20 വര്‍ഷമായി ഉറങ്ങുന്ന രാജകുമാരന്‍; സൗദി അറേബ്യയുടെ നൊമ്പരം; എന്താണ് അല്‍ വലീദിന് സംഭവിച്ചത്?

20 വര്‍ഷമായി ഒരേ കിടപ്പാണ് സൗദി അറേബ്യയിലെ ഒരു രാജകുമാരന്‍. അപകടത്തില്‍ പരിക്കേറ്റ് കോമയില്‍ ആയതാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ആരോടും സംസാരിച്ചിട്ടില്ല. അപകടം നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ചെറിയ സൂചനകള്‍ അല്‍ വലീദ് നല്‍കിയിരുന്നു എങ്കിലും കാത്തിരിപ്പിന് ഇതുവരെ ഫലമുണ്ടായിട്ടില്ല.

ലോകത്ത് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും മികച്ച ചികില്‍സയും പരിരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന കുടുംബത്തിലെ അംഗമാണ് അല്‍ വലീദ് രാജകുമാരന്‍. എന്നാല്‍ പണം കൊണ്ട് നേടാവുന്നതിലും അപ്പുറം എന്തോ ഒന്ന് വെല്ലുവിളിയായി നില്‍ക്കുന്നു ഇപ്പോഴും. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ സഹോദരന്റെ മകനാണ് ഇദ്ദേഹം. അറിയാം എന്താണ് രാജകുമാരന് സംഭവിച്ചതെന്ന് ചുവടെ വായിക്കാം.

2005ലാണ് അല്‍ വലീദ് രാജകുമാരന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ അപകടം നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാജകുമാരന് പ്രായം 36 ആയി. 20 വര്‍ഷമായി ഒരേ കിടപ്പാണ്. അപകടത്തില്‍ തലച്ചോറിന് ഏറ്റ ക്ഷതമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. സൈനിക കോളജില്‍ പഠിക്കുന്ന കാലത്താണ് അപകടമുണ്ടായത്. റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്.

ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രങ്ങളുടെ സഹായത്തോടെ കിടക്കുകയാണ് കഴിഞ്ഞ 20 വര്‍ഷമായി വലീദ്. ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ട്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മരണം സംഭവിച്ചേക്കാം. അപകടത്തെ തുടര്‍ന്ന് തിരിച്ച്‌ ജീവിതത്തിലേക്ക് വരാന്‍ പറ്റാത്ത വിധം പരിക്കേറ്റുവെന്ന് ബോധ്യമായ വേളയില്‍ വെന്റിലേറ്ററില്‍ നിന്ന് നീക്കാന്‍ ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിതാവ് തടഞ്ഞു. ദൈവം തന്റെ മകന് മരണം വിധിച്ചിരുന്നു എങ്കില്‍ അന്നു തന്നെ ഖബറിലേക്ക് എത്തുമായിരുന്നില്ലേ എന്നാണ് പിതാവ് ചോദിച്ചതത്രെ. ദൈവം അവനെ തിരിച്ചുവിളിക്കുംവരെ സംരക്ഷിക്കണം എന്നും പിതാവ് നിര്‍ദേശിച്ചു. തുടര്‍ന്നാണ് റിയാദിലെ ആശുപത്രിയില്‍ തുടരാന്‍ തീരുമാനിച്ചത്. അന്നുമുതല്‍ സൗദി അറേബ്യയിലെ സ്ലീപ്പിങ് പ്രിന്‍സ് എന്നാണ് അല്‍ വലീദ് രാജകുമാരന്‍ അറിയപ്പെടുന്നത്.

2019ല്‍ ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിച്ചിരുന്നു. ചില ചലനങ്ങള്‍ കൈകളിലും തലയിലും ഉണ്ടാകുകയും ചെയ്തു. കൈ ഉയര്‍ത്താന്‍ ശ്രമിക്കുകയും തല ഒരു വശത്തേക്ക് തിരിക്കുകയും ചെയ്തു. ഇതോടെ ഡോക്ടര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും വലിയ പ്രതീക്ഷയായി. പക്ഷേ, പിന്നീട് പുരോഗതിയുണ്ടായില്ല. എങ്കിലും പരിചരണം തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ധ ചികില്‍സ നല്‍കുകയും ചെയ്തിരുന്നുവത്രെ. ജീവതത്തിലേക്ക് മടങ്ങില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജീവന്‍ രക്ഷാ സഹായങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പിതാവ് മറിച്ചൊരു നിലപാട് എടുത്തതിനാല്‍ ഇപ്പോഴും അനങ്ങാതെ കിടക്കുകയാണ് അല്‍ വലീദ്.

കോടീശ്വരന്റെ സഹോദര പുത്രന്‍: സൗദി അറേബ്യയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. ലോകത്തെ സമ്ബന്നരില്‍ മുന്‍നിരയിലുള്ള വ്യക്തിയുമാണ്. ഫേസ്ബുക്കിലും ആപ്പിളിലുമടക്കം ലോകത്തെ പ്രധാന കമ്ബനികളിലെല്ലാം ഓഹരി പങ്കാളിത്തമുള്ള രാജകുമാരന്‍. ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനാണ് സ്ലീപ്പിങ് പ്രിന്‍സ് എന്ന് അറിയപ്പെടുന്ന വലീദ്. 2017ല്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ സൗദി അറേബ്യയിലെ ഭരണകൂടം അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നു അറസ്റ്റ്. മാസങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 17അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവിയും അനുബന്ധ ഉപകരണങ്ങളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

മാനന്തവാടി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തരുവണ, പൊരുന്ന ന്നൂർ, ചങ്കരപ്പാൻ വീട്ടിൽ അബ്ദുൾ മജീദ് (56) നെയാണ് മാനന്തവാടി പോ ലീസ് പിടികൂടിയത്. നവംബറിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ

ആസ്പിരേഷണല്‍ പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

ജില്ലയില്‍ നടപ്പാക്കുന്ന ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തന പുരോഗതി ആസ്പിരേഷണല്‍ പ്രോഗ്രാം സെന്‍ട്രല്‍ പ്രഭാരി ഓഫീസറും വിനോദസഞ്ചാര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ എസ് ഹരികിഷോര്‍ അവലോകനം ചെയ്്തു. ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന 49

കുടുംബശ്രീ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍, വിവിധ മേഖലകളിലെ വിതരണക്കാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ബിസിനസ്-ടു-ബിസിനസ് മീറ്റ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികള്‍ അതിജീവിച്ച് മുന്നേറുന്ന വനിതാ സംരംഭകരെ

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പുൽപ്പള്ളി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ, കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി (28) യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തു വച്ചാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്.നിരവധി

കടുവയുടെ ദൃശ്യം ഡ്രോണിൽ പതിഞ്ഞു

പടിക്കംവയൽ: പച്ചിലക്കാട് പടിക്കംവയലിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. വനം വകുപ്പ് നടത്തിയ ഡ്രോൺ പരിശോ ധനയിലാണ് തോട്ടത്തിനുള്ളിലുള്ള കടുവയുടെ ദൃശ്യം ലഭിച്ചത്. നോർത്ത് വയ നാട് ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.