രാത്രി വൈകി അത്താഴം കഴിക്കുവരാണോ..?

തിരക്കുപിടിച്ച ജീവിതത്തിനിടിയില്‍ ആഹാരം കഴിക്കാൻ മറക്കുന്നവരും സമയത്ത് കഴിക്കാത്തവരും ധാരാളമാണ്. ചിലർക്കാണെങ്കില്‍ എത്ര കഴിച്ചാലും രാത്രി വൈകി ഒന്നുകൂടെ ആഹാരം കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ രാത്രി 9 മണിക്ക് ശേഷമുള്ള അത്താഴം നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്‌ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ഉറക്കകുറവ്, ശരീരഭാരം വർദ്ധിക്കുക, ഹൃദ്രോഗ സാധ്യത എന്നിവയെല്ലാം ഈ ശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇടയ്ക്ക് എപ്പോഴെങ്കിലും വൈകി ആഹാരം കഴിക്കുന്നത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും സ്ഥിരമായി അത്തരത്തില്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വൈകിയുള്ള അത്താഴം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് നോക്കാം.

ഉറക്കക്കുറവ്

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. വൈകി ഭക്ഷണം കഴിക്കുന്നവർ വൈകി ഉറങ്ങാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ഉറക്കചക്രം തടസ്സപ്പെടുത്തുന്നു. മാത്രമല്ല, വൈകിയുള്ള ഭക്ഷണം ദഹനവ്യവസ്ഥ തകരാറിലാക്കാൻ കാരണമാകും.

ശരീരഭാരം കൂടുന്നു

നല്ല ദഹനത്തിനും ഭാരം നിയന്ത്രിക്കുന്നതിനും നേരത്തെ അത്താഴം കഴിക്കുന്നത് ഗുണം ചെയ്യും. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഭക്ഷണ സമയത്തിന്റെ പങ്ക് വളരെ വലുതാണ്. നമ്മള്‍ എത്ര വൈകി കഴിക്കുന്നുവോ അത്രയും ഭക്ഷണം കുടലില്‍ തന്നെ തുടരുകയും അത് ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. നേരത്തെ അത്താഴം കഴിച്ചാല്‍ വേഗം തന്നെ ദഹനം നടക്കുന്നു.

ദഹനക്കുറവും
വയറു വീർക്കലും

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ദഹനത്തെ കാര്യമായി ബാധിക്കും. കാരണം ഇത് ശരിയായ ദഹനത്തിന് വളരെ കുറച്ച്‌ സമയം മാത്രമാണ് നല്‍കുന്നത്. ആസിഡ് റിഫ്ലക്സ്, വയറ് വീർക്കല്‍, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഭക്ഷണം ശരിയായ രീതിയില്‍ വേർതിരിക്കുമ്പോള്‍ ശരീരം മികച്ച രീതിയില്‍ പ്രവർത്തിക്കുന്നു, ഇതിലൂടെ ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാൻ സാധിക്കുന്നു.

ഹൃദ്രോഗം രക്താതിമർദ്ദം

ഹൃദയാരോഗ്യത്തില്‍ ഭക്ഷണ സമയം നിർണായക പങ്കുവഹിക്കുന്നു. പ്രമേഹം, തൈറോയ്ഡ് തകരാറുകള്‍, പിസിഒഡി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ള വ്യക്തികള്‍ക്ക് രാത്രി വൈകിയുള്ള അത്താഴം പ്രത്യേകിച്ച്‌ ദോഷകരമാകുമെന്ന് പോഷകാഹാര വിദഗ്ധൻ മെഹർ രജ്പുത് പറയുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് മൂലം രക്തസമ്മർദ്ദത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനും കാരണമാകും. ഇവ രണ്ടും ഹൃദ്രോഗത്തിന് കാരണമാകുന്നു. ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത് അനുസരിച്ച്‌, അത്താഴത്തിന് ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെയാണ്, ഇത് ഉറങ്ങുന്നതിന് മുമ്പ് ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ മതിയായ സമയം നല്‍കുന്നു. ഇത് മികച്ച ഉപാപചയ ആരോഗ്യം നിലനിർത്താനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *