ട്രെയിനിൽ മദ്യലഹരിയിൽ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികൾ ശരിവെച്ച് ഹൈക്കോടതി
തിരുവനന്തപുരം :റെയില്‍വേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇവരെ പുറത്താക്കാനും അധികാരം നല്കുന്ന 1989ലെ റെയില്‍വേ ആക്ടിലെ 145 (എ)വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് തള്ളി.റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ല. മദ്യലഹരി സംശയിക്കുന്നവരെ ആദ്യം ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണം. ആവശ്യമായ സാഹചര്യത്തില്‍ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താം. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ പരിശോധനയും നടത്താം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം എന്നിവ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. അധികാരം ദുരുപയോഗം ചെയ്താല്‍ അതിനെതിരെ കോടതിയെ സമീപിക്കാന്‍ വ്യക്തിക്ക് നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ കെ എന്‍ ശാസ്ത്രി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. 'മദ്യപിച്ച അവസ്ഥ' (state of intoxication) എന്നതിന് നിയമത്തില്‍ കൃത്യമായ നിര്‍വ്വചനമില്ലെന്നും ഇത് റെയില്‍വേ പൊലീസിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നുവെന്നും, ചെറിയ അളവില്‍ മദ്യപിച്ച യാത്രക്കാരെപ്പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
അധികം വൈകിപ്പിക്കേണ്ട; വാഹന ഇൻഷുറൻസ് പുതുക്കാത്തവരറിയാൻ, ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും
വാഹനങ്ങൾ സ്വന്തമായിട്ടുള്ളവർ എപ്പോഴും കൃത്യമായി ഓർത്തുവയ്ക്കേണ്ടൊരു കാര്യമാണ് വാഹന ഇൻഷുറൻസ് പുതുക്കുന്നത്. പല തിരക്കുകൾക്കിടയിൽ ചിലരെങ്കിലും ഈ കാര്യം മറന്നുപോകാൻ സാധ്യതയുണ്ട്. വാഹന ഇൻഷുറൻസ് കൃത്യമായ സമയങ്ങളിൽ പുതുക്കിയില്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.1• വാഹന പരിശോധന : ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ പുതിയ പോളിസി നൽകുന്നതിന് മുൻപ് കമ്പനികൾ വാഹനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയായി പുതിയ പോളിസി നിലവിൽ വരുന്നത് വരെ വാഹനത്തിന് യാതൊരു സുരക്ഷയുമുണ്ടാകില്ല. ഈ ഘട്ടത്തിൽ വാലിഡ് ആയ പി.യു.സി സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.2•നോ ക്ലെയിം ബോണസ് നഷ്ടപ്പെടുന്നു: മുൻവർഷങ്ങളിൽ ക്ലെയിം ഒന്നും ചെയ്യാത്തതിന് ലഭിക്കുന്ന 20 മുതൽ 50 ശതമാനം വരെയുള്ള ‘നോ ക്ലെയിം ബോണസ്’ ആനുകൂല്യം നഷ്ടപ്പെടാൻ ഇത് കാരണമാകും. എന്നാൽ പോളിസി കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കുകയാണെങ്കിൽ ഈ ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ഐ.ആർ.ഡി.എ.ഐ വ്യക്തമാക്കുന്നു3•പരിരക്ഷ ഇല്ലാതാകുന്നു: ഇൻഷുറൻസ് പുതുക്കേണ്ട തീയതി കഴിഞ്ഞാൽ, ഒരൊറ്റ ദിവസം പോലും വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെന്നില്ല. ഈ കാലയളവിൽ അപകടം സംഭവിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ പൂർണമായും ഉടമ തന്നെ വഹിക്കേണ്ടി വരും.ഇൻഷുറൻസ് പുതുക്കാതെ പ്രത്യേകിച്ച് തേർഡ് പാർട്ടി പരിരക്ഷയില്ലാതെ വാഹനം ഓടിക്കുന്നത് നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.*എപ്പോഴാണ് വാഹന ഇൻഷുറൻസ് പുതുക്കേണ്ടത്?*ഇൻഷുറൻസ് കാലാവധി തീരുന്നതിന് 60 ദിവസം മുൻപ് തന്നെ പുതുക്കൽ നടപടികൾ ആരംഭിക്കാനാണ് ഐ.ആർ.ഡി.എ.ഐ നിർദ്ദേശിക്കുന്നത് . പോളിസി കാലഹരണപ്പെട്ടാൽ ഉടൻ തന്നെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് പരിശോധനകൾ പൂർത്തിയാക്കി പുതിയ പോളിസി ആക്ടീവ് ആക്കുകയാണ് ചെയ്യേണ്ടത്.
ജില്ലയില്‍ ദേവസ്വം അസി. കമ്മീഷ്ണര്‍ ഡിവിഷന് ഓഫീസ് ആരംഭിക്കണം:മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് (സിഐടിയു)
ജില്ലയില്‍ മാനന്തവാടി കേന്ദ്രീകരിച്ച് ദേവസ്വം അസി.കമ്മീഷ്ണര്‍ ഡിവിഷന് ഓഫീസ് ആരംഭിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് (സിഐടിയു) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടന്ന സമ്മേളനം മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി കെ ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെപി അനില്‍ കുമാര്‍ രക്തസാക്ഷി പ്രമേയവും കെടി ബാലകൃഷ്ണന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പിവി സഹദേവന് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ശശികുമാര്‍ പേരാമ്പ്ര സംഘടനാ റിപ്പോര്‍ട്ടും ടി.സന്തോഷ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ട്രെയിനിൽ മദ്യലഹരിയിൽ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികൾ ശരിവെച്ച് ഹൈക്കോടതി
തിരുവനന്തപുരം :റെയില്‍വേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇവരെ പുറത്താക്കാനും അധികാരം നല്കുന്ന 1989ലെ റെയില്‍വേ ആക്ടിലെ 145 (എ)വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് തള്ളി.റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ല. മദ്യലഹരി സംശയിക്കുന്നവരെ ആദ്യം ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണം. ആവശ്യമായ സാഹചര്യത്തില്‍ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താം. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ പരിശോധനയും നടത്താം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം എന്നിവ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. അധികാരം ദുരുപയോഗം ചെയ്താല്‍ അതിനെതിരെ കോടതിയെ സമീപിക്കാന്‍ വ്യക്തിക്ക് നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ കെ എന്‍ ശാസ്ത്രി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. 'മദ്യപിച്ച അവസ്ഥ' (state of intoxication) എന്നതിന് നിയമത്തില്‍ കൃത്യമായ നിര്‍വ്വചനമില്ലെന്നും ഇത് റെയില്‍വേ പൊലീസിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നുവെന്നും, ചെറിയ അളവില്‍ മദ്യപിച്ച യാത്രക്കാരെപ്പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ചെറുകിട വ്യാപാരികൾക്ക് ‘ഡിജിറ്റൽ പൂട്ട്’; സെപ്റ്റംബർ 15 നിർണായകം, യുപിഐ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം
രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ ആശങ്കയിൽ. യുപിഐ പേയ്മെന്റുകൾക്ക് മുന്നിൽ പുതിയ പ്രതിസന്ധി. RBI നിർദേശിച്ച മർച്ചന്റ് re-KYC പൂർത്തിയാക്കാനുള്ള അവസാന തിയതി 2026 സെപ്റ്റംബർ 15 അടുത്തെത്തിയതോടെയാണ് ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് ആശങ്ക ശക്തമാകുന്നത്. കൃത്യസമയത്ത് കെവൈസി പുതുക്കാത്ത പക്ഷം ചെറുകിട വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.യുപിഐ ഇടപാടുകള്‍ക്കായി ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്ന ചെറുകിട ഓഫ്ലൈന് വ്യാപാരികളില്‍ 30 മുതല്‍ 35 ശതമാനം വരെ ആളുകള്‍ക്ക് സമയപരിധിക്കുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ലെന്നാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷത്തോളം ചെറിയ ബിസിനസ് സ്ഥാപനങ്ങളും സമയത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനാകാതെ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.ഓണ്‍ലൈന്‍, ഓഫ്ലൈന്, ക്രോസ്- ബോര്‍ഡര്‍ (അതിര്‍ത്തി കടന്നുള്ള സേവനങ്ങള്‍) ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം വ്യാപാരികള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, കോടിക്കണക്കിന് വ്യാപാരികളുടെ കെവൈസി പൂര്‍ത്തിയാകാത്തതിനെക്കുറിച്ചോ സമയപരിധിക്ക് മുന്‍പ് ഇത് എങ്ങനെ തീര്‍പ്പാക്കുമെന്നതിനെക്കുറിച്ചോ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളായ പേടിഎം , ഫോണ്‍പേ , ഗൂഗിള്‍ പേ എന്നിവ പ്രതികരിച്ചിട്ടില്ല.2025 സെപ്റ്റംബറിലാണ് ആര്‍ബിഐ മാസ്റ്റര്‍ ഡയറക്ഷനുകള്‍ പുതുക്കി പരിഷ്കരിച്ച് പുറത്തിറക്കിയത്. പേയ്മെന്റ് അഗ്രിഗേറ്ററുകളെ പിഎ-ഓണ്‍ലൈന്‍, പിഎ-ഫിസിക്കല്‍, പിഎ-ക്രോസ് ബോര്‍ഡര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചതും ഇതിലൂടെയാണ്. നിലവിലുള്ള എല്ലാ വ്യാപാരികളുടെയും പൂർണ്ണമായ റീ-കെവൈസി 2026 സെപ്റ്റംബര്‍ 15-നകം പൂര്‍ത്തിയാക്കണമെന്നും, അല്ലാത്തപക്ഷം അവരുടെ പണമിടപാടുകള്‍ നിര്ത്തിവെയ്ക്കണമെന്നുമാണ് കേന്ദ്രബാങ്കിന്റെ നിര്‍ദേശം. 2026 ജനുവരി 1 മുതല്‍ പുതുതായി ചേരുന്ന വ്യാപാരികള്‍ക്ക് പണം സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ കെവൈസി നിര്‍ബന്ധമാക്കിയിരുന്നു.എന്നാൽ സെപ്റ്റംബർ 15 മുതൽ രാജ്യത്തെ UPI തന്നെ നിർത്തലാക്കും എന്നല്ല. പ്രശ്നം പ്രധാനമായും KYC പൂർത്തിയാക്കാത്ത വ്യാപരികളുടെ പണം സ്വീകരിക്കുന്നത് സംബന്ധിച്ചാണ്. പേയ്മെന്റ് അഗ്രിഗേറ്റർമാർ സമയപരിധിക്ക് മുമ്പായി പരമാവധി വ്യാപാരികളുടെ പരിശോധന പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.വ്യവസായ മേഖലയിലെ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, സൗണ്ട്ബോക്സ് ഉപയോഗിക്കുന്ന വ്യാപാരികളിൽ 85–90 ശതമാനം വരെ കെവൈസി നടപടികൾ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. എന്നാൽ സാധാരണ ക്യുആർ കോഡ് മാത്രം ഉപയോഗിക്കുന്ന ഏറ്റവും ചെറിയ വ്യാപാരികളിലാണ് കൂടുതൽ ആശങ്ക.
ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളെജില്‍ മലയാള വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക്് കൂടിക്കാഴ്ച നടത്തുന്നു. കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മലയാള വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ എഴിന് രാവിലെ 11 ന് ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി കോളെജ് ഓഫീസില്‍ എത്തണം. ഫോണ്‍- 04936 204569.
കായിക-കലാ വഴികളിൽ ലഹരി കണ്ടെത്തി മറ്റു ലഹരികളെ തുരത്തണം: ജില്ലാ പോലീസ് മേധാവി
മീനങ്ങാടി: കായിക-കലാ പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ ലഹരി കണ്ടെത്തി, ജീവിതത്തെ തകർക്കുന്ന മറ്റു ലഹരികളെ അകറ്റിനിർത്തണമെന്ന് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മീനങ്ങാടി കോസ്മോസ് ക്വാർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മത്സരങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലൂടെയും വായന, എഴുത്ത് തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെയും യുവതലമുറയ്ക്ക് ലഹരിയിൽ നിന്ന് അകന്നുനിൽക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. നാർകോടിക് സെൽ ഡിവൈ.എസ്.പി പി. രാജേഷ്, എസ്.എം.എസ് ഡിവൈ.എസ്.പി ഷജു ജോസഫ്, കോസ്മോസ് പ്രസിഡന്റ് അഡ്വ. അരുൺ, എസ്.ഐമാരായ സന്തോഷ് മോൻ, ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.ടൂർണമെന്റിൽ കെ.ആർ. സജീവൻ- എം.എൻ. നേതിൽ ടീം(സ്പെഷ്യൽ യൂണിറ്റ്) ചാമ്പ്യന്മാരായി. എം.എ. ഫിനു- എം.എ. അനസ് ടീം (ഡി. എച്ച്. ക്യൂ) റണ്ണേഴ്സ് അപ്പായി. വിജയികൾക്ക് അമ്പലവയൽ സി.ഐ ബിജു ആന്റണി ട്രോഫികൾ നൽകി. 03.09.2026 വ്യാഴാഴ്ച രാവിലെ പനമരം ഫിറ്റ്കാസ ടർഫിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കും. ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ, ബത്തേരി, മാനന്തവാടി സബ് ഡിവിഷനുകൾ, ഡി.എച്ച്.ക്യൂ, സ്പെഷ്യൽ യൂണിറ്റ് എന്നിങ്ങനെ അഞ്ച് ടീമുകളായാണ് മത്സരങ്ങൾ. 05.09.2026 ശനിയാഴ്ച കല്പറ്റയിൽ ലഹരിവിരുദ്ധ മാരത്തൺ പരിപാടികളും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ: അറിവിൻ്റെയും എളിമയുടെയും നിശ്ശബ്ദ വിപ്ലവം: കൊയ്യോട് ഉമർ മുസ്ലിയാർ
മീനങ്ങാടി : അഗാധമായ ഇസ്ലാമിക പാണ്ഡിത്യവും ആധുനിക വിജ്ഞാനവും ഒരുപോലെ സമന്വയിപ്പിച്ച് പൊതുസമൂഹത്തിന് വഴികാട്ടിയായ മഹദ്വ്യക്തിത്വമായിരുന്നു വിടപറഞ്ഞ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരെന്ന് സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ് ലിയാർ പറഞ്ഞു. ജില്ലാ ജംഇയത്തുൽ മുഅല്ലിമീൻ നോവോർമയുടെ 40 ദിനങ്ങൾ എന്ന ശീർഷകത്തിൽ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ആലിക്കുട്ടി മുസ് ലിയാർ അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീക്ഷ്ണമായ നിലപാടുകളിലും പുലർത്തിയ സൗമ്യതയും, വിജ്ഞാന തൃഷ്ണയും, ബഹുഭാഷാ നൈപുണ്യവും അദ്ദേഹത്തെ വേറിട്ട പണ്ഡിതശ്രേഷ്ഠനാക്കി. ദശാബ്ദങ്ങളോളം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ അമരക്കാരനായി ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിലും സമസ്തയുടെ സംഘടനാ മികവിനും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ഹജ്ജ് കമ്മിറ്റി ഭാരവാഹിത്വം, അന്താരാഷ്ട്ര ഫിഖ്ഹ് കൗൺസിൽ അംഗത്വം തുടങ്ങിയ പദവികളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ കേരളത്തിന്റെ പണ്ഡിത പ്രഭ ശോഭിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജില്ലാ പ്രസിഡണ്ട് കെ. വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ അദ്ധ്യക്ഷനായി. സമസ്ത ജില്ലാ ട്രഷറർ എ കെ ഇബ്റാഹിം ഫൈസി പ്രാർഥന നടത്തി. ശൈഖുൽ ജാമിഅയുടെ അന്തർ ദേശീയ മുഖം, ഇഷ്ടക്കാരുടെ സ്വന്തം കാക്കുപ്പ , വിനയാന്വിതനായ സെക്രട്ടറി ജനറൽ എന്നീ വിഷയങ്ങൾ യഥാക്രമം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ , ഉസ്മാൻ ഫൈസി അരിപ്ര , ഇബ്റാഹിം ഫൈസി പേരാൽ എന്നിവർ അവതരിപ്പിച്ചു. പി സുബൈർ ഹാജി കണിയാമ്പറ്റ, റിയാസ് ഫൈസി പാപ്ലശ്ശേരി, തൗഫീഖ് മുഹമ്മദ് ഹാജി സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്ദുറസാഖ് ദാരിമി ബീനാച്ചി നന്ദിയും പറഞ്ഞു, എ കെ മുഹമ്മദ് ദാരിമി വാകേരി, അശ്റഫ് ഫൈസി പനമരം, പി സൈനുൽ ആബിദ് ദാരിമി , അബ്ദുൽ മജീദ് അൻസ്വരി, ഇസ്മായിൽ ദാരിമി, ജാബിർ ഹൈതമി, മുസ്തഫ ദാരിമി, മുബാറകലി മിസ്ബാഹി , കെ പി അബൂബക്കർ മൗലവി , നവാസ് ബാഖവി, ടി വി അബ്ദുറഹ് മാൻ ഫൈസി, അമീൻ ഹുദവി, പി.പി മുഹമ്മദ് മുസ് ലിയാർ, ഹബീബ് റഹ് മാൻ ദാരിമി, എം എ അയ്യൂബ്, ശഫീഖ് ഫൈസി, ശറഫുദ്ദീൻ ഫൈസി, മുഹമ്മദലി റഹ് മാനി, വി കെ അബ്ദുറഹ് മാൻ ദാരിമി തുടങ്ങിയവർ പ്രോഗ്രാമിന്
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ ആരിച്ചാലിൽ കവല, കുപ്പാടിത്തറ, ചെമ്പകച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റ പ്രവർത്തികള്‍ നടക്കുന്നതിനാൽ നാളെ (സെപ്റ്റംബര്‍ മൂന്ന്) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി പൂര്‍ണമായി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ വെള്ളമുണ്ട ഹൈസ്കൂള്‍, ആലഞ്ചേരിമുക്ക്, മൊതക്കര റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 3) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
ഓവര്‍സീയര്‍ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ എല്‍ഐഡി/ ഇഡബ്ല്യൂ ഓഫീസില്‍ ഒഴിവുള്ള ഓവര്‍സീയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, മേല്‍ വിലാസം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുമായി സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10.30 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936-282422
ഗസ്റ്റ് അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇലക്ട്രോണിക്സ് സീനിയര്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 18 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍-04936 248860
പച്ചത്തേയില വില നിശ്ചയിച്ചു
ഓഗസ്റ്റ് മാസത്തെ പച്ചത്തേയിലയുടെ വില 14.37 രൂപയായി നിശ്ചയിച്ചതായി ടീ ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണം.
താലൂക്ക് വികസന സമിതി യോഗം
മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഡോക്ടര്‍ നിയമനം
ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്ട്ടടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പുകള്‍ സഹിതം മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.
സ്പോട്ട് അഡ്മിഷൻ
കൽപ്പറ്റ ഗവ. ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളിലേയ്ക്കു സെപ്റ്റംബര്‍ ഏഴ് വരെ സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുളളവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. 2026-27 വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും അവസരമുണ്ടായിരിക്കും. ഫോണ്‍- 04936 205519, 9961702406, 9995914652
ദര്‍ഘാസ് കക്ഷണിച്ചു.
ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ 2026-27 വർഷത്തെ ജില്ലാ വികസന പദ്ധതികളുടെ ഭാഗമായി തെരഞ്ഞെടുത്ത ഗ്രന്ഥശാലകൾക്ക് മൈക്ക് സെറ്റ് (മൂന്ന്), അലമാര (21) എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം സെപ്റ്റംബര്‍ 26ന് ഉച്ചക്ക് ശേഷം മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍- 04936 296647
എം.എ മാസ് കമ്മ്യൂണിക്കേഷനില്‍ സീറ്റൊഴിവ്
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളെജില്‍ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം കോഴ്സില്‍ ഒ.ഇ.സി വിഭാഗത്തില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ മൂന്നിന് കോളെജിലെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9188900206
ക്വട്ടേഷന്‍ ക്ഷണിച്ചു
കൽപ്പറ്റ അഡീഷണൽ ഐസിഡിഎസിന് കീഴിലുള്ള മൂപ്പൈനാട്, മേപ്പാടി, തരിയോട്, പൊഴുതന, വൈത്തിരി എന്നീ പഞ്ചായത്ത് പരിധിയിലുള്ള 133 അങ്കണവാടികളിലേയ്ക്ക് സെക്ടർ തലത്തിൽ 2026-27 സാമ്പത്തിക വർഷം (സെപ്റ്റംബര്‍ മുതൽ മാർച്ച് വരെ) അങ്കണവാടി കുട്ടികൾക്ക് കോഴിമുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/കുടുംബശ്രീ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഐസിഡിഎസ് സൂപ്പർവൈസർമാക്ക് സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് ഒരു മണി വരെ സമർപ്പിക്കാം. ഫോൺ 9446042395
പി എസ് സി ഇന്റര്‍വ്യൂ
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എല്‍.പി സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (ഫസ്റ്റ് എന്‍.സി.എ മുസ്ലീം) (കാറ്റഗറി നം 164/2025) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇന്റർവ്യൂ സെപ്റ്റംബർ മൂന്ന്, 23, 24, 25 തിയ്യതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും മൊബൈലിൽ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇൻറർവ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, അസ്സൽ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നിശ്ചിത തിയ്യതിയിലും സ്ഥലത്തും ഹാജരാകണം. ഫോണ്‍- 04936 202539
വൈത്തിരി ഉപജില്ലാ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു
കൽപ്പറ്റ: കേരള സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വൈത്തിരി ഉപജില്ലാ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂൾ മിനി കോൺഫറൻസ് ഹാളിൽ നടന്ന രൂപീകരണ യോഗം കൽപ്പറ്റ നഗരസഭ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലറും കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ നവാസ് എം.പി. അധ്യക്ഷത വഹിച്ചു.സെപ്റ്റംബർ 15നകം എല്ലാ സ്കൂളുകളിലും സ്കൂൾതല ലഹരി വിരുദ്ധ സഭകൾ രൂപീകരിക്കാനും സെപ്റ്റംബർ 16ന് എസ്.കെ.എം.ജെ. ഹൈസ്കൂൾ ജൂബിലി ഹാളിൽ ഉപജില്ലാ തല ലഹരി വിരുദ്ധ സഭ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളും വിവിധ വിഭാഗങ്ങളിലെ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കും.കൽപ്പറ്റ സ്റ്റേഷൻ എ.എസ്.ഐ. പ്രദീപ് കെ.പി., വയനാട് ഡയറ്റ് ലക്ചറർ സുധീഷ്, ജി.വി.എച്ച്.എസ്.എസ്. മുണ്ടേരി ഹെഡ്മിസ്ട്രസ് സൽമ ടീച്ചർ, ഡബ്ല്യു.ഒ.എച്ച്.എസ്. ഹെഡ്മാസ്റ്റർ അബ്ദുസ്സലാം, വ്യാപാരി പ്രതിനിധി ഹാരിസ്, എം.പി.ടി.എ. പ്രതിനിധികളായ മെഹബൂബ്, ദൃശ്യ ആർ., വിവിധ സ്കൂളുകളിലെ വിദ്യാർഥി ലീഡർമാരായ നിഹ ഫാത്തിമ, മീനാക്ഷി എസ്. കുമാർ, അംന ഷെറിൻ, എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസർ ജിഷ്ണു ജി., സിനി പി.എം., റഈസ, പ്രമോദ്, അനീഷ്, ബി.ആർ.സി. വൈത്തിരി ബി.പി.സി. ടിന്റോ ജോസ് എന്നിവർ പങ്കെടുത്തു.വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ് സ്വാഗതവും സഭാ കൺവീനർ അലി.കെ. നന്ദിയും പറഞ്ഞു.

