ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ എന്തിനൊക്കെ വില കുതിച്ചുയരും? സാധ്യതകൾ ഇങ്ങനെ…

ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ എന്തിനൊക്കെ വില കുതിച്ചുയരും? സാധ്യതകൾ ഇങ്ങനെ, വിശദമായി വായിക്കാം
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഒരു യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളിലേയും സാധാരണക്കാര്‍ക്ക് അത് താങ്ങാനാകില്ല. പല അവശ്യ സാധ്യനങ്ങളുടേയും വില കുതിച്ചുകയറുന്നതോടെ നിത്യജീവിതം വഴിമുട്ടും.

ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധ സാഹചര്യം സാമ്ബത്തിക വിപണികളിലും വ്യാപാരത്തിലും വലിയ തോതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. എന്നാല്‍, ഏതൊക്കെ സാധനങ്ങള്‍ക്ക് വില കൂടുമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. യുദ്ധത്തിന്റെ തീവ്രത, ദൈര്‍ഘ്യം, അന്താരാഷ്ട്ര ഇടപെടലുകള്‍, വിതരണ ശൃംഖലകളുടെ തടസ്സം എന്നിവ അനുസരിച്ചാകും സാധനങ്ങളുടെ വിലക്കയറ്റം.യുദ്ധം മൂലം എണ്ണ വിതരണത്തില്‍ തടസ്സമുണ്ടായാല്‍, പെട്രോള്‍, ഡീസല്‍, ഗ്യാസ് വില കുത്തനെ ഉയരും. ഇന്ധന വില വര്‍ദ്ധനവ് സുരക്ഷാ പ്രശ്‌നങ്ങളും ഗതാഗത ചെലവും കൂട്ടും. ഗോതമ്ബ്, അരി, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വിതരണ ശൃംഖല തടസ്സപ്പെടുന്നതോടെ ഇവയുടെ ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്യും.

ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്‌തേക്കാം. വ്യാവസായിക അസംസ്‌കൃത വസ്തുക്കളായ ലോഹങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലയും ഉയര്‍ന്നേക്കാം. ഇലക്‌ട്രോണിക്‌സ്, ഉപഭോഗ വസ്തുക്കള്‍ തുടങ്ങി ഇറക്കുമതിയെ ആശ്രയിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള വില വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.

യുദ്ധത്തിന്റെ തീവ്രത, ദൈര്‍ഘ്യം, അന്താരാഷ്ട്ര വിപണിയിലെ പ്രതികരണം എന്നിവയെ ആശ്രയിച്ച്‌ വില വര്‍ദ്ധനവിന്റെ തോത് വ്യത്യാസപ്പെടും.യുദ്ധം ഓഹരി വിപണികളില്‍ വന്‍ ഇടിവുണ്ടാക്കാം. പ്രത്യേകിച്ച്‌ ബാങ്കിംഗ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.