തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ് ഇത്. തൊണ്ടയില്‍ കാണപ്പെടുന്ന മുഴ, കഴുത്തിലെ കഴലകളില്‍ കാണപ്പെടുന്ന വീക്കം, ഭാരക്കുറവ്, തൊണ്ടവേദന ക്ഷീണം ഇതൊക്കെ തൈറോയിഡ് കാന്‍സറിന്റെ ലക്ഷണങ്ങളാണ്. പക്ഷേ ഈ ലക്ഷണങ്ങളൊക്കെ രോഗം വഷളാകുമ്പോഴേ പ്രത്യക്ഷപ്പെടുകയുളളൂ എന്ന് മാത്രം.
എന്നാല്‍ തൈറോയിഡ് കാന്‍സര്‍ ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യാന്‍ കാരണം ടെസ്റ്റുകളും ഇമേജിംഗും കൂടുതല്‍ ചെയ്യുന്നത് കൊണ്ട് തന്നെയാണ്. കഴുത്ത് വേദന, ഷോള്‍ഡര്‍ പെയിന്‍ എന്നിവ ഉണ്ടാകുമ്പോള്‍ സ്‌കാനുകള്‍ ചെയ്ത് നോക്കുമ്പോഴാണ് തൈറോയിഡ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത്. അല്ലെങ്കില്‍ അവസാന സ്‌റ്റേജ് വരെ ലക്ഷണങ്ങള്‍ കാണിക്കില്ല. 90-95 ശതമാനം തൈറോയിഡ് കാന്‍സറുകളും വളരെ പതുക്കെ വളരുന്നവയായണ്. അതുകൊണ്ടാണ് ഇതിന് പെട്ടെന്നൊന്നും ലക്ഷണങ്ങള്‍ കാണിക്കാത്തത്.

റേഡിയേഷന്‍ ഏല്‍ക്കാന്‍ സാഹചര്യമുള്ള ജോലിചെയ്യുന്ന ആളുകള്‍, അല്ലെങ്കില്‍ റേഡിയേഷന്‍ എക്‌സ്‌പോഷര്‍ ഉണ്ടായിട്ടുളള സ്ഥലങ്ങളിലുള്ളവര്‍, ആണവ റിയാക്ടറുകളില്‍ ലീക്ക് ഉണ്ടാകുന്ന സ്ഥലങ്ങള്‍ അത്തരത്തിലുള്ള ഇടങ്ങളില്‍ തൈറോയിഡ് കാന്‍സറിന്റെ എണ്ണം കൂടുന്നതായി കണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ അത്തരം കാരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് എന്തുകൊണ്ട് ഇവിടെ കാന്‍സറിന്റെ വര്‍ധനവ് കൂടുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
സ്ത്രീകളില്‍ തൈറോയിഡ് കാന്‍സര്‍ കൂടുതല്‍ കാണുന്നതിന് ഹോര്‍മോണുമായും ബന്ധമുണ്ടാകാം. തൈറോയിഡിന്റെ ബ്ലഡ് ടെസ്റ്റില്‍ കുഴപ്പമൊന്നും ഇല്ല എന്ന് കരുതി തൈറോയിഡ് കാന്‍സര്‍ ഇല്ല എന്ന് പറയാന്‍ സാധിക്കില്ല. തൈറോയിഡിന്റെ ബ്ലഡ് ടെസ്റ്റ് ഹോര്‍മോണിന്റെ ലവല്‍ മാത്രമാണ് കാണിക്കുന്നത്. ഹോര്‍മോണിന് കുഴപ്പമില്ല എന്ന് മാത്രമാണ് ഇതിനര്‍ഥം. തൈറോയിഡ് മുഴ ഉണ്ടാകുന്നതുമായി ഇതിനൊരു ബന്ധവുമുണ്ടാകുന്നില്ല.
അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുകയാണെങ്കില്‍ തൈറോയിഡില്‍ ചെറിയ മുഴകളൊക്കെ കാണാം. പലതും അപകടകാരികളല്ല. ഒരു സെന്റീമീറ്ററില്‍ താഴെയുളള മുഴകളാണെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. പക്ഷേ മുഴകളുടെ വലിപ്പം കൂടുന്നതനുസരിച്ചോ കഴുത്തിലുള്ള കഴലകളിലേക്ക് പടരുന്ന അവസ്ഥയോ ഉണ്ടെങ്കില്‍ സര്‍ജറി വേണ്ടിവരും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.