‘എല്ലാ നെഞ്ചുവേദനയും ഗ്യാസ് അല്ല, നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചിലതുണ്ട്…’

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടുവന്നിരുന്ന ആരോഗ്യപ്രശ്നമാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം. ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് ലോകാരോഗ്യം സംഘടനയുടേത് അടക്കമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മിക്കപ്പോഴും സമയത്തിന് ഹൃദയാഘാതം തിരിച്ചറിയാതെ പോവുക, പ്രാഥമിക ചികിത്സ ലഭിക്കാതെ പോവുക എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് രോഗിക്ക് മരണം സംഭവിക്കുന്നത്. അല്ലാത്തപക്ഷം ഹൃദയാഘാതം സംഭവിച്ചുവെന്നാലും ആ വ്യക്തിയെ പരിപൂര്‍ണമായി സുഖപ്പെടുത്തി നമുക്ക് സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിക്കും.

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ ഏറ്റവുമധികമായി ആളുകള്‍ ഡോക്ടര്‍മാരോട് ചോദിച്ച ചോദ്യങ്ങളും ഹൃദയാഘാതത്തെ എങ്ങനെ മനസിലാക്കാം, ഉടനെ എന്ത് ചെയ്യാം എന്നിവ തന്നെയാണ്.

ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഏറ്റവും ആദ്യത്തെ കടമ്പ. നെഞ്ചുവേദന തന്നെയാണ് ഇതിന്‍റെ ഒരു വലിയ ലക്ഷണം. നെഞ്ചില്‍ മാത്രമായിരിക്കില്ല, കഴുത്തിലും, തോളുകളിലും, കൈകളിലും, വയറിന്‍റെ മകുകള്‍ഭാഗത്തും, കീഴ്ത്താടിയിലുമെല്ലാം ഹൃദയാഘാതത്തിന്‍റെ ഭാഗമായി വേദന അനുഭവപ്പെടാം. ഇതോടൊപ്പം തന്നെ തളര്‍ച്ച, ശ്വാസതടസം, നെഞ്ചില്‍ എന്തോ വന്ന് നിറയുന്നത് പോലുള്ള അവസ്ഥ (വേദനയില്ലെങ്കില്‍ കൂടിയും, ചിലര്‍ക്ക് വേദന അനുഭവപ്പെടണമെന്നില്ല), ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, ദഹനമില്ലായ്മ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണഗതിയില്‍ ഹൃദയാഘാതത്തില്‍ കാണപ്പെടുന്നത്.

ഹൃദയാഘാത വേദന പലപ്പോഴും ഗ്യാസ് മൂലമുള്ള വേദനയായി തെറ്റിദ്ധരിച്ച് ആളുകള്‍ നിസാരവത്കരിക്കുകയും പിന്നീടിത് മരണം വരെ എത്താനുള്ള കാരണമാവുകയും ചെയ്യാം. ഇത്തരത്തിലുള്ള കേസുകള്‍ നിരവധിയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെല്ലാം സൂക്ഷമമായി നിരീക്ഷിക്കുക. സംശയം തോന്നുന്നപക്ഷം ഉടനടി വൈദ്യസഹായം തേടുക.

ലക്ഷണങ്ങള്‍ മനസിലാക്കി സംശയം തോന്നിയാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ആസ്പിരിൻ 300 എംജി ടാബ്ലെറ്റോ, 5 എംജി സോര്‍ബിട്രേറ്റോ (നാക്കിനടിയില്‍ വയ്ക്കുന്നത്) എടു്കകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ ടാബ്ലെറ്റുകള്‍ എപ്പോഴും ബാഗിലോ വാലെറ്റിലോ എല്ലാം സൂക്ഷിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സ്ത്രീകളാണ് അധികവും ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോവുകയെന്നും ശാരീരികമായ വേദനകള്‍ അനുഭവിച്ച് പരിചയിച്ചവരായതിനാല്‍ അവര്‍ഇതും നിസാരവത്കരിക്കുമെന്നും ഇത് അപകടമാണെന്നും ഡോക്ടര്‍മാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.

രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.

മാനന്തവാടി: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ്‌ ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്. സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ

‘ഗൂഗിള്‍ പേ വഴി പണമയച്ചു, തിരിച്ചുതരണം’;വാട്സ്ആപ്പ് വഴിയുള്ള എട്ടിന്റെ തട്ടിപ്പ്

വാട്‌സ് ആപ്പ് വഴി പല തരത്തിലുള്ള തട്ടിപ്പുകള്‍ പെരുകുകയാണ്. ഒന്ന് തീരുമ്പോള്‍ അടുത്തത് എന്നതുപോലെയാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള തട്ടിപ്പുകള്‍. വാട്‌സാപ്പിലൂടെയുള്ള പുതിയ ഒരു തട്ടിപ്പ് ഇങ്ങനെയാണ്. ഗൂഗിള്‍പേ വഴി നമ്പര്‍ മാറി പണമയച്ചുവെന്നും പണം തിരികെനല്‍കണമെന്നും

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളുടെ എണ്ണം കൂടും, പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും; കരട് പട്ടിക ജൂലൈ23ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുമ്പോൾ പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറയും. പുതിയതായി 1721 വാർഡുകൾ കൂട്ടിച്ചേർത്തപ്പോൾ 3951 പോളിം​ഗ് ബൂത്തുകൾ നിർത്തലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ

കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം

ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം

തിരുവനന്തപുരത്തെയും കൊല്ലത്തെയും അലർട്ടുകളിൽ മാറ്റം, മഴ മുന്നറിയിപ്പ് പുതുക്കി; 9 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ ജാഗ്രത നിർദ്ദേശം പുതുക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. ഈ രണ്ട് ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് മാറ്റി മഞ്ഞ അല‍ർട്ട് ആക്കിയിട്ടുണ്ട്. രണ്ട് ജില്ലകളിലും ശക്തമായ

‘ഇനിയൊരു അപകടമുണ്ടാകരുത്’, ഒടുവിൽ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്, സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളും പരിശോധിക്കാൻ നിർദ്ദേശം നൽകി മന്ത്രി

തിരുവനന്തപുരം: കൊല്ലത്തെ സ്കൂൾ വിദ്യാ‌ർഥി മിഥുന്‍റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.