അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ എടുക്കുന്ന കുട്ടികൾ പലപ്പോഴും എത്തിപ്പെടുന്നത് ലഹരി പെൺവാണിഭ സംഘങ്ങളുടെ കൈകളിൽ; മക്കളെ അന്യ സംസ്ഥാനങ്ങളിൽ പഠനത്തിന് പറഞ്ഞയക്കുന്ന മാതാപിതാക്കൾ നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരികയാണ്. വർഷങ്ങളായി മേഖലയിൽ നിലനിൽക്കുന്ന ഏജന്റുമാരെ ഒഴിവാക്കുവാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇത്തരത്തിൽ തുക സമ്പാദിക്കുന്ന വിദ്യാർത്ഥികൾ കഞ്ചാവ്, MDMA, സ്റ്റാമ്പ്‌ തുടങ്ങിയ മാരക സിംതെറ്റിക് ഡ്രഗ്സ് വാങ്ങുന്നതിനും ഉപയോഗിക്കുകയും ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ലഹരിക്ക് അടിമപ്പെടുന്നതായും തെളിയിക്കുന്ന നിരവധി സംഭവങ്ങളും പുറത്തുവരുന്നുണ്ട്. ലഹരിക്കപ്പെടുന്ന ഇവരെ ആൺ പെൺ ഭേദമില്ലാതെ അന്യസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയകൾ കാരിയർമാരായും കച്ചവടക്കാരായും ഉപയോഗിക്കുന്നു എന്നതും വസ്തുതയാണ്.

സീനിയർ വിദ്യാർത്ഥികളുടെ ഇടനിലയിൽ അഡ്മിഷൻ എടുക്കുന്നവർക്കും വെല്ലുവിളികൾ

സീനിയർ വിദ്യാർത്ഥികൾ വഴി അഡ്മിഷൻ തരപ്പെട്ടുത്തി പുതിയതായി കടന്ന് വരുന്ന വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്ക് എത്തുന്നവർ സീനിയർ വിദ്യാർത്ഥികൾ വഴി മാഫിയ ലഹരി സംഘങ്ങളിലും എത്തിച്ചേരുന്നു എന്നതാണ് ഗുരുതരമായ മറ്റൊരു അപകടം. ആദ്യമാദ്യം റാഗിംഗ് പോലുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം തേടുവാൻ സീനിയർ വിദ്യാർത്ഥികളെയും മാഫിയ സംഘങ്ങളെയും ആശ്രയിക്കുന്ന കുട്ടികൾ അവർ പോലും അറിയാതെ പിന്നീട് ലഹരി, പെൺവാണിഭ സംഘങ്ങളുടെ ഇരകളായി തീരുന്നു. ലഹരിക്ക് അടിമപ്പെടുത്തിയാണ് മലയാളികളായ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇത്തരത്തിൽ ലഹരി വില്പനയ്ക്കും പെൺവാണിഭത്തിനും ആയി ഈ ഗൂഢ സംഘങ്ങൾ ഉപയോഗിക്കുന്നത്.

ലഹരി കൊടുത്തു മയക്കിയശേഷം ലൈംഗിക ദുരുപയോഗവും ദൃശ്യങ്ങൾ ചിത്രീകരിച്ചു ബ്ലാക്ക് മെയിലിങ്ങും; ലഹരിയും പണവും മുടങ്ങാതെ കിട്ടാൻ ശരീരം വിൽക്കുന്ന പെൺകുട്ടികൾ

ഇത്തരം കൂടെ സംഘങ്ങൾ കൃത്യമായ ആസൂത്രണത്തോടെയാണ് കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെ വലയിൽ ആക്കുന്നത്. സംരക്ഷകനും കാമുകനും ആയിത്തീരുന്ന സീനിയർ വിദ്യാർത്ഥി പങ്കാളിയെ ലഹരി സംഘങ്ങളിലേക്ക് എത്തിക്കുകയും ഇവരുടെ ഇടത്താവളങ്ങളിൽ വച്ച് ലഹരി കൊടുത്ത മയക്കിയ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആ ദൃശ്യങ്ങൾ ബ്ലാക്ക് മെയിലിങ്ങിനായി ഉപയോഗിക്കുകയും ചെയ്യുന്നു. പിന്നീട് ഇവരെ ലഹരിയുടെ പ്രലോഭനത്തിൽ പെടുത്തിയും, പണം വാഗ്ദാനം ചെയ്തും ഇതിൽ വഴങ്ങാത്തവരെ അവർ അറിയാതെ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.

പെൺവാണിഭ സംഘങ്ങളുടെ ഇടപാടുകൾ ഇങ്ങനെ

ഒരു രാത്രിക്ക് 10000 മുതൽ 20,000 വരെ ഈടാക്കി ബംഗളൂരു നഗരത്തിൽ അടക്കം ഈ പെൺകുട്ടികളെ മാംസ വ്യാപാരത്തിനായി ഉപയോഗിക്കുന്നുണ്ട്. ചില വൻ സംഘങ്ങൾ വീക്കെൻഡുകളിൽ വിമാനത്തിൽ കയറ്റി രാജ്യത്തിന്റെ നാനാഭാഗത്തുള്ള വൻകിട നഗരങ്ങളിലേക്ക് പെൺകുട്ടികളെ വേശ്യാവൃത്തിക്കായി അയക്കുന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യവും നമുക്ക് മുന്നിലുണ്ട്. ബുദ്ധിയും ആരോഗ്യവും നശിച്ച് ക്രിമിനൽ സംഘങ്ങളുടെ പിടിയിൽ അകപ്പെടുന്ന ഇത്തരം കുട്ടികൾ പലപ്പോഴും ഒടുവിൽ എത്തിച്ചേരുന്നത് മാനസികരോഗ കേന്ദ്രങ്ങളിലും ജയിലറകളിലും ആണ്.

അപകടം ഒഴിവാക്കാൻ മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സത്യത്തിൽ ഈ കുട്ടികൾ ഇവരുടെ ജീവിതം ഇങ്ങനെ നശിച്ച് പോകുവാൻ അറിഞ്ഞോ അറിയാതെയോ അവരുടെ ബന്ധുമിത്രാതികളും സുഹൃത്തുക്കളും നൽകുന്ന പുതിയ വിദ്യാർത്ഥികളുടെ അഡ്മിഷൻ ഏൽപ്പിക്കുന്നതിലൂടെതാണ്. കൂടാതെ പല വിദ്യാർത്ഥികളും ഇത്തരത്തിൽ ലഭിച്ച പണവുമായി നാടുവിട്ട സംഭവങ്ങളും നടക്കുന്നുണ്ട്. അംഗീകാരമില്ലാത്ത കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തുകയും, അഡ്മിഷൻ തരപ്പെടുത്തിയ കോളേജുകളിൽ വിദ്യാർത്ഥികൾ അകപെടുമ്പോൾ യാതൊരു പരിഹാരവും കാണാൻ പറ്റാതെ നിസ്സഹായരായി നോക്കി നിൽക്കുന്ന അവസ്ഥയും ഇവിടെ സുലഭമാണ്. കുട്ടികളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചു എല്ലാ രക്ഷിതാക്കളും അറിവുള്ളവർ ആയിരിക്കണം. ഇത്തരം പണം ഉപയോഗിച്ച് രക്ഷിതാക്കളുടെ അറിവില്ലാതെ വാഹനം മേടിച്ചു ഉപയോഗിക്കുന്ന വഴി കുട്ടികൾ അപകടങ്ങളിൽപെടുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യാറുണ്ട്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.