ടിക് ടോക് വീഡിയോ കണ്ട് പ്രണയം ; കൗമാരക്കാരനെ തേടി മധ്യ വയസ്ക എത്തിയത് മുംബൈയിൽ നിന്ന്.

മുംബൈ: പ്രണയത്തിന് കണ്ണില്ലെന്ന് പറയാറുണ്ട് എന്നാല്‍ അത് അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് തെളിക്കുന്ന ഒരു വാര്‍ത്തയാണ് ബീഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടെ പ്രണയകഥയിലെ നായിക മധ്യവയസ്കയായ മുംബൈ സ്വദേശിനിയാണ്. ടിക് ടോക് വീഡിയോകളിലൂടെ കണ്ട് ഇഷ്ടപ്പെട്ട ഒരു കൗമാരക്കാരനെ വിവാഹം ചെയ്യാനായി ബീഹാറിലെത്തിയാണ് ഇവരിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ബീഹാര്‍ നളന്ദയിലെ ഷരീഫ് സബ് ഡിവിഷന്‍ മേഖലയില്‍ നിന്നാണ് ഈ വേറിട്ട ‘പ്രണയകഥ’ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാട്സ്‌ആപ്പിലും ടിക് ടോക്കിലുമൊക്കെയായി വീഡിയോകള്‍ കണ്ടാണ് മഹാരാഷ്ട്ര സ്വദേശി ആയ സ്ത്രീക്ക് കൗമാരക്കാരനോട് പ്രണയം മൊട്ടിട്ടത്.

പ്രണയം കടുത്തതോടെ പ്രായപൂര്‍ത്തി പോലും ആകാത്ത ആ കുട്ടിയെ തേടി സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച്‌ അവര്‍ ബീഹാറിലെത്തുകയായിരുന്നു. അവനെ വിവാഹം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം.

സംഭവത്തെക്കുറിച്ചറിഞ്ഞ പയ്യന്‍റെ കുടുംബം ഞെട്ടലിലായി. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് സ്ത്രീയെയും കൗമാരക്കാരനെയും സ്റ്റേഷനിലെത്തിച്ചു. ഈ അപൂര്‍വ്വ കഥയറിഞ്ഞ് പ്രദേശവാസികളും അവിടെ ഒത്തുകൂടിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീയും കുട്ടിയും തമ്മില്‍ കഴിഞ്ഞ നാല് മാസമായി ഫോണ്‍ കോളിലൂടെയും വാട്സ് ആപ്പ് ചാറ്റ് വഴിയും ബന്ധം പുലര്‍ത്തിയിരുന്നു. ഈ സംഭാഷണത്തിനിടയ്ക്ക് സ്ത്രീ കുട്ടിയുടെ വിലാസവും വാങ്ങിയിരുന്നു.എന്നാല്‍ ഈയടുത്ത് രണ്ടു പേരും തമ്മില്‍ എന്തോ കാര്യത്തില്‍ വഴക്കുണ്ടായി ഇതോടെ കൗമാരക്കാരന്‍ സ്ത്രീയോട് മിണ്ടാതെയുമായി. ഇതിന് പിന്നാലെയാണ് ഇവര്‍ പയ്യന്‍ നല്‍കിയ വിലാസത്തില്‍ തേടിയെത്തിയത്.

‘തുടക്കത്തില്‍ കൗമാരക്കാരനെ വിവാഹം ചെയ്യാതെ മടങ്ങില്ലെന്ന് നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു സ്ത്രീ. മുംബൈയിലെ അവരുടെ കുടുംബത്തെ വിവരം അറിയിച്ചു. കൗണ്‍സിലിംഗിനു ശേഷമാണ് അവര്‍ കുടുംബാംഗങ്ങളുമൊത്ത് മടങ്ങാന്‍ തയ്യാറായത്’ സദര്‍ ഡിഎസ്പി ഷിബ്ലി നൊമാനി പറയുന്നു. വിധവയും മൂന്ന് കുട്ടികളുടെ അമ്മയുമായ സ്ത്രീക്ക് പയ്യന്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് എന്ന വിവരം അറിവുണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.

രാജ്യത്ത് ഏറെ പ്രചാരത്തിലിരുന്ന ടിക് ടോക് വീഡിയോ ഷെയറിംഗ് ആപ്പ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നായിരുന്നു നടപടി.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും

ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ

ഈ കാര്യം ചെയ്തില്ലെങ്കില്‍ ജനുവരി 1 മുതല്‍ നിങ്ങളുടെ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

നമ്മുടെ ദൈനംദിന സാമ്ബത്തിക ഇടപാടുകളില്‍ പാൻ (പെർമനന്റ് അകൗണ്ട് നമ്ബർ) കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നമുക്കെല്ലാവർക്കും അറിയാം.നികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനും വരെ പാൻ കാർഡ്

ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ ഡയപ്പറുകൾ വാങ്ങി കൂട്ടുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ടാസ്‌ക് എന്ന് വേണമെങ്കിൽ പറയാം. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ

eSim ചതിച്ചാശാനേ! ഐഫോൺ സ്‌ക്രീനൊന്ന് പൊട്ടി, പിന്നെ സംഭവിച്ചത്

ചെറിയൊരു സംഭവം മതി നമ്മുടെ ഡിജിറ്റൽ ജീവിതം എങ്ങനെ താറുമാറാകും എന്ന് മനസിലാക്കാൻ. വിലകൂടിയ ഒരു ഐഫോൺ കൈയിൽ നിന്നൊന്ന് വീണു, അല്ലെങ്കിൽ സ്‌ക്രീനൊന്ന് പൊട്ടി എന്നിരിക്കട്ടെ, അപ്പോൾ എല്ലാം സ്തംഭിച്ച അവസ്ഥയിലായാൽ എന്ത്

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.