അല്‍ഫാം കഴിച്ചാല്‍ ക്യാൻസര്‍ വരുമോ..?

തനിക്ക് കുടല്‍ ക്യാൻസർ വരാനുള്ള കാരണം അല്‍ഫാം അമിതമായി കഴിച്ചതാണെന്ന് കഴിഞ്ഞ ദിവസം നടൻ സുധീർ സുകുമാരൻ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. തനിക്ക് അല്‍ഫാമിലെ കരിഞ്ഞ ഭാഗങ്ങള്‍ ഇഷ്ടമാണെന്നും അത് ഒട്ടേറെ കഴിക്കാറുണ്ടെന്നും ഇതാവാം ക്യാൻസറിന് കാരണമായതെന്നുമായിരുന്നു സുധീർ സുകുമാരൻ പറഞ്ഞത്. എന്നാല്‍ അല്‍ഫാം മാത്രം ക്യാൻസറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാവുമെന്നത് ശരിയാണ്. എന്നാല്‍, ഈ കെമിക്കലുകള്‍ ക്യാൻസറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കുടല്‍ ക്യാൻസറിന് അനവധി കാരണങ്ങളുണ്ട്. കുടല്‍ ക്യാൻസറിന് വ്യക്തമായ ഒറ്റക്കാരണം കണ്ടെത്തിയിട്ടില്ല. ഹൃദ്രോഗത്തെപ്പോലെ അനവധി ഘടകകങ്ങള്‍ ഒരുമിച്ചു ചേരുമ്പോഴാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. അമിതമദ്യപാനം, പുകവലി, പാരമ്പര്യ പ്രശ്നങ്ങള്‍ എന്നിവ കാരണം കുടല്‍ ക്യാൻസർ ഉണ്ടാവാം. പുരുഷന്മാർക്ക് സ്ത്രീകളേക്കാള്‍ 20% കുടല്‍ ക്യാൻസർ സാധ്യത കൂടുതലാണ്. റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയുടെ ഉപയോഗം എന്നിവ കുടല്‍ ക്യാൻസറിന് കാരണമാകാം. സന്തുലിതമായ ജീവിതരീതിയാണ് എല്ലാംകൊണ്ടും നല്ലത്. ഏതെങ്കിലുമൊരുഘടകം അമിതമായാല്‍ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്. അല്‍ഫാം ക്യാൻസറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അല്‍ഫാം ഗ്രില്‍ഡ് മീറ്റാണ്. ഗ്രീല്‍ഡ് മീറ്റുകള്‍ നൂറ്റാണ്ടുകളായി മനുഷ്യൻ കഴിച്ചുവരുന്നുണ്ട്. തന്തൂരി ചിക്കൻ പോലും ഒരുതരം ഗ്രില്‍ഡ് മീറ്റാണ്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാവുമെന്നത് ശരിയാണ്. ഈ കെമിക്കലുകള്‍ ക്യാൻസറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ല. അമിതമായി ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. അമിതമായി ഇറച്ചി കഴിക്കുന്നവർ ചിലപ്പോള്‍ മദ്യപിച്ചെന്നിരിക്കാം, പുകവലിച്ചെന്നിരിക്കാം, ജീവിതരീതിയില്‍ തന്നെ പലമാറ്റങ്ങളും ഉണ്ടായെന്നിരിക്കാം. അതുകൊണ്ട് അവർക്ക് ക്യാൻസർ സാധ്യതകള്‍ ഉണ്ടാവാം. വെജിറ്റേറിയനാണെന്ന് കരുതി ക്യാൻസർ വരില്ലെന്ന് ആരും ചിന്തിക്കേണ്ടതില്ല. ലക്ഷണങ്ങളുണ്ടായാല്‍ പരിശോധിക്കണം. ഒരു പ്രത്യേക ജീവിത രീതി പിന്തുടർന്നു എന്നതുകൊണ്ടുമാത്രം ക്യാൻസർ വരില്ല എന്ന് ആരും ചിന്തിക്കരുത്. ക്യാൻസർ ആർക്കും പിടിപെടാവുന്ന രോഗമാണ്.

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്

പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ

മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ

മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ

കടുവ ചീക്കല്ലൂരിൽ

പനമരം/ കണിയാമ്പറ്റ: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഈ പ്രദേശത്ത്

പച്ചിലക്കാട് പടിക്കംവയലിലെ കടുവാ ഭീതി; നിരോധനാജ്ഞ

പനമരം പടിക്കംവയലിൽ കാണപ്പെട്ട കടുവയെ പിടികൂടുന്ന തിന്റെ ഭാഗമായുള്ള ദൗത്യം പുരോഗമിക്കുന്നതിനാൽ പ്രദേശ ത്തും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, നടവയൽ, ചുണ്ടക്കുന്ന്, അരിഞ്ചേർമല എന്നിവിടങ്ങളിലും, കണിയാമ്പറ്റ പഞ്ചായത്തിലെ

തിരുവനന്തപുരത്ത് മേയർ: ചർച്ചയിലേക്ക് കൂടുതൽ പേരുകൾ; വി ജി ഗിരികുമാറും കരമന അജിത്തും പരിഗണനയിൽ

തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു കിലോമീറ്ററോളം രോ​ഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.