ഇറാനെതിരായ ട്രംപിന്റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന; 'ഉപരോധവും സമ്മർദതന്ത്രവും അല്ല പരിഹാരം
ഇറാനെതിരായ ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന. ഉപരോധവും സമ്മർദതന്ത്രവും അല്ല പരിഹാരം എന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സാമ്പത്തികമായി ഇറാനെ വരിഞ്ഞു മുറുക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന, ഇറാനെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങളും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. സാമ്പത്തിക യുദ്ധത്തിൽ ഒപ്പം നിൽക്കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി
മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കായിക വകുപ്പ് റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമുള്ളതായതിനാൽ വകുപ്പുതല അന്വേഷണത്തിൽ ഒതുങ്ങില്ല. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക.റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുമതിക്കും ഉത്തരവുകൾക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിൻ്റെ പരിധിയിൽ വരുത്തണമെന്നാണ് നിർദേശം. വിദേശ പണമിടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനും സംസ്ഥാനം തീരുമാനിക്കും.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഫിഫ്റ്റികള്‍: സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ജോ റൂട്ട്
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരമെന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇംഗ്ലണ്ട് ബാറ്റിങ് താരം ജോ റൂട്ട്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് റൂട്ട് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത റൂട്ട്, തന്റെ ടെസ്റ്റ് കരിയറിലെ 68-ാമത് അര്‍ധ സെഞ്ചുറി തികച്ചു. 112 പന്തില്‍ 10 ഫോറുകളടക്കം 66 റണ്‍സെടുത്താണ് താരം പുറത്തായത്.തന്റെ 68-ാമത് ടെസ്റ്റ് ഫിഫ്റ്റിയോടെ, ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ സച്ചിനൊപ്പം (68 ഫിഫ്റ്റികള്‍) ഒന്നാമതെത്താന്‍ റൂട്ടിനായി. വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ (66), മുന്‍ ഓസ്ട്രേലിയന്‍ നായകന് അലന് ബോര്‍ഡര്‍ (63), ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (63) എന്നിവരാണ് റൂട്ടിന് തൊട്ടുപിന്നിലുള്ളത്. (സെഞ്ചുറികള്‍ ഒഴികെയുള്ള അര്‍ധ സെഞ്ചുറികളുടെ കണക്കാണിത്). കൂടാതെ, ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ 50-ലധികം റണ്‍സ് നേടുന്ന ഇന്നിങ്സുകളുടെ എണ്ണത്തിലും റൂട്ട് (42 തവണ) അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇനി തോന്നുംപടി ബില്ലിടാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ; നിർദേശങ്ങളുമായി പാർലമെൻ്ററികാര്യ സ്ഥിരം സമിതി
സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുള്ളത്. അനാവശ്യമായി ബിൽ തുക പെരുപ്പിച്ചു കാണിക്കുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന് പാർലമെന്ററി സമിതി. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം എന്നതടക്കമുള്ള വിപ്ലവകരമായ ശുപാർശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. അടിസ്ഥാന റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിൽ പരിമിതപ്പെടുത്തണമെന്നും, ഇതിനൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകൾ പ്രത്യേകം കണക്കാക്കി സുതാര്യമായി ബിൽ തയാറാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റൂം കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്
ഇനി തോന്നുംപടി ബില്ലിടാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ; നിർദേശങ്ങളുമായി പാർലമെൻ്ററികാര്യ സ്ഥിരം സമിതി
സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുള്ളത്. അനാവശ്യമായി ബിൽ തുക പെരുപ്പിച്ചു കാണിക്കുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന് പാർലമെന്ററി സമിതി. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം എന്നതടക്കമുള്ള വിപ്ലവകരമായ ശുപാർശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. അടിസ്ഥാന റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിൽ പരിമിതപ്പെടുത്തണമെന്നും, ഇതിനൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകൾ പ്രത്യേകം കണക്കാക്കി സുതാര്യമായി ബിൽ തയാറാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റൂം കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്
വില കുത്തനെ ഉയരുന്നു; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ
പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ. പരിമിത കാലത്തേക്ക് തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയർന്നിരുന്നു. ഓണക്കാലത്ത് കേരളത്തിൽ പഞ്ചസാരയുടെ വില കിലോക്ക് 59 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ഇത് സർവകാല റെക്കോർഡ് വിലയാണ്. രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.
കമ്പളനാട്ടി നാടിന്റെ ഉത്സവമായി.
കല്‍പ്പറ്റ മണിയങ്കോട് കോക്കുഴി വയലില്‍ നടന്ന കമ്പളനാട്ടി ഉത്സവം നാടിന്റെ ഉത്സവാഘോഷമായി നടന്നു.വയനാടിന്റെ നെല്‍കൃഷിയോടനുബന്ധിച്ച കമ്പളനാട്ടി ഗോത്രവര്‍ഗ്ഗ സമൂഹം കാലങ്ങളായി വിവിധ ചടങ്ങുകളോടെ നടത്തി വരുന്ന ആചാരമാണ് . ഒയിക കല്‍പ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ,കൃഷി വകുപ്പ് , പൊന്നട എസ്റ്റേറ്റ് , വിംസ് മൂപ്പന്‍സ് , നള്സിങ്ങ് കോളേജ് ,പത്മപ്രഭ ഗ്രന്ഥാലയം, കരിങ്കുറ്റി VHSS, മുണ്ടേരി VHSS, കല്‍പ്പറ്റ NSS HSS , കോക്കുഴി പാടശേഖര സമിതി എന്നിവരുടെ സഹകരണത്തില്‍ നടത്തിയ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടന്‍ പാട്ടുകള്‍ ,തുടി,ചീനി , തുടങ്ങിയവയുടെ അകമ്പടിയോടെ ഗോത്രസമൂഹ ചടങ്ങുകള്‍ നടന്നു. ആട്ടവും പാട്ടുമായി എല്ലാവരും പ്രതീക്ഷയുടെ ഞാറു നട്ടു. നാട്ടുകാര്‍ക്കും വിദേശികള്‍ ഉള്‍പ്പടെ പങ്കെടുത്ത ആയിരക്കണക്കിന് പേര്‍ക്കും നാട്ടി ഉത്സവം നവ്യാനുഭവമായി. ഒയിസ്ക കല്‍പ്പറ്റ പ്രസിഡന്റ് അഡ്വ എസ്. എ. നസീര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ , കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത , .ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് .കെ. അരുണ്‍ദേവ് ,,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സലാം നീലിക്കണ്ടി , കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത , മെമ്പര്‍മാരായ നിഥിന് , റനീഷ് , കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഈശ്വര പ്രസാദ് ,കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷഫീക്ക് , കൃഷി ഓഫീസര്‍മാരായ ബിപിന്‍ , അതുല്‍ ജേക്കബ് , വിംസ് മൂപ്പന്‍സ് നെര്സിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ ലിഡാ ആന്റണി , പത്മപ്രഭാ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന് , വയല്‍ ഉടമ പൊന്നട അസീസ് , കോര്‍ഡിനേറ്റര്‍ റഷീദ് ,ഒയിസ്ക സെക്രട്ടറി നിഷാ ദേവസ്യ എന്നിവര്‍ സംസാരിച്ചു. ഒയിസ്ക ചീഫ് പ്രോഗ്രാം കണ്‍വീനര്‍ ലവ്ലി അഗസ്റ്റിന് സ്വാഗതവും എല്‍ദോ ഫിലിപ്പ് നന്ദിയും പറഞ്ഞു.
വാഹനം ആവശ്യമുണ്ട്
സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസിലെ ആവശ്യത്തിന് സെമി സെഡാൻ എസ്.യു.വി മോഡൽ എ.സി കാർ വാടകയ്ക്ക് നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഡ്രൈവറില്ലാതെയാണ് വാഹനം ആവശ്യം. താത്പര്യമുള്ളവർ സെപ്റ്റംബ്ർ എട്ട് ഉച്ചയ്ക്ക് രണ്ടിനകം ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 04936 205307.
ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് നിയമനം
മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. 52,000 രൂപയാണ് ഏകകൃത പ്രതിമാസ ശമ്പളം. എം.ബി.ബി.എസും ടി.സി.എം.സി അല്ലെങ്കിൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് സെപ്റ്റംബർ ഒൻപത് ഉച്ചയ്ക്ക് ശേഷം രണ്ടിന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. എസ്.എസ്.എൽ.സി മുതലുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ എന്നിവ കൊണ്ടുവരണം. ഫോൺ: 04935 299424
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പുതിയ ലൈൻ വലിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ തെങ്ങുംമുണ്ട, ചിറ്റലകുന്ന്, പുഞ്ചവയൽ, പാണ്ടംകോഡ്, സ്പിൽവേ, മാടത്തുംപാറ, കാപ്പുണ്ടിക്കൽ, വൈശാലി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ഓഗസ്റ്റ് 21) രാവിലെ 8:30 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായി വൈദ്യുതി മുടങ്ങും.മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നാനക്കുഴി, വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി, മാരമല തൊപ്പിപ്പാറ പ്രദേശങ്ങളിൽനാളെ (ഓഗസ്റ്റ് 21) രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് വരെ വൈദ്യുതി വിതരണം തടസപ്പെടും.
കാന്തൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ചീരാൽ സ്വദേശി അമ്മൽ വിഷ്ണു (32 )ആണ് മരിച്ചത്.മേപ്പടി, കാന്തംപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ആണ് യുവാവ് ഒഴുക്കിൽ പെട്ടത്. ഏറെ നേരത്തെ തിരച്ചിൽ ഒടുവിൽ രാത്രി 7: 30 യാണ് കൽപ്പറ്റ ഫയർഫോഴ്സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നു.
ഹോണേഴ്സ് ഡിഗ്രി പ്രവേശനം
മലപ്പുറം ഗവ. കോളേജിൽ ഈ അക്കാദമിക വർഷം മുതൽ ആരംഭിക്കുന്ന ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ഹോണേഴ്സ്, ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് ഹോണേഴ്സ് എന്നീ കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. കാലിക്കറ്റ് സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത അപേക്ഷയും മറ്റ് രേഖകളും സഹിതം ഓഗസ്റ്റ് 22 മുതൽ 29ന് വൈകുന്നേരം നാല് മണി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ കോളേജ് ഓഫീസിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ കോളേജ് വെബ്സൈറ്റ് വഴിയോ സമർപ്പിക്കാം. ഓഗസ്റ്റ് 31ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും സെപ്റ്റംബർ ഒന്ന് മുതൽ പ്രവേശന നടപടികൾ ആരംഭിക്കുകയും ചെയ്യും.
പി.ജി സീറ്റ് ഒഴിവ്
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ എം.എ ഇക്കണോമിക്സ് കോഴ്സിന് ഇ.ഡബ്യു.എസ്, ഇ.ടി.ബി, ഒ.ബി.എച്ച്, എസ്.ടി കാറ്റഗറികളിലും എം.കോം കോഴ്സിന് എസ്.ടി കാറ്റഗറിയിലും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 21ന് ഉച്ചക്ക് 12 മണിക്കുള്ളിൽ കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9188900206. ഫോൺ: 9061734918
റോഡിലും ഇനി വിമാനസമാന യാത്ര; ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി
എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത് നിന്ന് രാവിലെ അഞ്ചരയോടെയാണ് ബസ് യാത്ര ആരംഭിച്ചത്. കൊല്ലം - ആലപ്പുഴ വഴി രാവിലെ 9.45 ബസ് എറണാകുളത്ത് എത്തും. വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസില്‍ സജ്ജീകരിച്ചിട്ടുള്ളത്. വൈകുന്നേരം അഞ്ചരയ്ക്ക് എറണാകുളത്ത് നിന്നും തിരിയ്ക്കുന്ന ബസ് രാത്രി 9.45ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാകും സര്‍വീസ് ഉണ്ടാവുക. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭം മുഴുവനായും ബിസിനസ് ക്ലാസ് വിഭാഗത്ത് പെട്ടതാണ്. എല്ലാവിധ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടും കൂടിയാണ് ബസ് നിരത്തിലിറങ്ങുന്നത്.തിരുവനന്തപുരത്ത് നിന്നും സർവീസ് ആരംഭിച്ച് കൊല്ലം അയത്തില്‍ , ആലപ്പുഴ കോമാടി, ഹൈക്കോടതി വഴിയാണ് ബസ് എറണാകുളത്ത് എത്തുക. കൊല്ലം ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപ്പുണ്ട്. ഇതേ സര്‍വീസ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഗുരുവായൂരിലേക്ക് നീട്ടാനുള്ള ഒരു ആലോചനയും കെഎസ്ആര്‍ടിസിക്കുണ്ട്.
പൊലീസുകാർക്ക് 'ഓണസമ്മാനം'; ഓണം ഡ്യൂട്ടി ചെയ്യുന്നവരുടെ അലവന്‍സ് ഇരട്ടിയാക്കി
ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍. 500 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ അലവന്‍സായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രമാണ് അലവന്‍സ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി.അതേസമയം, ഇത്തവണ ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം ഉണ്ടായത്.
മുണ്ടക്കൈ-ചൂരൽമല ഉപജീവന പദ്ധതി ധനസഹായ വിതരണോദ്ഘാടനം നാളെ
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കുടുംബശ്രീ മുഖേന ഉപജീവന പദ്ധതി പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം നാളെ (ഓഗസ്റ്റ് 21) കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിർവഹിക്കും. ദുരന്ത ബാധിത കുടുംബങ്ങളുടെ ഉപജീവന മാർഗങ്ങൾ പുനഃസ്ഥാപിക്കാൻ സ്വയംതൊഴിൽ-സംരംഭക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ. ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട 150 ഓളം കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം മന്ത്രി ഇന്ന് വിതരണം ചെയ്യും. മൈക്രോ പ്ലാൻ പദ്ധതിയിൽ ദുരന്ത മേഖലയിലെ 433 കുടുംബങ്ങൾക്കാണ് സാമ്പത്തിക പിന്തുണ നൽകുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3,61,66,000 രൂപയും കുടുംബശ്രീ പ്ലാൻ ഫണ്ട് വിഹിതത്തിൽ നിന്നും 1,65,05,000 രൂപയും കാർഷികേതര മേഖലയിലെ സംരംഭ പ്രവർത്തനങ്ങൾക്കായി അനുവദിച്ച് 305 കുടുംബങ്ങൾക്ക് 4,19,88,000 രൂപ വിതരണം ചെയ്തിരുന്നു. ഇതിൽ 36 കുടുംബങ്ങൾക്കാണ് നിലവിൽ രണ്ട് ലക്ഷം രൂപ വീതം നൽകിയത്. ബാക്കിയുള്ള 269 കുടുംബങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5.11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി മുഖേന തുക അനുവദിച്ച് ഗുണഭോക്താക്കൾ സംരംഭകരുടെ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകി ജില്ലക്ക് അകത്തും പുറത്തുമായി നൂതന സംരംഭങ്ങൾ ആരംഭിച്ചു. കൽപ്പറ്റയിൽ നടക്കുന്ന ധനസഹായ വിതരണത്തിൽ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനാവും. എം.എൽ.എ ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി.വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ഇറാനുമായി വ്യാപാര ബന്ധം പാടില്ല, ഒരു തരത്തിലും സഹായിക്കരുത്; കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപിന്റെ ഭീഷണി
യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ, ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു രാജ്യത്തിനെതിരെയും ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക സമ്മർദ്ദ തന്ത്രമായിരിക്കും പ്രയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ധാരണയിലെത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങൾക്ക് അത് അറിയാം എന്ന് പരാമർശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
ഗൾഫ് മേഖലയിലെ സംഘർഷം; യുഎഇയിൽ വിമാന സർവീസുകൾ മുടങ്ങി, യാത്രക്കാർ ദുരിതത്തിൽ
മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബായ് എന്നീ പ്രമുഖ യുഎഇ വിമാനക്കമ്പനികളും നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയും ചിലത് സമയം പുനഃക്രമീകരിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും അമേരിക്ക-ഇറാൻ പോര് കടുക്കുന്നതുമാണ് വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കാൻ കാരണം.യുഎഇ വിമാനക്കമ്പനികളുടെ പുതിയ വിവരങ്ങൾഇത്തിഹാദ് എയർവേസ്: പെഷവാറിലേക്കുള്ള എസ്വൈ 276 (EY276), മടക്ക സർവീസായ എസ്വൈ 277 (EY277) എന്നിവ വൈകും. ബഹ്റൈനിലേക്കുള്ള പല സർവീസുകളും ഓഗസ്റ്റ് 21 വരെ റദ്ദാക്കി.എമിറേറ്റ്സ്: ബഹ്റൈനിലേക്കുള്ള ബഹുഭൂരിപക്ഷം സർവീസുകളും റദ്ദാക്കി. ഓഗസ്റ്റ് 10 മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത ദുബായിലേക്കുള്ള യാത്രക്കാർക്ക് തീയതി മാറ്റുന്നതിന് അധിക ഫീസ് ഈടാക്കില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു.
പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കണം
കൽപ്പറ്റ നഗരസഭയിൽ നിന്ന് 2025 ഡിസംബർ 31 വരെ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സെപ്റ്റംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തിയാക്കണം. 2025 വർഷത്തെ വാർഷിക മസ്റ്ററിങ് കഴിഞ്ഞ ജൂലൈ 16 വരെ ചെയ്തിട്ടുള്ള ഗുണഭോക്താക്കളും ഇപ്പോഴത്തെ കാലയളവിനുള്ളിൽ 2026 വർഷത്തെ മസ്റ്ററിങ് പൂർത്തിയേക്കണ്ടതുണ്ട്. ഇ-മസ്റ്ററിങ് പരാജയപ്പെടുന്ന സാഹചര്യത്തിൽ നഗരസഭ ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഫോൺ: 04936 202349
റിസർച്ച് മെത്തഡോളജി ആന്റ് ഡാറ്റാ അനാലിസിസ് കോഴ്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ റിസർച്ച് മെത്തഡോളജി ആന്റ് ഡാറ്റാ അനാലിസിസ് പ്രോഗ്രാമിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ആറ് മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി ക്ലാസുകൾ ഓൺലൈനായി ക്രമീകരിക്കും. കോഴിക്കോട് ആസ്ഥാനമായുള്ള മീഡിയ അനാലിസിസ് ആന്റ് റിസർച്ച് സെന്ററാണ് പ്രോഗ്രാമിന്റെ പങ്കാളി. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. ഫോൺ: 0471 2325101, 8281114464, 7624962294

