ലിങ്കില്‍ ക്ലിക്ക് ചെയ്യാതെയും ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം…

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഏതൊരാളുടെയും ഏറ്റവും വലിയ ആശങ്കയാണ് ഇവ ഹാക്ക് ചെയ്യപ്പെടുമോ എന്നത്. പലതരത്തിലുള്ള തട്ടിപ്പുകളും ഇതിനെ ചുറ്റിപ്പറ്റി നടക്കാറുള്ളതുകൊണ്ട് തന്നെ, സൈബർ ഉദ്യോഗസ്ഥരും കമ്പനികളും വാട്‌സാപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും എപ്പോഴും ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പുകളും ജാഗ്രതാ നിർദ്ദേശങ്ങളും നല്‍കാറുണ്ട്. അത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കുകയാണ് വാട്‌സാപ്പ്. വാട്സാപ്പ് പ്രകാരം, നല്‍കുന്ന കണക്കനുസരിച്ച്‌, വിവിധ രാജ്യങ്ങളിലായി ഏകദേശം, 90 പേരെ ഹാക്കർമാർ ലക്ഷ്യമിട്ടതായി റിപ്പോർട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലുള്‍പ്പെടെ രണ്ട് ഡസൻ രാജ്യങ്ങളിലുള്ളവരാണ് ഇരകള്‍. ഹാക്കിംഗ് സോഫ്റ്റ്‌വെയറില്‍ വൈദഗ്ദ്ധ്യമുള്ള ഇസ്രായേല്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പാരഗണ്‍ സൊല്യൂഷന്റെ സ്‌പൈവയറാണ് ഹാക്കിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 90 ഉപയോക്താക്കളെ ഹാക്ക് ചെയ്യാനുള്ള ശ്രമം കണ്ടെത്തിയതായി മെറ്റ വ്യക്തമാക്കി. ആരൊക്കെയാണ് ഇരകളെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വാട്‌സാപ്പ് ഉപയോക്താക്കളായ ചില മാധ്യമ പ്രവർത്തകരും സമൂഹത്തില്‍ ഉയർന്ന നിലയില്‍ ജീവിക്കുന്നവരെയുമാണ് ഹാക്കിംഗ് ലക്ഷ്യമിട്ടതെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. പാരഗണിന്റെ സ്‌പൈവെയർ ‘സീറോ-ക്ലിക്ക്’ ഹാക്ക് ആണ് ഉപയോഗിക്കുന്നത്. ഇതാണ് ഏറ്റവും ആശങ്കാജനകമായ കാര്യമെന്ന് അധികൃതറ വ്യക്തമാക്കുന്നു. അതായത്, ഉപയോക്താക്കള്‍ ഹാക്ക് ചെയ്യപ്പെടാൻ അവർ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതില്ല. സീറോ-ക്ലിക്ക് ഹാക്കിംഗ് വഴി, ഹാക്കർമാർക്ക് ഇരയുടെ സഹായമില്ലാതെ തന്നെ ഒരു ഉപകരണത്തിലേക്ക് ആക്സസ് ചെയ്യാൻ കഴിയുന്നു. സ്പൈവെയറിന്റെ വർദ്ധിച്ചുവരുന്ന അപകട സാധ്യതകളും ഉപയോക്താക്കള്‍ അറിയാതെ തന്നെ, അവരുടെ ഉപകരണങ്ങളില്‍ എങ്ങനെ കയറിപ്പറ്റാമെന്ന് ഇത് വ്യക്തമാക്കുന്നു. വാട്ട്സാപ്പ് ഹാക്കിംഗ് ശ്രമം തടസ്സപ്പെടുത്തിയെന്നും കനേഡിയൻ ഇന്റർനെറ്റ് വാച്ച്‌ഡോഗ് ഗ്രൂപ്പായ സിറ്റിസണ്‍ ലാബിലേക്ക് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയതായും വാട്‌സാപ്പ് വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത്സംബന്ധിച്ച്‌ അന്വേഷണം നടത്തുകയാണെന്നും മെറ്റ വ്യക്തമാക്കി. ജി-മെയിലും ഉപയോക്താക്കള്‍ക്ക് ഹാക്കിംഗ് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

വ്യാജ ബലാത്സംഗ കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് 20 വർഷം; നഷ്ടപ്പെട്ട ജീവിതം ആര് തിരിച്ച് തരും?

യുപി സ്വദേശിയായ വിഷ്ണു തിവാരി വ്യാജ ബലാത്സംഗ കേസിൽ 20 വർഷം ജയിലിൽ കഴിഞ്ഞ ശേഷം നിരപരാധിയെന്ന് കണ്ട് മോചിതനായി. ഈ കാലയളവിൽ കുടുംബം തകരുകയും മാതാപിതാക്കളടക്കം മരണപ്പെടുകയും ചെയ്തു. തനിക്ക് നഷ്ടപ്പെട്ട ജീവിതം

കുമ്പളയിലെ ടോൾ ബൂത്ത് നിർത്തലാക്കാൻ കേന്ദ്രസർക്കാർ; തീരുമാനം ജനരോഷം കനത്തതിന് പിന്നാലെ

കാസര്‍കോട്: കുമ്പളയിലെ ആരിക്കാടിയിലെ ടോള്‍ ബൂത്ത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്താനുള്ള കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് നാളെ (ബുധനാഴ്ച്ച) പുറത്തിറങ്ങും.

അവധി ദിവസങ്ങളിൽ ക്ലാസ് പാടില്ല; അധ്യാപകരുടെ ജന്മദിനത്തിൽ കുട്ടികളിൽ നിന്നും ഗിഫ്റ്റ് വാങ്ങരുത്: നിർദേശങ്ങളുമായി വിദ്യാഭ്യസ മന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയിൽ പുത്തൻ മാറ്റങ്ങൾക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി. പുതിയ മാനദണ്ഡം അനുസരിച്ച് സ്കൂൾ കെട്ടിടം നിർമിക്കാൻ ശ്രമിക്കണമെന്നും, അതിൽ ലിഫ്റ്റ്, ഫാൻ, എസി എന്നിവ ഉണ്ടായിരിക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഭരണഘടന

അതിവേഗ റെയിലുമായി സർക്കാർ മുന്നോട്ട്, ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പാക്കാൻ ഉത്തരവ്; നടപ്പാക്കുക നാല് ഘട്ടങ്ങളായി

തിരുവനന്തപുരം: ആർആർടിഎസ് അതിവേഗ റെയിലുമായി മുന്നോട്ട് പോകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും പൊതുഅംഗീകാരവുമുള്ള മാതൃകയാണെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 20 ശതമാനം വീതം വിഹിതവും അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്ന്

എം.ആര്‍.എസ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് അഞ്ചിന്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യന്‍കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഷന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ആറ് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും

കണ്ടക്ടര്‍ ഒഴിവിലേക്ക് രജിസ്റ്റര്‍ ചെയ്യണം

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ഒഴിവിലേക്ക് പരിഗണിക്കാന്‍ പ്ലസ്ടു, വാലിഡ് കണ്ടക്ടര്‍ ലൈസന്‍സുള്ള 25-50 നുമിടയില്‍ പ്രായമുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 10 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.