പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തെമാത്രമല്ല വരും തലമുറയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് മൗണ്ട് സീനായിലെയും ഹാർവാർഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെയും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇവർ നടത്തിയ പഠനത്തില്‍ വേദനസംഹാരികള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം ബാധിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് വ്യക്തമായത്രേ. ഇതിനൊപ്പം ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ എന്നിവയ്ക്കും സാദ്ധ്യതയേറെയാണെന്ന് പഠനത്തില്‍ വ്യക്തമായി. പാരസെറ്റാമാേളാണ് ഏറെ പ്രശ്നമുണ്ടാക്കുന്നതെന്നും പഠനത്തില്‍ വ്യക്തമായെന്നാണ് അവരുടെ അവകാശവാദം. 100,000-അധികം ആളുകളെ നിരീക്ഷിച്ചതിനൊപ്പം നേരത്തേ നടത്തിയ ചില പഠനങ്ങളെയും അടിസ്ഥാനമാക്കിയായിരുന്നു പുതിയ പഠനം. ഗർഭാവസ്ഥയുടെ ഏതുഘട്ടത്തിലാണ് അമ്മമാർ പാരസെറ്റാമോള്‍ കഴിച്ചതെന്ന് പഠനത്തിന്റെ ഭാഗമായി അവലോകനം ചെയ്തിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ കഴിച്ചവരിലാണ് ഏറെ പ്രശ്നം കണ്ടത്. അമ്മമാരാകാൻ തയ്യാറെടുക്കുന്നവർ വേദനസംഹാരികള്‍ ഏറ്റവും കുറഞ്ഞ കാലയളവിലും ഏറ്റവും കുറഞ്ഞ ഡോസിലും കഴിക്കേണ്ടതാണെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. ചില വേദനസംഹാരികള്‍ പതിവായി കഴിച്ചാല്‍ വൃക്കയിലെ മാലിന്യങ്ങള്‍ അരിച്ചുമാറ്റുന്ന രക്തക്കുഴലുകള്‍ക്ക് ദോഷമുണ്ടാക്കുമെന്ന് നേരത്തേ നടത്തിയ ചില പഠനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആവശ്യത്തിനുവേണ്ടിമാത്രം കഴിക്കുന്നത് കാര്യമായ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും വിദഗ്ദ്ധർ പറയുന്നു. ഇതും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം

വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ 52 സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറുന്ന വിഭിന്നശേഷിക്കാരെ

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് തുക കൈമാറി

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള വാട്ടര്‍ അതോറിറ്റി റിട്ടേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 25.67 ലക്ഷം രൂപ കൈമാറി. ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയ 20 ലക്ഷം രൂപയ്ക്ക് പുറമെ 5.67

ലോക മാനസികാരോഗ്യ ദിനാചരണവും കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമും സംഘടിപ്പിച്ചു

പൊഴുതന:ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ വയനാട്, ചൈൽഡ് ഹെല്പ് ലൈൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ട്രൈബൽ വകുപ്പിന്റെ സഹകരണത്തോടെ

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി.

മീനങ്ങാടി: അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ് ഒരു ഗ്രാം

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.