ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ? ആസ്തി വരുമാന കണക്കുകൾ

സുനിത വില്യംസ് തന്റെ ദീര്‍ഘദൂര ബഹിരാകാശ ദൗത്യത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുമ്ബോള്‍ അവരുടെ കരിയര്‍, ശമ്ബളം, ആസ്തി എന്നിവയെക്കുറിച്ച്‌ അറിയാന്‍ പലരും ആകാംഷാഭരിതരാണ്.ഒന്നിലധികം ബഹിരാകാശ യാത്രകള്‍ നടത്തിയ ഒരു പരിചയ സമ്ബന്നയായ ബഹിരാകാശ യാത്രിക എന്ന നിലയില്‍ നാസയില്‍ അഭിമാനകരമായ നിലയിലാണ് അവര്‍ ഉള്ളത്.

എന്നാല്‍ നിങ്ങള്‍ക്കറിയാമോ, സുനിതാ വില്യംസിന്റെ ആസ്തിയും ശമ്ബളവും എത്രയാണെന്ന്?ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബഹിരാകാശ ഏജന്‍സികളില്‍ ഒന്നായ നാസ, യുഎസ് ഗവണ്‍മെന്റിന്റെ ശമ്ബള സ്‌കെയിലിനെ അടിസ്ഥാനമാക്കിയാണ് ബഹിരാകാശ യാത്രികര്‍ക്ക് ശമ്ബളം നല്‍കുന്നത്. അത് GS -13 മുതല്‍ GS- 15 വരെയാണ്. യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സുനിത വില്യംസിനെപ്പോലെയുളള ഉയര്‍ന്ന പരിചയ സമ്ബന്നരായ ബഹിരാകാശ യാത്രികര്‍ സാധാരണയായി GS-15 വിഭാഗത്തിലാണ് പെടുന്നത്. നാസയുടെ രേഖകള്‍ പ്രകാരം അവരുടെ വാര്‍ഷിക ശമ്ബളം ഏകദേശം 1.26 കോടി രൂപയാണ്.

ശമ്ബളത്തിന് പുറമേ നാസ ബഹിരാകാശ യാത്രികര്‍ക്ക് സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ്, തങ്ങള്‍ക്കും കുടുംബത്തിനും മാനസിക പിന്തുണ, ജോലി സംബന്ധമായ അസൈന്‍മെന്റുകള്‍ക്കുള്ള യാത്രാ അലവന്‍സുകള്‍ എന്നിവയുള്‍പ്പടെ വിവധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. Marca.com നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സുനിതാ വില്യംസിന്റെ ആസ്തി ഏകദേശം 5 മില്യണ്‍ ഡോളറാണ്. ഫെഡറല്‍ മാര്‍ഷലായി ജോലി ചെയ്യുന്ന ഭര്‍ത്താവ് മൈക്കല്‍ ജെ. വില്യംസിനൊപ്പം സുനിത വില്യംസ് നിലവില്‍ ടെക്‌സസിലെ ഹ്യൂസ്റ്റണിലാണ് താമസിക്കുന്നത്.

2024 ജൂണ്‍ 5 ന് 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി സുനിത വില്യംസും ബാരി ബുച്ച്‌ വില്‍മോറും സ്പേസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നാസ പല തവണകളിലായി അവരുടെ തിരിച്ചുവരവ് മാറ്റി വെക്കുകയായിരുന്നു. മാര്‍ച്ച്‌ അവസാനത്തോടെ അവര്‍ തിരിച്ചു വരുമെന്നാണ് കരുതുന്നത്.

TAGS

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.