ഭാര്യ തനിക്കെതിരെ പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കി യുവാവ്

ഭാര്യ തനിക്കെതിരെ പോലീസില്‍ പരാതിh നല്‍കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബറേലി സ്വദേശി രാജ് ആര്യയെന്ന 28 വയസുകാരനാണ് ആത്മഹത്യ ചെയ്തത്.ഭാര്യ സിമ്രാൻ രാജിനെതിരെ പോലീസില്‍ പരാതി നല്‍കുകയും യുവാവ് ഒരു ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയുകയും ചെയ്തു. ശേഷം വീട്ടിലെത്തിയ യുവാവ് ‘അമ്മേ, ഞാൻ എന്നന്നേക്കുമായി ഉറങ്ങാൻ പോകുന്നു’ എന്ന് പറഞ്ഞ ശേഷം തൂങ്ങി മരിക്കുകയായിരുന്നു.

ആര്യനും ഭാര്യ സിമ്രാനും തമ്മില്‍ കുടുംബ പ്രശനങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മില്‍ കലഹവും പതിവായിരുന്നുവെന്ന് രാജിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ തനിക്കെതിരെ പോലീസില്‍ കേസ് കൊടുത്തതിലുള്ള മനോവിഷമത്തിലാണ് രാജ് ആത്മഹത്യാ ചെയ്തെന്ന് കുടുംബം ആരോപിച്ചു.

നീ
10.30 ഓടെ ജയിലിലേക്ക് പോകും, ആശംസകള്‍” എന്ന് സിമ്രാൻ ഇൻസ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിരുന്നു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു മകനുണ്ട്. കുറച്ചു ദിവസം മുൻപ് സിമ്രാൻ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. രാജ് രണ്ട് ദിവസം മുൻപ് സിമ്രാനെ തിരികെ വിളിക്കാൻ ചെന്നപ്പോള്‍ ഒപ്പം വിടാൻ സിമ്രാന്‍റെ വീട്ടുകാർ തയ്യാറായില്ല. സിമ്രാന്‍റെ അച്ഛനും സഹോദരങ്ങളും രാജിനെയും അച്ഛനെയും ആക്രമിച്ചെന്ന് രാജിന്‍റെ സഹോദരി പറയുന്നു. രാജിനും കുടുംബത്തിനുമെതിരെ സിമ്രാന്റെ കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് രാജിനെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

കസ്റ്റഡിയിലെടുത്ത രാജിനെ രാത്രി മുഴുവൻ പോലീസ് മർദിച്ചെന്ന് കുടുംബം ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥനായ സിമ്രാന്‍റെ സഹോദരനാണ് മർദനത്തിന് നേതൃത്വം നല്‍കിയതെന്നും കുടുംബം പറഞ്ഞു. സ്റ്റേഷനില്‍ നിന്ന് അസ്വസ്ഥനും അപമാനിതനുമായാണ് രാജ് മടങ്ങിയതെന്ന് കുടുംബം പറയുന്നു. പിറ്റേന്ന് രാവിലെ എഴുന്നേല്‍പ്പിക്കാൻ ചെന്ന അമ്മയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അപ്പോഴേക്കും രാജ് മരിച്ചിരുന്നു. സിമ്രാന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് രാജിന്റെ സഹോദരി പറഞ്ഞു. ഏറെ നേരം മറ്റൊരാളുമായി സിമ്രാന് സംസാരിക്കാറുണ്ടായിരുന്നതായും രാജിന്റെ സഹോദരി ആരോപിച്ചു. രാജിന്റെ കുടുംബം വിഷയത്തില്‍ പരാതി നല്‍കുന്ന മുറയ്ക്ക് കേസ് ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് സിഐ അജയ് കുമാർ പറഞ്ഞു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.