ച് അവബോധം നല്കാന് ജൂലൈ 29ന് രാവിലെ 10ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിനു മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എട്ട്, ഒന്‍പത്, 11 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികള്‍ക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്നും രണ്ട് പേർ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. പൊതു ആരോഗ്യം, കൗമാര ആരോഗ്യം, ആർത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണ ക്രമം, എച്ച് ഐ വി എയ്ഡ്സ്, ലഹരി ഉപയോഗം, സന്നദ്ധ രക്ത ദാനം, സർക്കാർ ആരോഗ്യ പരിപാടികൾ എന്നിവയാണ് ക്വിസ് മത്സരത്തിലെ വിഷയങ്ങള്‍. ഒന്ന്, രണ്ടു, മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5000,4000, 3000 എന്നിങ്ങനെ ക്യാഷ് അവാർഡു നൽകും. ക്വിസ് മത്സരത്തിലെ ആദ്യ സ്ഥാനക്കാർക്ക് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കും. താല്പര്യമുള്ളവർ സ്കൂളിലെ എൻ എസ് എസ് / ജൂനിയർ റെഡ് റിബ്ബൺ ക്ലബ് കോ ഓർഡിനേറ്റർ മുഖേന ജൂലൈ 25നകം രജിസ്റ്റർ ചെയ്യണം.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
മാനന്തവാടിപൊരുതുന്ന യുവജന വിപ്ലവ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം. പൊതുസമ്മേളന നഗരിയായ പുഷ്പൻ നഗറിൽ (മാനന്തവാടി ഗാന്ധിപാര്‍ക്ക്) സ്വാഗതസംഘം ചെയര്മാന് ടി കെ പുഷ്പന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.പാടിച്ചിറ രവി-–ശശി രക്തസാക്ഷി മണ്ഡപത്തില്‍ ഷിജി ഷിബു ക്യാപ്റ്റനായ കൊടിമരജാഥ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം രുഗ്മിണി സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. സി ഷംസുദ്ദീൻ വൈസ് ക്യാപ്റ്റനും ജോബിസൺ ജെയിംസ് മാനേജരുമായ ജാഥയ്ക്ക് പുൽപ്പള്ളി, കാട്ടിക്കുളം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.കെ ആര് ജിതിന് ക്യാപ്റ്റനായ പതാക ജാഥ പൊഴുതന കുട്ടിപ്പ രക്തസാക്ഷി മണ്ഡപത്തില്‍ മുൻ ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ മുഹമ്മദാലി വൈസ് ക്യാപ്റ്റനും പി ജംഷീദ് മാനേജരുമായ ജാഥയ്ക്ക് ആറാംമൈൽ, കാവുംമന്ദം, പടിഞ്ഞാറത്തറ, തരുവണ, നാലാംമൈൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.വടുവഞ്ചാല്‍ ഷാജി രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് വ്യാഴം വൈകിട്ട് ആരംഭിച്ച കപ്പി–-കയര്‍ ജാഥയ്ക്ക് മേപ്പാടി, കൽപ്പറ്റ, കമ്പളക്കാട്, പനമരം, കൊയിലേരി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.വൈകിട്ട് ആറരയോടെ മാനന്തവാടി എല്‍എഫ് കവലയില്‍ സംഗമിച്ച ജാഥകൾ പ്രകടനമായി പൊതുസമ്മേളന നഗരിയിലേക്കെത്തി.പതാക സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവനും കൊടിമരം സംഘാടകസമിതി ചെയര്മാന് ടി കെ പുഷ്പനും കപ്പി–കയര്‍ സംഘാടകസമിതി ട്രഷറര്‍ പി ടി ബിജുവും ഏറ്റുവാങ്ങി. ചടങ്ങില്‍ വി ബി ബബീഷ് സ്വാഗതം പറഞ്ഞു. കെ റഫീഖ്, കെ എം ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ശനി രാവിലെ എന്‍ വി ബിനീഷ് നഗറിൽ(അമ്പുകുത്തി സെന്റ് തോമസ് ഹാൾ) പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എട്ട് ബ്ലോക്ക് കമ്മിറ്റികളില്‍നിന്നായി 243 പ്രതിനിധികളും പ്രൊഫഷണല്‍ വിഭാഗത്തില്‍ അഞ്ചും തമിഴ്നാട് നീലഗിരിയില്‍നിന്നുള്ള അഞ്ച് സൗഹാര്‍ദ പ്രതിനിധികളുമുണ്ടാകും. ഞായർ വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടത്തും.
പോക്സോ കേസ്; പ്രായപൂർത്തിയാവാത്ത കുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ യുവാക്കൾ പിടിയിൽ
മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാക്കൾ അറസ്റ്റിൽ. പേര്യ, 34 മൈൽ, ഞാളാട്ട് വീട്ടിൽ, എൻ.അഫ്സൽ (32), പേര്യ 35 മൈൽ, പരിയാരത്ത് വീട്ടിൽ, ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാ ണ് മാനന്തവാടി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കുട്ടിയെ ഓട്ടോയിൽ പിടിച്ചു കയറ്റി ലൈംഗീ കാതിക്രമം നടത്തുകയായിരുന്നു. ഇവർ രണ്ടു പേരും മുൻപ് ലഹരിക്കേ സുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇൻസ്പെക്ടർ എസ്.എച്ച്.ഓ പി. റഫീക്കിൻ്റെ നിർ ദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.കെ സോബിൻ്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
അര്‍ജന്റീനയ്ക്ക് പേടിസ്വപ്നമായി ഫൈനലിലെ റഫറി സ്ലാവോ വിന്‍സിക്; പഴയ റെക്കോര്‍ഡില്‍ ആരാധകര്‍ക്ക് ആശങ്ക
ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെയാണ് തെരഞ്ഞെടുത്തത്. തീരുമാനം ഫുട്ബോള്‍ ലോകം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചതെങ്കിലും, അര്‍ജന്റീന ആരാധകര്‍ക്കിടയില്‍ ഇത് ആശങ്കയുണ്ടാക്കുന്നു. വിന്‍സിക്കിന്റെ മുന്‍കാല റഫറിയിംഗ് അനുഭവങ്ങള്‍ അര്‍ജന്റീനയ്ക്ക് അത്ര നല്ല ഓര്‍മ്മകളല്ല നല്‍കുന്നത് എന്നതാണ് ഇതിന് കാരണം.അര്‍ജന്റീനയുടെ കയ്പ്പേറിയ ഓര്‍മ്മ2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ വിന്‍സിക് ആയിരുന്നു റഫറി. ആ മത്സരത്തില്‍ എട്ടാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി അനുവദിച്ചതും അത് മെസി ഗോളാക്കിയതും വിന്‍സിക്കിന്റെ തീരുമാനമായിരുന്നു. സൗദി താരങ്ങള്‍ക്ക് ആറ് മഞ്ഞക്കാര്‍ഡുകളും അദ്ദേഹം നല്കി. എന്നാല്‍, രണ്ടാം പകുതിയില്‍ അര്‍ജന്റീന 1-2 എന്ന സ്കോറിന് സൗദി അറേബ്യയോട് അപ്രതീക്ഷിതമായി തോറ്റത് വലിയൊരു അട്ടിമറിയായിരുന്നു. വിന്‍സിക് റഫറിയായിരുന്ന മത്സരത്തില്‍ അര്‍ജന്റീന നേരിട്ട ഏക തോല്‍വി ഇതാണ്.സ്പെയിനിന്റെ കാര്യംസ്പെയിനിന്റെ സുപ്രധാന മത്സരങ്ങളില്‍ പലപ്പോഴും വിന്‍സിക്കിനെ റഫറിയായി നിയോഗിക്കാറുണ്ട്. 2017-ല്‍ കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തിലും, യൂറോ 2020-ല്‍ സ്വീഡനെതിരായ മത്സരത്തിലും, 2023-ലെ യുവേഫ നേഷന്‍സ് ലീഗ് സെമിഫൈനലിലും അദ്ദേഹം റഫറിയായിരുന്നു. യുവതാരം ലമീന്‍ യമാല്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ ശേഷം, യൂറോ 2024-ല്‍ ഇറ്റലിക്കെതിരെ സ്പെയിന് 1-0ത്തിന് ജയിച്ച മത്സരത്തിലും, ഫ്രാന്‍സിനെതിരായ സെമിഫൈനലിലും വിന്‍സിക് തന്നെയായിരുന്നു റഫറി. സ്പെയിനിന്റെ കാര്യത്തില്‍ അനുകൂലമായ റെക്കോര്‍ഡുകളാണ് വിന്‍സിക്കിനുള്ളത്
ആംബുലൻസ് ഡ്രൈവർ നിയമനം
നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് എച്ച് എം സി പദ്ധതി മുഖാന്തിരം ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യത, ഹെവി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവർത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 54 വയസ്. ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 29ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 8606940942.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ തരുവണ- തൊണ്ണമ്പറ്റകുന്ന്, പൊരുന്നന്നൂർ- തിരുമോത്ത്കുന്ന് ഭാഗങ്ങളിൽ നാളെ (ജൂലൈ 18) രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

