രോഗബാധിതരിൽ 57 ശതമാനം പേരും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവർ; ഓറൽ ക്യാൻസർ ബാധയെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട ലേക് ഷോർ ഹോസ്പിറ്റൽ

വായില്‍ ക്യാൻസർ (Oral Cancer) ബാധിച്ച കേസുകളില്‍ 57 ശതമാനവും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരില്‍. പത്തുവർഷത്തിനിടെ വിപിഎസ് ലേക്ഷോർ ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പുറത്തുവിട്ടത്.കാരണം വ്യക്തമായി നിർണയിക്കാമായിരുന്ന അവസ്ഥയില്‍ നിന്നുള്ള ഈ മാറ്റം പുതിയ പ്രവണതയാണ്. അതുകൊണ്ട് തന്നെ ഇത് ആശങ്ക ഉണ്ടാക്കുന്നതാണ് എന്ന് ലേക്‌ഷോർ ആശുപത്രി, ഹെഡ് ആൻഡ് നെക്ക് സർജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ഷോണ്‍ ടി.ജോസഫ് പറഞ്ഞു.

2014 ജൂലൈ മുതല്‍ 2024 ജൂലൈ വരെ ഇവിടെ ചികിത്സ തേടിയ 515 രോഗികളില്‍ 75.5% പുരുഷന്മാരും 24.5% സ്ത്രീകളുമാണ്. ഇവരില്‍ ഏതെങ്കിലും വിധമുള്ള അഡിക്ഷൻ (ലഹരി ആസക്തി) ഉണ്ടായിരുന്നവരില്‍ ഏറിയ പങ്കും മുൻപ് പുകയില ചവയ്ക്കുന്ന ശീലമുള്ളവരായിരുന്നു. പകുതിയോളം പേർക്ക് പുകവലി ശീലവും മറ്റുള്ളവർ മദ്യം ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഈ രോഗികളില്‍ 45.3% പേർക്ക് ഒന്നിലധികം ദുശ്ശീലങ്ങളുണ്ടായിരുന്നു.

ആകെ രോഗികളില്‍ 57% പേരും മുൻപ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്. പുതിയ ഡാറ്റ പ്രകാരം 61% കേസുകള്‍ നാവിലെ ക്യാൻസറുകളും 19% കേസുകള്‍ ബക്കല്‍ മ്യൂക്കോസയിലാണെന്നും പഠനം കാണിച്ചു. കൂടാതെ 3% കേസുകള്‍ വായയുടെ അടിഭാഗത്തും 3% താഴത്തെ ആല്‍വിയോളസിലും ഒരു ശതമാനം മുകളിലെ ആല്‍വിയോളസിലുമാണ്. പ്രാരംഭ ഘട്ടത്തില്‍ തന്നെ പരിശോധനക്ക് വിധേയമായവർക്ക് ചികിത്സ കൂടുതല്‍ ഫലപ്രദമായിട്ടുണ്ട്.

“മുൻപ് മിക്കവാറും എല്ലാ ഓറല്‍ ക്യാൻസർ കേസുകളും പുകയില ഉപയോഗത്തിലൂടെ ആയിരുന്നു. ഇപ്പോള്‍ സ്ഥിതി വളരെയധികം മാറി. രോഗികളില്‍ രണ്ടില്‍ ഒരാള്‍ പുകയില ഉപയോഗിക്കാത്ത ആളാണ്. ഇത് ഞെട്ടിക്കുന്നതാണ്” -ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ.ഷോണ്‍ പറഞ്ഞു. “വർദ്ധിച്ചുവരുന്ന ഓറല്‍ ക്യാൻസറിൻ്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താൻ വിപുലമായ ഗവേഷണം വേണം. അതിന് തുടക്കം കുറിച്ചിട്ടുണ്ട്” -വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.

“നിങ്ങളുടെ ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. വായില്‍ ഉണ്ടാകുന്ന അള്‍സർ രണ്ടാഴ്ച കൊണ്ട് മാറുന്നില്ലെങ്കില്‍ ഉടൻ ഡോക്ടറെ സന്ദർശിക്കണം. വായില്‍ ചുവപ്പോ വെള്ളയോ പാടുകള്‍ കാണപ്പെടുക, അല്ലെങ്കില്‍ തലയിലും കഴുത്തിലും അസാധാരണമായ മുഴകള്‍ ഉണ്ടാകുക, ഇവയും ഓറല്‍ ക്യാൻസറിൻ്റെ ലക്ഷണങ്ങളാകാം” -ഡോ.ഷോണ്‍ ചൂണ്ടിക്കാട്ടി. ലേക്ഷോർ സിഇഒ ജയേഷ് വി നായർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ അനില്‍കുമാർ ടി എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.