സൂം വീഡിയോ കോൺഫറൻസിൽ മ്യൂട്ട് ചെയ്യാൻ മറന്ന് യുവതി, വിളിച്ചു പറഞ്ഞ രഹസ്യങ്ങൾ കേട്ട് ഞെട്ടി സ്നേഹിതർ

കൊവിഡ് കാലം നമുക്ക് തന്ന പുതിയൊരു ശീലമാണ് വീഡിയോ കോൺഫറൻസുകൾ. സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ പല സോഫ്റ്റ് വെയറുകളിലൂടെ ജനം വീട്ടിലിരുന്നും മറ്റുള്ളവരുമായി ഒത്തുകൂടുകയാണ്. അത് ജോലി സംബന്ധമായ മീറ്റിംഗുകളാകാം, അല്ലെങ്കിൽ പഴയ കോളേജ് ക്‌ളാസ് റീയൂണിയൻ ആകാം. കുടുംബസംഗമങ്ങൾ പോലും ഇപ്പോൾ വീഡിയോ കോൺഫറൻസിങ് വഴി ആയിട്ടുണ്ട്. എന്നാൽ, ഈ ഒരു സാങ്കേതികവിദ്യ പരിചയിക്കാൻ ഒട്ടും സമയം തരാതെ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ചിലർക്കെങ്കിലും കിട്ടിയത് എട്ടിന്റെ പണികളാണ്.

ഔദ്യോഗിക മീറ്റിംഗുകളിൽ, ഓൺലൈൻ ക്‌ളാസുകളിൽ പലർക്കും മുട്ടൻ അബദ്ധങ്ങൾ പറ്റി. വീഡിയോ കോളിനിടെ കയറിവന്ന പട്ടിയും കുട്ടിയും പൂച്ചയും മുതൽ, ഫ്രയിമിൽ വന്നുപെട്ട അടിവസ്ത്രങ്ങളും കോണ്ടങ്ങളും സെക്സ് ടോയ്സും വരെ ഈ അബദ്ധങ്ങളുടെ ഭാഗമായി. ഈ അബദ്ധങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും പുതിയതായി, 2021 -ൽ വന്നുകയറിയിരിക്കുന്ന ഒന്നാണ് ഓഡിയോ മ്യൂട്ട് ചെയ്യാൻ മറന്ന ശ്വേതയും.

111 പേർ പങ്കെടുത്ത ഒരു സൂം വീഡിയോ കോളിനിടയിൽ ശ്വേത എന്ന പെൺകുട്ടി സ്വന്തം വിൻഡോയിലെ ഓഡിയോ മ്യൂട്ട് ചെയ്‌തുവെച്ച് മറ്റൊരു കൂട്ടുകാരിയുമായി സല്ലപിക്കാൻ തീരുമാനിക്കുന്നു. എന്നാൽ, അബദ്ധവശാൽ ആ ഓഡിയോ മ്യൂട്ട് ആകാതെ പോകുന്നു. പിന്നീട് ആ ഗ്രൂപ്പ് വീഡിയോ കോളിലെ നൂറിലധികം പേർ കേട്ടത് ശ്വേത തന്റെ ഒരു സുഹൃത്തിന്റെ ലൈംഗിക ജീവിതത്തെപ്പറ്റി ഈ സ്നേഹിതയോട് നടത്തുന്ന പരദൂഷണമാണ്. തന്റെ സുഹൃത്തും മറ്റൊരു പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ വളരെ വിശദമായ വിവരങ്ങൾ ശ്വേത നടത്തുന്നതിനിടെ പലവട്ടം ഗ്രൂപ്പ് കോളിൽ പങ്കെടുത്ത ശ്വേതയുടെ കൂട്ടുകാരികൾ അവൾക്ക് “മൈക്ക് ഓൺ ആണ്”, “മ്യൂട്ട് ആയിട്ടില്ല” എന്നിങ്ങനെയുള്ള മുന്നറിയിപ്പുകൾ കൊടുക്കുന്നത് കേൾക്കാം എങ്കിലും, അതൊന്നും ശ്വേതയുടെ കാതിൽ മാത്രം എത്തുന്നില്ല. ഏതാണ്ട് രണ്ടുമിനിറ്റോളം ശ്വേത എരിവും പുളിയും കലർത്തിയുള്ള തന്റെ വിവരങ്ങൾ തുടരുന്നു.

ഒടുവിൽ ഈ സംഭാഷണങ്ങളുടെ ഒരു വീഡിയോ ക്ലിപ്പ് ഈ മീറ്റിങ്ങിൽ പങ്കെടുത്ത ആരോ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഗതി വൈറലാകുന്നത്. ക്ലിപ്പ് വൈറലായതിനു പിന്നാലെ ശ്വേതയ്ക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾക്കും കാരണമായി.

എന്തായാലും, ഏതൊരു ഗ്രൂപ്പ് കോളിൽ ചെന്നിരുന്നാലും ഓഡിയോ മ്യൂട്ട് ആണോ എന്നത് രണ്ടു വട്ടം പരിശോധിച്ചുറപ്പിക്കണം എന്നതാണ് ശ്വേതയ്ക്ക് പിണഞ്ഞ അമളിയിൽ നിന്ന് നമ്മൾ പേടിക്കേണ്ട ഗുണപാഠം എന്നും ഒരാൾ ട്വീറ്റ് ചെയ്തു.

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.