20 വര്‍ഷമായി ഉറങ്ങുന്ന രാജകുമാരന്‍; സൗദി അറേബ്യയുടെ നൊമ്പരം; എന്താണ് അല്‍ വലീദിന് സംഭവിച്ചത്?

20 വര്‍ഷമായി ഒരേ കിടപ്പാണ് സൗദി അറേബ്യയിലെ ഒരു രാജകുമാരന്‍. അപകടത്തില്‍ പരിക്കേറ്റ് കോമയില്‍ ആയതാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ആരോടും സംസാരിച്ചിട്ടില്ല. അപകടം നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ചെറിയ സൂചനകള്‍ അല്‍ വലീദ് നല്‍കിയിരുന്നു എങ്കിലും കാത്തിരിപ്പിന് ഇതുവരെ ഫലമുണ്ടായിട്ടില്ല.

ലോകത്ത് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും മികച്ച ചികില്‍സയും പരിരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന കുടുംബത്തിലെ അംഗമാണ് അല്‍ വലീദ് രാജകുമാരന്‍. എന്നാല്‍ പണം കൊണ്ട് നേടാവുന്നതിലും അപ്പുറം എന്തോ ഒന്ന് വെല്ലുവിളിയായി നില്‍ക്കുന്നു ഇപ്പോഴും. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ സഹോദരന്റെ മകനാണ് ഇദ്ദേഹം. അറിയാം എന്താണ് രാജകുമാരന് സംഭവിച്ചതെന്ന് ചുവടെ വായിക്കാം.

2005ലാണ് അല്‍ വലീദ് രാജകുമാരന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ അപകടം നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാജകുമാരന് പ്രായം 36 ആയി. 20 വര്‍ഷമായി ഒരേ കിടപ്പാണ്. അപകടത്തില്‍ തലച്ചോറിന് ഏറ്റ ക്ഷതമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. സൈനിക കോളജില്‍ പഠിക്കുന്ന കാലത്താണ് അപകടമുണ്ടായത്. റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്.

ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രങ്ങളുടെ സഹായത്തോടെ കിടക്കുകയാണ് കഴിഞ്ഞ 20 വര്‍ഷമായി വലീദ്. ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ട്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മരണം സംഭവിച്ചേക്കാം. അപകടത്തെ തുടര്‍ന്ന് തിരിച്ച്‌ ജീവിതത്തിലേക്ക് വരാന്‍ പറ്റാത്ത വിധം പരിക്കേറ്റുവെന്ന് ബോധ്യമായ വേളയില്‍ വെന്റിലേറ്ററില്‍ നിന്ന് നീക്കാന്‍ ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിതാവ് തടഞ്ഞു. ദൈവം തന്റെ മകന് മരണം വിധിച്ചിരുന്നു എങ്കില്‍ അന്നു തന്നെ ഖബറിലേക്ക് എത്തുമായിരുന്നില്ലേ എന്നാണ് പിതാവ് ചോദിച്ചതത്രെ. ദൈവം അവനെ തിരിച്ചുവിളിക്കുംവരെ സംരക്ഷിക്കണം എന്നും പിതാവ് നിര്‍ദേശിച്ചു. തുടര്‍ന്നാണ് റിയാദിലെ ആശുപത്രിയില്‍ തുടരാന്‍ തീരുമാനിച്ചത്. അന്നുമുതല്‍ സൗദി അറേബ്യയിലെ സ്ലീപ്പിങ് പ്രിന്‍സ് എന്നാണ് അല്‍ വലീദ് രാജകുമാരന്‍ അറിയപ്പെടുന്നത്.

2019ല്‍ ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിച്ചിരുന്നു. ചില ചലനങ്ങള്‍ കൈകളിലും തലയിലും ഉണ്ടാകുകയും ചെയ്തു. കൈ ഉയര്‍ത്താന്‍ ശ്രമിക്കുകയും തല ഒരു വശത്തേക്ക് തിരിക്കുകയും ചെയ്തു. ഇതോടെ ഡോക്ടര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും വലിയ പ്രതീക്ഷയായി. പക്ഷേ, പിന്നീട് പുരോഗതിയുണ്ടായില്ല. എങ്കിലും പരിചരണം തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ധ ചികില്‍സ നല്‍കുകയും ചെയ്തിരുന്നുവത്രെ. ജീവതത്തിലേക്ക് മടങ്ങില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജീവന്‍ രക്ഷാ സഹായങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പിതാവ് മറിച്ചൊരു നിലപാട് എടുത്തതിനാല്‍ ഇപ്പോഴും അനങ്ങാതെ കിടക്കുകയാണ് അല്‍ വലീദ്.

കോടീശ്വരന്റെ സഹോദര പുത്രന്‍: സൗദി അറേബ്യയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. ലോകത്തെ സമ്ബന്നരില്‍ മുന്‍നിരയിലുള്ള വ്യക്തിയുമാണ്. ഫേസ്ബുക്കിലും ആപ്പിളിലുമടക്കം ലോകത്തെ പ്രധാന കമ്ബനികളിലെല്ലാം ഓഹരി പങ്കാളിത്തമുള്ള രാജകുമാരന്‍. ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനാണ് സ്ലീപ്പിങ് പ്രിന്‍സ് എന്ന് അറിയപ്പെടുന്ന വലീദ്. 2017ല്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ സൗദി അറേബ്യയിലെ ഭരണകൂടം അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നു അറസ്റ്റ്. മാസങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

സ്പോർട്സ് ടീം രൂപീകരണവും കായിക ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു

മുട്ടിൽ: സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി മുട്ടിൽ ഡബ്ലിയു.എം.ഒ ഹൈസ്കൂളിലെ വിമുക്തി സ്പോർട്സ് ടീം രൂപീകരണവും, ജേഴ്സി അനാച്ഛാദനവും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീജ.പി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എക്സൈസ്

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

മേപ്പാടി കാപ്പം കൊല്ലിയിൽ സ്‌കൂൾ വിദ്യാർത്ഥി കളുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട് മറി ഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും നിസ്സാര പരിക്ക്.വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. Facebook Twitter WhatsApp

കുങ്കിയാനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്

മുത്തങ്ങ ആന പന്തിയിലെ വൈശാഖ് ( 32)നാണ് പരിക്കേറ്റത്.സുരേന്ദ്രൻ എന്ന ആനയാണ് ആക്രമിച്ചത്. കുപ്പാടിയി ലെ അനിമൽസ് ഹോസ്പെയ്‌സ് സെന്റ്ററിന് സമീപം വെ ച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ വൈശാഖി നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ

ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാമിഷന്‍ ജന്‍ഡര്‍ വിഭാഗത്തിന്റെയും ട്രൈബല്‍ ജി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ വേളിയമ്പം പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്‍ഡര്‍ വികസന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്വയം രക്ഷയും ആരോഗ്യ അവബോധവും ഉള്‍ക്കൊള്ളുന്ന പരിശീലനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

വാഹന ലേലം

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഉപയോഗിക്കുന്ന 15 വര്‍ഷം പൂര്‍ത്തിയായ ടാറ്റാ സ്‌പേഷ്യൊ വാഹനം ലേലം ചെയ്യുന്നു. ലേലത്തിന് ശേഷം വാഹനം ഓഫീസിലെ ഉപയോഗത്തിന് വാടകയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയിലാണ് ടെന്‍ഡറുകള്‍ ക്ഷണിച്ചത്. ഫോണ്‍: 04935 240390

ജില്ലയില്‍ 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ 189 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കല്‍പ്പറ്റ ബ്ലോക്കില്‍ 69 ബൂത്തുകളും പനമരം ബ്ലോക്കില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.