പാരസെറ്റമോള്‍‍ ഒത്തിരി കഴിക്കല്ലേ…

ചിലര്‍ക്ക് എന്തിനുമുള്ള പ്രതിവിധിയാണ് പാരസെറ്റമോള്‍. പാരസെറ്റമോള്‍ ഉപദ്രവകാരിയല്ലെന്ന ആത്മവിശ്വാസത്തിലാണ് ഇത് കഴിക്കുന്നത്. 70 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോള്‍. പനിക്കും ശരീരം വേദനയ്ക്കും പ്രതിവിധിയാണ് പാരസെറ്റമോള്‍. മരുന്നുകഴിച്ച്‌ 30 മിനിറ്റിനുള്ളില്‍ തന്നെ പനിയും ശരീരവേദനയും കുറഞ്ഞുതുടങ്ങുകയും ചെയ്യും. നാല് മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് ഇതിന്റെ ഗുണം ലഭിക്കുക. പൊതുവെ ഉപദ്രവകാരിയല്ലാത്തതിനാല്‍ തന്നെ പനിയോ, മേലുവേദനയോ വരുമ്പോഴേക്കും ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങിക്കഴിക്കുകയും ചെയ്യും. എന്നാല്‍ എന്തിനും ഏതിനും പാരസെറ്റമോള്‍ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വേദന സംഹാരികളുടെ അമിത ഉപയോഗം വൃക്കകളെ ബാധിക്കുമെന്നാണ് പൊതുവായി എല്ലാവരും പറയാറുള്ളത്. എന്നാല്‍ വൃക്കയെയല്ല പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് കരളിനെ ബാധിക്കുമെന്നാണ് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടറായ ഡോ: മനോജ് ശര്‍മ പറയുന്നത്. കൃത്യമായ നിര്‍ദേശത്തോടെയല്ലാതെ പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും വിഷമയമാകുന്നതിന് കാരണമാകുമെന്നും ലിവര്‍ ഫെയ്‌ലിയറിലേക്ക് വരെ നയിച്ചേക്കാമെന്നുമാണ് ഡോക്ടര്‍ നല്‍കുന്ന മുന്നറിയിപ്പ്. പാരസെറ്റമോളിനോട് അലര്‍ജിയുള്ളവര്‍ ഒരിക്കലും ഇത് കഴിക്കരുത്. പാരസെറ്റമോള്‍ അടങ്ങിയിരിക്കുന്ന മരുന്ന് കഴിക്കുമ്പോഴും ഇത് വീണ്ടും കഴിക്കരുത്. കരള്‍ രോഗങ്ങള്‍, വൃക്ക രോഗം, അളവില്‍ കൂടുതല്‍ മദ്യം കഴിച്ചവര്‍, ഭാരക്കുറവ് ഉള്ളവര്‍ എന്നിവ പാരസെറ്റമോള്‍ കഴിക്കുന്നതിന് മുന്‍പായി നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടിയിരിക്കണം. പാരസെറ്റമോളിന്റെ തുടര്‍ച്ചയായ ഉപയോഗം തളര്‍ച്ച, ശ്വാസം ലഭിക്കാതെ വരിക, ചുണ്ടുകളും വിരലുകളും നീല നിറമാകുക, അനീമിയ, ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരാണെങ്കില്‍ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമായേക്കാം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.