കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്കിൽപ്പെട്ട് നരകയാതന അനുഭവിക്കുന്നവർക്ക് തുണയാകേണ്ടവർ നിസ്സംഗത പുലർത്തി നിഷ്ക്രിയരായി ഇരിക്കുകയാണ്. വയനാട്ടുകാരെ അപഹ സിക്കുന്ന ഇടതുഭരണം നാടിന്റെ ശാപമായി മാറിയിരിക്കുകയാണ്. ചുരത്തിൽ പോലീസോ രക്ഷാ സന്നാഹങ്ങളോ സ്ഥിരമായി ഇല്ലാതെ വർഷങ്ങളായി. ചുരം സംരക്ഷണ സമിതി എന്ന നാട്ടുകാരുടെ സഹായം മാത്രമാണ് ജനത്തിന് ആശ്വാസം .ചുരം പാത വയനാടിന്റെ പരിധിയിൽ കൊണ്ടുവന്ന് സ്ഥിരം യാത്രാ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നോക്കുകുത്തി ഭരണകൂടം തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ