ഡൽഹിയെ വിറപ്പിക്കുന്ന ലേഡി ഡോൺ ഒരു കോടിയുടെ ലഹരി മരുന്നുമായി പിടിയിൽ; അറസ്റ്റിലായത് ഹാഷിം ബാബയുടെ ഭാര്യയും കുപ്രസിദ്ധ ഗുണ്ടാസംഘ തലൈവിയുമായ സോയ ഖാൻ

അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിരൂപയോളം വിലമതിക്കുന്ന 225 ഗ്രാം ഹെറോയിന്‍ കൈവശംവെച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവും ഗ്യാംങ്സ്റ്ററുമായ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്‍ അറസ്റ്റില്‍.’ലേഡി ഡോണ്‍’ എന്നറിയപ്പെടുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.

സോയയുടെ ഭര്‍ത്താവായ ഹാഷിം ബാബ നിലവില്‍ ജയിലിലാണ്. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ ജിം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഹാഷിം ബാബയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു സോയ ഖാന്‍.

ഹാഷിം ബാബ ജയിലിലായതോടെ അദ്ദേഹത്തിന്റെ ഗുണ്ടാ സാമ്രാജ്യത്തെ നയിച്ചിരുന്നത് സോയ ആയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നുവന്നിരുന്നത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സമയത്താണ് സോയ ഹാഷിം ബാബയെ ആദ്യമായി കണ്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ് സോയ. സോയയുടെ രണ്ടാം വിവാഹമാണിത്. 2017ലാണ് സോയ ഹാഷിം ബാബയെ വിവാഹം കഴിച്ചത്. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി ഡസന്‍ കണക്കിന് കേസുകളാണ് ഹാഷിം ബാബയ്‌ക്കെതിരെയുള്ളത്.

ജിം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹാഷിം അറസ്റ്റിലായതോടെ ഇയാളുടെ ഗുണ്ടാ സാമ്രാജ്യത്തെ നയിക്കാന്‍ സോയ മുന്നോട്ടുവന്നു. മയക്കുമരുന്ന് വില്‍പ്പന, കള്ളക്കടത്ത് തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സോയ നേതൃത്വം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴും വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചും ബ്രാന്‍ഡഡ് സാധനങ്ങള്‍ ഉപയോഗിച്ചും പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സോയ ആഡംബര പാര്‍ട്ടികളിലും പങ്കെടുത്തിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും ഇവര്‍ സജീവമായിരുന്നു.

ഇടയ്ക്കിടെ ഭര്‍ത്താവിനെ കാണാനായി സോയ തിഹാര്‍ ജയിലിലെത്തുമായിരുന്നു. പ്രത്യേക കോഡ് ഭാഷയിലാണ് ഇവര്‍ ഭര്‍ത്താവുമായി സംസാരിച്ചിരുന്നത്. നിരവധി കുറ്റവാളികളുമായും സോയ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.

ക്രിമിനല്‍ പശ്ചാത്തലം

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സോയയെ പിടികൂടാന്‍ ഡല്‍ഹി പോലീസിലെ ക്രൈം ബ്രാഞ്ചും സ്‌പെഷ്യല്‍ സെല്ലും പരിശ്രമിച്ചുവരികയായിരുന്നു. ഇത്തവണ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സോയയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചു. അറസ്റ്റിലാകുമ്ബോള്‍ ഇവരുടെ കൈവശം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഹെറോയിനും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച ഹെറോയിനാണ് സോയയില്‍ നിന്നും പോലീസ് കണ്ടെടുത്തത്.

തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ ജിം ഉടമയുടെ കൊലപാതകത്തില്‍ പങ്കാളികളായ ചിലര്‍ക്ക് സോയ അഭയം നല്‍കിയിരുന്നതായും പോലീസ് സംശയിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള കുടുംബമാണ് സോയയുടേത് എന്നാണ് പോലീസ് പറയുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സോയയുടെ അമ്മയെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സോയയുടെ പിതാവിന് ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് തന്റെ സംഘത്തെ സോയ നയിച്ചത്. ഉസ്മാന്‍പൂരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ തന്റെ ഗുണ്ടാ സാമ്രാജ്യത്തെ മുന്നോട്ടുനയിച്ചത്. ഉസ്മാന്‍പൂര്‍ കേന്ദ്രമാക്കി നിരവധി ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.

ഹാഷിം ബാബയും ലോറന്‍സ് ബിഷ്‌ണോയും തമ്മിലുള്ള ബന്ധം

അതേസമയം ജിം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ്ക്കും പങ്കുണ്ടെന്ന് ജയിലില്‍ കഴിയുന്ന ഹാഷിം ബാബ മൊഴി നല്‍കിയിരുന്നു. 2021ല്‍ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ബാബയും ലോറന്‍സ് ബിഷ്‌ണോയും സൗഹൃദത്തിലായതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇവരെ വെവ്വേറ ജയിലിലേക്ക് മാറ്റിയെങ്കിലും ഇവര്‍ തമ്മിലുള്ള ആശയവിനിമയം തുടര്‍ന്നു. ജയിലില്‍ കഴിയുമ്ബോഴും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ബിഷ്‌ണോയ് നല്‍കിയെന്നും ബാബ പറഞ്ഞു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.