അല്‍ഫാം കഴിച്ചാല്‍ ക്യാൻസര്‍ വരുമോ..?

തനിക്ക് കുടല്‍ ക്യാൻസർ വരാനുള്ള കാരണം അല്‍ഫാം അമിതമായി കഴിച്ചതാണെന്ന് കഴിഞ്ഞ ദിവസം നടൻ സുധീർ സുകുമാരൻ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. തനിക്ക് അല്‍ഫാമിലെ കരിഞ്ഞ ഭാഗങ്ങള്‍ ഇഷ്ടമാണെന്നും അത് ഒട്ടേറെ കഴിക്കാറുണ്ടെന്നും ഇതാവാം ക്യാൻസറിന് കാരണമായതെന്നുമായിരുന്നു സുധീർ സുകുമാരൻ പറഞ്ഞത്. എന്നാല്‍ അല്‍ഫാം മാത്രം ക്യാൻസറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാവുമെന്നത് ശരിയാണ്. എന്നാല്‍, ഈ കെമിക്കലുകള്‍ ക്യാൻസറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കുടല്‍ ക്യാൻസറിന് അനവധി കാരണങ്ങളുണ്ട്. കുടല്‍ ക്യാൻസറിന് വ്യക്തമായ ഒറ്റക്കാരണം കണ്ടെത്തിയിട്ടില്ല. ഹൃദ്രോഗത്തെപ്പോലെ അനവധി ഘടകകങ്ങള്‍ ഒരുമിച്ചു ചേരുമ്പോഴാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. അമിതമദ്യപാനം, പുകവലി, പാരമ്പര്യ പ്രശ്നങ്ങള്‍ എന്നിവ കാരണം കുടല്‍ ക്യാൻസർ ഉണ്ടാവാം. പുരുഷന്മാർക്ക് സ്ത്രീകളേക്കാള്‍ 20% കുടല്‍ ക്യാൻസർ സാധ്യത കൂടുതലാണ്. റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയുടെ ഉപയോഗം എന്നിവ കുടല്‍ ക്യാൻസറിന് കാരണമാകാം. സന്തുലിതമായ ജീവിതരീതിയാണ് എല്ലാംകൊണ്ടും നല്ലത്. ഏതെങ്കിലുമൊരുഘടകം അമിതമായാല്‍ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്. അല്‍ഫാം ക്യാൻസറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അല്‍ഫാം ഗ്രില്‍ഡ് മീറ്റാണ്. ഗ്രീല്‍ഡ് മീറ്റുകള്‍ നൂറ്റാണ്ടുകളായി മനുഷ്യൻ കഴിച്ചുവരുന്നുണ്ട്. തന്തൂരി ചിക്കൻ പോലും ഒരുതരം ഗ്രില്‍ഡ് മീറ്റാണ്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാവുമെന്നത് ശരിയാണ്. ഈ കെമിക്കലുകള്‍ ക്യാൻസറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ല. അമിതമായി ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. അമിതമായി ഇറച്ചി കഴിക്കുന്നവർ ചിലപ്പോള്‍ മദ്യപിച്ചെന്നിരിക്കാം, പുകവലിച്ചെന്നിരിക്കാം, ജീവിതരീതിയില്‍ തന്നെ പലമാറ്റങ്ങളും ഉണ്ടായെന്നിരിക്കാം. അതുകൊണ്ട് അവർക്ക് ക്യാൻസർ സാധ്യതകള്‍ ഉണ്ടാവാം. വെജിറ്റേറിയനാണെന്ന് കരുതി ക്യാൻസർ വരില്ലെന്ന് ആരും ചിന്തിക്കേണ്ടതില്ല. ലക്ഷണങ്ങളുണ്ടായാല്‍ പരിശോധിക്കണം. ഒരു പ്രത്യേക ജീവിത രീതി പിന്തുടർന്നു എന്നതുകൊണ്ടുമാത്രം ക്യാൻസർ വരില്ല എന്ന് ആരും ചിന്തിക്കരുത്. ക്യാൻസർ ആർക്കും പിടിപെടാവുന്ന രോഗമാണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *