ഇന്ത്യയില്‍ തൂക്കിലേറ്റിയത് ഒരേയൊരു വനിതയെ മാത്രം; ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ?

കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി കലക്കി കൊടുത്ത് കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ കോടതി വിധിയെ സ്വാഗതം ചെയ്ത് വലിയ ആഹ്ലാദപ്രകടനമാണ് നടക്കുന്നത്. കേരളത്തില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെടുന്ന മൂന്നാമത്തെ മാത്രം പ്രതിയാണ് ഗ്രീഷ്മ, കൂട്ടത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയും ഗ്രീഷ്മ തന്നെ. നിലവില്‍ കേരളത്തില്‍ രണ്ട് വനിതാ കുറ്റവാളികളാണ് ഗ്രീഷ്മ ഉള്‍പ്പെടെ കൊലക്കയര്‍ കാത്ത് കഴിയുന്നത്.

എന്നാല്‍ മേല്‍ക്കോടതിയിലേക്ക് അപ്പീല്‍ എത്തുമ്പോള്‍ ഗ്രീഷ്മയ്ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. ഇനി രാജ്യത്തിന്റെ ചരിത്രത്തിലേക്ക് വന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരേയൊരു സ്ത്രീ കുറ്റവാളി മാത്രമാണ് തൂക്കിലേറ്റപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഗ്രീഷ്മയുടെ വധശിക്ഷ നടപ്പിലാക്കപ്പെട്ടാല്‍ അത് ചരിത്രമാകും. ഇന്ത്യയില്‍ ഒരു സംസ്ഥാനവും കൃത്യമായി എത്ര പ്രതികളെ തൂക്കിലേറ്റിയെന്ന കണക്ക് കൃത്യമായി പുറത്തുവിട്ടിട്ടില്ല.

കേരളത്തില്‍ നാളിതുവരെ വെറും മൂന്ന് പേരെ മാത്രമാണ് തൂക്കിലേറ്റിയിട്ടുള്ളത്. സ്വാതന്ത്ര്യത്തിനു ശേഷം 57 പേരെ മാത്രമേ രാജ്യത്ത് വധശിക്ഷയ്ക്ക് വധിച്ചിട്ടുള്ളൂവെന്ന് ഔദ്യോഗിക ഗവണ്‍മെന്റ് സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തമാകുന്നത്. എങ്കിലും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ തെറ്റാണെന്നും ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കിയവരുടെ യഥാര്‍ഥ എണ്ണം ആയിരക്കണക്കിന് വരാമെന്നും സ്ഥിരീകരിക്കാത്ത കണക്കുകള്‍ ഉണ്ട്. 1991ല്‍ ആണ് കേരളത്തില്‍ അവസാനമായി ഒരു പ്രതിയെ തൂക്കിലേറ്റിയത്.

കേരളം തൂക്കിലേറ്റിയത് മൂന്ന് പേരെ മാത്രം

കേരളത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് തൂക്കിലേറ്റിയത്. ദുര്‍മന്ത്രവാദത്തിനായി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അഴകേശനെയാണ് 1979ല്‍ ആദ്യമായി കേരളത്തില്‍ തൂക്കിലേറ്റിയത്. 1984ല്‍ വാകേരിയില്‍ 4 പേരുടെ കൊലപ്പെടുത്തിയ വി ബാലകൃഷ്ണനെ 16 മാര്‍ച്ച് 1990ന് തൂക്കിലേറ്റി. 18 പേരെ തലയ്ക്കടിച്ചു കൊലപെടുത്തിയ റിപ്പര്‍ ചന്ദ്രന്‍ എന്ന മുത്തുക്കുട്ടി ചന്ദ്രനെ 1991 ജൂലായ് 6ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. അതായത് ഒരു വനിതാ കുറ്റവാളിയെപ്പോലും കേരളത്തില്‍ തൂക്കിലേറ്റിയിട്ടില്ല.

ഇന്ത്യയില്‍ കഴുമരുത്തിലേറ്റിയത് ഒരേയൊരു വനിതയെ

നിരവധി സ്ത്രീകളെ തൂക്കിലേറ്റാന്‍ വിധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഒരേയൊരു പ്രതിയെ മാത്രമാണ് ഇന്ത്യയില്‍ തൂക്കിക്കൊന്നിട്ടുള്ളത്. 1955 ജനുവരി 3ന് തീഹാര്‍ ജയിലില്‍ വച്ച് രത്തന്‍ ബായ് ജെയിനിനെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റിയത്. ഒരു ക്ലിനിക്കില്‍ മാനേജറായി ജോലി ചെയ്തിരുന്ന രത്തന്‍ ബായ്, ആ ക്ലിനിക്കില്‍ തന്നെ ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രത്തന്‍ ബായ് ജെയിന്‍ വിഷം നല്‍കി മൂന്ന് പെണ്‍കുട്ടികളെ കൊന്നത്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.