ലോക്ക്ഡൗണിൽ തക്കാളിയുടെയും പുട്ടുപൊടിയുടെയും പേരിൽ കറങ്ങാനിറങ്ങി; ഫ്രീക്കന്മാർ ഒടുവിൽ ചെന്നെത്തിയത് പോലീസ് സ്റ്റേഷനിൽ.

സംസ്ഥാനത്തെ ജനങ്ങളെല്ലാം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ചില ഫ്രീക്കന്മാർ ബൈക്കുമായി കറങ്ങാൻ ഇറങ്ങിയത്. അങ്ങനെ കറങ്ങിക്കറങ്ങി അവസാനം പോലീസിന്റെ പിടിയിലായി.പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് ചില മുടന്തൻ ന്യായങ്ങളും.

പയ്യനങ്ങാടിയിലെ പരിശോധനയ്ക്കിടെയാണ് ഒരു ഫ്രീക്കൻ പോലീസിന്റെ പിടിയിൽ പെട്ടത്.വരുന്നത് കിലോമീറ്ററുകൾക്കപ്പുറം താനാളൂരിൽ നിന്നും. കാരണം ചോദിച്ചപ്പോൾ തക്കാളി വാങ്ങാനാണെന്ന്. ഫ്രീക്കന്റെ ബൈക്ക് ഉടൻ പോലീസ് സ്റ്റേഷനിൽ എത്തി. ഇയാളുടേതു മാത്രമല്ല. പുട്ടുപൊടി വാങ്ങാനായി വന്ന മറ്റൊരു ഫ്രീക്കന്റെ ബൈക്ക് കൂടി പോലീസ് സ്റ്റേഷനിൽ ഉണ്ട്.

താഴേപ്പാലത്ത് ബൈക്കുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ഓൺലൈൻ ക്ലാസ്സ് എടുക്കാൻ പോവുകയായിരുന്നു പോലും.വീട്ടിലിരുന്നല്ലെ ഓണ്ലൈൻ ക്ലാസ് എടുക്കേണ്ടത് എന്ന പോലീസിന്റെ ചോദ്യത്തിൽ ആ കള്ളം പൊളിഞ്ഞു.പെട്ടെന്ന് മുന്നിൽ പോലീസിനെ കണ്ട് വിറച്ച മറ്റൊരു യുവാവിന് പറയാൻ ഒരു നല്ല കള്ളം പോലും കിട്ടിയില്ല.

മറ്റൊരിടത്ത് ബർമുഡയും ധരിച്ചെത്തിയ ഫ്രീക്കനെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ച മറുപടി സാധനം വാങ്ങാൻ വന്നതാണ് എന്നാണ്. എങ്കിൽ ഉമ്മയെ ഫോണിൽ വിളിച്ച് ലൗഡ്സ്പീക്കർ ഇട്ട് സാധനങ്ങളുടെ ലിസ്റ്റ് ചോദിക്കണമെന്നായി പോലീസ്. എന്നാൽ ‘എന്താണ് വാങ്ങേണ്ടത് ഉമ്മേ..?’ എന്ന യുവാവിന്റെ ചോദ്യത്തിന് ‘എന്തു വാങ്ങാൻ..?നീ എവിടേക്കാ പോയത്..?’ എന്ന മറുചോദ്യമായിരുന്നു ഉമ്മയുടെ മറുപടി!. ഇനി ഇയാൾക്ക് ബൈക്ക് തിരിച്ചു കിട്ടണമെങ്കിൽ ഉമ്മയുമായി വന്ന് പോലീസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വരും.

വൈലത്തൂരിൽ നിന്നും മരുന്നു വാങ്ങാനായി തിരൂരിൽ എത്തിയ യുവാവാണ് അടുത്ത താരം.ഇയാളുടെ കൈയിലുണ്ടായിരുന്ന മരുന്ന്കുറിപ്പടിയിലെ ഡോക്ടറുടെ നമ്പറിലേക്ക് പോലീസ് വിളിക്കുകയും ഈ മരുന്ന് തിരൂർ നഗരത്തിൽ മാത്രമേ കിട്ടുകയുള്ളൂ എന്ന് അന്വേഷിക്കുകയുമായിരുന്നു. എല്ലായിടത്തും കിട്ടും എന്ന ഡോക്ടറുടെ മറുപടി ലഭിച്ചതോടെ ഈ യുവാവിനെ തിരിച്ചുവിടുകയായിരുന്നു.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.