ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട അഞ്ചു തെറ്റിധാരണകൾ

വ്യക്തിഗത വായ്പ പെട്ടെന്ന് അനുവദിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്. ഇന്ത്യയില്‍ ഒരു വ്യക്തിഗത ലോണിനുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്.

വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെയും സമയബന്ധിതമായ തിരിച്ചടവാണ് ക്രെഡിറ്റ് സ്‌കോറിനെ പ്രധാനമായും ബാധിക്കുന്നത്. ക്രെഡിറ്റ് സ്കോർ കുറയുന്നത് വായ്പ എടുക്കാനുള്ള നീക്കത്തെ ബാധിക്കും. ക്രെഡിറ്റ് സ്കോറിനെ ചുറ്റിപ്പറ്റി നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ക്രെഡിറ്റ് സ്‌കോറിനെ സംബന്ധിച്ച ചില തെറ്റിദ്ധാരണകളെക്കുറിച്ച്‌ മനസിലാക്കാം.

എന്താണ് ക്രെഡിറ്റ് സ്കോർ?

നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി, ക്രെഡിറ്റ് യോഗ്യത പ്രതിഫലിപ്പിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍. തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് വിനിയോഗം, ക്രെഡിറ്റ് ചരിത്രത്തിന്റെ ദൈര്‍ഘ്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്. ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉപയോഗിച്ച്‌, വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളും എളുപ്പത്തില്‍ നേടാൻ കഴിയും. സ്കോർ കുറവാണെങ്കില്‍, ഉയർന്ന പലിശ നിരക്കില്‍ വായ്പയെടുക്കുന്നതിന് കുറച്ച്‌ ഓപ്ഷനുകള്‍ മാത്രമേ ഉണ്ടാകൂ.

ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍

1. ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിക്കുക:

ഇതേറ്റവും സാധാരണയായ തെറ്റിദ്ധാരണകളിലൊന്നാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതിനെ “സോഫ്റ്റ് എൻക്വയറി” എന്ന് വിളിക്കുന്നു, അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. സ്കോർ പതിവായി പരിശോധിക്കുന്നത് നിങ്ങളെ അറിയിക്കുകയും ആവശ്യാനുസരണം അനുചിതമായ നടപടികള്‍ സ്വീകരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

2. വരുമാനം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നു:

ക്രെഡിറ്റ് സ്‌കോർ നിർണ്ണയിക്കുന്നത് ക്രെഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങള്‍ കണക്കാക്കി മാത്രമാണ്, നിങ്ങളുടെ വരുമാനം പരിഗണിക്കുന്നില്ല. വരുമാനം കടം വീട്ടാനുള്ള ഒരാളുടെ കഴിവിനെ നിർണയിക്കുന്നുണ്ടെങ്കിലും, ഒരു വ്യക്തിയുടെ ഉയർന്ന ശമ്ബളം അയാള്‍ക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. മറുവശത്ത്, കുറഞ്ഞ ശമ്ബളമുള്ള ഒരാള്‍ ഇഎംഐ ശരിയായ സമയത്ത് അടയ്ക്കുന്നുണ്ടെങ്കില്‍ അയാളുടെ ക്രെഡിറ്റ് സ്കോർ ഉയർന്നതായിരിക്കും.

3. വായ്പ അനുവദിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ മാത്രം കണക്കാക്കിയാണ്:

ക്രെഡിറ്റ് സ്കോർ വായ്പ അനുവദിക്കുന്ന ഘടകങ്ങളിലൊന്നാണ്. കടം കൊടുക്കുന്നവർ നിങ്ങളുടെ തൊഴില്‍, വരുമാന സ്ഥിരത, തിരിച്ചടവ് ചരിത്രം, വായ്പയുടെ തരം അല്ലെങ്കില്‍ ക്രെഡിറ്റ് ഉല്‍പ്പന്നം എന്നിവ പരിഗണിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ കൊണ്ട് മാത്രം വായ്പ കിട്ടണമെന്ന് ഉറപ്പില്ല.

4. പഴയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നു:

ഒരു പഴയ ക്രെഡിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് യഥാർത്ഥത്തില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിച്ചേക്കാം. പഴയ അക്കൗണ്ടുകള്‍ നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം കാണിക്കുന്നു. ഇഎംഐ തിരിച്ചടവ് മനസിലാക്കാൻ കടം കൊടുക്കുന്നവർ നോക്കുന്നത് പഴയ അക്കൗണ്ടുകളാണ്. അതിനാല്‍ അനാവശ്യ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിനുപകരം, അവ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.

5. ഡെബിറ്റ് കാർഡുകള്‍ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നു:

ഡെബിറ്റ് കാർഡുകള്‍ ദൈനംദിന ചെലവുകള്‍ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു, എന്നാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കുന്നില്ല. ക്രെഡിറ്റ് കാർഡുകളില്‍ നിന്ന് വ്യത്യസ്തമായി, ഡെബിറ്റ് കാർഡുകള്‍ ഒരു വായ്പക്കാരനില്‍ നിന്ന് പണം കടം വാങ്ങുന്നില്ല; അവ നിങ്ങളുടെ അക്കൗണ്ടിലെ പണത്തില്‍ നിന്ന് നേരിട്ട് എടുക്കുന്നു. ക്രെഡിറ്റ് കാർഡ് ബാധ്യതകള്‍ കൃത്യസമയത്ത് അടച്ച്‌ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക.

ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര, ഹോട്ടലുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ് ; എല്‍പിജി ബുക്കിംഗ് നിയന്ത്രണവുമായി സ‍ര്‍ക്കാർ

തിരുവനന്തപുരം : ഇറാൻ-ഇസ്രായേൽ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയിൽ ആശങ്ക പടരുന്നു. ഉത്തർപ്രദേശിലും ദില്ലി എൻസിആർ മേഖലയിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ഇന്നലെ ഉണ്ടായത്. യുദ്ധം

ട്രംപിന്റെ പ്രഖ്യാപനത്തിന്റെ തോളിലേറി രൂപ, 40 പൈസയുടെ നേട്ടം, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 100 ഡോളറില്‍ താഴെ

മുംബൈ: ഇറാനെതിരെയുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചുകയറി രൂപ. ഇന്ന് രാവിലെ ഡോളറിനെതിരെ 40 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം

മമ്മൂട്ടിയുടെ ടൗൺഷിപ്പ് വിവാദത്തിൽ വെട്ടിലായി സിപിഎം; മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും വിമർശനം, പിന്തുണച്ചും ഒരു വിഭാ​ഗം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാ​ദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം. മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രം​ഗത്തെത്തി. പരസ്യമായി മാപ്പ് പറഞ്ഞതിലാണ്

പ്രധാനമന്ത്രി കേരളത്തിലേക്ക്, മാർച്ച് 11ന് എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും; അരലക്ഷം പേർ പങ്കെടുക്കുമെന്ന് ബിജെപി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ പ്രധാനമന്ത്രി 11 ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ചടങ്ങിൽ

പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കല്‍പറ്റ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാവര്‍ക്കും പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി എന്നിവ ലക്ഷ്യമിട്ട് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ജിന്‍സി സണ്ണി അവതരിപ്പിച്ചു. 95.08

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.

കല്ലോടി: കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവി ലെ ഇവർ സഞ്ചരിച്ച ബൈക്കും ട്രാവലറും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.