20 വര്‍ഷമായി ഉറങ്ങുന്ന രാജകുമാരന്‍; സൗദി അറേബ്യയുടെ നൊമ്പരം; എന്താണ് അല്‍ വലീദിന് സംഭവിച്ചത്?

20 വര്‍ഷമായി ഒരേ കിടപ്പാണ് സൗദി അറേബ്യയിലെ ഒരു രാജകുമാരന്‍. അപകടത്തില്‍ പരിക്കേറ്റ് കോമയില്‍ ആയതാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ആരോടും സംസാരിച്ചിട്ടില്ല. അപകടം നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ചെറിയ സൂചനകള്‍ അല്‍ വലീദ് നല്‍കിയിരുന്നു എങ്കിലും കാത്തിരിപ്പിന് ഇതുവരെ ഫലമുണ്ടായിട്ടില്ല.

ലോകത്ത് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും മികച്ച ചികില്‍സയും പരിരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന കുടുംബത്തിലെ അംഗമാണ് അല്‍ വലീദ് രാജകുമാരന്‍. എന്നാല്‍ പണം കൊണ്ട് നേടാവുന്നതിലും അപ്പുറം എന്തോ ഒന്ന് വെല്ലുവിളിയായി നില്‍ക്കുന്നു ഇപ്പോഴും. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ സഹോദരന്റെ മകനാണ് ഇദ്ദേഹം. അറിയാം എന്താണ് രാജകുമാരന് സംഭവിച്ചതെന്ന് ചുവടെ വായിക്കാം.

2005ലാണ് അല്‍ വലീദ് രാജകുമാരന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ അപകടം നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാജകുമാരന് പ്രായം 36 ആയി. 20 വര്‍ഷമായി ഒരേ കിടപ്പാണ്. അപകടത്തില്‍ തലച്ചോറിന് ഏറ്റ ക്ഷതമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. സൈനിക കോളജില്‍ പഠിക്കുന്ന കാലത്താണ് അപകടമുണ്ടായത്. റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്.

ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രങ്ങളുടെ സഹായത്തോടെ കിടക്കുകയാണ് കഴിഞ്ഞ 20 വര്‍ഷമായി വലീദ്. ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ട്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മരണം സംഭവിച്ചേക്കാം. അപകടത്തെ തുടര്‍ന്ന് തിരിച്ച്‌ ജീവിതത്തിലേക്ക് വരാന്‍ പറ്റാത്ത വിധം പരിക്കേറ്റുവെന്ന് ബോധ്യമായ വേളയില്‍ വെന്റിലേറ്ററില്‍ നിന്ന് നീക്കാന്‍ ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിതാവ് തടഞ്ഞു. ദൈവം തന്റെ മകന് മരണം വിധിച്ചിരുന്നു എങ്കില്‍ അന്നു തന്നെ ഖബറിലേക്ക് എത്തുമായിരുന്നില്ലേ എന്നാണ് പിതാവ് ചോദിച്ചതത്രെ. ദൈവം അവനെ തിരിച്ചുവിളിക്കുംവരെ സംരക്ഷിക്കണം എന്നും പിതാവ് നിര്‍ദേശിച്ചു. തുടര്‍ന്നാണ് റിയാദിലെ ആശുപത്രിയില്‍ തുടരാന്‍ തീരുമാനിച്ചത്. അന്നുമുതല്‍ സൗദി അറേബ്യയിലെ സ്ലീപ്പിങ് പ്രിന്‍സ് എന്നാണ് അല്‍ വലീദ് രാജകുമാരന്‍ അറിയപ്പെടുന്നത്.

2019ല്‍ ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിച്ചിരുന്നു. ചില ചലനങ്ങള്‍ കൈകളിലും തലയിലും ഉണ്ടാകുകയും ചെയ്തു. കൈ ഉയര്‍ത്താന്‍ ശ്രമിക്കുകയും തല ഒരു വശത്തേക്ക് തിരിക്കുകയും ചെയ്തു. ഇതോടെ ഡോക്ടര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും വലിയ പ്രതീക്ഷയായി. പക്ഷേ, പിന്നീട് പുരോഗതിയുണ്ടായില്ല. എങ്കിലും പരിചരണം തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ധ ചികില്‍സ നല്‍കുകയും ചെയ്തിരുന്നുവത്രെ. ജീവതത്തിലേക്ക് മടങ്ങില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജീവന്‍ രക്ഷാ സഹായങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പിതാവ് മറിച്ചൊരു നിലപാട് എടുത്തതിനാല്‍ ഇപ്പോഴും അനങ്ങാതെ കിടക്കുകയാണ് അല്‍ വലീദ്.

കോടീശ്വരന്റെ സഹോദര പുത്രന്‍: സൗദി അറേബ്യയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. ലോകത്തെ സമ്ബന്നരില്‍ മുന്‍നിരയിലുള്ള വ്യക്തിയുമാണ്. ഫേസ്ബുക്കിലും ആപ്പിളിലുമടക്കം ലോകത്തെ പ്രധാന കമ്ബനികളിലെല്ലാം ഓഹരി പങ്കാളിത്തമുള്ള രാജകുമാരന്‍. ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനാണ് സ്ലീപ്പിങ് പ്രിന്‍സ് എന്ന് അറിയപ്പെടുന്ന വലീദ്. 2017ല്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ സൗദി അറേബ്യയിലെ ഭരണകൂടം അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നു അറസ്റ്റ്. മാസങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൽപ്പറ്റ: പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ ആകസ്മിക നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സിനിമയിലൂടെ സ്വതസിദ്ധമായ ശൈലിയിൽ അവതരണം

തൊഴില്‍ മേള സംഘടിപ്പിച്ചു.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപിന്റെ നേതൃത്വത്തില്‍ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ മേളയില്‍ അമ്പതിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുള്ള നാല് സ്ഥാപനങ്ങള്‍ മേളയില്‍

ജില്ലാതല ബാങ്കിങ് അവലോകനം യോഗം നാളെ

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഡിസംബര്‍ 22) രാവിലെ 10.30ന് കല്‍പ്പറ്റ ഹോളിഡെയ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗേറ്റ്മാന്‍ നിയമനം

ഇന്ത്യന്‍ റെയില്‍വെ പാലക്കാട് ഡിവിഷനില്‍ എന്‍ജിനീയറിങ്, ട്രാഫിക് വകുപ്പിലെ ഇന്റര്‍ലോക്ക്ഡ് ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ കരാറടിസ്ഥാനത്തില്‍ ഗേറ്റ്മാനെ നിയമിക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസിന് താഴെ പ്രായവും 15 വര്‍ഷത്തെ സേവനത്തിന്

പുൽപ്പള്ളി കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു.

പുൽപ്പള്ളി കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു ചെട്ടിമറ്റം ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത് പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. Facebook Twitter WhatsApp

സ്വർണവില 2026 ഡിസംബറില്‍ എത്രയാകും? പ്രവചനവുമായി ഗോള്‍ഡ്മാന്‍; ക്രൂഡ് ഓയില്‍ വില 60 ഡോളറിന് താഴേക്ക്

വരും വർഷവും സ്വർണ വിലയില്‍ മുന്നേറ്റം പ്രവചിച്ച് ഗോൾഡ്മാൻ സാക്സ്. 2026 ഡിസംബറോടെ സ്വർണവില 14 ശതമാനം ഉയർന്ന് ഒരു ഔൺസിന് 4900 ഡോളറിലെത്തുമെന്നാണ് പ്രവചനം. സ്വകാര്യ നിക്ഷേപകരിലേക്ക് വൈവിധ്യവൽക്കരണം വ്യാപിക്കുന്നത് മൂലം ഇതിനേക്കാൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.