കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം

ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി ഓണസദ്യ ഓർഡർ ചെയ്യാനുള്ള കുടുംബശ്രീ ജില്ലാ മിഷന്റെ സംരംഭത്തിനാണ് പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നത്. ഓഗസ്റ്റ് 11മുതലാണ് ഓർഡർ തുടങ്ങിയത്.

28 വിഭവങ്ങൾക്ക് 300 രൂപ

രണ്ട് തരത്തിലുള്ള പായസം, കാളൻ, ഓലൻ, അവിയൽ, പച്ചടി, തോരൻ, പുളിയിഞ്ചി, ചിപ്സ്, ശർക്കര ഉപ്പേരി തുടങ്ങി 28 വിഭവങ്ങളാണ് ഓണസദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 28 വിഭവങ്ങൾ അടങ്ങിയ സദ്യയ്ക്ക് 300 രൂപയാണ് വില. കുടുംബശ്രീ അംഗങ്ങളുടെ മികവും കൈപ്പുണ്യവും ഒത്തിണങ്ങിയ വിഭവങ്ങൾ ആയതിനാൽ സാധാരണക്കാക്കിടയിൽ വമ്പൻ സ്വീകാര്യതയാണ്. വിഭവങ്ങളുടെ എണ്ണം അനുസരിച്ചു 180 രൂപ മുതൽ 300 രൂപ വരെയുള്ള നാല് തരം സദ്യകൾ തെരെഞ്ഞടുക്കാം.

*21 വിഭവങ്ങൾക്ക് 250 രൂപ*

ഉപ്പ്, അച്ചാർ, ശർക്കരവരട്ടി, വറുത്തുപ്പേരി, പുളിയിഞ്ചി, പച്ചടി, കിച്ചടി, അവിയൽ, കൂട്ടുകറി, ഓലൻ, കാളൻ, അടപ്പായസം, ചോറ്, സാമ്പാർ, രസം, മോര്, ഗ്ലാസ്, പപ്പടം, പരിപ്പ് പ്രഥമൻ, തീയൽ, ഇല.

*18 വിഭവങ്ങൾക്ക് 200 രൂപ*

ചോറ്, സാമ്പാർ, കൂട്ടുകറി, അവിയൽ, തോരൻ, കാളൻ, ഉപ്പ്, നാരങ്ങ അച്ചാർ,
ശർക്കര വരട്ടി, വറുത്തുപ്പേരി, പുളിയിഞ്ചി, പച്ചടി, പപ്പടം, രസം,
ഗ്ലാസ്, രണ്ട് തരം പായസം, ഓലൻ.

*16 വിഭവങ്ങൾക്ക് 180 രൂപ*

ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, അച്ചാർ, പുളിയിഞ്ചി, പച്ചടി, തോരൻ,
പപ്പടം, രസം, പായസം, വറുത്തുപ്പേരി,
ശർക്കര, ഉപ്പേരി, ഗ്ലാസ്, ഉപ്പ്.

*13 കഫെ യൂണിറ്റുകളുടെ കൂട്ടായ്മ*

ജില്ലയിലെ 13 കഫെ കാറ്ററിങ് യൂണിറ്റുകളാണ് ഓണസദ്യയുടെ പാചകം, ഡെലിവറി എന്നിവയ്ക്ക് നേതൃത്വം നൽകുന്നത്. ഗുണമേന്മയും സമയബന്ധിതവുമായ വിതരണം ഉറപ്പാക്കുന്നതിന് ജില്ലാ മിഷൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

*കോൾ സെന്ററുകൾ വഴി ഓർഡർ*

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, പനമരം ബ്ലോക്കുകളിലായി നാലു കോൾ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ മേൽനോട്ടം മൈക്രോ എൻറർപ്രൈസ് കൺസൾട്ടന്റ് ഗ്രൂപ്പുകൾ നിർവഹിക്കുന്നു. പൊതുജനങ്ങൾക്ക് ജില്ലയുടെ ഏതു ഭാഗത്തുനിന്നും എളുപ്പത്തിൽ ഓർഡർ ചെയ്യാവുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 30 വരെ ഓണസദ്യക്കുള്ള ഓർഡർ സ്വീകരിക്കും.

*ഈ നമ്പറുകളിൽ വിളിച്ചു ഓർഡർ നൽകാം*

കൽപ്പറ്റ ബ്ലോക്ക്‌- 9605293982
മാനന്തവാടി ബ്ലോക്ക്‌- 7510840896
ബത്തേരി ബ്ലോക്ക്‌- 7902391934
പനമരം ബ്ലോക്ക്‌- 9207807357.

കാപ്പി കർഷക സെമിനാർ നാളെ

കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ, സ്ഥാനാർത്ഥികൾ 3164

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളപൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട–പുളിഞ്ഞാൽ–തോട്ടോളിപ്പടി റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ വാഹന ഗതാഗതം താത്കാലികമായി നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ

ജനസാഗരത്തെ സാക്ഷിയാക്കി ‘യെസ് ഭാരത് ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഉദ്ഘാടനം: സുൽത്താൻ ബത്തേരിയിൽ ആവേശത്തിരയിളക്കി ഹനാൻ ഷായുടെ ടീം

വൈവാഹിക സ്വപ്നങ്ങൾക്ക് പുത്തൻ നിറമേകി ‘യെസ് ഭാരത്’ ഫാഷൻ ലോകത്തേക്ക് പുതിയ കാൽവെപ്പ് നടത്തി. സ്ഥാപനത്തിന്റെ ഏറ്റവും പുതിയ സംരംഭമായ ‘ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഗംഭീരമായി ഉദ്ഘാടനം ചെയ്തപ്പോൾ, ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത്

സൗജന്യ ഹൃദയ ശസ്ത്രക്രിയ ‘സ്പന്ദനം’ ക്യാമ്പുമായി ആസ്റ്റർ വളന്റിയേഴ്‌സ്

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.