ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്ന നടപടികൾ അവസാനിപ്പിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്ന നടപടികളിൽ നിന്നും ഭരണാധികാരികൾ പിൻമാറണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആവശ്യമായ വിശ്രമം പോലും ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ജീവനക്കാരെ കൃത്യമായി വിന്യസിപ്പിക്കാതെ ജോലി ചെയ്യുന്നവർക്ക് തന്നെ ഡ്യൂട്ടി ഓഫ് കഴിയുന്നതിന് മുമ്പ് വീണ്ടും നിയമനം നൽകുന്നത് അവരെ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്.

രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്താത്ത ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പോലും ഹോം ക്വാറൻ്റയിൻ സൗകര്യങ്ങളില്ലാത്ത ജീവനക്കാരെ ഡ്യൂട്ടി എടുത്ത ശേഷം ഏഴു ദിവസത്തെ ഓഫ് നൽകി സ്വന്തം വീടുകളിലേക്ക് വിടുകയാണ്. മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്നില്ലായെന്ന പരാതിയും ജീവനക്കാർ ഉന്നയിക്കുന്നുണ്ട്‌. രോഗം സ്ഥിരീകരിച്ച ജീവനക്കാരെ ഇതു വരെ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.

സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എഫ്.എൽ ടി.സി – കളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. ആരോഗ്യ മേഖലക്ക് പുറത്തുള്ള ജീവനക്കാരെ എഫ്.എൽ ടി.സികളിൽ നിയമിക്കുമെന്ന ഉത്തരവ് പുറത്തിറങ്ങിയിട്ടും രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി ആറുമാസത്തിലധികമായിട്ടും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകി അവരെ സജ്ജരാക്കിയിട്ടില്ലായെന്നത് പ്രതിഷേധാർഹമാണ്.

കഴിഞ്ഞ ദിവസം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ ജീവനക്കാരെ എഫ്.എൽടി.സി കളിൽ നിയമിച്ച് കൊണ്ട് പുറത്തിറക്കിയ ഉത്തരവ് ജീവനക്കാർക്ക് രാത്രി ഏറെ വൈകിയാണ് ലഭ്യമാക്കിയത്. വീടുകളിൽ നിന്നും ജോലിക്ക് ഹാജരാകേണ്ട സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകളോ ക്രമീകരണങ്ങളോ ചെയ്യുന്നതിന് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് സമയം ലഭിക്കുന്നില്ല. കൂടാതെ കൃത്യ സമയത്ത് ജോലിക്ക് ഹാജരായില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് രേഖപ്പെടുത്തി ജീവനക്കാരെ അതിസമ്മർദ്ദത്തിലാക്കുയാണ് ചെയ്യുന്നത്. വ്യക്തമായ ജോലി സ്വഭാവം നിർവചിക്കാതെയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാതെയും ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ല.

കൂടാതെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഓഫീസ് പ്രവർത്തനം തടസ്സപെടാത്ത രീതിയിൽ അമ്പതു ശതമാനം ജീവനക്കാരെ വിന്യസിപ്പിച്ച് ജോലി ക്രമീകരണം നടത്തണമെന്ന് വ്യക്തമായ സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴും പല ഓഫീസ് മേലധികാരികളും അവശ്യമായ സാമൂഹിക അകലം പാലിക്കാൻ പറ്റാത്ത ഒഫീസുകളിൽ പോലും മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന തരത്തിലുള്ള കടുംപിടുത്തം അവസാനിപ്പിക്കണം. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരുടെ ആത്മവീര്യം ചോരാതെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ മഹാമാരിയെ അതിജീവിക്കാൻ സാധിക്കുകയുള്ളുവെന്നും അതിനുള്ള ആത്മാർത്ഥ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, ജില്ലാ സെക്രട്ടറി കെ.എ.മുജീബ്, ജില്ലാ ട്രഷറർ കെ.ടി ഷാജി എന്നിവർ ആവശ്യപ്പെട്ടു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.