ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ കുട്ടികൾക്ക് കഫ്സിറപ്പ് നൽകുന്നത് നല്ലതാണോ എന്ന ചർച്ചയും നടക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് പ്രമുഖ ന്യൂറോളജിസ്റ്റ് ഡോക്ടറായ സുധീര്‍ കുമാർ നടത്തിയ പ്രതികരണം ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.
കുട്ടികളിലെ കഫ്‌സിറപ്പ് ഉപയോഗം

കുട്ടികള്‍ക്ക് യഥാര്‍ത്ഥത്തില്‍ കഫ്‌സിറപ്പ് ആവശ്യമില്ലെന്നാണ് ഡോ. സുധീര്‍ കുമാര്‍ വെളിപ്പെടുത്തുന്നത്. കഫ്‌സിറപ്പുകള്‍ക്ക് വേഗത്തിലുള്ള രോഗശാന്തിക്കുള്ള കഴിവില്ലെന്ന് മാത്രമല്ല ഇത് രോഗം സുഖപ്പെടുത്തില്ലെന്നും അദ്ദേഹം പറയുന്നു. ഇവയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആന്റിഹിസ്റ്റാമിന്‍സ്, ഡികണ്‍ജെസ്റ്റന്റസ്, കോഡിയിന് എന്നിവ മയക്കം, ക്രമരഹിതമായ നെഞ്ചിടുപ്പുകള്‍ ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നുവെന്നും ഡോ. സുധീര്‍ കുമാര്‍ എക്‌സില്‍ കുറിച്ചു. മധ്യപ്രദേശിലെ കഫ്‌സിറപ്പ് മരണങ്ങള്‍ക്ക് പിന്നാലെയാണ് ഡോ. സുധീര്‍ ഇതിന്റെ ദൂഷ്യഫലങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റിട്ടത്.
എന്താണ് കഫ്‌സിറപ്പ് മരണങ്ങള്‍ക്ക് പിന്നിലെ കാരണം ?
മധ്യപ്രദേശിലും രാജസ്ഥാനിലുമായി നടന്ന കഫ്‌സിറപ്പ് മരണങ്ങള്‍ക്ക് പിന്നില്‍ ഡൈഎഥിലിന്‍ ഗ്ലൈകോള്‍ അല്ലെങ്കില്‍ എഥിലിന്‍ ഗ്ലൈകോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവ വിഷ പദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി മരണം വരെ സംഭവിക്കാം. ഇവയുടെ ചെറിയ അളവിലെ ഉപയോഗം പോലും വൃക്കയെ തകരാറിലാക്കിയേക്കാം.

കുട്ടികളിലാണ് ഇവയുടെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക. കഫ്‌സിറപ്പ് കഴിച്ച ശേഷം തലകറക്കം, ഛര്‍ദ്ദില്‍, അപസ്മാരം എന്നീ അവസ്ഥകളുണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. നിരവധിയിടങ്ങളില്‍ ഇത്തരത്തില്‍ വ്യാജ മരുന്നുകള്‍ നിര്‍മ്മിക്കുന്നുണ്ട്. യഥാര്‍ത്ഥ ബ്രാന്‍ഡുകളേ പോലെയാണ് അവ കാഴ്ചയിലെങ്കിലും ഉള്ളില്‍ അടങ്ങിയിട്ടുള്ള ചേരുവകള്‍ വളരെ കുറവാണ്.
പല വ്യാജ മരുന്നുകളിലും മെര്‍ക്കുറി, ആര്‍സെനിക്, എലി വിഷം എന്നിവ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മിക്ക വികസ്വര രാജ്യങ്ങളിലും 10 മരുന്നുകള്‍ എടുത്താല്‍ അവയില്‍ ഒരെണ്ണം വ്യാജമായിരിക്കുമെന്ന് പറയുന്നു.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള

പ്രവാസികൾക്ക് തിരിച്ചടി, സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുരുഷ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ ഡി.എ.എം.ഇ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താത്‌പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അസലുമായി ഒക്ടോബർ 13 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.