തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം ആദ്യമായി കെഎസ്ആർടിസിയുടെ മാസവരുമാനം 100 കോടി കടന്നു. ജനുവരി മാസം സർവീസ് നടത്തി ലഭിച്ചത് 100 കോടി 46 ലക്ഷം രൂപയാണ്.
ജൂലൈ മാസത്തിൽ സർവീസ് നടത്തി കിട്ടിയത് 21.38 കോടി മാത്രമായിരുന്നു. അവിടെ നിന്നാണ് ജനുവരി മാസത്തിൽ 100 കോടി കളക്ഷൻ നേടിയത്. 5000 സർവീസുകൾ ഉണ്ടായിരുന്നയിടത്ത് ഇപ്പോൾ 3200 സർവീസുകളേയുള്ളൂ. കൂടുതൽ സർവീസുകൾ ആരംഭിക്കുമ്പോൾ പഴയ പ്രതിമാസ ശരാശരി വരുമാനമായ 180 കോടി രൂപയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ.
കഴിഞ്ഞ അഞ്ച് മാസമായി സർക്കാർ സഹായത്തിലാണ് കെഎസ്ആർടിസിയുടെ നിലനിൽപ്പ്. ഓരോ മാസവും ശമ്പളവും പെൻഷനുമായി 133 കോടി രൂപയാണ് സർക്കാർ സഹായം.








