അമ്മയുടെ ഫോണില്‍നിന്ന് 3.55 ലക്ഷം രൂപയുടെ ലോലിപോപ്പ് ഓര്‍ഡര്‍ ചെയ്ത് 8വയസുകാരന്‍; പിന്നീട് സംഭവിച്ചത്

മാതാപിതാക്കളുടെ ഫോണെടുത്ത് കളിക്കുന്നവരാകും മിക്ക കുട്ടികളും. കുട്ടികള്‍ ഫോണ്‍ എടുക്കുമ്പോഴേ അവരെന്ത് അബദ്ധമാണ് ചെയ്യാന്‍ പോകുന്നതെന്ന അങ്കലാപ്പിലാകും അച്ഛനമ്മമാര്‍. ഗെയിം കളിക്കുന്നത് മുതല്‍ അമ്മേ ഞാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തി കാര്‍ട്ടില്‍ ഇട്ടുവയ്ക്കട്ടെ എന്ന് ചോദിക്കുന്ന വിരുതന്മാര്‍ വരെയുണ്ട് . അത്തരത്തില്‍ അമ്മയുടെ ഫോണില്‍ നിന്ന് മകന്‍ ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയ ഒരു സംഭവമാണ് ഇത്.

അമേരിക്കയിലെ കെന്റകിയിലാണ് സംഭവം നടക്കുന്നത്. ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ FASD (ഗര്‍ഭകാലത്ത് അമ്മ മദ്യം ഉപയോഗിക്കുന്നതുകൊണ്ട് കുട്ടിക്കുണ്ടാകുന്ന വൈകല്യം) ബാധിച്ച കുട്ടിയാണ് എട്ട് വയസുകാരനായ ലിയാം. സാധാരണയായി മറ്റ് കുട്ടികളെപ്പോലെതന്നെ മാതാപിതാക്കളുടെ ഫോണില്‍ കളിക്കുന്ന കുട്ടിതന്നെയായിരുന്നു അവനും. ഒരു ദിവസം ലിയാമിന്റെ അമ്മയായ ഹോളി ലാഫേവേഴ്‌സിന്റെ ഫോണ്‍ ഉപയോഗിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ലിയാം ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് 70,000 ലോലിപോപ്പുകളാണ്. 4,200 ഡോളര്‍ അതായത് 3.55 ലക്ഷം രൂപ മതിക്കുന്ന ഒരു ഓര്‍ഡര്‍ ആയിരുന്നു അത്.

മകന്റെ കയ്യില്‍നിന്ന് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചെന്ന് മനസിലാക്കിയ ഹോളി ലാഫേവേഴ്‌സ് ആമസോണുമായി ബന്ധപ്പെട്ടപ്പോള്‍ ഓര്‍ഡര്‍ നിരസിക്കാന്‍ ആമസോണ്‍ ആവശ്യപ്പെടുകയും പണം തിരികെ നല്‍കാമെന്ന് പറയുകയും ചെയ്തു. പക്ഷേ ആമസോണ്‍ പണംതിരികെ നല്‍കുകയോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്തില്ല.

കുറച്ച് ദിവസങ്ങള്‍ക്കകം 22 പെട്ടികളിലായി നിറച്ച ലോലിപോപ്പുകള്‍ തന്റെ വീട്ടുപടിക്കല്‍ എത്തുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ ലാഫവേഴ്‌സ് തന്റെ ഫേസ്ബുക്കിലൂടെ പണം നഷ്ടമായതിനെക്കുറിച്ചും മകന് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചതിനെക്കുറിച്ചും ഒരു കുറിപ്പ് പങ്കുവച്ചു. പോസ്റ്റ് പെട്ടെന്നുതന്നെ ജനശ്രദ്ധ നേടുകയും സുഹൃത്തുക്കളും അയല്‍ക്കാരും, പ്രാദേശിക ബിസിനസുകാരും, ബാങ്കുകളും പോലും ലോലിപോപ്പുകള്‍ വാങ്ങി സഹായിക്കാമെന്ന് വാഗ്ധാനം ചെയ്യുകയും ചെയ്തു.

ഈ കുറിപ്പ് വലിയ പ്രതികരണങ്ങള്‍ ഉണ്ടാക്കി. മാധ്യമങ്ങളിലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാര്‍ത്ത ഓണ്‍ലൈനിലും ശ്രദ്ധനേടിയതോടുകൂടി ആമസോണ്‍ ലാഫവേഴ്‌സിന് മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തയ്യാറായി. ലിയാം ഉം അമ്മയും ചേര്‍ന്ന് ലോലിപോപ്പുകളെല്ലാം പാഴായി പോകാതെ പള്ളികളും സ്‌കൂളുകളും ഉള്‍പ്പടെ പല ഗ്രൂപ്പുകള്‍ക്കും മിഠായികള്‍ സംഭാവന ചെയ്തു. മകന്റെ കൈയില്‍നിന്ന് സംഭവിച്ച ഒരു അബദ്ധത്തെ സമൂഹത്തിന്റെ പിന്തുണയോടുകൂടി ഹൃദയ സ്പര്‍ശിയായ നിമിഷമാക്കി മാറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലാഫവേഴ്‌സ് പറയുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.