തലച്ചോറ് ഭക്ഷിക്കുന്ന അമീബയുടെ സാന്നിദ്ധ്യം; ആശങ്കയിൽ അമേരിക്ക.

കോവിഡ് വ്യാപനത്തിന്റെയും ജനിതകവ്യതിയാനം വന്ന പുതിയ കൊറോണ വൈറസ് വ്യാപനത്തിനും ഇടയിൽ മസ്തിഷ്ക്കത്തെ നശിപ്പിക്കുന്ന നഗ്ലേറിയ ഫൗളേറി(Naegleria fowleri) എന്ന അമീബ യു.എസിൽ പരക്കുന്നു എന്ന് വാർത്തകൾ.
അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സി.ഡി.സി.) ഈ വാർത്ത പുറത്തുവിട്ടത്. യു.എസിന്റെ ദക്ഷിണമേഖലകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്താണ് തലച്ചോറ് തിന്നുന്ന അമീബ
നഗ്ലേറിയ ഫൗളേറി ഒരു തരം അമീബയാണ്. 1965 ലാണ് ഈ അമീബയെ കണ്ടെത്തുന്നത്. ആദ്യം ഓസ്ട്രേലിയയിലാണ് കണ്ടു പിടിച്ചത് . ഇത് ബാധിക്കുന്നത് മസ്തിഷ്ക്കത്തിൽ തീവ്രമായ അണുബാധ ഉണ്ടാകാൻ ഇടയാക്കും. പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലിറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശുദ്ധജല സ്രോതസ്സുകളിലും മണ്ണിലുമൊക്കെയാണ് ഈ ബാക്ടീരിയ കാണപ്പെടുന്നത്.

45 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ ഈ ബാക്ടീരിയ നിലനിൽക്കും. ഉപ്പുവെള്ളത്തിൽ ഇതിന് ജീവിക്കാനാവില്ല. ഈ ബാക്ടീരിയ അടങ്ങിയ വെള്ളത്തിൽ ഇറങ്ങുന്നവരുടെ മൂക്കിലൂടെയാണ് ഇത് ശരീത്തിനകത്ത് പ്രവേശിക്കുന്നത്.

മൂക്കിലേക്ക് കടക്കുന്ന ബാക്ടീരിയ മണം അറിയാൻ സഹായിക്കുന്ന ഓൾഫാക്ടറി നെർവിലൂടെ മസ്തിഷ്ക്കത്തിലേക്ക് പ്രവേശിക്കും. തുടർന്ന് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലിറ്റിസിന് ഇടയാക്കും. ഇത് മൂർച്ഛിച്ചാൽ മരണത്തിന് ഇടയാകും. ഈ ബാക്ടീരിയ ഉള്ള തടാകങ്ങൾ, പുഴകൾ തുടങ്ങിയവയിൽ നീന്തുന്നവരിലാണ് പൊതുവേ അണുബാധ കണ്ടുവരുന്നത്. രോഗം ബാധിച്ചവരിൽ നിന്ന് മറ്റുള്ളവരിലേക്ക് ഈ രോഗം ബാധിക്കില്ല.

ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം

15 ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുവരാറുള്ളത്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് മൂന്നു മുതൽ ഏഴുദിവസത്തിനകം മരണം സംഭവിക്കാം.
തലവേദന, പനി, കഴുത്തിന് മരവിപ്പ്, വിശപ്പില്ലായ്മ, ഛർദി, മാനസികനിലയിൽ കാണുന്ന തകരാറുകൾ, അപസ്മാരം, ഹാലൂസിനേഷൻ, തൂങ്ങിയ കൺപോളകൾ, മങ്ങിയ കാഴ്ചകൾ, രുചി നഷ്ടപ്പെടൽ എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങൾ.

ചികിത്സ രീതി

കൃത്യമായ ഒരുചികിത്സയില്ല. ചില മരുന്നുകൾ നൽകി ചില രോഗികൾ രക്ഷപ്പെട്ടിട്ടുണ്ട്. മുൻകരുതലാണ് പ്രധാനം. ചൂട് നിലനിൽക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണം. ചെളിയിൽ കളിക്കുന്നതും ഒഴിവാക്കണം. മൂക്ക് വൃത്തിയാക്കാനും മുഖം കഴുകാനും ടാപ്പിൽ നിന്നുള്ള വെള്ളം ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

ഒരുപാട് പകർച്ചവ്യാധികൾ വരുന്ന സാഹചര്യത്തിൽ വ്യക്തമായ വിവരങ്ങൾ അറിഞ്ഞു വെക്കുക. ഒന്നിനെപ്പറ്റിയും ആകുലപ്പെടേണ്ട കാര്യമില്ല. പ്രതിരോധിക്കുക.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍

പോക്സോ;പ്രതിക്ക് കഠിന തടവും പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട്, താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്ത് (25)നെയാണ് കൽപ്പറ്റ

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.