കൊവിഡ് ;ഹോം ക്വാറന്റൈനിൽ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്..?

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വർധിച്ചു വരുന്ന രോഗികളുടെ എണ്ണം മൂലം ആശുപത്രിയിൽ വേണ്ടത്ര ബെഡുകളും ഓക്സിജനും ഉണ്ടാവാതിരിക്കുന്ന സാഹചര്യം ഇന്ത്യയിൽ ഉടനീളം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ ചികിത്സ വേണ്ടവർക്ക് മാത്രമേ മെഡിക്കൽ ഉദ്യോഗസ്ഥർ അത് ശുപാർശ ചെയ്യുന്നുള്ളു. അല്ലാത്തവർക്ക് ഹോം ക്വാറന്റൈൻ ആണ് നിർദ്ദേശിക്കുന്നത്. ഹോം ക്വാറന്റൈൻ ചെയ്യുമ്പോൾ മറ്റു ആളുകൾക്ക് രോഗം പടരാനുള്ള സാധ്യത പൂർണമായും ഇല്ലാതാക്കുക എന്നുള്ളത് നമ്മുടെ കർത്തവ്യം ആണ്. കാരണം രണ്ടാം തരംഗത്തിൽ അതിവേഗമാണ് രോഗം വ്യാപിക്കുന്നത്. എന്നാൽ ഹോം ക്വാറന്റൈനിൽ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് പൂർണമായും അറിയാമോ..? നോക്കാം…

കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ശ്വാസകോശ സംബന്ധിയായ രോഗം ഇല്ലെങ്കിൽ കൂടി രോഗികൾ ആയവരൊക്കെ ഒരു പൾസ് ഓക്സിമീറ്റർ കയ്യിൽ കരുതുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പൾസ് ഓക്സി മീറ്റർ ഉപയോഗിച് ഓക്സിജൻ ലെവൽ ഇടയ്ക്കിടയ്ക്ക് പരിശോധിക്കാവുന്നതാണ്. ഓക്സിജൻ ലെവൽ 95 ൽ കുറവാണെങ്കിൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക. ഹോം ക്വാറന്റൈൻ സൗകര്യം ഉണ്ടോ എന്നുള്ളത് തീർച്ചപ്പെടുത്താൻ നമ്മുടെ വീട്ടിൽ അറ്റാച്ച്ഡ് ബാത്രൂമും വായു സഞ്ചാരമുള്ള മുറിയും ഉണ്ടോ എന്ന് നോക്കിയാൽ മതി. രോഗിക്ക് ഭക്ഷണം സമയാസമയം യാതൊരു വിധത്തിലുമുള്ള ഇടപഴകലുകൾ ഇല്ലാതെ വേണം നൽകാൻ. രോഗിയടക്കം വീട്ടിലെ എല്ലാവരും മാസ്ക്കും സാനിറ്റയ്‌സറും ഉപയോഗിക്കുക.രോഗിയുമായി പ്രൈമറി കോൺടാക്ട് ഉണ്ടെന്ന് തോന്നുന്ന വ്യക്തിയും ഏഴു ദിവസത്തിന് ശേഷം പരിശോധനക്ക് വിധേയമാകണം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു കൊവിഡ് രോഗികളുടെ എണ്ണത്തിൽ വന്ന മാറ്റം മൂലം ഇപ്പോൾ രോഗികളായി ക്വാറന്റൈനിൽ കഴിയുന്ന എല്ലാവരും പത്തു ദിവസത്തിന് ശേഷം ടെസ്റ്റ് ചെയ്യണം എന്ന് നിർബന്ധം ഇല്ല. വീണ്ടും എന്തെങ്കിലും രീതിയിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം അത്തരക്കാർ ടെസ്റ്റ് ചെയ്താൽ മതിയാകും. ലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ റിവേഴ്‌സ് ക്വാറന്റൈൻ കൂടി കഴിഞ്ഞതിനു ശേഷം അയാൾക്ക് പതിനേഴാം ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്. ക്വാറന്റൈൻ അവസാനിച്ചു എന്ന് കരുതി അത് വീണ്ടും രോഗം വരില്ല എന്നോ ഇനി ധൈര്യമായി പുറത്തിറങ്ങാൻ കഴിയും എന്നോ സങ്കൽപ്പിക്കരുത്.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.