ലോക്ക്ഡൗണിൽ തക്കാളിയുടെയും പുട്ടുപൊടിയുടെയും പേരിൽ കറങ്ങാനിറങ്ങി; ഫ്രീക്കന്മാർ ഒടുവിൽ ചെന്നെത്തിയത് പോലീസ് സ്റ്റേഷനിൽ.

സംസ്ഥാനത്തെ ജനങ്ങളെല്ലാം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ചില ഫ്രീക്കന്മാർ ബൈക്കുമായി കറങ്ങാൻ ഇറങ്ങിയത്. അങ്ങനെ കറങ്ങിക്കറങ്ങി അവസാനം പോലീസിന്റെ പിടിയിലായി.പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് ചില മുടന്തൻ ന്യായങ്ങളും.

പയ്യനങ്ങാടിയിലെ പരിശോധനയ്ക്കിടെയാണ് ഒരു ഫ്രീക്കൻ പോലീസിന്റെ പിടിയിൽ പെട്ടത്.വരുന്നത് കിലോമീറ്ററുകൾക്കപ്പുറം താനാളൂരിൽ നിന്നും. കാരണം ചോദിച്ചപ്പോൾ തക്കാളി വാങ്ങാനാണെന്ന്. ഫ്രീക്കന്റെ ബൈക്ക് ഉടൻ പോലീസ് സ്റ്റേഷനിൽ എത്തി. ഇയാളുടേതു മാത്രമല്ല. പുട്ടുപൊടി വാങ്ങാനായി വന്ന മറ്റൊരു ഫ്രീക്കന്റെ ബൈക്ക് കൂടി പോലീസ് സ്റ്റേഷനിൽ ഉണ്ട്.

താഴേപ്പാലത്ത് ബൈക്കുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ഓൺലൈൻ ക്ലാസ്സ് എടുക്കാൻ പോവുകയായിരുന്നു പോലും.വീട്ടിലിരുന്നല്ലെ ഓണ്ലൈൻ ക്ലാസ് എടുക്കേണ്ടത് എന്ന പോലീസിന്റെ ചോദ്യത്തിൽ ആ കള്ളം പൊളിഞ്ഞു.പെട്ടെന്ന് മുന്നിൽ പോലീസിനെ കണ്ട് വിറച്ച മറ്റൊരു യുവാവിന് പറയാൻ ഒരു നല്ല കള്ളം പോലും കിട്ടിയില്ല.

മറ്റൊരിടത്ത് ബർമുഡയും ധരിച്ചെത്തിയ ഫ്രീക്കനെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ച മറുപടി സാധനം വാങ്ങാൻ വന്നതാണ് എന്നാണ്. എങ്കിൽ ഉമ്മയെ ഫോണിൽ വിളിച്ച് ലൗഡ്സ്പീക്കർ ഇട്ട് സാധനങ്ങളുടെ ലിസ്റ്റ് ചോദിക്കണമെന്നായി പോലീസ്. എന്നാൽ ‘എന്താണ് വാങ്ങേണ്ടത് ഉമ്മേ..?’ എന്ന യുവാവിന്റെ ചോദ്യത്തിന് ‘എന്തു വാങ്ങാൻ..?നീ എവിടേക്കാ പോയത്..?’ എന്ന മറുചോദ്യമായിരുന്നു ഉമ്മയുടെ മറുപടി!. ഇനി ഇയാൾക്ക് ബൈക്ക് തിരിച്ചു കിട്ടണമെങ്കിൽ ഉമ്മയുമായി വന്ന് പോലീസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വരും.

വൈലത്തൂരിൽ നിന്നും മരുന്നു വാങ്ങാനായി തിരൂരിൽ എത്തിയ യുവാവാണ് അടുത്ത താരം.ഇയാളുടെ കൈയിലുണ്ടായിരുന്ന മരുന്ന്കുറിപ്പടിയിലെ ഡോക്ടറുടെ നമ്പറിലേക്ക് പോലീസ് വിളിക്കുകയും ഈ മരുന്ന് തിരൂർ നഗരത്തിൽ മാത്രമേ കിട്ടുകയുള്ളൂ എന്ന് അന്വേഷിക്കുകയുമായിരുന്നു. എല്ലായിടത്തും കിട്ടും എന്ന ഡോക്ടറുടെ മറുപടി ലഭിച്ചതോടെ ഈ യുവാവിനെ തിരിച്ചുവിടുകയായിരുന്നു.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു.

എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ

ഓവർസിയർ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമയാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 22 രാവിലെ 11ന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ്

എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

കാപ്പുംചാൽ : ഡബ്ല്യു.എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളൻ്റിയേഴ്സ് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ പനമരം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹി സിസ്റ്റർ അമൃതക്ക്

മാനന്തവാടിയിൽ ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കും

മാനന്തവാടി ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കാനും പെർമിറ്റ് വെരിഫിക്കേഷൻ നടത്താനും തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭയിലെ വിവിധ സ്റ്റാൻഡുകളിൽ സർവ്വീസ്

വയോജന അയൽക്കൂട്ട കലാമേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സിഡിഎസ് വയോജന അയൽക്കൂട്ട കലാമേള നഗരസഭ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി സിഡിഎസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.