ലിവ്-ഇൻ ബന്ധത്തിൽ നിന്ന് പുറത്തുപോകുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹത്തിന്റെ അഭാവത്തിൽ ഇത്തരം ബന്ധങ്ങളിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. വ്യാജ വിവാഹ വാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷണം നടത്തിയത്. പരസ്പര സമ്മതത്തോടെയുള്ള ലിവ്-ഇൻ ബന്ധങ്ങളും ക്രിമിനൽ ലൈംഗിക കുറ്റകൃത്യങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളും കോടതി ഊന്നിപ്പറഞ്ഞു. വിവാഹത്തിന് പുറത്ത് ഒരുമിച്ച് ജീവിക്കാൻ മുതിർന്നവർ തീരുമാനിക്കുമ്പോൾ, അത്തരം ബന്ധങ്ങളിൽ പലപ്പോഴും അന്തർലീനമായ അപകടസാധ്യതകൾ ഉണ്ടെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. വിവാഹം കഴിക്കാതെ പുരുഷനിൽ നിന്ന് യുവതിക്ക് കുട്ടി ജനിച്ചു. ഇപ്പോൾ ബലാത്സംഗവും ആക്രമണവും ഉന്നയിക്കുന്നു. സമ്മതത്തോടെയുള്ള ബന്ധം എങ്ങനെ ലൈംഗികാതിക്രമമാകുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു.
ഇത്തരം ചോദ്യങ്ങൾ പലപ്പോഴും ഇരയെ അപമാനിക്കുന്നതാണെന്ന് വിമർശിക്കപ്പെടുന്നു, എന്നാൽ സമ്മതത്തിന്റെ സ്വഭാവവും പ്രധാനമാണെന്ന് ജഡ്ജി ഊന്നിപ്പറഞ്ഞു. സമ്മതത്തോടെയുള്ള ബന്ധമാണെങ്കിൽ കുറ്റകൃത്യത്തിന്റെ ചോദ്യം എവിടെയാണ് ഉദിക്കുന്നതെന്നും ജഡ്ജി ചോദിച്ചു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







