അമ്മയുടെ ഫോണില്‍നിന്ന് 3.55 ലക്ഷം രൂപയുടെ ലോലിപോപ്പ് ഓര്‍ഡര്‍ ചെയ്ത് 8വയസുകാരന്‍; പിന്നീട് സംഭവിച്ചത്

മാതാപിതാക്കളുടെ ഫോണെടുത്ത് കളിക്കുന്നവരാകും മിക്ക കുട്ടികളും. കുട്ടികള്‍ ഫോണ്‍ എടുക്കുമ്പോഴേ അവരെന്ത് അബദ്ധമാണ് ചെയ്യാന്‍ പോകുന്നതെന്ന അങ്കലാപ്പിലാകും അച്ഛനമ്മമാര്‍. ഗെയിം കളിക്കുന്നത് മുതല്‍ അമ്മേ ഞാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തി കാര്‍ട്ടില്‍ ഇട്ടുവയ്ക്കട്ടെ എന്ന് ചോദിക്കുന്ന വിരുതന്മാര്‍ വരെയുണ്ട് . അത്തരത്തില്‍ അമ്മയുടെ ഫോണില്‍ നിന്ന് മകന്‍ ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയ ഒരു സംഭവമാണ് ഇത്.

അമേരിക്കയിലെ കെന്റകിയിലാണ് സംഭവം നടക്കുന്നത്. ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ FASD (ഗര്‍ഭകാലത്ത് അമ്മ മദ്യം ഉപയോഗിക്കുന്നതുകൊണ്ട് കുട്ടിക്കുണ്ടാകുന്ന വൈകല്യം) ബാധിച്ച കുട്ടിയാണ് എട്ട് വയസുകാരനായ ലിയാം. സാധാരണയായി മറ്റ് കുട്ടികളെപ്പോലെതന്നെ മാതാപിതാക്കളുടെ ഫോണില്‍ കളിക്കുന്ന കുട്ടിതന്നെയായിരുന്നു അവനും. ഒരു ദിവസം ലിയാമിന്റെ അമ്മയായ ഹോളി ലാഫേവേഴ്‌സിന്റെ ഫോണ്‍ ഉപയോഗിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ലിയാം ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് 70,000 ലോലിപോപ്പുകളാണ്. 4,200 ഡോളര്‍ അതായത് 3.55 ലക്ഷം രൂപ മതിക്കുന്ന ഒരു ഓര്‍ഡര്‍ ആയിരുന്നു അത്.

മകന്റെ കയ്യില്‍നിന്ന് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചെന്ന് മനസിലാക്കിയ ഹോളി ലാഫേവേഴ്‌സ് ആമസോണുമായി ബന്ധപ്പെട്ടപ്പോള്‍ ഓര്‍ഡര്‍ നിരസിക്കാന്‍ ആമസോണ്‍ ആവശ്യപ്പെടുകയും പണം തിരികെ നല്‍കാമെന്ന് പറയുകയും ചെയ്തു. പക്ഷേ ആമസോണ്‍ പണംതിരികെ നല്‍കുകയോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്തില്ല.

കുറച്ച് ദിവസങ്ങള്‍ക്കകം 22 പെട്ടികളിലായി നിറച്ച ലോലിപോപ്പുകള്‍ തന്റെ വീട്ടുപടിക്കല്‍ എത്തുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ ലാഫവേഴ്‌സ് തന്റെ ഫേസ്ബുക്കിലൂടെ പണം നഷ്ടമായതിനെക്കുറിച്ചും മകന് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചതിനെക്കുറിച്ചും ഒരു കുറിപ്പ് പങ്കുവച്ചു. പോസ്റ്റ് പെട്ടെന്നുതന്നെ ജനശ്രദ്ധ നേടുകയും സുഹൃത്തുക്കളും അയല്‍ക്കാരും, പ്രാദേശിക ബിസിനസുകാരും, ബാങ്കുകളും പോലും ലോലിപോപ്പുകള്‍ വാങ്ങി സഹായിക്കാമെന്ന് വാഗ്ധാനം ചെയ്യുകയും ചെയ്തു.

ഈ കുറിപ്പ് വലിയ പ്രതികരണങ്ങള്‍ ഉണ്ടാക്കി. മാധ്യമങ്ങളിലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാര്‍ത്ത ഓണ്‍ലൈനിലും ശ്രദ്ധനേടിയതോടുകൂടി ആമസോണ്‍ ലാഫവേഴ്‌സിന് മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തയ്യാറായി. ലിയാം ഉം അമ്മയും ചേര്‍ന്ന് ലോലിപോപ്പുകളെല്ലാം പാഴായി പോകാതെ പള്ളികളും സ്‌കൂളുകളും ഉള്‍പ്പടെ പല ഗ്രൂപ്പുകള്‍ക്കും മിഠായികള്‍ സംഭാവന ചെയ്തു. മകന്റെ കൈയില്‍നിന്ന് സംഭവിച്ച ഒരു അബദ്ധത്തെ സമൂഹത്തിന്റെ പിന്തുണയോടുകൂടി ഹൃദയ സ്പര്‍ശിയായ നിമിഷമാക്കി മാറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലാഫവേഴ്‌സ് പറയുന്നു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്‍

ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ

നിധി ആപ്‌കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് നാളെ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നിധി ആപ്‌കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മാനന്തവാടി എരുമത്തെരു മില്‍ക്ക് സൊസൈറ്റിയില്‍ നവംബര്‍ 27

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (നവംബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

ജല വിതരണം മുടങ്ങും

മീനങ്ങാടി ജലഅതോറിറ്റി പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ (നവംബര്‍ 26, 27) കൃഷ്ണഗിരി, പുറക്കാടി പ്രദേശങ്ങളില്‍ ജല വിതരണം പൂര്‍ണമായും മുടങ്ങും. Facebook Twitter WhatsApp

ചുള്ളിയോട് ശ്രേയസ് സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിലെ സ്നേഹാലയ, തണൽ,ബട്ടർഫ്ലൈ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന ഏരിയ മീറ്റിംഗ് യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി ഉത്ഘാടനം ചെയ്തു.ഗ്രേസി അധ്യക്ഷത വഹിച്ചു.സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസെടുത്തു.

ആഡംബര ബൈക്ക് വാങ്ങാൻ പണത്തിനായി മാതാപിതാക്കളെ ആക്രമിച്ചു; കമ്പിപ്പാര കൊണ്ടു അച്ഛന്റെ അടിയേറ്റ മകൻ മരിച്ചു

തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. ​തലയ്ക്കു ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ ന​ഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.