കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്കിൽപ്പെട്ട് നരകയാതന അനുഭവിക്കുന്നവർക്ക് തുണയാകേണ്ടവർ നിസ്സംഗത പുലർത്തി നിഷ്ക്രിയരായി ഇരിക്കുകയാണ്. വയനാട്ടുകാരെ അപഹ സിക്കുന്ന ഇടതുഭരണം നാടിന്റെ ശാപമായി മാറിയിരിക്കുകയാണ്. ചുരത്തിൽ പോലീസോ രക്ഷാ സന്നാഹങ്ങളോ സ്ഥിരമായി ഇല്ലാതെ വർഷങ്ങളായി. ചുരം സംരക്ഷണ സമിതി എന്ന നാട്ടുകാരുടെ സഹായം മാത്രമാണ് ജനത്തിന് ആശ്വാസം .ചുരം പാത വയനാടിന്റെ പരിധിയിൽ കൊണ്ടുവന്ന് സ്ഥിരം യാത്രാ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നോക്കുകുത്തി ഭരണകൂടം തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.
ചുള്ളിയോട് യൂണിറ്റിലെ സ്രോതസ് സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആയിഷാബി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി







