ലഹരി വസ്തുക്കളുടെ അമിത ഉപയോഗംമൂലം രോഗികളാകുന്നവരുടെ എണ്ണത്തില്‍ വൻ വർധന. മദ്യം, മയക്കുമരുന്ന് അടക്കമുള്ള ലഹരി വസ്തുക്കളുടെ അമിത ഉപയോഗംമൂലം ഗുരുതരാവസ്ഥയിലായി സംസ്ഥാനത്ത് നാല് വർഷത്തിനിടെ ചികിത്സ തേടിയത് ഒരുലക്ഷത്തിലേറെ പേരാണെന്ന് സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ 1,16,700 പേരാണ് ചികിത്സ തേടിയത്. 2021-ല്‍ 21,661 പേർ ചികിത്സ തേടിയപ്പോള്‍ 2022-ല്‍ അത് 30,835 ആയി ഉയർന്നു. തൊട്ടടുത്ത വർഷം 30,946 ആണ്. കഴിഞ്ഞ വർഷം 29,936 പേരാണ് ചികിത്സ തേടിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ രണ്ടര മാസത്തിനിടെ മാത്രം ചികിത്സ തേടിയത് 3322 പേരാണ്. കൂടുതല്‍പേർ ചികിത്സ തേടിയെത്തിയത് എറണാകുളം ജില്ലയിലാണ്. ഇവിടെ 17,163 പേരാണ് ചികിത്സ തേടിയത്. കൊല്ലം (12,690), കോഴിക്കോട് (12,536), മലപ്പുറം (12,909), കോട്ടയം ജില്ലകളിലും വലിയ രീതിയില്‍ ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്. ചികിത്സ തേടിയവരില്‍ 25 പേർ ഇക്കാലയളവില്‍ മരണപ്പെട്ടതായും ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021ല്‍ എറണാകുളം (03), കാസർഗോഡ് (04) ജില്ലകളിലായി ഏഴ് പേരും 2022-ല്‍ ആലപ്പുഴ (04), എറണാകുളം (01) ജില്ലകളിലായി അഞ്ചും തൊട്ടടുത്ത വർഷം കാസർഗോഡ് 02), തൃശൂർ (01), എറണാകുളം (01), ആലപ്പുഴ (05), തിരുവനന്തപുരം (01) ജില്ലകളിലായി പത്ത് പേരും കഴിഞ്ഞ വർഷം കാസർഗോഡ് (01), ആലപ്പുഴ (01) ജില്ലകളിലായി രണ്ട് പേരും ഈ വർഷം ഇതുവരെ ആലപ്പുഴ ജില്ലയില്‍ ഒരാളുമാണ് മരിച്ചത്. ആരോഗ്യ വകുപ്പിന് കീഴില്‍ നിലവില്‍ 15 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം എക്സൈസ് വകുപ്പിന് കീഴില്‍ വിമുക്തി പദ്ധതിയില്‍ ജില്ല അടിസ്ഥാനത്തില്‍ 14 ലഹരി വിമോചന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഔഷധചികിത്സ, കൗണ്‍സലിങ്, സാമൂഹിക ചികിത്സ, ഗ്രൂപ്പ് തെറപ്പി അടക്കമുള്ള ഘട്ടങ്ങളിലൂടെയാണ് രോഗികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കുന്നത്.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ