കോവിഡിന്റെ വകഭേദം; കരുതലോടെ സംസ്ഥാനം

വിദേശരാജ്യങ്ങളില്‍ അതിവേഗം പടരുന്ന കോവിഡ് വകഭേദത്തിനെതിരെ സംസ്ഥാനത്തും ജാഗ്രതയും കരുതലും. നിലവിലെ വൈറസിനെ അപേക്ഷിച്ച്‌ (ഡി-614) വളരെവേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിന് (ജി-614) ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ കാലയളവ് നിലനില്‍ക്കാനുള്ള അതിജീവന ശേഷിയുമുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പടര്‍ച്ച സാധ്യതയേറിയ നിര്‍ണായക ദിനങ്ങളിലാണ് പുതിയ ഭീഷണി കൂടിയുയരുന്നത്. വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങളും പരിശോധനകളും കുറവായ ദിവസങ്ങളാണ് പിന്നിട്ടത്. അതുകൊണ്ടുതന്നെ പുതിയ വകഭേദ സാന്നിധ്യം തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കേന്ദ്ര സര്‍ക്കാറില്‍നിന്നുള്ള കാര്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇതില്ലാതെ സംസ്ഥാനത്തിന് മാത്രമായി അധികമൊന്നും ചെയ്യാനാകില്ലെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍  പറയുന്നു.

‘വിമാനത്താവളങ്ങളിലെ പരിശോധനയിലടക്കം കേന്ദ്രസര്‍ക്കാറാണ് നിര്‍ദേശം നല്‍കേണ്ടത്. പരിശോധന-ക്വാറന്‍റീന്‍ കാര്യങ്ങളിലും വ്യാപനം നിയന്ത്രിക്കുന്നതിലുമാണ് സംസ്ഥാനത്തിന് ഇടപെടാനാകുക. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും വാക്സിനേഷനെ ബാധിക്കില്ലെന്നാണ് വിലയിരുത്തലെ’ന്നും ഉദ്ദ്യോഗസ്ഥർ കൂട്ടിച്ചേര്‍ക്കുന്നു.

വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ച്‌ സംസ്ഥാനത്തിനുള്ളില്‍ കാര്യമായ പഠനങ്ങള്‍ നടക്കാത്തതിനാല്‍ ഇവയുടെ സാന്നിധ്യം അത്ര എളുപ്പം കെണ്ടത്താനാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഇതിനുള്ള മതിയായ സംവിധാനങ്ങളും സംസ്ഥാനത്തില്ല. വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള പഠനകാര്യത്തില്‍ ആരോഗ്യവകുപ്പ് കാര്യമായ താല്‍പര്യം കാട്ടുന്നില്ലെന്നത് നേരത്തേ ഉയരുന്ന ആക്ഷേപമാണ്.

ഇതിനായി ഏതാനും ഗവേഷണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്തെങ്കിലും സര്‍ക്കാര്‍ താല്‍പര്യം കാട്ടാത്തതിനെതുടര്‍ന്ന് പിന്മാറുകയായിരുന്നു.

അതേസമയം ഡല്‍ഹി ആസ്ഥാനമായ സ്ഥാപനവുമായി സഹകരിച്ച്‌ കേരളത്തിലെ കൊറോണ വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ച്‌ പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കൂടി പഠനത്തിന്റെ ഭാഗമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.