ഫോണ്‍ കവറിനുള്ളില്‍ പൈസ വെക്കുന്നവരാണോ? അപകടം തൊട്ടരികേയുണ്ട്

ഫോണ്‍ കവര്‍ താല്‍ക്കാലിക പേഴ്‌സായി ഉപയോഗിക്കുന്ന പല ആളുകളുമുണ്ട്. ഫോണ്‍മാത്രം എളുപ്പത്തില്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് പോകാന്‍ താല്‍പര്യമുളള ആളുകളായിരിക്കാം കൂടുതലും ഇക്കാര്യം ചെയ്യുന്നത്. ഇത്തരക്കാര്‍ കറന്‍സി നോട്ടുകളും എടിഎം കാര്‍ഡുകളും പേപ്പറുകളും ഒക്കെ മൊബൈല്‍ കവറിനുള്ളില്‍ സൂക്ഷിച്ചുവയ്ക്കുന്നു. സംഗതി എളുപ്പമായി തോന്നുമെങ്കിലും ഇതൊരു അപകടംപിടിച്ച കാര്യമാണ്. എങ്ങനെയാണ് അപകടമാകുന്നതെന്നല്ലേ? അത് നമുക്ക് നോക്കാം.
notes, papers, and ATM cards in your phone case
താപനില കൂടുന്നു

ഫോണ്‍ ഓണായി ഇരിക്കുമ്പോള്‍ സ്വാഭാവികമായും ചൂട് പുറത്തുവിടുന്നുണ്ട്. ഫോണ്‍ കവറുകള്‍ ഫോണിന് ചുറ്റുമുളള താപനില വീണ്ടും വര്‍ധിക്കാന്‍ കാരണമാകും. കറന്‍സി നോട്ടുകളും മറ്റും കവറിനുളളില്‍ സൂക്ഷിക്കുമ്പോള്‍ അപകട സാധ്യത വീണ്ടും കൂടുന്നു. കാരണം കവറിനുള്ളിലെ നോട്ട് ഈ ചൂട് പുറത്ത് പോകാതെ തടഞ്ഞുവയ്ക്കുന്നു. ഇത് ഫോണ്‍ വീണ്ടും ചൂടാകാനിടയാക്കും.

തീപിടുത്ത സാധ്യത

ഫോണുകള്‍ക്ക് തീപിടിക്കുന്ന പല സാഹചര്യങ്ങളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടില്ലേ. അതിനുള്ള ഒരു കാരണം എന്താണെന്ന് അറിയാമോ?. ചില ഫോണ്‍ കവറുകള്‍ പ്രത്യേകിച്ച് മോശം നിലവാരമുള്ളവ ഫോണ്‍ അമിതമായി ചൂടാകുന്നതിന് ഇടയാക്കാറുണ്ട്. ഫോണിലെ കവര്‍ ഇറുകിയ രീതിയില്‍ ഘടിപ്പിച്ചിരിക്കുന്നതാണ് ഇതിന് കാരണം. ഇത്തരമൊരു സാധ്യതയുളളപ്പോള്‍ ഫോണ്‍ കവറില്‍ മറ്റ് സാധനങ്ങള്‍ വയ്ക്കുകയാണെങ്കില്‍ അപകട സാധ്യത വർധിക്കും?. അപൂര്‍വ്വമാണെങ്കിലും ഫോണ്‍ അമിതമായി ചൂടാകുന്നത് കവറിനുള്ളില്‍ വച്ചിരിക്കുന്ന പൈസ പോലും കത്താന്‍ ഇടയാക്കുന്നു.
notes, papers, and ATM cards in your phone case
ബാറ്ററിയുടെ ആയുസ് കുറയ്ക്കുന്നു

അമിതമായ ചൂട് ഫോണിന്റെ ബാറ്ററിയുടെ ആയുസ് കുറയ്ക്കുന്നു. ദീര്‍ഘനേരം ചൂട് തങ്ങി നില്‍ക്കുന്നത് ബാറ്ററി വീര്‍ക്കാനും ചാര്‍ജ്ജ് പെട്ടെന്ന് തീരാനും കാരണമാകും.

ഇന്റര്‍നെറ്റ് വേഗം പതുക്കെയാക്കും

നോട്ട് ഫോണിനുളളില്‍ വയ്ക്കുന്നത് ഫോണിന്റെ ആന്റിന ലൈനുകളെ ബാധിക്കുന്നു. ഇത് ഫോണിന്റെ റേഞ്ചിനെ ബാധിക്കാനും ഇന്റര്‍നെറ്റിന്റെ വേഗത കുറയാനും കാരണമാകുന്നു. മാത്രമല്ല പല ഫോണുകളിലെയും സെന്‍സറുകള്‍ നോട്ടുകള്‍ വയ്ക്കുമ്പോള്‍ മറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
notes, papers, and ATM cards in your phone case
രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത

പല ആളുകളുടെ കൈമറിഞ്ഞ് വരുന്നതുകൊണ്ടുതന്നെ നോട്ടുകളില്‍ ധാരാളം ബാക്ടീരിയകളും അണുക്കളും പറ്റിപ്പിടിച്ചിരിപ്പുണ്ടാവും. ഫോണ്‍ എപ്പോളും കൈയില്‍ പിടിച്ചിരിക്കുന്നതുകൊണ്ടും ചെവിയില്‍ വച്ച് സംസാരിക്കുന്നതുകൊണ്ടും ചര്‍മ്മരോഗങ്ങള്‍ക്കോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ കാരണമായേക്കാം

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.