തൈറോയിഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ കാണിക്കാത്ത വില്ലന്‍; രക്ത പരിശോധന നോര്‍മല്‍ ആണെങ്കിലും കാന്‍സറുണ്ടാകാം

ഇന്ന് മിക്ക ആളുകളിലും തൈറോയിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുകൂടിയാണിത്. തൈറോയിഡ് കാന്‍സറിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയിലെ കണക്കെടുത്ത് നോക്കിയാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു കാന്‍സറാണ് ഇത്. തൊണ്ടയില്‍ കാണപ്പെടുന്ന മുഴ, കഴുത്തിലെ കഴലകളില്‍ കാണപ്പെടുന്ന വീക്കം, ഭാരക്കുറവ്, തൊണ്ടവേദന ക്ഷീണം ഇതൊക്കെ തൈറോയിഡ് കാന്‍സറിന്റെ ലക്ഷണങ്ങളാണ്. പക്ഷേ ഈ ലക്ഷണങ്ങളൊക്കെ രോഗം വഷളാകുമ്പോഴേ പ്രത്യക്ഷപ്പെടുകയുളളൂ എന്ന് മാത്രം.
എന്നാല്‍ തൈറോയിഡ് കാന്‍സര്‍ ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യാന്‍ കാരണം ടെസ്റ്റുകളും ഇമേജിംഗും കൂടുതല്‍ ചെയ്യുന്നത് കൊണ്ട് തന്നെയാണ്. കഴുത്ത് വേദന, ഷോള്‍ഡര്‍ പെയിന്‍ എന്നിവ ഉണ്ടാകുമ്പോള്‍ സ്‌കാനുകള്‍ ചെയ്ത് നോക്കുമ്പോഴാണ് തൈറോയിഡ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത്. അല്ലെങ്കില്‍ അവസാന സ്‌റ്റേജ് വരെ ലക്ഷണങ്ങള്‍ കാണിക്കില്ല. 90-95 ശതമാനം തൈറോയിഡ് കാന്‍സറുകളും വളരെ പതുക്കെ വളരുന്നവയായണ്. അതുകൊണ്ടാണ് ഇതിന് പെട്ടെന്നൊന്നും ലക്ഷണങ്ങള്‍ കാണിക്കാത്തത്.

റേഡിയേഷന്‍ ഏല്‍ക്കാന്‍ സാഹചര്യമുള്ള ജോലിചെയ്യുന്ന ആളുകള്‍, അല്ലെങ്കില്‍ റേഡിയേഷന്‍ എക്‌സ്‌പോഷര്‍ ഉണ്ടായിട്ടുളള സ്ഥലങ്ങളിലുള്ളവര്‍, ആണവ റിയാക്ടറുകളില്‍ ലീക്ക് ഉണ്ടാകുന്ന സ്ഥലങ്ങള്‍ അത്തരത്തിലുള്ള ഇടങ്ങളില്‍ തൈറോയിഡ് കാന്‍സറിന്റെ എണ്ണം കൂടുന്നതായി കണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ അത്തരം കാരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് എന്തുകൊണ്ട് ഇവിടെ കാന്‍സറിന്റെ വര്‍ധനവ് കൂടുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
സ്ത്രീകളില്‍ തൈറോയിഡ് കാന്‍സര്‍ കൂടുതല്‍ കാണുന്നതിന് ഹോര്‍മോണുമായും ബന്ധമുണ്ടാകാം. തൈറോയിഡിന്റെ ബ്ലഡ് ടെസ്റ്റില്‍ കുഴപ്പമൊന്നും ഇല്ല എന്ന് കരുതി തൈറോയിഡ് കാന്‍സര്‍ ഇല്ല എന്ന് പറയാന്‍ സാധിക്കില്ല. തൈറോയിഡിന്റെ ബ്ലഡ് ടെസ്റ്റ് ഹോര്‍മോണിന്റെ ലവല്‍ മാത്രമാണ് കാണിക്കുന്നത്. ഹോര്‍മോണിന് കുഴപ്പമില്ല എന്ന് മാത്രമാണ് ഇതിനര്‍ഥം. തൈറോയിഡ് മുഴ ഉണ്ടാകുന്നതുമായി ഇതിനൊരു ബന്ധവുമുണ്ടാകുന്നില്ല.
അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുകയാണെങ്കില്‍ തൈറോയിഡില്‍ ചെറിയ മുഴകളൊക്കെ കാണാം. പലതും അപകടകാരികളല്ല. ഒരു സെന്റീമീറ്ററില്‍ താഴെയുളള മുഴകളാണെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. പക്ഷേ മുഴകളുടെ വലിപ്പം കൂടുന്നതനുസരിച്ചോ കഴുത്തിലുള്ള കഴലകളിലേക്ക് പടരുന്ന അവസ്ഥയോ ഉണ്ടെങ്കില്‍ സര്‍ജറി വേണ്ടിവരും

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജിം സന്തോഷ്

ഓഫീസ് അസിസ്റ്റന്റ് നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം ഓഫിസിലേക്ക്‌ താത്ക്കാലിക ഓഫീസ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. ബിരുദം, ഡാറ്റ എൻട്രി, ടൈപ്പിംഗ് എന്നിവയിലുള്ള അടിസ്ഥാന പരിജ്ഞാനമാണ്

കാഴ്ച പരിമിതർക്ക് അക്ഷരക്കാഴ്ച നൽകി സാക്ഷരതാ മിഷൻ

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി കാഴ്ച പരിമിതർക്കായി നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. കേരള

ആധാര്‍ കാര്‍ഡ് തിരുത്തല്‍; പുതിയ നിബന്ധനകളുമായി കേന്ദ്രം

ഇന്ത്യയിലെ ഓരോ പൗരന്മാരെയും സംബന്ധിച്ച് ആധാര്‍ വിലപ്പെട്ട രേഖയാണ്. ഒരു മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ ബാങ്കിലെ ആവശ്യങ്ങള്‍ക്ക് വരെ ഏറ്റവും അത്യാവശ്യം വേണ്ട രേഖകളിലൊന്നാണ് ആധാര്‍. ആധാര്‍ കാര്‍ഡില്‍ പേര്, ജനന തീയതി,

അക്ഷരോന്നതി പദ്ധതി: ജില്ലാതല പുസ്തക വിതരണോദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല പുസ്തക വിതരണോദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു തിരുനെല്ലി മാന്താനം ഉന്നതിയിൽ നിർവഹിച്ചു. വായനയിലൂടെ ഉന്നതിയിലേക്ക് എന്ന ലക്ഷ്യം മുൻനിർത്തി എസ് സി,

താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം.

താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.വയനാട് പടിഞ്ഞാറത്തറയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.