തൃശിലേരി : കാട്ടിക്കുളം ചേലൂർ വട്ടപ്പാറയിൽ ബിജു വി.അർ-അമ്പിളി.എ ദമ്പതികളുടെ മകൻ അശ്വന്ത് വി.ബി എന്ന പതിനാറുകാരൻ മുടി ദാനം ചെയ്ത് മാതൃകയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിലെ വിദ്യാർത്ഥിയായ അശ്വന്ത് കഴിഞ്ഞ നാല് വർഷമായ് മുടി വളർത്തുകയാണ്. ക്വാൻസർ എന്ന രോഗം വന്നവർക്ക് അവരുടെ മുടി കൊഴിഞ്ഞുപോകുമെന്നും കൊഴിഞ്ഞ മുടിക്ക് പകരം കേശദാനം ചെയ്യുന്ന മുടി വെപ്പുമുടിയായ് രോഗികൾക്ക് നൽകാൻ പറ്റുമെന്നും അശ്വന്ത് സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്.
സ്ക്കൂളിലെ ഗ്രൂപ്പ്ഡാൻസിന് വേണ്ടിയാണ് മുടി വളർത്തിയത്. പിന്നീട് മൂന്ന് വർഷകാലം മുടി വെട്ടിയതേയില്ല. വരും വർഷത്തിലും മുടി വളർത്തി ദാനം ചെയ്യാൻ ശ്രമമി ക്കുമെന്ന് അശ്വത് പറഞ്ഞു.
ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് കേശം ഏറ്റുവാങ്ങി. പ്രിൻസിപ്പൽ സി.എസ്.ആഷിഖ്,
ഷിജി സിജിത്ത്,
സരസ്വതി ജയിംസ്,
സി.അർ. സുജല,
സുധീഷ് ചേലൂർ,
ബൈജു അഗസ്റ്റിൻ, ഷീബ ചുണ്ടക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ
അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം







